രാജ്യത്തെ ചെറുകിട വ്യാപര രംഗത്ത് നിന്നും കോര്‍പ്പരേറ്റുകളേയും പ്രത്യക്ഷ വിദേശ
നിക്ഷേപങ്ങളേയുംതൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 5 വര്‍ഷത്തോളമായി
രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയായിരുന്ന പ്രതിഷേധം രാജ്യവാപകമായി ഒരു
ഉയര്‍ന്നഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ചെറുകിട വാണിജ്യ മേഖലയില്‍ നിന്നും പ്രത്യക്ഷ വിദേശ നിക്ഷേപകരേയും കോര്‍പ്പറേറ്റുകളേയും ചവുട്ടി പുറത്താക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെമ്പാടും വന്‍ പ്രകടനങ്ങളും റാലികളും സെമിനാറുകളും, ഷോപ്പിങ്ങ് മാളുകള്‍ ഉപരോധിക്കലും തല്ലിത്തകര്‍ക്കുലുകളുമടക്കം വിപ്ലവശക്തികളും വ്യാപാര-വ്യവസായ സമൂഹവും,പുരോഗമന ജനാധിപത്യ ശക്തികളും ഉയര്‍ത്തിക്കൊണ്ടിരിക്കേ ഈ പ്രതിഷേധങ്ങളെയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ട് മന്മോഹന്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് ശക്തികളെ ചില്ലറ വ്യാപാര രംഗത്തേക്ക് കടത്തി വിട്ടാല്‍ വിലക്കയറ്റം
കുറക്കാനാവുമെന്നും,ഗ്രാമീണ തോഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുനെന്നും ഒക്കെയുള്ള തലതിരിഞ്ഞ
വിടുവായത്തവുമായി ബഹുരാഷ്ട്ര കുത്തകളുടെ രാജ്യത്തെ ഏറ്റവും നല്ല ഏജന്റുമാരായ കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി രംഗത്തിറങ്ങിയിരിക്കയാണ്.
കൃഷികഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് നമുക്കു ചില്ലറ വ്യാപാര മേഖല.
കേന്ദ്ര ഗവന്മെണ്ടിന്റെ നാലാം സാമ്പത്തിക സര്‍വ്വേ തിട്ടപ്പെടുത്തിയതു പ്രകാരം 12 ദശലക്ഷം റീട്ടെയില്‍ കച്ചവടക്കാരാണ് ഉപജീവനം കഴിക്കുന്നത്.
ചില്ലറ കച്ചവടം തൊഴിലായിട്ടുള്ള ലക്ഷക്കണക്കിനു പേര്‍ ഈ കണക്കില്‍ പെടില്ല.
ഇന്ത്യയില്‍ ചെറുകിട വാണിജ്ജ്യമെന്നത് കേവലം ബിസ്സിനസ്സോ തൊഴിലോ മാത്രമല്ല.
ഗോപ്യമാക്കിവെച്ച തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണത്.
വ്യവസായങ്ങളിലെ അടച്ചു പൂട്ടലും തകര്‍ച്ചയും,പിരിച്ചു വിടലുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍;,കര്‍ഷകരേയും ദരിദ്ര കര്‍ഷകരേയും അവരുടെ തൊഴില്‍ ആവാസ വ്യവസ്ഥയില്‍ നിന്നു ആട്ടിയോടിക്കുമ്പോള്‍,വികസനത്തിന്റെ പേരില്‍ വ്യാപകമായി കുടിയിറക്കുമ്പോള്‍ മണ്‍സൂണും ,മാര്‍ക്കറ്റും സര്‍ക്കാറും കര്‍ഷകരെ ചതിക്കുമ്പോളും .ഉപജീവനത്തിനു വേണ്ടി ഈ വിഭാഗങ്ങളോക്കെ ആശ്രയിക്കുന്നത് ഈ ചെറുകിട വാണിജ്യത്തെ തന്നെയാണ.
