2008, ഡിസംബർ 8, തിങ്കളാഴ്‌ച

എന്ത്‌ കൊണ്ട് അമേരിക്ക

ഇന്ത്യയോ,ചൈനയോ പോലെ ഒരു രാഷ്ട്രമാണ് അമേരിക്ക ഒരു രാജ്യത്തിലുപരി ലോക രാഷ്ട്രങ്ങളെ സ്വാധീനിക്കുകയും,അവരുടെ അധികാരങ്ങളിൽ അവകാശങ്ങളിൽ കൈ കടത്താൻ ജനങ്ങളെയും സമ്പത്തിനെയും കൊള്ളയടിക്കാൻ കൊന്നൊടുക്കാൻ അമേരിക്കക്ക്‌ ആരാണ് അവകാശം നൽകിയത്‌ ആരാണ`അധികാരം നൽകിയത്‌ .ഭൂഖണ്ഡങ്ങളെ വരുതിയിലാക്കി അവക്ക്മേൽ പരമാധികാരം സ്ഥാപിക്കുന്ന ദൗത്യത്തിന്ന് നിഘണ്ടു നൽകുന്ന പേരാണ് "സാമ്രാജ്യത്വം"[കമ്യൂണിസ്റ്റുകാർ ഇട്ടതല്ല] ആയുധവും സമ്പത്തും ഉപയോഗിച്ച്‌ ലോകത്തിന്ന് മേൽ അധീശത്വം സ്ഥാപിക്കുക എന്ന കാടൻ ദർശ്ശനത്തിന്റെ ഇന്നത്തെ പ്രയോക്താവും നെടുനായകനുമാണ` അമേരിക്ക. രാഷ്ട്രത്തെയല്ല അവർ നെഞ്ചിലേറ്റുന്ന പിന്തുടരുന്ന കാടൻ ദർശ്ശനത്തേയാണ് ലോകം ചോദ്യം ചെയ്യുന്നതും ചെറുക്കുന്നതും.അനിയന്ത്രിതമായി വളർന്ന്പന്തലിച്ച വ്യവസായ മൂലധനത്തിന്റെ കേന്ദ്രം,ഒരുപാട്‌ രാഷ്ടങ്ങളുടെ സമ്പത്ത്‌ വാരിക്കൂട്ടി സൂക്ഷിച്ചസ്ഥലം...അമേരിക്ക എങ്ങിനെയാണ് സമ്പന്നമായത്‌ ? അവിടെ മൂലധനം അതിഭീമമായി കുന്നുകൂടിയതെങ്ങിനെയാണ്?.എന്താണ് സമ്പത്ത്‌? എന്താണ` മൂലധനം?പ്രകൃതി വിഭവങ്ങളുടെമേൽ മനുഷ്യരുടെ അദ്ധ്വാനം കൂടിച്ചേർന്നപ്പോഴാണ് പുതിയ വിഭവങ്ങളുണ്ടായത്‌.അതുണ്ടാക്കിയ മനുഷ്യർക്കെല്ലാം അവക്ക്മേൽ അവകാശമുണ്ട്‌. പക്ഷെ ഉടമസ്ഥത പിടിച്ചുവാങ്ങി വിഭവങ്ങൾ സ്വരൂപിച്ചവർ സമ്പത്തിന്റെ ഉടമകളായി.വിഭവങ്ങളുടെ യഥാർത്ഥമൂല്യത്തിനു പകരം വളരെ ക്കുറച്ചുമാത്രം അധ്വാനിക്കുന്നവർക്ക്‌ കൂലി നൽകുമ്പോൾ ഒരുപാട്‌ സമ്പത്ത്‌ മിച്ചംവരുന്നു.അതാണ് സ്വകാര്യസ്വത്തും മൂലധനവുമായി കുന്നുകൂടിയത്‌....പുതിയ വിഭവങ്ങൾ,ശാസ്ത്രം,സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം മനുഷ്യദ്ധ്വാനത്തിന്റെ സൃഷ്ടിയാണ്. അതിന്മേലുള്ള ഏതുതരം മിച്ചവും അധ്വാനിച്ചവർക്കെല്ലാം അവകാശപ്പെട്ടതാണ`.ഇതിനെയാണ് ജനാധിപത്യം എന്നുപറയുന്നത്‌.ലോകമാകെയുള്ള സമ്പത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും ഉടമസ്ഥത വെട്ടിപ്പിടിക്കുകയാണ` അമേരിക്ക ചെയ്യുന്നത്‌. അവർക്ക്‌ ആയുധവും, സമ്പത്തും,അധികാരങ്ങളും ഉണ്ടായത്‌ അങ്ങിനെയാണ`.എന്താണ` സാമ്രാജ്യത്വ ദർശ്ശനത്തിന്റെ കാതൽ? സഹജീവികളെ കീഴടക്കി ജീവിക്കുന്ന വന്യമൃഗതൃഷ്ണയാണത്‌.മൽസരിക്കാനും കീഴടക്കാനും,സ്വർഗ്ഗം പണിയാനും തെരുവിലെ യാചകരെപോലും പ്രലോപിപ്പിക്കുന്ന പ്രാകൃത സംസ്കാരമാണത്‌.എന്നിട്ടും എന്തേ "ജനാധിപത്യത്തിനു വേണ്ടിമുറവിളികൂട്ടുന്നവർ" അമേരിക്കൻ പക്ഷത്ത്‌ ചേരുന്നത്‌?"മനുഷ്യാവകാശത്തിന്റെ വെള്ളരിപ്രാവുകൾ "അമേരിക്കയിൽ നിന്നും പറന്നുയരുന്നത്‌? അസമാധാനത്തിന്റെയും,അട്ടിമറിയുടെയും ആഗോളാവതാരത്തിന്ന് പുണ്യവാളന്റെ മുഖാവരണം ചാർത്തുന്നതിന്റെ പൊരുളെന്താണ്.സഹജീവികൾക്ക്മേൽ അധികാരവും,അധിനിവേശത്തിനുള്ള സ്വാത്നന്ത്ര്യവും വ്യക്തി എന്നനിലയിൽ സ്വതന്ത്രമായി പ്രയോഗിക്കാൻ അവസരം ഒരുക്കുന്ന മോഹന മുദ്രാവാക്യമാണ` ഇവരെയെല്ലാം അമേരിക്കക്ക്‌ പിന്നിൽ പിടിച്ചുനിർത്തുന്നത്‌.മനുഷ്യൻ ഒരു അസംസ്കൃത മൃഗമായി തുടരുമ്പോഴുള്ള"മഹത്തായസൗകര്യങ്ങൾ"ഒറ്റക്കൊറ്റക്ക്‌ അനുഭവിച്ച്‌ തീർക്കാമെന്നുള്ള ആഗ്രഹം,അവരെ സാമ്രാജ്യത്തിന്റെ ആരാധകരാക്കുന്നു.അമേരിക്കയെന്ന രാഷ്ട്രവും അവരുടെ ദർശ്ശനവും രക്ഷാധികാരികളും ചേർന്ന് കഴിഞ്ഞ 60 ആണ്ട്കാലം ചെയ്ത്‌ കൂട്ടിയ അസംസ്കൃത മൃഗതൃഷ്ണയുടെ ഭീകര മുഖം, ലോകത്തിന്റെ മുക്കിലും മൂലയിലും ഓരോകൊച്ചടുക്കളയിലും,കിടപ്പുമുറിയിലും കടന്ന് ചെന്ന് വന്യമൃഗത്തെ പ്പോലെ കടന്നക്രമിക്കുന്ന ഭീകരതയുടെ ചരിത്രം അടുത്ത പോസ്റ്റിന്ന് വിഷയീഭവിപ്പിക്കുന്നു

2008, ഡിസംബർ 5, വെള്ളിയാഴ്‌ച

വിമോചന സമരം ,ഉത്തരാധുനികതയുടെ പ്രയോഗം

ശ്രീനാരായണഗുരുവും,
അയ്യങ്കാളിയുമെല്ലാം.
