2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഇന്നത്തെ "വികസനം" അടിമത്തത്തിലേക്കുള്ള രാജപാതയാണ്.

Varamozhi Editor: Text Exported for Print or Save
എത്രയും പ്രിയപ്പെട്ട സുഹൃത്തെ ,
ഈ കുറിപ്പ്‌ താങ്കളിലേക്ക്‌ എത്തുമ്പോഴേക്കുംനമ്മുടെ നാട്‌
ഏകദേശം ഒരു പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം
പിന്നിട്ടിരിക്കും.
താങ്കള്‍ക്ക്‌ അറിയാമല്ലോ,
സാമ്രാജ്യത്വ വിരുദ്ധകാലഘട്ടത്തിലെ
സമരസേനാനികളും ധീരരായ രക്തസാക്ഷികളും
പുത്തന്‍ ഇന്ത്യയെക്കുറിച്ച്‌ വെച്ചു
പുലര്‍ത്തിയിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു നിര്‍ണ്ണായക ദശാസന്ധിലാണു
ഈ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ എന്ന് .
പരമ്പരാഗത രാഷ്ട്രീയപ്രസ്ഥാനങ്ങളൊക്കെ തന്നെ
തങ്ങളുടെ ജന്മസിദ്ധമായ ജീര്‍ണ്ണത മറച്ചു വെക്കാന്‍
എല്ലാവിധആടയാഭരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു.
മാധ്യമപ്പടകള്‍ ഒന്നടങ്കം
അടര്‍ക്കളത്തിന്റേയോ പോര്‍ക്കളത്തിന്റ്യോ കഴുകന്‍ കാഴ്ച്ക്കാരായി താളവാദ്യക്കാരായികമന്ററിക്കാരായി മാറാന്‍
ഗ്യാലറിയില്‍ ഇരിപ്പിടം ഒരുക്കികൊണ്ടിരിക്കുന്നു.
സത്വം നഷ്ടപ്പെട്ടഅന്യവല്‍ക്കരിക്കപ്പെട്ട അലസതയോടെ മനസ്ഥാപത്തോടെ ദൈനം ദിന ജീവിതപ്രയാസത്തിന്റെ
നെട്ടോട്ടത്തില്‍ അവസരാന്യേഷികളായി സാദാരണക്കാരന്‍
ക്യൂവില്‍ നിന്ന് ക്യൂവിലേക്കുള്ളപ്രയാണത്തിലാണ്.
ഇത്രയുമാണു സമകാലീന നാട്ടു വിശേഷങ്ങള്‍ .
എന്തു പറ്റീ ഈ സാധാരണക്കാരന്ന്
എന്ന് ചോദിക്കാന്‍ കഴിയാത്ത അളവില്‍
നിര്‍ജ്ജീവത താങ്കളിലും അരിച്ചുകയറിയൈട്ടുണ്ടെന്ന്
ഞാന്‍ തിരിച്ചറിയുന്നുണ്ട്‌
സുഹൃത്തേ.
നമുക്കുണ്ടായിരുന്ന ചെറിയ ചെറിയ
പ്രതിരോധവാഞ്ചയും രാഷ്ട്രീയ ഇച്ഛാശക്തിയും
പൂര്‍ണ്ണമായും കുത്തിച്ചോര്‍ത്തിക്കളയാന്‍ തക്കവണ്ണം ഈ തെരഞ്ഞെടുപ്പ്‌ മാമാങ്കവും
പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടാന്‍ തന്നെയാണ്
സ്വാഗതസംഘത്തിന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
നോക്കൂ ഇതു വെറുതേ
പറയുകയല്ല.
ഈ തെരഞ്ഞെടുപ്പും രാഷ്ട്രീയ വിമുക്തമാക്കണമെന്നുള്ള ഗീര്‍വ്വാണങ്ങള്‍ ഏതാണ്ട്‌ എല്ലാകേന്ദ്രങ്ങളില്‍ നിന്നും മുഴങ്ങിക്കഴിഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍
രാഷ്ട്രീയം പാടില്ല എന്ന നിലപാട്‌
ഏതാണ്ട്‌ സര്‍വ്വവ്യാപകമായിക്കഴിഞ്ഞു എന്നാണ്
മനസ്സിലാക്കാന്‍ കഴിയുന്നത്‌.
താങ്കള്‍ ഓര്‍ക്കുന്നില്ലേ
രാഷ്ട്രീയത്തെ എല്ലാമണ്ഡലങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ആട്ടിയോടിക്കുന്നതിന്ന് തുടക്കം കുറിച്ചത്‌ 59 ന്ന്
ശേഷമാണെങ്കിലും കേരളത്തിലെ സാമൂഹ്യമണ്ഡലത്തില്‍
ഈ വലത്‌ അരാഷ്ട്രീയത ശക്തമാവുന്നതും
വ്യക്തമാവുന്നതും പുത്തന്‍ സാമ്പത്തിക നയം
രാജ്യത്ത്‌ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ
ലഭിച്ച സാമ്രാജ്യത്വ പിന്തുണയും കൊണ്ടാണെന്ന്‍.