പച്ചക്കറി നട്ടു വളര്‍ത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു.മത്സ്യതൊഴിലാളി മീന്‍ പിടിക്കുകയും അവന്റെ കുടുംബം അതു വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍,അതുമല്ലെങ്കില്‍ കടക്കെണിയില്‍ പെട്ട് വി ആര്‍ എസ്സ്
വാങ്ങി തൊരുവിലെത്തിയ തൊഴിലാളികള്‍ തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ചെറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉന്തു വണ്ടികളിലും നടന്നും വില്‍പന നടത്തുന്നു.
ഇന്ത്യയിലെ ചെറു കിട വാണിജ്യമെന്നാല്‍ ഭൂരിപക്ഷവും ഉപജീവനത്തിനു വേണ്ടി ഓടുവിലത്തെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടവരാണ്.വ്യക്തി പരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയ തോതില്‍ വസ്തുവോ സേവനമോ വില്‍പന നടത്തുന്നത് ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരുന്നു.വില്‍പന വസ്തു പേനമുതല്‍ വിമാനം വരെയാകാം.
കടകള്‍ ഏന്നാല്‍ വഴിവാണിഭക്കടയില്‍നിന്ന് ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു.വീടുകളില്‍ കയറി ബാത്തുറൂം ക്ലീനര്‍ മുതല്‍ മൊബെയില്‍ഫോണ്‍ ചാര്‍ജ്ജര്‍ വില്‍പന നടത്തുന്ന വരും ചെറുകിട വാണിജ്ജ്യത്തിന്റെ പരിധിയില്‍ വരും.
ഇന്ത്യയില്‍ GDP യുടെ 14 ശതമാനവും സംഭാവന ചെയ്യുകയും തോഴില്‍ ശക്തിയുടെ 7 ശതമാനത്തോളവും വഹിക്കുകയും ചെയ്യുന്നു.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍
കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ മേഖല ഇതാണ് . നമുക്കിത് പതിനാല് ശതമാനമാവുമ്പോള്‍ചൈനയില്‍ ഇത് എട്ട് ശതമാനമാണ് ബ്രസീലില്‍ ഇത് ആറ് ശതമാനമാണ് അമേരിക്കയില്‍ ഇത് പത്തു ശതമാനമാണ് . നമ്മുടെ ഈ മേഖലയിലെ വളര്‍ച്ചയും നിരക്കുകളും അസാധാരണ മായതോതിലാണ്.1996-ല്‍ 85 ആയിരുന്നത് 2001-ല്‍ 1.5കോടിയായി.ഇന്നത് 1.12 കോടിയായി.അതായത് ശരാശരി നൂറാളുകള്‍ക്ക് 1.4 സ്ഥാപനങ്ങള്‍.. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.
ഇന്തയിലെ ചെറുകിടവാണിജ്ജ്യം മുഖ്യമായും അസംഘടിതമേഖലയിലാണ്. ഇന്‍കംടാക്സ്,സെയില്‍സ് ടാക്സ് നിയമങ്ങള്‍ തുടങ്ങിയവയ്ക്കു വിധേയമായി റജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങളാണ് സംഘടിത മേഖലയില്‍ വരുന്നത്.
കൂടാതെ,1.12 ചെറുകിട സ്ഥാപനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4ശതമാനത്തിനപ്പുറം വരില്ല .വാണിജ്ജ്യരംഗത്ത് തൊഴിലെടുക്കുന്നവരില്‍ 395 ലക്ഷം പേര്‍ അസംഘടിത മേഖലിയിലാകുമ്പോള്‍ സംഘടിത മേഖലയില്‍ 5ലക്ഷം മാത്രമാണ്.
2004-ല്‍ വാള്‍മാര്‍ട്ടിനു 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു.അതേസമയംതന്നെ അത് 9,000 കോടി ഡോളറിന്റെ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.അതിന്റെ 4,806സ്റ്റോറുകളിലായി 14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട് സ്ഥാപനത്തിന്റെ ശരാശരി വലുപ്പം 85,000 ചതുരശ്ര അടിയാണ്.
