2009, നവംബർ 29, ഞായറാഴ്‌ച

IT Act നെ ക്കുറിച്ചു തന്നെ

സൈബർ ആക്റ്റ്‌ മായി ബന്ധപ്പെട്ട ചർച്ചക്ക്‌ ഗുണകരമാവാൻ സഹായിക്കുന്ന ചില വിഷയങ്ങൾ കൂടി ഇവിടെ സൂചിപ്പിക്കുകയാണ്.
ഇത്‌ നേരത്തേ പോസ്റ്റ്‌ ചെയ്ത സൈബർ ആക്റ്റ്‌ ഉം ബ്ലോഗർമാരും എന്ന പോസ്റ്റിൽ ചർച്ചാ വേളയിൽ ഇടപെട്ട്‌ വിശദീകരിക്കാം എന്ന് ഉദ്ദേശിച്ചതായിരുന്നു.
നീണ്ട കമന്റുകൾ തടയപ്പെട്ടത്‌ കൊണ്ട്‌ ഇങ്ങിനെ ഒരു പോസ്റ്റ്‌ വേണ്ടി വന്നു.
പോസ്റ്റ്‌ പ്രധാനമായും ഊന്നിയത്‌ .
വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ നടപ്പിലാക്കിയ IT act ലെ ദൗർബ്ബല്യങ്ങളേയും പോരായ്മകളേയും ചർച്ചക്ക്‌ വിദേയമാക്കുക,
അതിന്നാവശ്യമായ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു.
ചില പ്രത്യേക സാഹചര്യങ്ങൾ പ്രസ്തുത പോസ്റ്റും ചർച്ചകളും മറ്റൊരു തലത്തിലേക്ക്‌ വഴുതിപ്പോവാനിടയായി.
ഇത്‌ പുറത്തുള്ള ജനാധിപത്യ ശക്തികളേക്കാൾ അകത്തുള്ള അക്കാദമി പോലുള്ള കൂട്ടായ്മകളും,മറ്റു യൂണിറ്റികളും ഇതിനകത്ത്‌ തന്നേയുള്ള പുരോഗമന വ്യക്തിത്വങ്ങളും ഐ ടി ആക്റ്റിനെ ക്കുറിച്ച്‌ ചർച്ച ചെയ്ത്‌ നിർദ്ദേശങ്ങൾ മുന്നോട്ട്‌ വെക്കുന്നതാണ് മറ്റെന്തിനാക്കാളും ഗുണകരമെന്നു അക്കാദമിയും ചിന്തിച്ചു.
ഇനി വിഷയത്തിലേക്ക്‌ കടക്കുന്നതിന്ന് മുൻപ്‌ ഒരു കാര്യംകൂടി സൂചിപ്പിക്കാനുള്ളത്‌ ശ്രദ്ധയിൽ കൊണ്ടു വരാനാഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാരും വായിച്ചതും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളും തന്നെയാണ് എന്നുള്ളതാണ്.
ഇന്റർ നെറ്റിന്റെ ഭാവിയും അതു വഴി ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ചും കോട്ടങ്ങളേക്കുറിച്ചും പ്രവചിക്കുക അത്ര എളുപ്പമല്ല.
എവിടെയോ എങ്ങിനെയോ തുടങ്ങി ഇന്ന് ലോകത്തെമ്പാടും വികസിച്ച 'ആക്സിഡന്റൽ സൂപ്പർ ഹൈവേ' ഇന്ന് വളർന്ന് പടർന്ന് വികസിച്ചിരിക്കുന്നു.
ഇതിന്റെ കുതിച്ചോട്ടം ഒരു ഭരണകൂടത്തിന്നും നിയന്ത്രിക്കാൻ കഴിയാത്തവിധം വ്യാപകമാവുകയും ശക്തമാവുകയും ചെയ്യുകയാണ്.
സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ദുരമൂത്തലാഭക്കൊതി വികസിച്ചു വരുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളേയും തങ്ങളുടെ അധീശത്തിന്നും ലാഭതാൽപര്യത്തിന്നും മാത്രം മറയില്ലാതെ ഉപയോഗിക്കുന്നു.
തങ്ങളുടെ നിഷ്ഠൂരമായ കടന്നാക്രമണങ്ങൾക്കും കൊള്ളകൾക്കും എതിരു നിൽക്കുന്ന എല്ലാറ്റിനേയും ഇല്ലായ്മ ചെയ്യുന്നതിന്നും സർവ്വശക്തിയുപയോഗിച്ചു ലോകത്തെമ്പാടും തടയുന്നതിന്നു വേണ്ടിയും എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഇടപെടുകയാണ്.
ഇന്റർ നെറ്റിന്റെ നട്ടെല്ലായിരുന്നTCP/IP പ്രോട്ടോക്കോൾ കണ്ടുപിടിച്ച വിന്റൻ ജി സെർഫ്‌[Vinton G Cerf] ന്റെ "ഇന്റർ നെറ്റും സത്യവും" എന്ന ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി
'സത്യം പല കൽ മതിലുകളേയും തകർക്കും.
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തിയുള്ള ആയുധംകാണാൻ ആഗ്രഹിക്കുന്നവർക്ക്‌ സത്യത്തെ കാട്ടുന്നു ഇന്റർ നെറ്റ്‌.