വിദ്യാലയ പരിസരത്തു നിന്നും
പുറത്താക്കി കൊണ്ട്‌ ആരംഭം കുറിച്ചതും
രാഷ്ട്രീയം പറയാന്‍പാടില്ലാത്ത കൊച്ചുകൊച്ചു
തുരുത്തുകളും ഇടങ്ങളും പതുക്കെപതുക്കെ വ്യാപിപ്പിച്ച്‌
ഇന്ന് കേരളീയ പരിസരത്ത്‌അലോസരങ്ങളാക്കുന്ന ഒന്നായി,
ഒരു മണ്ഡലത്തിലും ആവശ്യമില്ലാത്ത ഒന്നായി രാഷ്ട്രീയത്തെ
മാറ്റി.
ഈ ശൂന്യതയില്‍ മതവും ജാതിയും പകരം വെക്കുക എന്നത്‌ ചിരസമ്മതമായിക്കഴിഞ്ഞു.
Varamozhi Editor: Text Exported for Print or <span title="Click to correct" class="transl_class" id="201">സേവ്</span>രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും അവമതിക്കപ്പെട്ടു.
വിവരമില്ലാത്തവരുടെ
പണിയാണിതെന്ന് പ്രചരിപ്പിച്ച്‌ യുവജനങ്ങളെ രാഷ്ട്രീയക്കാനാവുന്നത്‌
തടഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തനം നാലു മുക്കാല്‍ സമ്പാദിക്കുവാനുള്ള പണിയാണെന്ന് വരുത്തി
തീര്‍ത്തു.
ആഗോളീകരണത്തിന്ന് മുമ്പുള്ള കേരളാ മോഡലിന്ന് ഒട്ടേറെ ദൗര്‍ബ്ബല്യങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യ ചിന്തകള്‍ക്കും പുരോഗമന ഇടപെടലുകള്‍ക്കും അധസ്ഥിത
പിന്നോക്കങ്ങള്‍ ഉള്‍പ്പെടുന്നതും,
സംഘടിത പ്രസ്ഥാനങ്ങളുടെ ,ദുര്‍ബ്ബല വിഭാഗങ്ങളുടെ
,നഗരങ്ങള്‍ ,ഗ്രാമങ്ങള്‍ എന്നു തുടങ്ങിയവ ഉള്‍പ്പെടേയുള്ള അടിയന്തിര പ്രാധാന്യ മുള്ളവയേയും
രാഷ്ട്രീയ ലക്ഷ്യ ബോധത്തോടെ മുന്‍ഗണനാ ക്രമങ്ങള്‍ ആര്‍ജ്ജവത്തോടെ നടപ്പിലാക്കിയ ഒരു
വികസന നയമായിരുന്നുനമ്മുടേത്‌.
പൊതു തെരഞ്ഞെടുപ്പുകള്‍ നയ വിശകലനത്തിന്റെ രാഷ്ട്രീയ
വേദിയുമായിരുന്നു.
ഇവയാകട്ടെ നവോത്ഥാന പ്രസ്ഥാനങ്ങളുടേയും സാമ്രാജ്യത്വ
മുന്നേറ്റങ്ങളുടേയും കാലയളവില്‍ രൂപപ്പെട്ടതും പുത്തന്‍ ജനാധിപത്യ സങ്കല്‍പ്പങ്ങളും
അഭിലാഷങ്ങളുമിതില്‍ സമൃദ്ധമായി പ്രതിഫലിക്കപ്പെട്ടിരുന്നു. അങ്ങിനേയായിരുന്നില്ലോ
ലോകം ആശ്ചര്യത്തോടെ നോക്കികണ്ടിരുന്ന കേരളാ മോഡല്‍ രൂപപ്പെട്ടിരുന്നത്‌.
എന്നുവെച്ചാല്‍.
കൊളോണിയല്‍ അടിമത്വത്തിന്നും ജാതി-ജന്മിമേധാവിത്വത്തിന്നും എല്ലാ രീതിയിലുമുള്ള
അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ
സമരപ്രസ്ഥാനങ്ങളും തുടര്‍ന്ന് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഇടതു പുരോഗമന ശക്തികളും
നടത്തിയ ഉജ്ജ്വല രാഷ്ട്രീയ സമരങ്ങളിലൂടെയാണ് നാം കൈവരിച്ച നേട്ടങ്ങള്‍ എന്നാണ്.
പക്ഷെ,
നെഹൃവിയന്‍ സോഷ്യലിസ്റ്റ്‌ സങ്കല്‍പ്പങ്ങളേപ്പോലും കയ്യൊഴിച്ച്‌ കേന്ദ്ര സര്‍ക്കാര്‍
അടിച്ചേല്‍ പ്പിച്ച സാമ്രാജ്യത്വ ആ‍ാഗോളീകരണത്തിന്റെ നവലിബറല്‍ നയങ്ങള്‍ മാറി മാറി വന്ന
സര്‍ ക്കാറുകള്‍ അധിവേഗം നടപ്പിലാക്കിയപ്പോള്‍ മുന്‍കാലത്ത്‌ കൈവരിച്ച നേട്ടങ്ങളും വികസന മാതൃകകളും ഒന്നൊന്നായി തകര്‍ക്കപ്പെട്ടു'. പകരം,എല്ലാ മേഖലകളിലും വിദേശ മൂലധന
ശക്തികളുടെ ലാഭ താല്‍ പര്യത്തിനും രാഷ്ട്രീയ ഇംഗിതത്തിനും അനുസരിച്ച്‌ വരേണ്യ
വല്‍ക്കരണത്തിന്നും ,മാഫിയാ വല്‍ ക്കരണത്തിന്നും നാടിനെ അടിമപ്പെടുത്തി .