അതേസമയം ഇന്ത്യയിലെ ചെറുകിട വ്യാപാരിക്ക് ഉള്ളത് 4,1100 ഡോളറണ് 500 ചതുരശ്ര അടിക്കു മേല്‍ വലിപ്പമുള്ള ആകെയുള്ള 12 ദശലക്ഷം ചെറുകിട സ്ഥാപനങ്ങളുടെ 4 ശതമാനത്തിനു മാത്രമാണ് 39.5 ശതമാനം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന അസംഘടിത ചെറുകിട മേഖലയിലുള്ള മൊത്തം ടേണോവര്‍ 35,000കോടിയാണ് .
ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു സ്റ്റോര്‍ വീതം വാള്‍മാര്‍ട്ടു തുറക്കുന്നുവെന്നു വിജാരിക്കുക.ആ സ്റ്റോറുകള്‍ വാള്‍മാര്‍ട്ടു സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും ഓരോ സ്റ്റോറുകളൂടേയും ടേണോവര്‍ 8.033 രൂപയിലധികമായിരിക്കും.അതേസമയം ജീവനക്കാരുടെ എണ്ണം 10,195 മാത്രമായിരിക്കും.രാജ്യത്താകമാനം ഇതു വ്യാപിപ്പിക്കുകയാണെങ്കില്‍ 437,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക.
ഓരോ വാള്‍മാര്‍ട്ട് ജീവനക്കാരനും ചെറുകിട വ്യാപാര മേഖലയില്‍ 40 ജീവനക്കാരനെ പുറം തള്ളും.എന്നാണിത് സൂചിപ്പിക്കുന്നത് .
ചെറുകിട വാണിജ്ജ്യത്തിന്റെ 20 ശതമാനത്തോളം
പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ 147,000കോടിരൂപയുടെ ടേണോവറായിരിക്കും .അസംഘടിത ചെറുകിട മേഖലയിലെ 8ദശലക്ഷം ജനങ്ങളെ പുറം തള്ളിക്കൊണ്ട് 43,000 പേര്‍മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.
ഇനി ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവരുടെ സ്ഥിതിയും ഒന്നു പരിശോധിച്ചു നോക്കുക.
ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അടിസ്ഥാനം തന്നെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത തൊഴില്‍ ചൂഷണമാണ്.
വിദേശമൂലധനത്തിനു നിര്‍ബാധം സഞ്ചരിക്കുന്നതിനു ഘടനാപരമായ എല്ലാ പരിഷ്കരണവും നിയം മൂലം ചെയ്തു കൊടുക്കേണ്ടതുണ്ട് .തൊഴില്‍ നിയമങ്ങളെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ഒക്കെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങളില്‍ വലിയ സമ്മര്‍ദ്ദംഉണ്ടാവും.ഏതെങ്കിലും ഒരു തരത്തിലുമുള്ള
യൂണിയന്‍ ഇടപെടലുകളെ അതനുവദിക്കില്ല.
ചുരുക്കി പറഞ്ഞാല്‍,നിരവധി വര്‍ഷങ്ങളായി ഇന്ത്യാ ഗവര്‍മന്റ് ചെറുകിട വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല.
ഗാട്ട്‌സ് ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയ പരിചരണവും കമ്പോള വല്‍ക്കരണവും എപ്രകാരമായിരിക്കണം എന്നുള്ള ബാദ്ധ്യതാ പട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.
ദോഹ വികസന അജണ്ട എന്നറിയപ്പെട്ടിരുന്ന ഗാട്ട്‌സ് ഉടമ്പടിയ്യേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യാഗവര്‍മന്റ് ചെറുകിട മേഖലയില്‍ ദേശീയ പരിചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കിയില്ല. ദേശീയ പരിചരണത്തിനു ഉറപ്പു നല്‍കുക എന്നു വെച്ചാല്‍ സേവനമേഖലയില്‍ ആഭ്യന്തര
നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ അവകാശംവിദേശ നിക്ഷേപകര്‍ക്കും നല്‍കുക എന്നാണ്.
