2009, ജനുവരി 4, ഞായറാഴ്‌ച

അരാഷ്ടീയവൽക്കരണ ത്തിന്റെ ചിലവിലേക്കായി......

ഒരു പണാധിപത്യ സമൂഹത്തിൽ പണമുണ്ടാക്കാനുള്ള കഴിവാണ് മഹത്തരമെന്ന് ഉദ്ഘോഷിക്കുന്നവർക്ക്‌ അലോസര മുണ്ടാക്കാത്ത ഒരു ചെറിയ കണക്ക്‌ ഇവിടെ അവതരിപ്പിക്കുകയാണ്.സഹായധനമായും മറ്റും വിദേശത്ത്‌ നിന്നും കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയത്‌ 700.26 കോടി രൂപയാണ്. പത്തനംതിട്ട ജില്ലയാണ് വിദേശപണം പറ്റുന്നതിൽ മുന്നിൽ 200 കോടി യോളം രൂപ ഈ ജില്ലക്ക്‌ മാത്രം ലഭിചു പത്തനംതിട്ടജില്ലയിലെ 134 സംഘടനകൾ 199.49 കോടി കഴിഞ്ഞ വർഷം കൈപ്പറ്റിയപ്പോൾ ഏർ ണാകുളം ജില്ലയിലെ 311 സംഘടനകൾക്കായി 165 കോടിയും തിരുവനന്തപുരത്തെ 155 സംഘടനകൾക്കായി 91.22 കോടിയും കോട്ടയത്തെ 217 സംഘടനകൾക്കായി 64.23 കോടിയും ലഭിചു.കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഹായം ലഭിക്കുന്നത്‌ മാതാ അമൃതാനന്ദമയീ മഠത്തിന്നാണ് 85.33 കോടി.തിരുവല്ലയിലെ ബിഷപ്പ്‌ കെ പി യോഹന്നാന്റെ ബിലീവേഴ്സ്‌ ചർച്ചിന്ന് 78.62 കോടിയും ഗോസ്പൽ ഫോർ ഏഷ്യക്ക്‌ 58.29 കോടിയും ലഭിചു. വിദേശ സഹായം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ അഞ്ചാം സ്ഥാനമാണ് കേരളത്തിന്ന്.1565 സംഘടനകൾ ചേർന്നാണ് കഴിഞ്ഞവർഷം 700.26 കോടി കൈപ്പറ്റിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ സന്നദ്ധ സംഘടനൾക്കായി ഒഴുകിയെത്തുന്ന വിദേശ സഹായത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട്‌ 5000 കോടിയുടെ വർദ്ധനവുണ്ടായി.ഏറ്റവും കൂടുതൽ വിദേശ സഹായം ലഭിക്കുന്ന സംസ്ഥാനം തമിഴ്‌നാടാണ് .സന്നദ്ധസംഘടനകളുടെ മേൽ നിയന്ത്രണം കൊണ്ടുവരുന്നതിന്ന് സർക്കാർ 1976ലെ വിദേശസഹായ നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ കടുത്ത എതിർപ്പാണ്.സന്നദ്ധ സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തിൽ സർക്കാർ കൈകടത്താൻ സ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം .ഇതേ ആക്ഷേപമാണ`കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീലിന്ന് മുന്നിലും കേരളത്തിലെ മെത്രാന്മാരുടെ സമിതി ആവർത്തിചത്‌.കഴിഞ്ഞവർഷം ചെന്നൈയിലും,ഡൽ ഹിയിലുംദേശീയ സെമിനാറുകൾ സർക്കാർ സംഘടിപ്പിച്ചിരുന്നു.