പിന്തിരിപ്പല്‍ ഭൂ
ബന്ധങ്ങളും പ്രതിലോമ സാമ്പത്തിക -രാഷ്ട്രീയ -മത-ജാതിശക്തികളുടെ ആധിപത്യം
പ്രതിസ്ഥാപിക്കപ്പെട്ടു.
ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ ഇതര
സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വ്യവസായ വല്‍കരണത്തില്‍ ബഹുകാതം പിന്നില്‍നില്‍ക്കുന്ന
കേരളത്തില്‍
ഇന്നും ജനങ്ങളുടെ മുഖ്യജീവിതോപാധി കൃഷിയും പമ്പരാഗത വ്യവസായവുമാണ്.
കാര്‍ഷികതകര്‍ച്ചയും നാണ്യവിളകളിലെ ഊന്നലും കൃഷിയേ ആശ്രയിച്ചു കഴിയുന്ന
ഭൂരഹിത
വിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുരിത മയമാണ്.
ജ്വല്ലറികളും, ATMകളും,സൂപ്പര്‍ മാര്‍ക്കറ്റുകളും വര്‍ണ്ണാഭ ചൊരിയുന്ന
നഗരമുഖങ്ങള്‍ക്കപ്പുറത്ത്‌ നാട്ടില്‍ പുറങ്ങളിലെ മനുഷ്യ ജീവിതം തേങ്ങലുകള്‍ നിറഞ്ഞവയാണു
കണ്ണീര്‍ നിറഞ്ഞവയാണ്‌.
കേരളത്തില്‍ 55 ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്‌
.ഇതില്‍ 25 ശതമാനം യാചക സമാനമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടു സുഹൃത്തേ,
രാഷ്ട്രീയ
മണ്ഡലത്തില്‍ സാമ്രാജ്യത്വ ആഗോളീകരണം കൂടുതല്‍ തീവ്രമായി കെട്ടഴിച്ചു വിടുന്നതിനൊപ്പം
ആശയരംഗത്ത്‌ തൊഴിലാളി വര്‍ഗ്ഗത്തെ ,പുരോഗമന ജനാധിപത്യ ശക്തികളേയും ,
സ്വാതന്ത്ര്യം
കൊതിക്കുന്ന മതേതര വിഭാഗങ്ങളേയും നിര്‍ വീര്യമാക്കാനും
മൂലധനത്തിന്നും
സാമ്രാജ്യത്വത്തിന്നുമെതിരേയുള്ള പോരാട്ടത്തെ സുരക്ഷിതമായ ചാലുകളിലേക്ക്‌
തിരിച്ചു
വിടാനും ഒട്ടേറെ പ്രത്യ യശാസ്ത്രങ്ങള്‍ നവലിബറലിസംരൂപകല്‍പ്പന ചെയ്തു കൊണ്ട്‌
പ്രസരിപ്പിക്കുന്നുണ്ടു.
വെറും അധികാരക്കാസേരക്ക്‌ വേണ്ടി മാത്രമായി പരസ്പരം
വെട്ടിക്കീറുന്ന ഇരു വിഭാഗങ്ങളാക്കി രാഷ്ട്രീയത്തെ മാറ്റി തീര്‍ത്തിട്ടുണ്ട്‌ .അച്ചടക്കവും, നിശ്ശബ്ദവുമായ വോട്ട്‌ രേഖപ്പെടുത്തലുകളുമാണ്‌ ജനങ്ങളില്‍ നിന്ന്‌
തെരഞ്ഞെടുപ്പ്‌ മാമാങ്കത്തിന്റെ അരങ്ങ്‌ ഇപ്പോഴാവശ്യപ്പെടുന്നത്‌.
എന്നിരുന്നാലും
തീഷ്ണമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിന്നായി
ജനങ്ങളെ നിരന്തരം പ്രേരിപ്പിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌.
സര്‍വ്വ മാധ്യമ ചെറ്റവൃന്ദങ്ങളും കൃത്രിമമായി ചര്‍ദ്ദിച്ചു വിടുന്ന വിടുവായന്‍ ചര്‍ച്ചകള്‍ക്കു മപ്പുറം നമ്മുടെ
സമൂഹത്തില്‍ ആശാവഹമായ രീതിയില്‍ ആഴത്തിലുള്ള ധ്രുവീകരണം നടക്കുന്നുണ്ട്‌.
കണ്ണു തുറന്ന്‌
സൂക്ഷിച്ചു നോക്കിയാല്‍ കാണാം .ചെവിക്കൂര്‍പ്പിച്ചാല്‍ കേള്‍ക്കാം .

ഈ പടപ്പുറപ്പാടിന്ന്‌
രാഷ്ട്രീയമായി ഇടപെടാനും നേതൃത്വം കയ്യാളാനും ,
വിമോചന സമരത്തേ തുടര്‍ന്ന്‌ രൂപം
കൊണ്ട്‌ ഇപ്പോള്‍ ഛിന്ന ഭിന്ന മായിക്കൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെ
വ്യക്താക്കളായ,ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന
,ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്നും വലതു മുന്നണിക്കും ആവുമോ?