കര്‍ഷകര്‍ക്ക് സബ്സിഡിനല്‍കുന്നതില്‍ അമേരിക്ക കടുംപിടുത്തം പിടിച്ചതു മൂലം ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍,ലോകവാണിജ്യ സംഘടനയുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു വെളിയില്‍ വെച്ച് സാമ്രാജ്യത്വ ശക്തികളുടെ
നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊണ്ട് ഇന്ത്യാഗവര്‍മന്റ് ചെറുകിട മേഖല തുറന്നു കൊടുക്കാന്‍ തയാറാവുകയായിരുന്നു.
ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിനെക്കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത് ചെറുകിട വാണിജ്ജ്യമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ് എന്നാല്‍ സിംഗിള്‍ ബ്രാന്റ് റീട്ടെയിലില്‍ 51 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം
(മക്ക്ഡൊനാള്‍ഡ്,ലെവിസ്,തുടങ്ങിയ)അനുവദിച്ചുകൊണ്ട് പില്‍ക്കാലത്ത് സര്‍ക്കാര്‍ ഈ നിലപാട് ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം മൊത്തക്കച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം വേണ്ടെന്നു വെക്കുകയും ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുകയുണ്ടായി.
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അമേരിക്ക ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ കരു നീക്കങ്ങളുടെ പരിണതിയാണ് മന്മോഹന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ തിരക്കു പിടിച്ചുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍.
ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തകകളിലൊന്നായ അമേരിക്കയില്‍ നിന്നുള്ള വാള്‍മാര്‍ട്ട്,ജര്‍മ്മനിയില്‍ നിന്നുള്ള മെട്ട്രോ എജി,ബ്രിട്ടനിലെ ടെസ്കോ,ഫ്രാന്‍സിലെ കെയര്‍ഫോര്‍ തുടങ്ങിയ ചില്ലറ വ്യാപാര കമ്പനികള്‍ രാജ്യത്തിന്റെ പടിവാതിക്കല്‍ നിലയുറപ്പിച്ചു നില്‍ക്കുകയാണ്. ഇതിനു അനുകൂലമായ തീരുമാനം ഈ ദിവസങ്ങളില്‍ ഉണ്ടാകത്തക്ക വിധം കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഉന്നത രാഷ്ട്രീയ-ബ്യൂറോക്രാറ്റ് വിഭാഗങ്ങള്‍ക്കും എത്തിക്കേണ്ട വിഹിതം ധാരണയായിട്ടുണ്ടെന്നും കേള്‍ക്കുന്നു.
ഔപചാരികമായി അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യിലെ ദാര്‍തി ഗ്രൂപ്പുമായി
ചേര്‍ത്ത് വാള്‍മാര്‍ട്ട് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാലം കുറച്ചായി.
പെപ്സിയുംകൊക്കൊളയും ഒക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത് മറ്റു ബഹുരാഷ്ട്രകുത്തകകളേയും ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരേയോ മാത്രം തോല്‍പ്പിക്കാനല്ല. മറിച്ച് നാരങ്ങവെള്ളം,കരിക്കിന്‍ വെള്ളം തുടങ്ങിയവ വില്‍ക്കുന്നവരേയും കൂടി തകര്‍കാനാണേന്ന് നാം മറന്നു പോകരുത്.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:-
നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും വിവിധപാക്കേജുകളുടെ രൂപത്തില്‍,പ്രത്യേക സാമ്പത്തിക മേഖലകളില്‍ വഴിയും,നമ്മുടെ പൈതൃകം ആണവക്കരാറുകളിലൂടേയും എങ്ങിനെ തീറെഴുതിയോ അതേപോലുള്ള ഒരു പൊതു പ്രവണതയുടെ ഭാഗമായിട്ട്
തന്നെയാണ്. ഈ ഈ മേഖലയും
രാജ്യദ്രോഹികള്‍ വില്‍പനക്കു വെച്ചിരിക്കുന്നത് എന്നു തന്നെയാണ്.