നേതൃത്വം നൽകിയ മഹത്തായ നവോത്ഥാന പ്രസ്ഥാനം തുടക്കം കുറിച്ച
സാമൂഹ്യ വിപ്ലവത്തെ ദേശീയ സ്വാതന്ത്ര്യത്തിന്നു വേണ്ടിയുള്ള സമരവുമായി കണ്ണിചേർത്തും
അതിൽനിന്ന് ബഹുജന പങ്കാളിത്തവും
ഊർജ്ജവൂം സ്വാംശീകരിച്ചും
ജനാധിപത്യത്തിനും സോഷ്യലിസത്തിന്നും വേണ്ടിയുള്ള
കാഴ്ച്ചപ്പാടോടെ മുന്നോട്ട്നയിക്കാൻ
മുപ്പതു കളിലും അമ്പതുകളിലും ഇടതുപക്ഷപ്രസ്ഥാനത്തിനും
അതിന്ന് നേതൃത്വം നൽകിയ കമ്യൂണിസ്റ്റ്പാർട്ടിക്കും
കഴിഞ്ഞു എന്നുള്ളതാണ`
ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തു നിന്നും വ്യത്യസ്തമായി
കേരളം നേടിയ ചരിത്രപ്രധാനമായ മുന്നേറ്റങ്ങൾക്ക്‌ കാരണമായിട്ടുള്ളത്‌.
ജാതിവിരുദ്ധവും മതേതരവും ജനാധിപത്യപരവുമായ
മൂല്യങ്ങൾ
സാമ്രാജ്യത്വത്തിന്നും ജന്മി നാടുവാഴിത്വത്തിന്നും എതിരായ പോരാട്ടങ്ങളീലൂടെ ശക്തിപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഐക്യകേരള സങ്കൽപ്പങ്ങളും വികസിച്ചു.
സാമൂഹ്യ,രാഷ്ട്രീയ,സാമ്പത്തിക,സാംസ്കാരിക മേഖലകളിൽ ഒരു കുതിച്ചു ചാട്ടമാണ് അമ്പതുകൾവരെ കേരളം ദർശ്ശിച്ചത്‌.
1957ലെ കമ്യൂണിസ്റ്റ്‌ മന്ത്രിസഭ നടപ്പിലാക്കാൻ തുടങ്ങിയ വിദ്യാഭ്യാസ കാർഷികബന്ധ പരിഷ്കാരങ്ങളിലൂടെ ഈമുന്നേറ്റം അതിന്റെ പാരമ്യത്തിലെത്തി.
കമ്യൂണിസ്റ്റ്പാർട്ടിനയിച്ച ഈ മന്ത്രി സഭക്കെതിരെ
കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ
അമേരിക്കൻഡോളർ സമൃദ്ധമായുപയോഗിച്ചു
എല്ലാവിധ മതമൗലിക വാദശക്തി കളെയും
ജാതി മേധാവിത്വങ്ങളെയും പുനരുജീവനവാദികളെയും അണിനിരത്തി അരങ്ങേറിയ
ആ "വിമോചനസമര"വും അതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന
ഭരണഘടനാ വ്യവസ്ഥകളെക്കൂടി കാറ്റിൽപറത്തി
മന്ത്രിസഭയെ പിരിച്ചുവിട്ടു.
1960നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ
എല്ലാ ജാതി മത പിന്തിരിപ്പൻ ശക്തികളെയും
പണശേഷിയും കുത്തകമാധ്യമങ്ങളും
"കുറുവടിപ്പടകളും" ഉ പയോഗപ്പെടുത്തി
കമ്യൂണിസ്റ്റുവിരുദ്ധ ശക്തികൾ നേടിയ വിജയവും
മൂന്ന്പതിറ്റാണ്ടുകളിലായി കേരളത്തില്ലുണ്ടായ വമ്പിച്ച മുന്നേറ്റങ്ങളെ പിറകോട്ടടിപ്പിക്കാൻ തുടക്കംകുറിച്ചു .