ഈകോണ്‍ഗ്രസ്സ്‌ മുന്നണിക്കെതിരേ ഇടതു മുന്നണി നയിക്കുന്ന ഇവര്‍ തുറന്ന രീതിയില്‍ ഭരണ
വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ,അധികാരമുള്ളിടങ്ങളിലൊക്കേയും ആഗോളവല്‍ ക്കരണം
നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ ഫലമായി പ്രത്യായശാസ്ത്ര പ്രതിസന്ധിയില്‍ പെട്ട്‌
നട്ടം തിരിയുന്ന CPI(M) ന്ന് കഴിയുമോ?
ആഗോളീകരണത്തിന്ന് വിവിധരൂപങ്ങളില്‍
വിടുപണിചെയ്യുന്ന ,ദൈവരാജ്യത്തിന്ന് വേണ്ടി ഗോത്ര സംസ്കാരത്തെ പുനരാനയിക്കാന്‍ ശ്രമിക്കുന്ന ജാതി- മത ഭ്രാന്തുകള്‍ക്ക്‌ കഴിയുമോ?
എന്നിങ്ങനെ യുള്ളവ സ്വസ്ഥമായി
ചിന്തിക്കാനുള്ള സമയമായി സുഹൃത്തേ.
ഈ കുറിപ്പ്‌ ഇനിയും നീട്ടിവലിച്ച്‌ വയനാ സുഖം കളയുന്നില്ല.
ഇത്രയും കൊണ്ട്‌
പറഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-

ആഗോളീകരണത്തിന്റെ ഇക്കാലത്ത്‌
ശത്രുവിനെ തിരിച്ചറിയാനാകുന്നില്ല എങ്കില്‍
തുറന്നു പറയട്ടെ
"ശത്രു നമ്മളില്‍ തന്നെയാണു ഒളിച്ചു പാര്‍ത്തിരിക്കുന്നത്‌ എന്നതാണ്"
എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ട്‌
അലസതയുടെ ഉച്ചയുറക്കത്തിലാണ് നമ്മളില്‍ ഈ വിഷ ബീജം നുഴഞ്ഞു കയറിയത്‌.
അതും എളുപ്പത്തില്‍
കുടഞ്ഞു തെറുപ്പിച്ചു കളയാന്‍ കഴിയാത്ത വിധത്തില്‍.
നമ്മുടെ മണ്ണിനേയും മനസ്സിനേയും
സാമ്രാജ്യത്വാശ്രിതമാക്കുന്ന,നമ്മെ ദരിദ്രരും പട്ടിണിക്കൊലങ്ങളു മാക്കുന്ന,നമ്മെ
തീവ്രവാദികളും ഭീകര വാദികളുമാക്കുന്ന സാമ്പ്ത്തിക നയത്തിന്റെ വ്യക്താക്കളാണ്
നിങ്ങളുടെ വോട്ടാവകാശം അഭ്യര്‍ത്ഥിച്ച്‌ പടികടന്ന് കയറി വരുന്നതെങ്കില്‍ ,

തെരഞ്ഞെടുപ്പ്‌ വിനോദക്കാരനോട്‌ നെഞ്ചു വിരിച്ച്‌ തലയുയര്‍ ത്തി നാം ഇത്രയെങ്കിലും
പറയണം സുഹൃത്തേ .
എന്നേയും എന്റെ നാടിനേയും അടിമപ്പെടുത്താനും കൊള്ളയടിക്കാനും
ശത്രുക്കള്‍ക്ക്‌ അടിയറ വെക്കാനുള്ള സമ്മതപത്രമായിട്ടല്ല ഞാന്‍ താങ്കള്‍ക്ക്‌ വോട്ട്‌
രേഖപ്പെടുത്തിരുന്നത്‌ എന്ന് ...
സുഹൃത്തേ ,
വിശദമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്‌
തല്‍ക്കാലം നിര്‍ത്തുന്നു.
അഭിവാദ്യങ്ങളോടെ കടത്തനാടന്‍.

























2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

ദൈവം തീവ്രവാദിയായതാണോ? അതല്ല, തീവ്രവാദി ദൈവമായതാണോ?

സുഹൃത്തെ,
തലക്കെട്ടില്‍ സൂചിപ്പിച്ചത്‌ പോലെ ദൈവം തീവ്രവാദിയായതാണോ
അതല്ല തീവ്രവാദി ദൈവമായതാണോ എന്ന ചോദ്യം
ഉന്നയിക്കുക എന്നത്‌ കുറിപ്പിന്റെ ഉദ്ദേശമല്ല.
മറിച്ച്‌ കുറിപ്പ്‌ ഇതിന്റെ അവസാന ഘട്ടത്തില്‍
ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടു.
വിഷയത്തിലേക്ക്‌ വരാം ..
അണ്ഡകടാഹത്തില്‍ പണ്ട്‌ പണ്ട്‌ വളരെ പണ്ട്‌
ജാമ്പവാന്റെ കാലത്തിനും മുമ്പ്‌ തുടങ്ങി നടപ്പ്‌ ദിനം വരെയുള്ള
ഇക്കാല മത്രയും കാക്ക തൊള്ളായിരക്കണക്കിന്ന്
തീവ്രവാദികളും ഭീകരവാദികളും ജനിച്ചിട്ടുണ്ടു,അവതരിച്ചിട്ടുണ്ട്‌.