എന്നിട്ടും സംഘടനകളുടെ ഭാഗത്തു നിന്നും ക്രിയാൽമകമായ പ്രതികരണം ഉണ്ടായില്ല.റജിസ്റ്റർ ചെയ്ത 35000 ത്തോളം സംഘടനകളാണ് ഉള്ളതെങ്കിലും സഹായം വാങ്ങിയതായി സർക്കാറിൽ റിപ്പോർട്ട്ചെയ്തത്‌ 18570 സംഘടനകൾ മാത്രമാണ` . ഇവ 7877.57 കോടി വിദേശത്ത്നിന്ന് വാങ്ങിയതായി സർക്കാറിനെ അറിയിച്ചിട്ടുണ്ട്‌.എന്നാൽ ബാക്കിയുള്ള സഘടനകൾ കണക്ക്‌ നൽകാൻ കൂട്ടാക്കിയിട്ടില്ല. 1999-97ൽ 2571.69 കോടി മാത്രമായിരുന്നു വിദേശ സഹായം. ഇന്ത്യയിലേക്ക്‌ ഏറ്റവും കൂടുതൽ പണമൊഴുകുന്നത്‌ അമേരിക്കയിൽ നിന്നുതന്നെ .പ്രതിവർഷം 2500 കോടി യു കെ പ്രതിവർഷം 1200 കോടിയും ജർമ്മനി 1100 കോടിയും ഇന്ത്യയിലെ സംഘടനകൾക്ക്‌ നൽകുന്നു പൊന്തക്കോസ്തൽ സംഘടനകളാണ് പണം കാര്യമായി ഒഴുക്കുന്നത്‌ .അമേരിക്കയിലെ ഗോസ്പൽ ഫെല്ലോഷിപ്പ്‌ ട്രസ്റ്റ്‌ 229.15 കോടിയും,ഗോസ്പൽ ഫോർ ഏഷ്യ137.18 കോടിയും കഴിഞ്ഞ വർഷം സംഭാവനചെയ്തു. തമിഴ്‌ നാട്ടിലെ വേൾഡ്മിഷൻ 156.41 ഡൽ ഹിയിലെ കാരിത്താസ്‌ ഇന്ത്യ 139.36 ആന്ധ്രയിലെ ഗ്രാമീണ വികസന റ്റ്ര്സ്സ്റ്റ്‌ 175.18 കോടികൾ എന്നിവയാണ` സഹായം കൈപ്പറ്റിയവരിൽ മുൻപന്തിയിലുള്ളത്‌.മലയോര മേഖലയായ കാഞ്ഞിരപ്പള്ളിയിൽ 'ഇല്ലാത്ത കടലിൽ ഉണ്ടാകാത്ത സുനാമി"യുടെ പേരിൽ വിദേശത്ത്‌ നിന്ന് ഒഴുകിയെത്തിയ ഒന്നരകോടി രൂപ. 2004 ഡിസംബർ 26 ന് കേരളത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആഞ്ഞടിച സുനാമി മൂലം കാഞ്ഞിരപ്പള്ളി രൂപതയിൽ 200 പേർ മരിചതായും ആയിരത്തോളം പേർക്ക്‌ വീട്‌ നഷ്ട നഷ്ടപ്പെട്ടേന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 25000 യൂറോ ലഭിചത്‌.കാഞ്ഞിരപ്പള്ളി സുനാമിയെ ക്കുറിച്‌ rknews.netൽ അഭ്യർത്ഥനയും വന്നിരുന്നു.2005 ജനവരി 19 ന് റോർമ്മോർസ്സിൽ വെച്ച്‌ ലിംബർട്ട്ബിഷപ്പിന്റെ കൈയിൽ നിന്ന് 25000 യൂറോയുടെ ചെക്കും കോട്ടയത്തിന്റെ കിഴക്കൻ രൂപതയിൽ നിന്നെത്തിയ ബിഷപ്പ്‌ കൈപ്പറ്റി ഈപണം സുനാമി ബാധിതമേഖലയായ കാഞ്ഞിരപ്പള്ളിൽ ആയിരത്തോളം വീടുകൾ പുനർ നിർമ്മിക്കുന്നതിന്നും ബോട്ടുകളും മൽസ്യബന്ധനവലകളും വാങ്ങുന്നതിനും ഉപയോഗിക്കുമെന്ന് പണം സ്വീകരിചതിന്ന് ശേഷം നന്ദി പ്രസംഗത്തിൽ ബിഷപ്പ്‌ പറഞ്ഞു..

അഭിപ്രായങ്ങളൊന്നുമില്ല: