ഇത് നേരത്തേ പോസ്റ്റ് ചെയ്ത സൈബർ ആക്റ്റ് ഉം ബ്ലോഗർമാരും എന്ന പോസ്റ്റിൽ ചർച്ചാ വേളയിൽ ഇടപെട്ട് വിശദീകരിക്കാം എന്ന് ഉദ്ദേശിച്ചതായിരുന്നു.
നീണ്ട കമന്റുകൾ തടയപ്പെട്ടത് കൊണ്ട് ഇങ്ങിനെ ഒരു പോസ്റ്റ് വേണ്ടി വന്നു.
പോസ്റ്റ് പ്രധാനമായും ഊന്നിയത് .
വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ നടപ്പിലാക്കിയ IT act ലെ ദൗർബ്ബല്യങ്ങളേയും പോരായ്മകളേയും ചർച്ചക്ക് വിദേയമാക്കുക,
അതിന്നാവശ്യമായ ശ്രദ്ധ ക്ഷണിക്കുക എന്നതായിരുന്നു.
ചില പ്രത്യേക സാഹചര്യങ്ങൾ പ്രസ്തുത പോസ്റ്റും ചർച്ചകളും മറ്റൊരു തലത്തിലേക്ക് വഴുതിപ്പോവാനിടയായി.
ഇത് പുറത്തുള്ള ജനാധിപത്യ ശക്തികളേക്കാൾ അകത്തുള്ള അക്കാദമി പോലുള്ള കൂട്ടായ്മകളും,മറ്റു യൂണിറ്റികളും ഇതിനകത്ത് തന്നേയുള്ള പുരോഗമന വ്യക്തിത്വങ്ങളും ഐ ടി ആക്റ്റിനെ ക്കുറിച്ച് ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നതാണ് മറ്റെന്തിനാക്കാളും ഗുണകരമെന്നു അക്കാദമിയും ചിന്തിച്ചു.
ഇനി വിഷയത്തിലേക്ക് കടക്കുന്നതിന്ന് മുൻപ് ഒരു കാര്യംകൂടി സൂചിപ്പിക്കാനുള്ളത് ശ്രദ്ധയിൽ കൊണ്ടു വരാനാഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാരും വായിച്ചതും ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളും തന്നെയാണ് എന്നുള്ളതാണ്.
ഇന്റർ നെറ്റിന്റെ ഭാവിയും അതു വഴി ഉണ്ടാകുന്ന നേട്ടങ്ങളേക്കുറിച്ചും കോട്ടങ്ങളേക്കുറിച്ചും പ്രവചിക്കുക അത്ര എളുപ്പമല്ല.
എവിടെയോ എങ്ങിനെയോ തുടങ്ങി ഇന്ന് ലോകത്തെമ്പാടും വികസിച്ച 'ആക്സിഡന്റൽ സൂപ്പർ ഹൈവേ' ഇന്ന് വളർന്ന് പടർന്ന് വികസിച്ചിരിക്കുന്നു.
ഇതിന്റെ കുതിച്ചോട്ടം ഒരു ഭരണകൂടത്തിന്നും നിയന്ത്രിക്കാൻ കഴിയാത്തവിധം വ്യാപകമാവുകയും ശക്തമാവുകയും ചെയ്യുകയാണ്.
സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ദുരമൂത്തലാഭക്കൊതി വികസിച്ചു വരുന്ന എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളേയും തങ്ങളുടെ അധീശത്തിന്നും ലാഭതാൽപര്യത്തിന്നും മാത്രം മറയില്ലാതെ ഉപയോഗിക്കുന്നു.
തങ്ങളുടെ നിഷ്ഠൂരമായ കടന്നാക്രമണങ്ങൾക്കും കൊള്ളകൾക്കും എതിരു നിൽക്കുന്ന എല്ലാറ്റിനേയും ഇല്ലായ്മ ചെയ്യുന്നതിന്നും സർവ്വശക്തിയുപയോഗിച്ചു ലോകത്തെമ്പാടും തടയുന്നതിന്നു വേണ്ടിയും എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഇടപെടുകയാണ്.