ഇവന്മാരില്‍ നൂറ്റിക്ക്‌ നൂറും ദൈവങ്ങളായി, മഹാന്മാരായി.
ഭരണാധികാരികളായി ,നേതാക്കന്മാരായി,ആരാധ്യരായി ,
വെണ്ണക്കല്‍ പ്രതിമകളായി,പഞ്ചലോഹ വിഗ്രഹങ്ങളായി,സ്റ്റാച്യു വായി നഗരമദ്ധ്യത്തിലും
പൂജാമുറിക്കുള്ളിലും,മണ്ഡപങ്ങളായി,ആരാധനാലയങ്ങളിലായി,
താമ്രപത്രാധിപന്മാരായി ഒതുങ്ങിയിട്ടുണ്ട്‌,ഒതുങ്ങാനുണ്ട്.
ക്ഷമിക്കണം ,
ഇങ്ങനെ പുരാണങ്ങള്‍ എഴുന്നെള്ളിച്ച്‌ നിഷ്ഠൂരമായ വര്‍ത്തമാനകാല
തീവ്ര-ഭീകരവാദ പാതകങ്ങളെ നിസ്സാരവല്‍ ക്കരിക്കയാണെന്നു ധരിക്കരുത്‌.
മയിലെണ്ണ പ്രയോഗത്തിലൂടെ വളഞ്ഞുപോയതാണെന്നും വിധിച്ചേക്കരുത്‌...
ഇന്ന് നിലവില്‍ ജീവിച്ചിരിക്കുന്ന ഒട്ടനവധി തീവ്ര-ഭീകരവാദികളില്‍
നിന്ന് പ്രബലരായ രണ്ടു പേരു തെരഞ്ഞെടുക്കുകയാണെങ്കില്‍
അതില്‍ ഒന്നാമനാകുവാന്‍ തികച്ചും യോഗ്യനായവന്‍
അമേരിക്കന്‍ സാമ്രാജ്യത്വം തന്നെയാണ്.
ആര്‍ജ്ജിതമായ മുഴുവന്‍ ശാസ്ത്ര-സാങ്കേതിക വിദ്യകളേയും
ലോകവ്യാപകമായി നടത്തുന്ന ആയുധക്കച്ചവടത്തിലൂടെ,
ബ്ലേഡ്‌ ഇടപാടുകളേലൂടെ സമാഹരിച്ച പണവും ഉപയോഗിച്ച്‌,
സൈനിക ഇടപെടലുകളിലൂടെ കൊള്ളയടിച്ച സമ്പത്തും ,
സമാനചിന്താഗതിക്കാരായ രാജ്യങ്ങളുടേയും,
"ജനാധിപത്യ"വാദികളുടേയും പിന്തുണയും പ്രോത്സാഹനവും
കൊണ്ടു നടത്തുന്ന അമേരിക്കന്‍ സാമ്രാജ്യ തീവ്ര വാദത്തീന്
ഇന്ന് അംഗീകൃത തീവ്രവാദ സ്വഭാവം കൈവരിച്ചു കൊണ്ടിരിക്കുന്നു.
സ്വന്തം രാജ്യത്തിന്ന് പുറത്ത്‌ ഇത്രയേറെ ജനങ്ങളെ കൊന്നൊടുക്കിയ
മറ്റൊരു തീവ്രവാദവും ഇന്ന് ജീവിച്ചിരിപ്പില്ല.
അമേരിക്കന്‍ തീവ്രവാദത്തെ ചെറുത്ത സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ തീവ്രവാദികളെ
ഛിന്നഭിന്നമാക്കി അമേരിക്ക ലോകാധിപത്യം കൈക്കലാക്കി.
ശീത സമരത്തിന്റെ അന്ത്യവും ഏകധ്രുവലോകത്തിന്റെ ഉദയവും
അമേരിക്ക സ്വപ്നം കണ്ടു .
എന്നാല്‍ അമേരിക്കയോട്‌ സഹകരിച്ച്‌ പ്രവര്‍ത്തിച്ച രാഷ്ട്രങ്ങള്‍ക്ക്‌
ഉള്ളിന്റെ ഉള്ളിലെ സ്വപ്നം മറ്റൊന്നായിരുന്നു.
ഒരു ബഹു ധ്രുവ ലോക സങ്കല്‍പ്പമായിരുന്നു അവരുടേത്‌.
ആ സങ്കല്‍പ്പത്തിന്ന് അടിസ്ഥാനവുമുണ്ടായിരുന്നു ,
തികച്ചും ന്യായവുമായിരുന്നു;വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തികമായ പുരോഗതി,
ഒപ്പെക്ക്‌ രാഷ്ട്രങ്ങളുടെ കൂട്ടായ്മ,
ഷാംഗ്‌ ഹായ്‌ സഖ്യം,ഇതിനോക്കെ അടിസ്ഥാനമായി
അന്തര്‍ സാമ്രാജ്യത്വ വൈരുദ്ധ്യം ശക്തി പ്രാപിച്ചിരുന്നു.
അമേരിക്കന്‍ മേധാവിത്വത്തിന്നെതിരെ ഒളിഞ്ഞും തെളിഞ്ഞും
ചോദ്യം ചെയ്യാനുള്ള പലരാജ്യങ്ങളുടേയും പ്രേരണ
എന്നിവയടക്ക മുള്ള സ്വഭാവികമായ ഗതിക്രമമായിരുന്നു
ബഹുധ്രുവ ലോക സങ്കല്‍പ്പം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ
അമേരിക്കന്‍ നൂറ്റാണ്ടാക്കി മാറ്റുന്നതിനും
ലോകാധിപത്യത്തിനും വേണ്ടി ശ്രമിക്കുന്ന അമേരിക്ക,
ഈ നീക്കങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ വിറളിപൂണ്ടു.