അതു കൊണ്ട്‌ പല ഗവർമന്റും,സ്ഥാപനങ്ങളും ഇതിന്റെ സത്യം തുറന്നു കാട്ടാനുള്ള കഴിവ്‌ കണ്ട്‌ ഭയപ്പെടുന്നതിൽ അത്ഭുതമില്ല'.

ഈ നിരീക്ഷണത്തെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് വർത്തമാന ലോക സംഭവഗതികൾ.
ഇന്റർ നെറ്റിൽ രഹസ്യ സന്ദേശങ്ങൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ഗവർമന്റ്‌ നിയമം മൂലം ശ്രമിച്ചു.
പക്ഷെ ആ നിയമം ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് പിൻ വലിക്കേണ്ടി വന്നു.
നെറ്റിൽ പ്രത്യേക കോപ്പീ റൈറ്റ്‌ നിയമം കൊണ്ടു വരാനുള്ള ശ്രമത്തേയും ലൈബ്രറികളും,വിജ്ഞാന,ഗവേഷണ ഗ്രൂപ്പുകളും ടെലിഫോൺ കമ്പനികളും എതിർത്തതിനാൽ അന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
എങ്കിലും 1996 ൽ അമേരിക്കയിൽ ഇന്റർ നെറ്റിൽ അശ്ലീലത്തിന്നും ആഭാസങ്ങൾക്ക്മെതിരെ CDA[Communication Decency Act]ആക്റ്റിന്ന് പ്രസിഡന്റ്‌ ക്ലിന്റൻ ഒപ്പുവെച്ചു.
അമേരിക്കൻ ഗവർമേന്റിന്റെ ഈ നിയമം സം'സാര സ്വാതന്ത്ര്യത്തിന്ന് എതിരേയുള്ളതാണെന്ന് കാണിച്ച്‌ മനുഷ്യാവകാശ സംഘടനകൾ സുപ്രീം കോടതിയിൽ കേസ്കൊടുത്തു.
അതോടെ ആ നിയമം പിൻ വലിക്കേണ്ടി വന്നു.
ആ വിധി പ്രസ്ഥാവത്തിൽ ജഡ്ജി പറഞ്ഞത്‌
"ഇന്റർ നെറ്റ്‌ അമിതമായ ശബ്ദങ്ങളും വെളിച്ചങ്ങൾപോലെ പൊതു ജനങ്ങളെ അലോസരപ്പെടുത്തുന്നതല്ല.
ടെലിഫോൺ പോലെയാണത്‌.
ആവിശ്യക്കാർ അങ്ങോട്ട്‌ ചെല്ലണം .
ഇന്റർ നെറ്റും അതു പോലെയാണ്.
ആഭാസത്തിലേക്ക്‌ എത്തണമെങ്കിൽ അത്‌ തേടിപ്പോകുകതന്നെ വേണം.
ഈ സ്വാതന്ത്ര്യത്തിൽ ഗവ്ര്മന്റ്‌ കൈകടത്താൻ പാടില്ല"

എന്നായിരുന്നു.
ഇതിന്റെ ഒക്കെ ചുവട്പിടിച്ചായിരുന്നു വിവരാവകാശ നിയമങ്ങൾ പോലുള്ള സുതാര്യത നടപ്പിലാക്കാൻ ഭരണകൂടങ്ങൾ നിർബ്ബന്ധിതമായത്‌.
നെറ്റ്‌ സത്യത്തോടുകൂടി തെറ്റായ സന്ദേശങ്ങളേയും ഉറപ്പില്ലാത്ത അഭിപ്രായങ്ങളേയും ഇടകലർത്തുന്നുണ്ടു.
ചിന്തക്കിടം നൽകുന്നിടത്തുതന്നെ തീരെ കാര്യങ്ങളില്ലാത്ത സംഭവങ്ങളും, കാണാൻ ഇഷ്ടപ്പെടാത്തതും കണ്ടുമുട്ടും.
ഇവിടെ നാം ചെയ്യേണ്ടത്‌ ,
സത്യത്തേയും അസത്യത്തേയും വേർ തിരിക്കാൻ ഏതെങ്കിലും ഒരു എലക്ട്രോണിക്ക്സ്‌ ഉപകരണം കൊണ്ടോ നിയമങ്ങൾക്കോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്, ഇതിന്നൊരു എളുപ്പ വഴിയും ഇല്ല.
ഒരായുധം മാത്രമേ ഉള്ളൂ.
ബുദ്ധിപൂർവ്വം ചിന്തിക്കുക .
ഇത്‌ ഇന്റർ നെറ്റിന്റെ കാര്യത്തിൽ മാത്രമല്ല.മറ്റുകാര്യങ്ങളിലും മിക്കവാറും ഇത്‌ ശരിയായി വരാറുണ്ടല്ലോ.
ആഗോള വ്യാപകമായ ഈ വലയിൽ വിലമതിപ്പുള്ളതും ,അല്ലാത്തതും അടുത്തടുത്ത്‌ കിടക്കുന്നതും കിട്ടുന്നതും സ്വാഭാവികമാണ്.