ഇന്റർ നെറ്റിന്റെ നട്ടെല്ലായിരുന്നTCP/IP പ്രോട്ടോക്കോൾ കണ്ടുപിടിച്ച വിന്റൻ ജി സെർഫ്[Vinton G Cerf] ന്റെ "ഇന്റർ നെറ്റും സത്യവും" എന്ന ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി
'സത്യം പല കൽ മതിലുകളേയും തകർക്കും.
സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ശക്തിയുള്ള ആയുധംകാണാൻ ആഗ്രഹിക്കുന്നവർക്ക് സത്യത്തെ കാട്ടുന്നു ഇന്റർ നെറ്റ്.
അതു കൊണ്ട് പല ഗവർമന്റും,സ്ഥാപനങ്ങളും ഇതിന്റെ സത്യം തുറന്നു കാട്ടാനുള്ള കഴിവ് കണ്ട് ഭയപ്പെടുന്നതിൽ അത്ഭുതമില്ല'.
ഈ നിരീക്ഷണത്തെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് വർത്തമാന ലോക സംഭവഗതികൾ.
ഇന്റർ നെറ്റിൽ രഹസ്യ സന്ദേശങ്ങൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ അമേരിക്കൻ ഗവർമന്റ് നിയമം മൂലം ശ്രമിച്ചു.
പക്ഷെ ആ നിയമം ശക്തമായ പ്രതിക്ഷേധത്തെ തുടർന്ന് പിൻ വലിക്കേണ്ടി വന്നു.
നെറ്റിൽ പ്രത്യേക കോപ്പീ റൈറ്റ് നിയമം കൊണ്ടു വരാനുള്ള ശ്രമത്തേയും ലൈബ്രറികളും,വിജ്ഞാന,ഗവേഷണ ഗ്രൂപ്പുകളും ടെലിഫോൺ കമ്പനികളും എതിർത്തതിനാൽ അന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
എങ്കിലും 1996 ൽ അമേരിക്കയിൽ ഇന്റർ നെറ്റിൽ അശ്ലീലത്തിന്നും ആഭാസങ്ങൾക്ക്മെതിരെ CDA[Communication Decency Act]ആക്റ്റിന്ന് പ്രസിഡന്റ് ക്ലിന്റൻ ഒപ്പുവെച്ചു.
അമേരിക്കൻ ഗവർമേന്റിന്റെ ഈ നിയമം സം'സാര സ്വാതന്ത്ര്യത്തിന്ന് എതിരേയുള്ളതാണെന്ന് കാണിച്ച് മനുഷ്യാവകാശ സംഘടനകൾ സുപ്രീം കോടതിയിൽ കേസ്കൊടുത്തു.
അതോടെ ആ നിയമം പിൻ വലിക്കേണ്ടി വന്നു.
ആ വിധി പ്രസ്ഥാവത്തിൽ ജഡ്ജി പറഞ്ഞത്
"ഇന്റർ നെറ്റ് അമിതമായ ശബ്ദങ്ങളും വെളിച്ചങ്ങൾപോലെ പൊതു ജനങ്ങളെ അലോസരപ്പെടുത്തുന്നതല്ല.
ടെലിഫോൺ പോലെയാണത്.
ആവിശ്യക്കാർ അങ്ങോട്ട് ചെല്ലണം .
ഇന്റർ നെറ്റും അതു പോലെയാണ്.
ആഭാസത്തിലേക്ക് എത്തണമെങ്കിൽ അത് തേടിപ്പോകുകതന്നെ വേണം.
ഈ സ്വാതന്ത്ര്യത്തിൽ ഗവ്ര്മന്റ് കൈകടത്താൻ പാടില്ല"
എന്നായിരുന്നു.