ചെറുകിട വാണിജ്യ മേഖലയില്‍ നിന്നും പ്രത്യക്ഷ വിദേശ നിക്ഷേപകരേയും കോര്‍പ്പറേറ്റുകളേയും ചവുട്ടി പുറത്താക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെമ്പാടും വന്‍ പ്രകടനങ്ങളും റാലികളും സെമിനാറുകളും, ഷോപ്പിങ്ങ് മാളുകള്‍ ഉപരോധിക്കലും തല്ലിത്തകര്‍ക്കുലുകളുമടക്കം വിപ്ലവശക്തികളും വ്യാപാര-വ്യവസായ സമൂഹവും,പുരോഗമന ജനാധിപത്യ ശക്തികളും ഉയര്‍ത്തിക്കൊണ്ടിരിക്കേ ഈ പ്രതിഷേധങ്ങളെയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ട് മന്മോഹന്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് ശക്തികളെ ചില്ലറ വ്യാപാര രംഗത്തേക്ക് കടത്തി വിട്ടാല്‍ വിലക്കയറ്റം
കുറക്കാനാവുമെന്നും,ഗ്രാമീണ തോഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുനെന്നും ഒക്കെയുള്ള തലതിരിഞ്ഞ
വിടുവായത്തവുമായി ബഹുരാഷ്ട്ര കുത്തകളുടെ രാജ്യത്തെ ഏറ്റവും നല്ല ഏജന്റുമാരായ കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി രംഗത്തിറങ്ങിയിരിക്കയാണ്.
കൃഷികഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് നമുക്കു ചില്ലറ വ്യാപാര മേഖല.
കേന്ദ്ര ഗവന്മെണ്ടിന്റെ നാലാം സാമ്പത്തിക സര്‍വ്വേ തിട്ടപ്പെടുത്തിയതു പ്രകാരം 12 ദശലക്ഷം റീട്ടെയില്‍ കച്ചവടക്കാരാണ് ഉപജീവനം കഴിക്കുന്നത്.
ചില്ലറ കച്ചവടം തൊഴിലായിട്ടുള്ള ലക്ഷക്കണക്കിനു പേര്‍ ഈ കണക്കില്‍ പെടില്ല.
ഇന്ത്യയില്‍ ചെറുകിട വാണിജ്ജ്യമെന്നത് കേവലം ബിസ്സിനസ്സോ തൊഴിലോ മാത്രമല്ല.
ഗോപ്യമാക്കിവെച്ച തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണത്.
വ്യവസായങ്ങളിലെ അടച്ചു പൂട്ടലും തകര്‍ച്ചയും,പിരിച്ചു വിടലുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍;,കര്‍ഷകരേയും ദരിദ്ര കര്‍ഷകരേയും അവരുടെ തൊഴില്‍ ആവാസ വ്യവസ്ഥയില്‍ നിന്നു ആട്ടിയോടിക്കുമ്പോള്‍,വികസനത്തിന്റെ പേരില്‍ വ്യാപകമായി കുടിയിറക്കുമ്പോള്‍ മണ്‍സൂണും ,മാര്‍ക്കറ്റും സര്‍ക്കാറും കര്‍ഷകരെ ചതിക്കുമ്പോളും .ഉപജീവനത്തിനു വേണ്ടി ഈ വിഭാഗങ്ങളോക്കെ ആശ്രയിക്കുന്നത് ഈ ചെറുകിട വാണിജ്യത്തെ തന്നെയാണ.
പച്ചക്കറി നട്ടു വളര്‍ത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു.മത്സ്യതൊഴിലാളി മീന്‍ പിടിക്കുകയും അവന്റെ കുടുംബം അതു വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍,അതുമല്ലെങ്കില്‍ കടക്കെണിയില്‍ പെട്ട് വി ആര്‍ എസ്സ്
വാങ്ങി തൊരുവിലെത്തിയ തൊഴിലാളികള്‍ തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ചെറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉന്തു വണ്ടികളിലും നടന്നും വില്‍പന നടത്തുന്നു.