സൂചിപ്പിക്കുന്നത്‌
ഇതടക്കമുള്ള ഒട്ടനവധി പ്രശ്നപരിസരത്ത്‌ നിന്നായിരിക്കണം നമ്മളും ചർച്ചകൾ ആരംഭിക്കേണ്ടത്‌.
വിധേയ ബോധത്തോടെ ആരോ സൗജന്യമായി തരുന്ന സൗകര്യങ്ങളുടെ സുഷുപ്തിൽ സംതൃപ്തിയിൽ മയങ്ങുന്നോ,
കൂടുതൽ കൂടുതൽ മുന്നോട്ട്‌ പോവാൻ ശ്രമിക്കുന്നോ എന്ന ചോദ്യവും ഉത്തരവും നാം തേടേണ്ടതുണ്ട്‌.
ശാസ്ത്ര-സാങ്കേതിക രംഗത്തെ വികാസങ്ങളെ നേട്ടങ്ങളെ ഏതെങ്കിലും ഭരണാധികാരികളുടെ അറിവില്ലായ്മക്കോ,താൽപര്യങ്ങൾക്
കോ വേണ്ടി മൂക്ക്‌ കയറിട്ട്‌ കുറ്റിയിൽ തളക്കുന്നത്‌ ശരിയായിരിക്കില്ല.
ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളും വികാസങ്ങളും ജന നന്മക്കു ഉപകാരപ്രദമായ രീതിയിൽ ഉറപ്പിച്ചു നിർത്താനാവ്ശ്യമായ നിയമ നിർമ്മാണത്തിന്ന് ശ്രമിക്കുക എന്നത്‌ തന്നെയാണ് ശരിയായ വഴി.

2009, നവംബർ 17, ചൊവ്വാഴ്ച

സിനിമാക്കാരൻ വിനയനോട്‌ ചിലത്‌....

പ്രിയ വിനയൻ
പോയദിനങ്ങളിലെ കണക്കെടുപ്പിന്നും,
വിധിതീർപ്പിന്നും രാവുകൾ തീർക്കുന്ന ,
സങ്കീർണ്ണമായ സംഘർഷങ്ങളിലൂടെ കടന്നു പോകുന്ന താങ്കൾ അനിവാര്യമായി പരിഗണിക്കേണ്ടുന്ന ഒരു അഭ്യർത്ഥന.
ആന്തരിക സങ്കർഷങ്ങൾ ക്രിയാത്മക പ്രക്രിയക്ക്‌ മാറ്റുകൂട്ടും.
വിഷയത്തിലേക്ക്‌.
കിരാതവും രാക്ഷസീയവുമായ ഈ പുത്തൻ അധിനിവേശകാലത്ത്‌,
ദുരിതങ്ങൾ പേമാരിയായി പെയ്ത്‌ തിമർക്കുന്ന നടപ്പുദിനങ്ങളിൽ,
ജീർണ്ണതയിലും വസ്തുതാ നിരാസത്തിലും ആഴത്തിൽ വേരിറങ്ങിപ്പോയ/
യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ കണ്ണടക്കുന്ന
നുണകളുടെ കൂമ്പാരങ്ങളിൽ കുടിപാർക്കുന്ന
താങ്കളുടെ പ്രിയപ്പെട്ട മാധ്യമത്തെ ജീവവായു ഊതി രക്ഷപ്പെടുത്താനുള്ള അതി തീവ്രമായ അഭിനിവേശം താങ്കളിൽ ലാവ പോലെ തിളക്കുന്നുണ്ട്‌ എന്ന് ഞങ്ങൾ കരുതുന്നു.
വാർത്താ ചാനലുകളിൽ കത്തിക്കയറുന്ന താങ്കളുടെ വാക്ക്‌ ശരങ്ങളിലെ രോഷാഗ്നിക്ക്‌ വ്യാഖ്യാനം നൽകാൻ ഞങ്ങൾ ശ്രമം നടത്തിയുട്ടുണ്ട്‌.
നിർദ്ധയമായ കച്ചവട താൽപര്യത്തിന്റെ ഷൈലോക്കിയൻ ബന്ധനത്തിൽ അകപ്പെട്ടുപോയ കരുത്തനായ പോരാളിയുടെ ശരീരഭാഷയുടെ സിനിമാക്കാഴ്ച്ച താങ്കളിൽ ആരോപിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്‌.
എന്തിനീ വ്യാമോഹങ്ങൾ ..
എന്ന് താങ്കൾ ചോദിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക്‌ പറയാതിരിക്കാൻ കഴിയില്ല വിനയൻ...
ഞങ്ങളും താങ്കളും ഉൾപ്പെടുന്ന ജനങ്ങളുടെ പരിതേവാവസ്ഥ അത്രമാത്രമാണ് വിനയാ.നോക്കൂ....
ആഗോളീകരണാവസ്ഥയിൽ അകപ്പെട്ടുപോയതിനാൽ..