ആ ഐക്യവും കൂട്ട്കെട്ടും കൂടുതൽ ശക്തിപ്പെടുത്തിയും
വിപുലീകരിച്ചും
ഇപ്പൊഴും പിറകോട്ടടിയേ ശക്തിപ്പെടൂത്തുനുഈപിന്തിരിപ്പൻ
സംഘടിത വെല്ലുവിളിക്കെതിരെ
സാമൂഹ്യ വിപ്ലവത്തെ മുന്നോട്ട്‌ കൊണ്ട്പോകേണ്ട ഉത്തരവാദിത്വം
ഒരിക്കൽകൂടി കമ്യൂണിസ്റ്റ്പാർട്ടിക്കുണ്ടായിരുന്നു.
നവോത്ഥാന പ്രസ്ഥാനത്തിന്റെയും
മൂന്ന് പതിറ്റാണ്ട്കാലത്തെ സാമ്രാജ്യത്വവിരുധ്ദ നാടുവഴിത്വവിരുദ്ധ പോരാട്ടങ്ങളുടെയും
അനുഭവങ്ങളിൽനിന്ന് ഊർജ്ജം സംഭരിച്ചുകൊണ്ടും
പുതിയ സാഹചര്യങ്ങൾക്കനുസരണമായും
മുന്നേറേണ്ടതുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം
അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വചേരിവികസിപ്പിച്ചെടുത്ത
പുത്തൻ കൊളോണിയൽ അടവുകൾ
കോൺഗ്രസ്സിലൂടെ എങ്ങിനെയാണ്
കേരളത്തിന്റെ മണ്ണിൽ അമേരിക്ക നടപ്പിലാക്കുന്നത്‌
എന്ന് പടിച്ച്‌ അവയെ നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കാൻ കമ്യൂണിസ്റ്റുപാർട്ടിക്ക്‌ കഴിയേണ്ടതായിരുന്നു.
പക്ഷെ
സംഭവിച്ചത്‌ നേരെമറിച്ചാണ്.
സാമ്രാജ്യത്വ ചേരിയുടെ പുത്തൻ കൊളോണിയൽ അടവുകൾ തെറ്റായി വിലയിരുത്തി
സാമ്രാജ്യത്വവുമായി സന്ധിചെയ്യാനും
ഫലത്തിൽ തൊഴിലാളിവർഗ്ഗ വിപ്ലവങ്ങളെയും
സോഷ്യലിസ്റ്റ്‌ പാതയെയും കൈവെടിയാനും
തുടങ്ങിയിരുന്ന സോവിയറ്റ്‌ നേതൃത്വത്തിന്റെ
വികലവീക്ഷണങ്ങൾ
ഏറിയും കുറഞ്ഞും അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടി നേതൃത്വത്തേയും സ്വാധീനിക്കാൻ തുടങ്ങിയിരുന്നു.
അവയുടെചുവടുപിടിച്ച്‌
ഒരു വിഭാഗം പരസ്യമായി വർഗ്ഗസമരനിലപാടുകൾ കൈവെടിയാനും കോൺഗ്രസ്സുമായി സന്ധിചെയ്യാനും വാദിച്ചുതുടങ്ങിയിരുന്നു.
ഇതിന്നെതിരായ ഉൾപ്പാർട്ടി സമരം 1964ൽ പിളർപ്പിലേക്കും മാർക്ക്സിസ്റ്റ്പാർട്ടിയുടെ രൂപീകരണത്തിലേക്ക്നയിച്ചെങ്കിലും
ഈ നേതൃത്വവും 1959ലെ അനുഭവങ്ങളെ ഉൾക്കൊള്ളാതെ1967 ആകുബോഴേക്കും ഭരണവർഗ്ഗത്തിന്റെ-ഭരണവ്യവസ്ഥക്ക്‌ അനുരൂപമായനയം സ്വീകരിക്കാൻ തുടങ്ങി
1960ൽ കോൺഗ്രസ്സ്തുടങ്ങി വെച്ച അവസരവാദപരമായ ഐക്യമുന്നണി രാഷ്ട്രീയം അവരും ആശ്ലേഷിച്ചു.