തങ്ങളുടെ ആധിപത്യത്തില്‍ നിന്ന് ലോകം വഴുതിപ്പോകുന്നു
എന്ന ഭയത്തില്‍ നിന്നാണു ഭ്രാന്തമായ കടന്നാക്രമണങ്ങളിലൂടെ
തങ്ങള്‍ തന്നെയാണ് പ്രബലര്‍ എന്ന് ലോകത്തെബോധ്യപ്പെടുത്തുന്നതിന്ന്
വേണ്ടിയായിരുന്നു ഇക്കണ്ട ചെയ്തികളൊക്കെ
അമേരിക്ക ചെയ്തു കൂട്ടിയത്‌.
അമേരിക്കന്‍ സാമ്രാജ്യത്വവും ലോകജനതയും തമ്മിലുള്ള അടിസ്ഥാന വൈരുധ്യം
അനുദിനം മൂര്‍ച്ചിച്ചുകൊണ്ടിരിക്കുന്നു.
ലോകമെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധത വളരെ ശക്തമാണ്.
ഈ പ്രതിഷേധത്തില്‍ ചിലത്‌ അമേരിക്കന്‍ വിരുദ്ധ തീവ്ര-ഭീകരവാദമായി പരിണമിച്ച്‌ പോയിട്ടുണ്ട്‌.
പശ്ചിമേഷ്യയിലെ
പെട്രോളിയം-പ്രകൃതിവാതക ശേഖരങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിന്നും
സൈനികത്താവളം സ്ഥാപിക്കുന്നതിന്നുമുള്ള ആഗ്രഹം
അമേരിക്ക ദീര്‍ഘകാല മായി വച്ചുപുലര്‍ ത്തുകയായിരുന്നു.
സദ്ദാം കുവൈറ്റിനെ ആക്രമിച്ചപ്പോള്‍
തങ്ങള്‍ക്ക്‌ വീണുകിട്ടിയ അവസരമാക്കി
അമേരിക്ക അവിടേക്ക്‌ തള്ളിക്കയറി.
അതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് വേള്‍ഡ്ട്രേഡ്‌ സെന്റര്‍ ആക്രമണവുമൊക്കെ അരങ്ങേറിയത്‌.
ഇത്രയും
വിശദീകരിച്ചത്‌ ലോകമെമ്പാടും ഉയര്‍ന്ന് വന്നിട്ടുള്ള
അമേരിക്കന്‍
സാമ്രാജ്യത്വത്തിന്നെതിരായ ശക്തമായ പ്രതിക്ഷേധത്തില്‍
വലിയ ശതമാനം വരുന്ന മുസ്ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്
വിശദീകരിക്കാനാണ്.
ഈ കുറിപ്പിന്റെ ഈ ഭാഗത്ത്‌ ഒരു കാര്യം കൂടി സൂചിപ്പിച്ചു കൊണ്ട്‌ അടുത്ത ഭാഗത്തേക്ക്‌ കടക്കുന്നു.
പുത്തന്‍ കോളോണിയല്‍ ആധിപത്യ കാലഘട്ടത്തില്‍ ദേശീയ വിമോചന പോരാട്ടങ്ങള്‍ മുഖ്യ സ്ഥാനത്ത്‌ വന്നിരിക്കുന്നു.
പൂര്‍ണ്ണമായികോളനി വല്‍ക്കരിക്കപ്പെട്ടുപോയ,
അഫ്ഘാന്‍, ഇറാഖ്‌ പോലുള്ള രാജ്യങ്ങളില്‍
സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള
ദേശീയ
വിമോചനപ്പോരാട്ടങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ടു.
ആ പോരാട്ടത്തിനെ ലോകത്തെമ്പാടുള്ള
മുഴുവന്‍ പുരോഗമന ജനാധിപത്യ ശക്തികളും
പിന്തുണക്കേണ്ടുന്ന കടമകളും നിലനില്‍ക്കുന്നുണ്ട്‌.
ഇനി
മതതീവ്രവാദത്തേക്കുറിച്ച്‌ നോക്കിയാല്‍ ഹിന്ദുത്വമടക്കമുള്ള
മത തീവ്ര-ഭീകര വാദങ്ങളില്‍ ലോകത്താകമാനം
അശാന്തിയും അസമാധാനവും വ്യാപിപ്പിക്കുന്നത്‌
ഇസ്ലാംകൃസ്ത്യന്‍ മത തീവ്രവാദമാണ്.
വിശ്വാസങ്ങള്‍ തമ്മിലുള്ള ഭിന്നത മാത്രമല്ല,
അന്യമതങ്ങളോടുള്ള അസഹിഷ്ണതയും
പരസ്പരം തുളച്ചുകയറാനുള്ള
അടങ്ങാത്ത തീവ്രതയുമാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നത്‌.