ഭീകരമായ വ്യവസായത്തകർച്ച,
വർദ്ദമാനമാകുന്ന വിദേശക്കടങ്ങൾ,
പാരമ്യതയിലെത്തിയ വിലക്കയറ്റം,
മൂന്നിൽ രണ്ടുഭാഗം പാപ്പരായിക്കഴിഞ്ഞു,
സാമ്പത്തികാഭിവൃദ്ധി തകിടം മറിഞ്ഞു,
പട്ടിണിക്കും,പകർച്ചവ്യാധിക്കും കുത്തും കോമയുമില്ല,
ഒട്ടുമിക്ക സാമൂഹ്യാവകാശങ്ങളും അധികാരങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞു,
തൊഴിലില്ലായ്മാ നിരക്കുകൾ അക്കങ്ങൾ തീർന്നാലും ബാക്കിയാവുന്നത്ര,
മത നേതൃത്വങ്ങളുടെ വരുതിക്ക്‌ നിൽക്കാത്ത വർഗ്ഗിയ കലാപങ്ങൾ,
അസഹ്യമായ ഭറണകൂട ഭീകരത....ഇതൊന്നും എണ്ണിയാൽ അറ്റം കിട്ടില്ല വിനയൻ...
അച്ചടി മാധ്യമങ്ങൾക്ക്‌ കയറാൻ കഴിയാത്തിടങ്ങളിൽ വരെ ടി വി എത്തിക്കഴിഞ്ഞു.
സ്കൂളുകളിലും കോളേജുകളിലും ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം കുട്ടികൾ ടി വി ക്കു മുന്നിൽ,
അധിനിവേശത്തിന്റെ മൂർച്ചയേറിയ ആയുധമായി ടി വി വേഷം മാറി.
നാടിന്റേയും നാട്ടുകാരുടേയും വിഷയങ്ങൾ വിസ്മരിക്കപ്പെടുകയോ,
നിസ്സാരവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന റിയാലിറ്റിയായി മാറി....
അധിനിവേശത്തിന്റെ പൊയ്മുഖങ്ങളെ ആവാഹിച്ച്‌
ചലച്ചിത്ര സൗന്ദര്യ ശാസ്ത്ര ശരീരത്തെ നിരന്തരം പീഡിപ്പിക്കുന്ന
താങ്കളുടെ സിനിമാ ലോകം
ഇപ്പോൾ തലപുകയുന്നത്‌ ഇനി പൊക്കാൻ തുണി എവിടെ കിട്ടുമെന്നല്ലേ.
കഷ്ടം ഒരു കാക്ക കാലിന്റെ മറവുപോലും അവശേഷിപ്പിച്ചില്ലല്ലോ വിനയാ..
എന്തും വിൽപനക്ക വെച്ചിരിക്കുന്ന ഈ വ്യാപാരികളിൽ നിന്ന് നന്മ വിളയുമെന്ന്,
നൽക്കാഴ്ച്ചയുടെ സരസ്വതി പ്രത്യക്ഷപ്പെടുമെന്ന് ആരും കരുതുന്നില്ല.
എല്ലാറ്റിന്റേയും സൂപ്പർ നായകനാവാൻ കുതികാൽ വെട്ടുന്ന
നായകന്മാരുടെ വൈരൂപ്യം മെയ്ക്കപ്പില്ലാതെ കാണാൻ ഞങ്ങൾപഠിച്ചുകഴിഞ്ഞു..
അതു കാര്യമാക്കേണ്ടതില്ല.
ചൂരൽ കഷയത്തിന്റെ കായ ചിത്സകൊണ്ട്‌ പരിഹരിക്കാവുന്നതേയുള്ളൂ..
പറഞ്ഞു വരുന്നത്‌.
പ്രിയ വിനയാ താങ്കൾ ഇറങ്ങി വരുമോ?
കേമറയും തോളിലേറ്റി തെരുവിലേക്ക്‌...
ദുരിതം ജീവിച്ചു തീർക്കുന്നവരുടെ നേർക്കാഴച്ച കാണാൻ..
വിനയനറിയാമോ ഞങ്ങളൊടൊപ്പം ഈ തെരുവിൽ ,
തൊഴിലിടങ്ങളിൽ,
കോളനികളിൽ ,
ചാളകളിൽ തോൾ ചേർന്നവരെ,
ഒരു രാസ പ്രക്രിയക്കും മാഴ്ച്ചു കളയാനാവാത്ത വിധം ഹൃദയത്തിൽ പതിപ്പിച്ചിട്ടുണ്ട്‌...
ഇറങ്ങി പോരൂ വിനയൻ...
ബ്ലേഡ്കാരന്റേയും കള്ളക്കടത്ത്‌ കാരന്റേയും
രാജ്യദ്രോഹികളായ ബഹുരാഷ്ട്ര കുത്തകകളുടേയു
നാറുന്ന കോഴി ബിരിയാണി അടിച്ച്‌ എന്തിന്ന് നല്ല വയരു ചീത്തയാക്കണം .ബഹുജന സമ്പർക്ക മാധ്യമത്തിന്ന് അണുബോംബിനേക്കാൾ ശക്തിയുണ്ട്‌.
യാഥാർത്ഥ്യത്തെ അതിന്റെ എല്ലാ നിഷ്ടൂരതയോടെയും പ്രതിഫലിപ്പിക്കുന്ന ചലച്ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ,
രാജ്യസ്നേഹത്തിന്റെ.