പാർലമെന്ററി സമരങ്ങളെയും സ്ഥാപനങ്ങളെയും
ഭരണ വ്യവസ്ഥയെതന്നെ അടിമുടിമാറ്റുന്ന സാമൂഹ്യവിപ്ലത്തിന്നനുസരണമായി
ഉ പയോഗിക്കുന്നതിന്ന് പകരം
വൻ കിട ബൂർഷ്വാ-ഭൂപ്രഭു ഭരണവ്യവസ്ഥക്കുള്ളിൽ
അധികാര സ്ഥാപനങ്ങൾക്കുള്ളിൽ എങ്ങിനേയും കടന്നുകയറാനായി ഉപയോഗിച്ചു തുടങ്ങി .
കോൺഗ്രസ്സിന്റെ മാതൃക പിന്തുടർന്ന് മാർക്ക്സിസ്റ്റ്‌ പാർട്ടിയും
തൊഴിലാളി വർഗ്ഗ വിപ്ലവ നിലപാടുകൾ ഉപേക്ഷിച്ചു
പിന്തിരിപ്പൻ വർഗ്ഗീയ ജാതീയ ശക്തികളുമായി സന്ധി ചെയ്യാൻ തുടങ്ങുന്നതിന്റെ തെളിവായിരുന്നു 1967ലെ സപ്തമുന്നണിയും അതിന്റെ ഭരണവും
ഇതോടെ വിമോചനസമരം
തുടക്കമിട്ട പുറകോട്ടടി കൂടുതൽ ശക്തിപ്പെട്ടുഇതിൽ
നിന്നൊക്കെ മാറിചിന്തിക്കുന്നു എന്നവകാശപ്പെടുന്ന "സ്വതന്ത്രർ" എന്നു നടിക്കുന്ന
ഭുദ്ധിജീവികളും,എൻ,ജി,ഒ സംഘടനകളും
കേവലപരിസ്ഥിതിവാദികളും മറ്റും പിന്തുടരുന്ന ഇടപെടലുകൾ വിമോചന സമരക്കാർ തുടങ്ങിവെച്ച അരാഷ്ട്രീയതക്ക്‌ ശക്തിപകരുന്നുണ്ട്‌.
ഇന്നത്തെ കേരളീയാവസ്ഥക്കോ
മറ്റേതൊരു ഏഷ്യൻ,ആഫ്രിക്കൻ,
ലാറ്റിനമേരിക്കൻ നാടുകളിൽപ്പെട്ട പ്രദേശങ്ങളുടെ വർത്തമാന അവസ്ഥക്കോ,
അവിടങ്ങളിലെ ഉൽപ്പാദന-തൊഴിൽ മേഖലകളുടെ തകർച്ചക്കോ,
പാപ്പരീകരണത്തിന്നോ,
ഉ പഭോക്തൃസംസ്ക്കാരത്തിന്റെ വളർച്ചക്കോ,
ജനസംഖ്യയിൽ കൂടുതൽ പേർ ദാരിദ്ര്യരേഖക്കടിയിലാകുന്നതിന്നോ,
സ്ത്രീകളുടെ വർദ്ധിക്കുന്ന പാരതന്ത്ര്യത്തിന്നോ,
കുട്ടികളുടെ ദുരിതാവസ്ഥക്കോ,
പാരിസ്ഥിതിക തകർച്ചക്കോ,
വർഗ്ഗീയ-ജാതീയ-വംശീയാദി ശക്തികളുടെ വളർച്ചക്കോ,
ജനധിപത്യാവകാശങ്ങൾ നഷ്ടപ്പെടുകയും ഫാസിസവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിന്നോ,
ക്രിമിനൽ -മാഫിയാവൽക്കരണം ശക്തിപ്പെടുകയും ചെയ്യുന്നതിനോ ഒക്കെകാരണം