ഇന്ത്യയിലെ ചെറു കിട വാണിജ്യമെന്നാല്‍ ഭൂരിപക്ഷവും ഉപജീവനത്തിനു വേണ്ടി ഓടുവിലത്തെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടവരാണ്.വ്യക്തി പരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയ തോതില്‍ വസ്തുവോ സേവനമോ വില്‍പന നടത്തുന്നത് ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരുന്നു.വില്‍പന വസ്തു പേനമുതല്‍ വിമാനം വരെയാകാം.
കടകള്‍ ഏന്നാല്‍ വഴിവാണിഭക്കടയില്‍നിന്ന് ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു.വീടുകളില്‍ കയറി ബാത്തുറൂം ക്ലീനര്‍ മുതല്‍ മൊബെയില്‍ഫോണ്‍ ചാര്‍ജ്ജര്‍ വില്‍പന നടത്തുന്ന വരും ചെറുകിട വാണിജ്ജ്യത്തിന്റെ പരിധിയില്‍ വരും.
ഇന്ത്യയില്‍ GDP യുടെ 14 ശതമാനവും സംഭാവന ചെയ്യുകയും തോഴില്‍ ശക്തിയുടെ 7 ശതമാനത്തോളവും വഹിക്കുകയും ചെയ്യുന്നു.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍
കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ മേഖല ഇതാണ് . നമുക്കിത് പതിനാല് ശതമാനമാവുമ്പോള്‍ചൈനയില്‍ ഇത് എട്ട് ശതമാനമാണ് ബ്രസീലില്‍ ഇത് ആറ് ശതമാനമാണ് അമേരിക്കയില്‍ ഇത് പത്തു ശതമാനമാണ് . നമ്മുടെ ഈ മേഖലയിലെ വളര്‍ച്ചയും നിരക്കുകളും അസാധാരണ മായതോതിലാണ്.1996-ല്‍ 85 ആയിരുന്നത് 2001-ല്‍ 1.5കോടിയായി.ഇന്നത് 1.12 കോടിയായി.അതായത് ശരാശരി നൂറാളുകള്‍ക്ക് 1.4 സ്ഥാപനങ്ങള്‍.. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്.
ഇന്തയിലെ ചെറുകിടവാണിജ്ജ്യം മുഖ്യമായും അസംഘടിതമേഖലയിലാണ്. ഇന്‍കംടാക്സ്,സെയില്‍സ് ടാക്സ് നിയമങ്ങള്‍ തുടങ്ങിയവയ്ക്കു വിധേയമായി റജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങളാണ് സംഘടിത മേഖലയില്‍ വരുന്നത്.
കൂടാതെ,1.12 ചെറുകിട സ്ഥാപനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4ശതമാനത്തിനപ്പുറം വരില്ല .വാണിജ്ജ്യരംഗത്ത് തൊഴിലെടുക്കുന്നവരില്‍ 395 ലക്ഷം പേര്‍ അസംഘടിത മേഖലിയിലാകുമ്പോള്‍ സംഘടിത മേഖലയില്‍ 5ലക്ഷം മാത്രമാണ്.
2004-ല്‍ വാള്‍മാര്‍ട്ടിനു 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു.അതേസമയംതന്നെ അത് 9,000 കോടി ഡോളറിന്റെ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.അതിന്റെ 4,806സ്റ്റോറുകളിലായി 14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട് സ്ഥാപനത്തിന്റെ ശരാശരി വലുപ്പം 85,000 ചതുരശ്ര അടിയാണ്.