ജനാധിപത്യത്തിന്റെ,
ഉയർന്ന മാനവീയതക്ക്‌ വേണ്ടിയുള്ള രാഷ്ടീയ ബോധത്തിന്ന് മൂർച്ചകൂട്ടാൻ താങ്കളെ തെരുവിന്റെ മക്കൾ ഞങ്ങൾ ക്ഷണിക്കുന്നു വന്നാലും.....

2009, നവംബർ 12, വ്യാഴാഴ്‌ച

വീണ്ടും "ദലൈലാമ"

പതിവു പോലെ ഒരിക്കൽ കൂടി ദലൈയി ലാമ യെ കൂട്ടുപിടിച്ച്‌ സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങൾ തങ്ങളുടെ കിരാതമായ സാമ്രാജ്യത്വ കൊള്ളയെ മറച്ചു പിടിക്കാൻ കപട വിവാദങ്ങൾ ഉയർത്തികൊണ്ട്‌ വന്ന് മേഖലയിൽ സംഘർഷം മൂർച്ചിപ്പിക്കാൻ ശ്രമിക്കുകയാണ്.
ലോക മെമ്പാടും കോളനികളും,അർദ്ധകോളനികളും,ആശ്രിത രാജ്യങ്ങളുമാക്കികൊണ്ട്‌.
ദേശീയതകളുടെ സ്വയം നിർണ്ണയാവകാശമെന്നതോ പോകട്ടെ ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേ പ്പോലും വരിഞ്ഞുകെട്ടികൊണ്ടുപോയി കൊന്നു തള്ളുന്നവരും,
അവർക്ക്‌ വേണ്ടി നിലക്കാതെ പേനയുന്തുന്ന ബുദ്ധിജീവികളും ആണ് "നീതിമാന്മാരായി" വേഷം കെട്ടുന്നത്‌.
തിബത്തിന്റേയു ദലൈയിലാമയുടേയും വിഷയം ഇവർക്ക്‌ കമ്യൂണിസ്റ്റ്‌ കാരുടെ മനുഷ്യാവകാശ;ജനാധിപത്യ ധ്വം സനത്തിന്റെ "മഹത്തായ" ഉദാഹരണ മാക്കുന്നു...
നിലവിലുള്ള ചൈനയാകട്ടെ സർവ്വ മണ്ഡലങ്ങളിലും കമ്മ്യുണിസ്റ്റ്‌ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ സാമ്രാജ്യത്വ ആഗോള വൽകരണ നയങ്ങളുടെ നല്ല നടത്തിപ്പ്കാരും ഇതിന്റെയൊക്കെ കൂട്ടാളികളുമായിട്ട്‌ വർഷങ്ങളായി
എന്ന് ഇവർക്ക്‌ അറിഞ്ഞിട്ടും ചൈന ഇപ്പോഴും സോഷ്യലിസ്റ്റാണെന്ന് പ്രചരിപ്പിച്ച്‌ ചൈന കൈക്കൊള്ളുന്ന തെറ്റായ സമീപനങ്ങളെ പെരുപ്പിച്ച്‌ കാട്ടി സോഷ്യലിസ്റ്റ്‌ ശക്തികളെ കരിവാരിതേക്കാൻ,ചൈനാചാരന്മാരാക്കാൻ ശ്രമം നടത്തുകയാണ്.
1949ൽ ചൈനീസ്‌ ജനകീയ റിപ്പബ്ലിക്ക്‌ രൂപം കൊള്ളുമ്പോൾ ഹാൻ പ്രദേശത്തെ പ്രോവിൻസുകൾക്ക്‌ പുറത്തുള്ള തിബറ്റ്‌,ഇന്നർ മോഗോളിയ ഉൾപ്പെടേയുള്ള ദേശീയതകൾക്ക്‌ സ്വയംഭരണാവകാശം ലഭിക്കുക ഉണ്ടായി.
സോവിയറ്റ്‌ ഭരണഘടനയുടെ അടിസ്ഥാനത്തിൽ ദേശീയതകളുടെ സ്വയം നിർണ്ണയാവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ചൈനയുടെ ഐക്യമെന്ന തത്വമായിരുന്നു സ്വീകരിക്കാപ്പെട്ടത്‌.
ഈ സ്വയംഭരണാവകാശം ഉപയോഗപ്പെടുത്തി തന്റെ ഫ്യൂഡൽ സേഛാധിപത്യം തുടരാനായിരുന്നു തിബറ്റിൽ ദലൈലാമയുടെ ശ്രമം.
മാത്രമല്ല കമ്യൂണിസ്റ്റ്‌ വിരുദ്ധ ശീത സമരത്തിന്റെ ഭാഗമായി അമേരിക്കൻ സാമ്രാജ്യത്വം പി'ന്തുടരുന്ന'ചൈനയേ ചുറ്റിവളഞ്ഞു നശിപ്പിക്കുക' എന്ന നയത്തിന്റെ ഭാഗമായി അമേരിക്കൻ-ബ്രിട്ടീഷ്‌ സാമ്രാജ്യത്വ വാദികളുടെ സ്വാധീന വലയത്തിൽ ദലൈലാമ തിബറ്റിൽ പുത്തൻ അധിനിവേശ ശക്തികൾക്കും എല്ലാ സഹായവും ചെയ്തു കൊടുത്തു.