ഗോത്ര സംസ്കൃതിയുടെ ഇത്തിരി വെട്ടത്തില്‍ ഒതുങ്ങിനിന്നിരുന്ന
മതബോധങ്ങളെ പുത്തന്‍ നൂറ്റാണ്ടുകളുടെ പ്രത്യയശാസ്ത്രമാക്കാന്‍ ഇറങ്ങിത്തിരിച്ച മതമൗലികവാദികള്‍ക്ക്‌
മുമ്പൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത
ഒട്ടനവധിപ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടേണ്ടിവരും
ഒരു സിവില്‍ സമൂഹത്തിന്റെ ,ജനാതിപത്യത്തിന്റെ,
മതനിരപേക്ഷതയുടെ മാനവികതയുടെ ,
ശാസ്ത്രീയ യുക്തിബോധത്തിന്റെ സര്‍വ്വോപരി
വ്യക്തി സ്വാതന്ത്ര്യത്തിന്റെ
ശക്തമായ കടന്നാക്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാതെ ദൈവനീതിയിലധിഷ്ടിതമായ
മതവിശ്വാസങ്ങള്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ല.
ഈ പ്രതിസന്ധി,
അതിജീവനത്തിന്നു വേണ്ടി മറ്റിതര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
അത്തരംകൃത്യങ്ങള്‍ക്കും സൈദ്ധാന്തിക പിന്‍ബലം
എല്ലാ മത താത്വിക ഗ്രന്ഥങ്ങളും
നല്‍കുന്നുണ്ടു എന്നതിന്നു ഉദാഹരണം
എത്രവേണമെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയും.
"സമാധാനത്തിന്റേയും ശാന്തിയുടേയും" മതമായ
ഒന്നിന്റെ അടിസ്ഥാന പ്രമാണം ഇങ്ങിനെ പറയുന്നു
"മതം മുഴുവനും അള്ളാഹുവിന്റേതാകും
വരെ അമുസ്ലിംങ്ങളോട്‌ യുദ്ധം ചെയ്യുക"-"സത്യാന്യേഷികള്‍
പശ്ചാത്തപിക്കുകയും,നമസ്കരിക്കുകയും സക്കാത്ത്‌ കൊടുത്തു തുടങ്ങുകയും ചെയ്താല്‍ അവരെ നിങ്ങള്‍ വിട്ടയക്കുക"
അന്യ മതങ്ങോടുള്ള അസഹിഷ്ണത മാത്രമല്ല ഇതിലൂടെ പ്രയോഗിക്കപ്പെടുന്നത്‌
നിതാന്തമായ സംഘര്‍ഷം ഇത്‌ ഉല്‍പ്പാദിപ്പിക്കും.
വര്‍ഗ്ഗീയശക്തികള്‍ അവരുടെ വ്യാപനത്തിന്ന് വേണ്ടി
ഗതിമാറ്റവും തീവ്രതയും ഊര്‍ജ്ജസ്വലതയും വരുത്തിയത്‌ സോവിയറ്റ്‌ യൂണിയന്റെ പിറവിക്ക്‌ ശേഷമാണ്.
അമേരിക്കന്‍സാമ്രാജ്യത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിമോചന സമരസഖ്യത്തില്‍
അംഗമാവുകയും 60 കള്‍ ആവും മ്പോഴേക്കും
വഹാബികള്‍ തീവ്രവാദ നിലപാടിലേക്ക്‌ വഴുതുകയും
താലീബാന്മാര്‍ രൂപം പ്രാപിക്കാനും തുടങ്ങിയിരുന്നു.
രാഷ്ട്രീയമായിഒറ്റപ്പെട്ടിരുന്ന ,രാഷ്ട്രീയാധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നമുസ്ലിം-കൃസ്ത്യന്‍ വര്‍ ഗ്ഗീയതക്ക്‌
70 ആവും മ്പോഴേക്കും പുതിയ നേട്ടങ്ങള്‍
കൈവരിക്കാനുള്ള സാഹചര്യം അമേരിക്ക സൃഷ്ടിച്ച്‌ കൊടുത്തിരുന്നു.
ഇന്ത്യന്‍ അവസ്ഥയിലും ഈ പ്രവണതക്ക്‌ ആക്കം കൂട്ടിക്കൊടുത്തിട്ടുണ്ട്‌.
സംഘപരിവാരങ്ങള്‍ക്കും രാഷ്ട്രീയധികാരത്തില്‍ പങ്കുപറ്റാനും സംസ്ഥാന ഭരണങ്ങളില്‍ അവരോധിക്കപ്പെടുകയും ചെയ്തു.
എല്ലാമതമൗലികവാദികളും പരസ്പരം മല്‍സരിച്ച്‌
വര്‍ഗ്ഗീയതയും ഭീകരതയും വളര്‍ത്തി
രാഷ്ട്രീയവും മതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍
ഇല്ലാതാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടു.
മത തീവ്രപ്രചരണങ്ങള്‍ക്ക്‌ സാഹചര്യമൊരുക്കുന്നതിന്ന് ജനകീയ
സമരങ്ങളില്‍ ,പ്രതിഷേധങ്ങളില്‍ ട്രേഡ് യൂണിയനുകളില്‍ ഇടിച്ചുകയറി നേതൃത്വം
പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു.
അപ്പോഴും മുസ്ലിം തീവ്രവാദികളുടെ ശത്രുക്കള്‍
ഹിന്ദു തീവ്രവാദികളായിരുന്നില്ല.