അതേസമയം ഇന്ത്യയിലെ ചെറുകിട വ്യാപാരിക്ക് ഉള്ളത് 4,1100 ഡോളറണ് 500 ചതുരശ്ര അടിക്കു മേല്‍ വലിപ്പമുള്ള ആകെയുള്ള 12 ദശലക്ഷം ചെറുകിട സ്ഥാപനങ്ങളുടെ 4 ശതമാനത്തിനു മാത്രമാണ് 39.5 ശതമാനം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന അസംഘടിത ചെറുകിട മേഖലയിലുള്ള മൊത്തം ടേണോവര്‍ 35,000കോടിയാണ് .
ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു സ്റ്റോര്‍ വീതം വാള്‍മാര്‍ട്ടു തുറക്കുന്നുവെന്നു വിജാരിക്കുക.ആ സ്റ്റോറുകള്‍ വാള്‍മാര്‍ട്ടു സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും ഓരോ സ്റ്റോറുകളൂടേയും ടേണോവര്‍ 8.033 രൂപയിലധികമായിരിക്കും.അതേസമയം ജീവനക്കാരുടെ എണ്ണം 10,195 മാത്രമായിരിക്കും.രാജ്യത്താകമാനം ഇതു വ്യാപിപ്പിക്കുകയാണെങ്കില്‍ 437,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക.
ഓരോ വാള്‍മാര്‍ട്ട് ജീവനക്കാരനും ചെറുകിട വ്യാപാര മേഖലയില്‍ 40 ജീവനക്കാരനെ പുറം തള്ളും.എന്നാണിത് സൂചിപ്പിക്കുന്നത് .
ചെറുകിട വാണിജ്ജ്യത്തിന്റെ 20 ശതമാനത്തോളം
പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ 147,000കോടിരൂപയുടെ ടേണോവറായിരിക്കും .അസംഘടിത ചെറുകിട മേഖലയിലെ 8ദശലക്ഷം ജനങ്ങളെ പുറം തള്ളിക്കൊണ്ട് 43,000 പേര്‍മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.
ഇനി ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവരുടെ സ്ഥിതിയും ഒന്നു പരിശോധിച്ചു നോക്കുക.
ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അടിസ്ഥാനം തന്നെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത തൊഴില്‍ ചൂഷണമാണ്.
വിദേശമൂലധനത്തിനു നിര്‍ബാധം സഞ്ചരിക്കുന്നതിനു ഘടനാപരമായ എല്ലാ പരിഷ്കരണവും നിയം മൂലം ചെയ്തു കൊടുക്കേണ്ടതുണ്ട് .തൊഴില്‍ നിയമങ്ങളെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ഒക്കെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങളില്‍ വലിയ സമ്മര്‍ദ്ദംഉണ്ടാവും.ഏതെങ്കിലും ഒരു തരത്തിലുമുള്ള
യൂണിയന്‍ ഇടപെടലുകളെ അതനുവദിക്കില്ല.
ചുരുക്കി പറഞ്ഞാല്‍,നിരവധി വര്‍ഷങ്ങളായി ഇന്ത്യാ ഗവര്‍മന്റ് ചെറുകിട വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല.
ഗാട്ട്‌സ് ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയ പരിചരണവും കമ്പോള വല്‍ക്കരണവും എപ്രകാരമായിരിക്കണം എന്നുള്ള ബാദ്ധ്യതാ പട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.
ദോഹ വികസന അജണ്ട എന്നറിയപ്പെട്ടിരുന്ന ഗാട്ട്‌സ് ഉടമ്പടിയ്യേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യാഗവര്‍മന്റ് ചെറുകിട മേഖലയില്‍ ദേശീയ പരിചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കിയില്ല. ദേശീയ പരിചരണത്തിനു ഉറപ്പു നല്‍കുക എന്നു വെച്ചാല്‍ സേവനമേഖലയില്‍ ആഭ്യന്തര
നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ അവകാശംവിദേശ നിക്ഷേപകര്‍ക്കും നല്‍കുക എന്നാണ്.