ഈ സാഹചര്യത്തിൽ സാമ്രാജ്യത്വ കടന്നു കയറ്റത്തിന്നും ഫ്യൂഡൽ ആധിപത്യത്തിന്നുമെതിരെ വമ്പിച്ച്‌ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. പ്രക്ഷോഭത്തിൽ അണിചേർന്ന ജനകീയശക്തികളെ കിരാത മായ രീതിയിൽ അടിച്ചമർത്താൻ ദലൈലാമ ഭരണകൂടം ഇറങ്ങി
'തുടങ്ങി.ഹാൻ പ്രദേശങ്ങളിലാകെ ഫ്യൂഡൽ ബന്ധങ്ങൾ ഉന്മൂലനം ചെയ്ത്‌ സോഷ്യലിസ്റ്റ്‌ പരിവർത്തനത്തിന്ന് വേഗത കൂടിയതോടെ ദലൈലാമ പ്രധിനീധീകരിക്കുന്ന പി'ന്തിരിപ്പൻ ശക്തികളും ജനകീയ ശക്തികളും തമ്മിലുള്ള വൈരുദ്ധ്യം തീഷ്ണമായി.
ചൈനീസ്‌ സർക്കാർ ഈ ജനകീയ ശക്തികൾക്ക്‌ പി'ന്തുണ നൽകി.ഇതോടെ അമേരിക്കക്ക്‌ തിബറ്റിനെ തുരന്നിട്ട്‌ കൊടുക്കാൻ ശ്രമിച്ച ദലൈലാമയും ജനകീയ റിപ്പബ്ലിക്കും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ചിച്ചു.
അങ്ങിനെയാണ` അമേരിക്കൻ സഹായത്തോടെ സ്വതന്ത്ര തിബറ്റ്‌ രൂപീകരിക്കുകയെന്ന ആശയത്തിലേക്ക്‌ ദലൈലാമ എത്തുന്നത്‌.
ഈ സമയത്ത്‌.അമേരിക്ക അയൽ രാജ്യങ്ങളുടെ സഹായത്താൽ തിബറ്റിലേക്കുള്ള നുഴഞ്ഞു കയറ്റം ശക്തിപ്പെടുത്തുകയും ചെയ്തു.
ഇത്‌ ദലൈലാമഭരണവും
ചൈനീസ്‌ സർക്കാറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്‌ കാര്യങ്ങൾ എത്തിച്ചു ബഹുഭുരിപക്ഷം ജനങ്ങളും ദലൈലാമയുടെ ഫ്യൂഡൽ സേച്ഛാധിപത്യത്തിന്ന് എതിരായിരുന്നതിനാൾ.
അട്ടിമറിശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുമ്പേതന്നെ സംഭരിച്ച തന്റെ വൻ സമ്പാദ്യ ശേഖരവുമായി 1959ൽ തവാങ്ങ്‌ വഴി ദലൈലാമയും കൂട്ടരും ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു.
നെഹൃ സർക്കാറിന്റെ പ്രതീക്ഷക്ക്‌ വിരുദ്ധമായി ദലൈലാമ തന്റെ വൻ സമ്പത്ത്‌ ഇൻഡ്യൻ ബാങ്കുകളിൽ നിക്ഷേപിക്കാതെ സ്വിസ്സ്‌ ബേങ്കുകളിലേക്ക്‌ കടത്തി. അമേരിക്കൻ പി'ന്തുണയോടെ ദലൈലാമയുടെ അനുയായികൾക്ക്‌ നിരവധി ക്യാമ്പുകൾ തുറന്നു കൊടുക്കുകയും ഈ ക്യാമ്പുകൾ കടുത്ത ചൈനീസ്‌ വിരുദ്ധ പ്രചാരണത്തിന്റേയും അമേരിക്കൻ ഉപചാപക കേന്ദ്രങ്ങളുമായി നിലകൊണ്ടു.
1962 ഇന്ത്യാ-ചൈനാ യുദ്ധത്തിലേക്ക്‌ വഴിവെച്ചതും ടിബറ്റൻ പ്രശനവുമായി ബന്ധപ്പെട്ടത്‌ തന്നെയായിരുന്നു.
ഇന്ത്യയിൽ കോൺഗ്രസ്സ്‌ നേതൃത്വവും ജനസംഘവും സോഷ്യലിസ്റ്റുകൾ ഉൾപ്പെടെ അമേരിക്കൻ പ്രചരണത്തോടൊപ്പം ചേർന്ന് യാഥാർത്ഥ്യങ്ങൾ മറച്ചുവെച്ച്‌ കമ്യൂണിസ്റ്റ്‌ വിരുദ്ധജ്വരം കെട്ടഴിച്ചു വിട്ടു.
ഇവർ തിബത്തിന്റെ ദേശീയ സ്വയം നിർണ്ണയാവകാശ ത്തെ കേവല വൽക്കരിച്ച്‌ അതിനെ തിബറ്റൻ ജനതയുടെ ദേശീയവിമോചന സ്വപ്നങ്ങൾക്കെതിരെ പ്രതിസ്ഥാപിച്ചു.
ദലൈലാമ പാലായനം ചെയ്തതിന്ന് ശേഷം തിബറ്റിൻ ഉണ്ടായ വൻ പുരോഗതിയേ ക്കുറിച്ചു പോലും ആരും ചർച്ച ചെയ്യപ്പെട്ടില്ല.