ഇതിന്റെ ഒക്കെ ചുവട്പിടിച്ചായിരുന്നു വിവരാവകാശ നിയമങ്ങൾ പോലുള്ള സുതാര്യത നടപ്പിലാക്കാൻ ഭരണകൂടങ്ങൾ നിർബ്ബന്ധിതമായത്.
നെറ്റ് സത്യത്തോടുകൂടി തെറ്റായ സന്ദേശങ്ങളേയും ഉറപ്പില്ലാത്ത അഭിപ്രായങ്ങളേയും ഇടകലർത്തുന്നുണ്ടു.
ചിന്തക്കിടം നൽകുന്നിടത്തുതന്നെ തീരെ കാര്യങ്ങളില്ലാത്ത സംഭവങ്ങളും, കാണാൻ ഇഷ്ടപ്പെടാത്തതും കണ്ടുമുട്ടും.
ഇവിടെ നാം ചെയ്യേണ്ടത് ,
സത്യത്തേയും അസത്യത്തേയും വേർ തിരിക്കാൻ ഏതെങ്കിലും ഒരു എലക്ട്രോണിക്ക്സ് ഉപകരണം കൊണ്ടോ നിയമങ്ങൾക്കോ കഴിയില്ല എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്, ഇതിന്നൊരു എളുപ്പ വഴിയും ഇല്ല.
ഒരായുധം മാത്രമേ ഉള്ളൂ.
ബുദ്ധിപൂർവ്വം ചിന്തിക്കുക .
ഇത് ഇന്റർ നെറ്റിന്റെ കാര്യത്തിൽ മാത്രമല്ല.മറ്റുകാര്യങ്ങളിലും മിക്കവാറും ഇത് ശരിയായി വരാറുണ്ടല്ലോ.
ആഗോള വ്യാപകമായ ഈ വലയിൽ വിലമതിപ്പുള്ളതും ,അല്ലാത്തതും അടുത്തടുത്ത് കിടക്കുന്നതും കിട്ടുന്നതും സ്വാഭാവികമാണ്.
സൂചിപ്പിക്കുന്നത്
ഇതടക്കമുള്ള ഒട്ടനവധി പ്രശ്നപരിസരത്ത് നിന്നായിരിക്കണം നമ്മളും ചർച്ചകൾ ആരംഭിക്കേണ്ടത്.
വിധേയ ബോധത്തോടെ ആരോ സൗജന്യമായി തരുന്ന സൗകര്യങ്ങളുടെ സുഷുപ്തിൽ സംതൃപ്തിയിൽ മയങ്ങുന്നോ,
കൂടുതൽ കൂടുതൽ മുന്നോട്ട് പോവാൻ ശ്രമിക്കുന്നോ എന്ന ചോദ്യവും ഉത്തരവും നാം തേടേണ്ടതുണ്ട്.
ശാസ്ത്ര-സാങ്കേതിക രംഗത്തെ വികാസങ്ങളെ നേട്ടങ്ങളെ ഏതെങ്കിലും ഭരണാധികാരികളുടെ അറിവില്ലായ്മക്കോ,താൽപര്യങ്ങൾക്
കോ വേണ്ടി മൂക്ക് കയറിട്ട് കുറ്റിയിൽ തളക്കുന്നത് ശരിയായിരിക്കില്ല.
ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളും വികാസങ്ങളും ജന നന്മക്കു ഉപകാരപ്രദമായ രീതിയിൽ ഉറപ്പിച്ചു നിർത്താനാവ്ശ്യമായ നിയമ നിർമ്മാണത്തിന്ന് ശ്രമിക്കുക എന്നത് തന്നെയാണ് ശരിയായ വഴി.
ശാസ്ത്ര-സാങ്കേതികരംഗത്തെ നേട്ടങ്ങളും വികാസങ്ങളും ജന നന്മക്കു ഉപകാരപ്രദമായ രീതിയിൽ ഉറപ്പിച്ചു നിർത്താനാവ്ശ്യമായ നിയമ നിർമ്മാണത്തിന്ന് ശ്രമിക്കുക എന്നത് തന്നെയാണ് ശരിയായ വഴി.