കര്‍ഷകര്‍ക്ക് സബ്സിഡിനല്‍കുന്നതില്‍ അമേരിക്ക കടുംപിടുത്തം പിടിച്ചതു മൂലം ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍,ലോകവാണിജ്യ സംഘടനയുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു വെളിയില്‍ വെച്ച് സാമ്രാജ്യത്വ ശക്തികളുടെ
നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊണ്ട് ഇന്ത്യാഗവര്‍മന്റ് ചെറുകിട മേഖല തുറന്നു കൊടുക്കാന്‍ തയാറാവുകയായിരുന്നു.
ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിനെക്കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത് ചെറുകിട വാണിജ്ജ്യമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ് എന്നാല്‍ സിംഗിള്‍ ബ്രാന്റ് റീട്ടെയിലില്‍ 51 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം
(മക്ക്ഡൊനാള്‍ഡ്,ലെവിസ്,തുടങ്ങിയ)അനുവദിച്ചുകൊണ്ട് പില്‍ക്കാലത്ത് സര്‍ക്കാര്‍ ഈ നിലപാട് ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം മൊത്തക്കച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം വേണ്ടെന്നു വെക്കുകയും ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുകയുണ്ടായി.
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അമേരിക്ക ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ കരു നീക്കങ്ങളുടെ പരിണതിയാണ് മന്മോഹന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ തിരക്കു പിടിച്ചുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍.
ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തകകളിലൊന്നായ അമേരിക്കയില്‍ നിന്നുള്ള വാള്‍മാര്‍ട്ട്,ജര്‍മ്മനിയില്‍ നിന്നുള്ള മെട്ട്രോ എജി,ബ്രിട്ടനിലെ ടെസ്കോ,ഫ്രാന്‍സിലെ കെയര്‍ഫോര്‍ തുടങ്ങിയ ചില്ലറ വ്യാപാര കമ്പനികള്‍ രാജ്യത്തിന്റെ പടിവാതിക്കല്‍ നിലയുറപ്പിച്ചു നില്‍ക്കുകയാണ്. ഇതിനു അനുകൂലമായ തീരുമാനം ഈ ദിവസങ്ങളില്‍ ഉണ്ടാകത്തക്ക വിധം കോണ്‍ഗ്രസ്സ് നേതൃത്വത്തിനും ഉന്നത രാഷ്ട്രീയ-ബ്യൂറോക്രാറ്റ് വിഭാഗങ്ങള്‍ക്കും എത്തിക്കേണ്ട വിഹിതം ധാരണയായിട്ടുണ്ടെന്നും കേള്‍ക്കുന്നു.
ഔപചാരികമായി അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യിലെ ദാര്‍തി ഗ്രൂപ്പുമായി
ചേര്‍ത്ത് വാള്‍മാര്‍ട്ട് അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് കാലം കുറച്ചായി.
പെപ്സിയുംകൊക്കൊളയും ഒക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത് മറ്റു ബഹുരാഷ്ട്രകുത്തകകളേയും ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരേയോ മാത്രം തോല്‍പ്പിക്കാനല്ല. മറിച്ച് നാരങ്ങവെള്ളം,കരിക്കിന്‍ വെള്ളം തുടങ്ങിയവ വില്‍ക്കുന്നവരേയും കൂടി തകര്‍കാനാണേന്ന് നാം മറന്നു പോകരുത്.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:-
നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും വിവിധപാക്കേജുകളുടെ രൂപത്തില്‍,പ്രത്യേക സാമ്പത്തിക മേഖലകളില്‍ വഴിയും,നമ്മുടെ പൈതൃകം ആണവക്കരാറുകളിലൂടേയും എങ്ങിനെ തീറെഴുതിയോ അതേപോലുള്ള ഒരു പൊതു പ്രവണതയുടെ ഭാഗമായിട്ട്
തന്നെയാണ്. ഈ ഈ മേഖലയും
രാജ്യദ്രോഹികള്‍ വില്‍പനക്കു വെച്ചിരിക്കുന്നത് എന്നു തന്നെയാണ്.