ആഗോള തലത്തിൽ ദലൈലാമയേയും അനുയായികളും സി ഐ എ ഉൾപ്പെടേയുള്ള അമേരിക്കൻ ഏജൻസികളോട്‌ ചേർന്ന് നടത്തിയ കമ്യുണിസ്റ്റ്‌ വിരുദ്ധ പ്രവർത്തനങ്ങളെ ഇക്കൂട്ടർ കണ്ടില്ലെന്ന് നടിച്ചു.
എന്നാൽ ഇന്ന് ചൈനയിൽ മുതലാളിത്ത വൽക്കരണവും,സാമ്രാജ്യത്വ വൽകരണവും മൂലം ചൈനീസ്‌ തൊഴിലാളി വർഗ്ഗത്തേയും മറ്റ്‌ അദ്ധ്വാക്കുന്ന ജനവിഭാഗങ്ങളേയും ഏറ്റവും കുറഞ്ഞവിലക്ക്‌ വിൽക്കാൻ കഴിയുന്ന വിധം ചരക്കുകൾ ഉൽപാധിപ്പിക്കുന്ന ഭയാനകമായി കൂലിയടിമത്തത്തിൽ എത്തിച്ചിരിക്കുന്നു.
ഇത്‌ തിബറ്റ്‌ ഉൾപ്പെടേയുള്ള പ്രദേശങ്ങളിലെ ദേശീയ ജനവിഭാഗങ്ങളുടെ ജീവിതവും ദുരിതമയമായിട്ടുണ്ട്‌.
ഇന്ന് ലോകത്തെമ്പാടും അദ്ധ്വാനിക്കുന്ന വിഭാഗത്തിന്റെ മോചനവും,ദേശീയ ജനവിഭാഗങ്ങളുടെ സ്വയം നിർണ്ണയാവകാശ പ്രശ്നങ്ങളും വളരെ സജീവമായി ഉയർന്ന് വന്നിരിക്കയാണ്.
ഇന്നും സാർവ്വദേശീയ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റു പ്രസ്ഥാനങ്ങൾ തിബറ്റിന്റെ പ്രശ്നത്തിൽ മത്രമല്ല ഇന്ത്യ ഉൾപ്പെടേയുള്ള രാജ്യങ്ങളിലെ ദേശീയതാ പ്രശ്നങ്ങളോട്‌ സ്വയം നിർണ്ണായക അവകാശത്തെ പി'ന്തുണക്കുന്നതാണ്.
സോവിയറ്റ്‌ യൂണിയൻ രൂപം കൊള്ളുമ്പോഴും ദേശീയ പ്രശത്തോട്‌ ലെനിനും സ്റ്റാലിനും എടുത്ത സമീപനങ്ങൾ അവരുടെ കൃതികളിൽ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്‌.
തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ ആക്രമിക്കുന്നതിനും ദേശീയ സ്വയം ഭരണാവകാശമുൾപ്പെടേയുള്ള പ്രശ്നങ്ങളെ വളച്ചൊടിക്കാനും വികൃത വൽക്കരിക്കാനും സാമ്രാജ്യത്വ ബുദ്ധി കേന്ദ്രങ്ങൾ തങ്ങളുടെ മുഴുവൻ പ്രചരാണായുധങ്ങളും പ്രയോഗിക്കുകയാണ്.
അതിദീർഘകാലം ഫുഡൽ ആധിപത്യത്തിൽ തിബറ്റൻ ജനതയെ കീഴ്പ്പെടുത്തിയ ദലൈലാമയേയെ ഉപയോഗിച്ചും,
ഇന്നും ചൈന സോഷ്യലിസ്റ്റാൻണെന്ന് വരുത്തി
തിബറ്റിന്റെ പ്രശ്നം ഉയർത്തി സോഷ്യലിസ്റ്റ്‌ ശക്തികളെ കരിവാരിതേക്കനും സാമ്രാജ്യകൊള്ള തീവ്രമാക്കാനുമുള്ള കുത്സിത ശ്രമത്തിന്നെതിരെ പുരോഗമന ശക്തികൾ ജാഗ്രത പാലിക്കണം

2009, നവംബർ 8, ഞായറാഴ്‌ച

ലൗ ജിഹാദ്‌

മത വിശ്വാസങ്ങളിൽ നിന്നും അകന്നു പോകുന്ന പുതു തലമുറക്കാരായ യുവത്വങ്ങളെ ആരാധനാ കേന്ദ്രങ്ങളിലേക്ക്‌ ആകർഷിക്കുന്നതിന്റെ പുത്തൻ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ മത പുരോഹിതർ നിർബ്ബന്ധിതരായിരിക്കുന്നു എന്നത്‌ വർത്തമാന യാഥാർത്ഥ്യമാണ്.
നൈസർഗ്ഗികമായ മനുഷ്യവാസനകളെ പ്രോത്സാഹിപ്പിച്ച്‌ തങ്ങളുടെ സങ്കുചിത-മത-സാമ്പത്തിക-അധികാര താൽപര്യങ്ങളെ സംരക്ഷിക്കുന്നതിന്ന് കൊന്നും കൊലവിളിച്ചും കിരാതയുദ്ധങ്ങൾ അഴിച്ചു വിട്ടും ഏതറ്റം വരേയും പോകാമെന്ന് ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരിക്കയാണ് .