കൃസ്ത്യന്‍ തീവ്രവാദികളുടെ ശത്രുക്കള്‍
ഹിന്ദു-മുസ്ലിം തീവ്രവാദികളുമായിരുന്നില്ല.
പുരോഗമ വിപ്ലശക്തികളും,രാജ്യത്തിന്റെ അഖണ്ഢതയും ,പരമാധികാരവും,ജനാധിപത്യവും,മതനിരപേക്ഷതയും,
നീതിന്യായ വ്യവസ്ഥയും ഒക്കെയായിരുന്നു ശത്രുക്കള്‍
എന്ന് ദൈനം ദിന അനുഭവങ്ങളും നിരന്തരം ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടു.
ഓരോ സമൂഹത്തിന്റേയും തനതായ ഉല്‍പാദന
ക്രമത്തിലൂടെയാണ് സംസ്കാരം പൊട്ടി മുളക്കുന്നത്‌.
അതുപോലെ ജനങ്ങളുടെ അവബോധവും സ്ഥലകാല സാഹചര്യങ്ങള്‍ക്കനുസരണമായി ഓരോ പ്രദേശം പ്രത്യേകമായി നിലനിന്നിരുന്നു.
ജീവിതത്തിന്റെ ചിട്ടകളും നിയമങ്ങളും ഉണ്ടാകുന്നത്‌
ജീവിത സാഹചര്യങ്ങളും ,സാമൂഹികാവശ്യങ്ങളും.
സഹജീവികളുടെ
ആവശ്യങ്ങളും ,അവരുടെ നിലനില്‍പ്പും വികാസവും കണക്കിലെടുത്തായിരിക്കും
ഇതില്‍ നിന്ന് അള്ളാഹുവിന്റെ നിയമങ്ങള്‍ക്ക്‌ പോലും മറികടക്കാനാവില്ല.
അനുദിനം വികസിച്ച്‌ മുന്നേറുന്ന സാമൂഹ്യക്രമത്തെ
അതിന്റെ ചലന നിയമങ്ങളും
ഗതിക്രമങ്ങളും മനസ്സിലാക്കാതെ തടഞ്ഞു നിര്‍ത്താനോ
പിറകോട്ട്‌ വലിക്കാനോ ഉള്ള
ഏത്‌ ശ്രമവും തീവ്രവാദമോ ഭീകരതയോ ആയി പരിണമിക്കും.
മാത്രമല്ല ,
മനുഷ്യസമുദായത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുള്ളത്‌
മതങ്ങളില്‍ പ്രഖ്യാപിച്ച
തത്വങ്ങള്‍ ക്ക്‌ അനുസരിച്ചല്ലെന്നും,
ഭൗതിക ജീവിതത്തിലുണ്ടായിട്ടുള്ള ഉല്‍പ്പാദന ശക്തികളുടേയും
ഉല്‍ പ്പാദനോപകരണങ്ങളുടേയും വളര്‍ച്ചക്കും ബന്ധങ്ങള്‍ക്കുമനുസരിച്ചാണ് എന്ന് ചരിത്രാനുഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ പ്രത്യേകിച്ച് .
പറഞ്ഞുവരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
മതതീവ്രവാദ പ്രവ്രര്‍ത്തനങ്ങളേയും
സാമ്രാജ്യത്വ വിരുദ്ധ
വിരുദ്ധ പ്രതിക്ഷേധങ്ങളേയും
പരസ്പരം ബന്ധിപ്പിച്ച്‌ കാണുന്ന രീതി ശരിയാണോ?

എന്നതാണ്. ഇതിനെ പരസ്പരം
ബന്ധിപ്പിക്കുന്നതില്‍ മത തീവ്രവാദികള്‍ ക്കും അമേരിക്കന്‍ സാമ്രാജ്യത്വ ത്തിന്നും
പ്രത്യേക താല്‍പ്പര്യങ്ങളുണ്ട്‌.
പ്രത്യായശാസ്ത്ര പോരാട്ടങ്ങളുടെ കാലം കഴിഞ്ഞു
ഇനിയുള്ളത്‌ സംസ്കാരങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്ന് സഥാപിക്കാന്‍ കഴിയും .
കമ്യൂണിസംകാലഹരണപ്പെട്ടിരിക്കുന്നു എന്നും
മുതലാളിത്തത്തെ ചെറുക്കാന്‍ ഇനി ഇസ്ലാമിനേ
കഴിയൂ എന്നുവരുത്തി പിന്തുണ ആര്‍ജ്ജിക്കുക,പുരോഗമന ചിന്തകളെ
പിഴുതെറിയുക.അപ്രസക്തമാക്കുക.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്നെതിരെ
ഉയര്‍ന്നു വരുന്ന ലോകജനതകളുടെ പ്രതിഷേധത്തെ
മുസ്ലിം മത തീവ്രവാതമാണെന്ന്
വരുത്തി ഭിന്നിപ്പിക്കുക,അടിച്ചമര്‍ത്തുക, ഇതരരുടെ പിന്തുണ
ആര്‍ ജ്ജിക്കുക,കടന്നാക്രമണങ്ങളും ,കൊള്ളയും ചൂഷണവും ശാശ്വതീകരിക്കുക
എന്ന് തുടങ്ങിയവയിലൂടെ ഏകധ്രുവ ലോകമെന്നസ്വപ്നം സാക്ഷാല്‍ക്കരിക്കുക എന്നിവയാണ് അത് .