ആഗോളതലത്തിൽ സാമ്രാജ്യത്വച്ചേരി അടിച്ചേൽപിക്കുന്നതും,
സാമ്രാജ്യത്വ ചേരിയുടെ തിട്ടൂരങ്ങൾക്കപ്പുറം ചിന്തിക്കാൻ,പ്രവർത്തിക്കാൻ പലകാരണങ്ങളാൽ തയ്യാറാകാത്ത നാടൻ ഭരണവർഗ്ഗങ്ങളും
അവയുടെ രാഷ്ട്രീയപ്രതിനിധികളും പിന്തുടരുന്നതുമായ
ആഗോളവൽക്കരണ നയങ്ങളാണെന്ന് തിരിച്ചറിയാൻ "ഉറക്കം നടിക്കാത്ത"ആർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
പക്ഷെ വാക്കിൽ ആഗോളവൽക്കരണത്തെ എതിർക്കുന്നു എന്നോ,
സാമ്രജ്യത്വ വിരോധികളാണെന്നോ,
അതിരില്ലാത്ത ജനാധിപത്യത്തിന്റെ വ്യക്താക്കളെന്നോ ,
വർഗ്ഗസങ്കൽപ്പങ്ങൾ വിഡ്ഡിത്തമെന്നും തങ്ങൾ വർഗ്ഗങ്ങൾക്കുപരിയാണെന്നൊക്കെ പറഞ്ഞുനടക്കുന്ന ഇക്കൂട്ടരൊക്കെ ഫുക്കയാമയുടെ"ചരിത്രത്തിന്റെ അന്ത്യമായി" എന്നമന്ത്രംജപിച്ച്‌,
മുൻ സോഷ്യലിസ്റ്റ്‌ നാടുകളിലെ ജനാധിപത്യധ്വംസനങ്ങളിലും,
കൂട്ടക്കൊലകളിലും മനസ്സ്നൊന്ത്‌
ബൂർഷ്വാജനാതിപത്യമാണ് മനുഷ്യന് എത്താവുന്ന പരമോന്നതാവസ്ഥ എന്നാവർത്തിക്കുന്നവരാണ`
.ദളിത-പിന്നോക്ക-ന്യൂനപക്ഷ പാർട്ടികളുണ്ടാക്കി,ജാതിവിരുദ്ധ്‌ മതേതര കാഴ്ച്ചപ്പാടുകൾ കയ്യൊഴിഞ്ഞ്‌,
കൻഷിരാമിനെ പ്പോലെ അധികാരതിന്റെ പങ്ക്‌ കിട്ടിയാൽ എല്ലാമായി എന്നുപറയുന്നവരാരും
ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ ദളിത-പിന്നോക്ക വിഭാഗങ്ങൾക്ക്‌ ലഭിക്കുന്ന സംവരണാ ആനുകൂല്യങ്ങൾപോലും സ്വകാര്യ വൽക്കരണം മൂലം അപ്രത്യക്ഷമായി ക്കൊണ്ടിരുന്നിട്ടും
പുത്തൻസാമ്പത്തിക നയത്തിനെതിരെ ഉരിയാടാത്തത്‌ യാദൃശ്ചികമായി തള്ളീക്കളയാനാവില്ല.
ഭരണ-പ്രതിപക്ഷങ്ങളെപ്പോലെ നാനാരൂപികളായ
ഇക്കൂട്ടർ
പുത്തൻ കൊളോണിയൽ അവസ്ഥയുടെ ആരാധക വൃന്ദത്തിൽപെട്ട്‌ കേരളീയാവസ്ഥയെ പരമാവധി ജീർണ്ണിപ്പിക്കുന്നതിൽ സജീവമായി പങ്കുചേരുന്നുണ്ട്‌