ഈ ഒരു പശ്ചാത്തലത്തിൽ വേണം ലൗ ജിഹാദിനേയും നാം നോക്കി കാണേണ്ടത്‌.
ഈ വിവാദം വ്യാജമാണെന്നോ,മറിച്ച്‌ ഇതിന്റെ വസ്തുതാ ചർച്ചയിലേക്കോ രേഖാപരമായ അന്യേഷണത്തിനും അപ്പുറത്ത്‌ എന്തിനേയും ഏതിനേയും വിൽപ്പനക്ക്‌ വെക്കുന്ന ഒരു ലോകസാഹചര്യം നിലനിൽക്കുന്നു എന്നത്‌ അംഗീകരിക്കണം,
നിർഭാഗ്യമെന്ന് പറയട്ടെ ഇത്‌ ഏറ്റവും സ്വാധീനിച്ചത്‌ മതങ്ങളെയാണ്.
എല്ലാം അണ-പൈ യ്യിൽ തീർക്കാമെന്ന് ഇന്നത്തെ മതവിശ്വാസങ്ങൾ ഉറപ്പ്‌ തരുന്നു.
പണം തീർപ്പ്‌ കൽപ്പിക്കുന്നലോകം...
ലൗ ജിഹാദിന്റെ പ്രകമ്പനങ്ങൾക്കിടയിൽ അമർന്നു പോയ ഒരറിയിപ്പുണ്ടായിരുന്നു.
അങ്ങ്‌ ഇംഗ്ലണ്ടിൽ നിന്നും റോമാകത്തോലിക്ക ആസ്ഥാനത്ത്‌ നിന്ന് ഔദ്യോഗിക വ്യക്താവ്‌ ക്ലെയർ വാർഡിന്റേതായിരുന്നു അറിയിപ്പ്‌.
പ്രേമസാഫല്യം നേടുന്ന കമിതാക്കൾക്ക്‌ മാത്രമായിരുന്നില്ല അറിയിപ്പ്‌.
ലോകമാസകലം പ്രേമ പനി പടർത്തുന്ന/ആഘോഷിക്കുന്ന മാധ്യമസൈന്യത്തിന്നും വേണ്ടിക്കൂടിയായിരുന്നു ആ അറിയിപ്പ്‌.
കമിതാക്കളുടെ മാധ്യസ്ഥൻ വാലെന്റൈൻ അല്ല റാഫേൽ പുണ്യവാളനാണെന്നും വാലന്റൈനാണെന്നത്‌ തെറ്റായുള്ള ധാരണയാണ് അത്‌ തിരുത്തണം .
എന്ന് മാത്രമല്ല പ്രാർത്ഥനാ സംഘങ്ങളിൽ ചേർന്നാൽ കർത്താവിനെ മാത്രമല്ല അനുയോജ്യമായ ഭാവി പങ്കാളിയേയും കണ്ടെത്താമെന്ന് ലോകത്തെമ്പാടുമുള്ള അനുഭവം തെളിയിച്ചിട്ടുണ്ടെന്നുമായിരുന്നു അറിയിപ്പ്‌....
പാശ്ചാത്യ സംസ്കാരം പ്രചരിപ്പിക്കാനുള്ള ക്രൈസ്തവ ഗൂഡാലോചനയാണ് വാലന്റൈൻ ദിനം എന്നാണ് ഹിന്ദുത്വ സംഘങ്ങളുടെ ആരോപണം.
പാശ്ചാത്യ ബുദ്ധി കടമെടുത്തായാലും നാടുനീളെ പൊങ്കാല വ്യാപിപ്പിച്ച്‌ ഇത്‌ മറികടക്കാനായില്ലെങ്കിൽ തിരുവാതിര രാവിൽ കാമദേവൻ ദിനാചരണം നടാത്തിയോ ഹിന്ദുത്വം ഈ വെല്ലുവിളി മറികടന്നേക്കാം.
മാധ്യമപ്പട എല്ലാം കാണുന്നില്ലെന്ന് ധരിച്ചുപോകരുത്‌.
ഇഷ്യൂ നോക്കി കാർഡ്കളിക്കാൻ അറിയുന്നവരാണിവർ.
മാധ്യമ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് പറഞ്ഞവരെ ഇല്ലെന്ന് പരിഹസിച്ച്‌ ഉള്ളിലൂടെ ഉണ്ടില്ലെന്ന് തെളിയിച്ചവർ ഇവർ.
ഇന്ന് മാധ്യമങ്ങളുടെ വായമൂടിയാലെ ജനാധിപത്യം നിലനിൽക്കൂ എന്ന് ധ്വനിപ്പിക്കുന്നവർ ...
നടക്കട്ടെ നടക്കട്ടെ ജിഹാദ്‌ ചർച്ചകൾ കൊഴുക്കട്ടെ എങ്കിലല്ലേ എല്ലാ രാജ്യദ്രോഹ-ജനവിരുദ്ധ കരാറുകളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാവു‌.

Tags: രാഷ്ട്രീയം