2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച

അമേരിക്കയിൽ സംഭവിക്കുന്നത്‌ ദൈവ ശിക്ഷയല്ല ആഗോളവൽക്കരണത്തിന്റെ തക്ര്ച്ചയാണ്

ആഗോളവൽക്കരണനയങ്ങൾ ഇന്നു ലോകവ്യാപകമായി പ്രതിസന്ധിയിൽച്ചെന്നുവീണിരിക്കുകയാണ്.സാമ്പത്തികമാന്ദ്യം ഒഴിവാക്കാനും അനുസ്യൂതമായ സമ്പത്തിക വളർച്ച ഉറപ്പാക്കാനുമാണ് ആഗോളവൽക്കരണ നയങ്ങൾ അവലംമ്പിക്കുന്നതെന്നും ഈ നയങ്ങൾ ലോകത്തിന് മുഴുവൻ ബാധകമാണെന്നും ഇതിൽനിന്നാർക്കുമൊഴിഞ്ഞുനിൽക്കാനാവില്ലെന്നുമായിരുന്നല്ലൊ പ്രചരണഘോഷം.എന്നാലിന്ന് മുതലാളിത്ത സമ്പദ്ഘടനകളാകെ ഒരു മാന്ദ്യത്തിലേക്ക്‌ എത്തിപ്പെട്ടിരിക്കുകയാണ്.മൂലധനത്തിന് സർവ്വതന്ത്രസ്വാതന്ത്ര്യമനുവദിച്ച്‌ ലാഭം കൊയ്യാനനുവദിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് പറഞ്ഞിടത്ത്‌.ബിസിനസ്സുകളുടെയും,കമ്പനികളുടെയും മേൽ സർക്കാർ നിയന്ത്രണവും മേൽ നോട്ടവും കൊണ്ടുവന്ന് നിക്ഷേപകരുടെ നിക്ഷേപത്തിന്ന് സുരക്ഷിതത്വം നൽകുമെന്ന് പ്രഖ്യാപനം നടത്തേണ്ട ഗതികേടിലാണ് ഇന്ന് അമേരിക്ക..ഒട്ടനവധികമ്പനികൾ കൂറ്റൻ ധനകാര്യസ്ഥാപനങ്ങടെ നിരന്തരമായതകർച്ചയും സ്റ്റോക്ക്‌ എക്സേഞ്ച്കളിലെ അടിക്കടിയുണ്ടാകുന്ന തകർച്ചയുമാണ് ഇത്തരം പ്രഖ്യാപനം നടത്താൻ അമേരിക്കൻ ഭരണകൂടത്തെ നിർബന്ധമാക്കിയത്‌.ആഗോളവൽക്കരണനയങ്ങളെത്തുടർന്ന് ഒന്നിന്ന്പിറകെ ഒന്നായി മൂന്നാം ലോകരാജ്യങ്ങളുടെ സമ്പദ്ഘടനകൾ തകർന്നതും ഈ തകർച്ച തങ്ങളുടെ സമ്പദ്ഘടനയെയും കനത്ത സമ്മർദ്ദത്തിലാക്കുന്നതും വൻകിട മുതലാളിത്ത രാജ്യങ്ങളെയെല്ലാം കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കയുമാണ്.ഈപ്രതിസന്ധി യുദ്ധങ്ങളും സംഘർഷങ്ങളും വാരിവിതച്ചും യുദ്ധോൽപ്പാദനംതീവ്രമാക്കിയും മറികടക്കുകയെന്ന പതിവ്‌ മുതാളിത്ത തന്ത്രം പയറ്റുന്നതിലേക്കാണ് സാമ്രാജ്യത്വശക്തികളെ എത്തിക്കുന്നത്‌.അമേരിക്ക ഇന്ന് പ്രകടമാക്കുന്ന യുദ്ധഭ്രാന്തിന്നും ലോകാധിപത്യശ്രമങ്ങൾക്കും പിന്നിൽ ഈ യാഥാർത്ഥ്യമാണ് ഉള്ളത്‌ആഗോളവൽക്കരണ നയങ്ങളുടെ പരാജയം മുതലാളിത്ത സമ്പ്രദായത്തിന്റെ തന്നെ അടിസ്ഥാനപ്രതിസന്ധിയിലേക്കാണ് വിരൽചൂണ്ടുന്നത്‌.മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യവും വ്യക്തിപരമായ ഉടമസ്ഥാവകാശവും ഉൽപാദനത്തിന്റെ സാമൂഹ്യസ്വഭാവവും തമ്മിലുള്ള വൈരുധ്യവും മുതലാളിത്തത്തിന് അതിന്റെ ചട്ടകൂടിന്നുള്ളിൽ പരിഹരിക്കുക സാധ്യമല്ലെന്നും ഇത്‌ മുതാളിത്വത്തെ അടിക്കടി അമിതോൽപാൽപ്പാദനത്തിലേക്കും അത്‌ സൃഷ്ടിക്കുന്ന പ്രതിസന്ധിയിലേക്കും നയിക്കുമെന്ന് മാർക്സ്‌ ഒന്നരനൂറ്റാണ്ട്മുമ്പേ ചൂണ്ടിക്കാട്ടുകയുണ്ടായി.മുതലാളിത്തത്തിന്റെ സാമ്രാജ്യത്വമായുള്ള വളർച്ച ഈ പ്രതിസന്ധിയെ മറികടക്കുന്നതിന്നൊരിക്കലും സഹായിച്ചിട്ടില്ലെന്നും സാമ്രാജ്യത്തിനുള്ളിൽ അത്‌ കൂടുതൽ കേന്ദ്രീകരണവും രൂക്ഷവുമായ രൂപം കൈവരിക്കുകയുമാണ്ചെയ്തതെന്നും തുടർന്ന് ലെനിനും ചൂണ്ടിക്കാണിച്ചു.കെയ്നീഷ്യൻ സിദ്ധാന്ധങ്ങളും ക്ഷേമരാഷ്ട്രസങ്കല്പങ്ങളും അംഗീകരിച്ചതോടെ ഈ പ്രശ്നത്തിന്ന് പരിഹാരം കാണാനും പ്രതിസന്ധിമുക്തമായ മുതലാളിത്തം സാദ്ധ്യമാക്കാനും തങ്ങൾക്ക്കഴിഞ്ഞതായി രണ്ടാം ലോകയുദ്ധത്തിന്നു ശേഷമുള്ള രണ്ടുമൂന്ന് പതിറ്റണ്ടുകളിൽ മുതാളിത്തത്തിന്റെ സൈദ്ധാന്തിക വക്താക്കൾ അവകാശപ്പെട്ടിരുന്നു.എന്നാൽ അറുപത്കളുടെ അന്ത്യത്തോടെ മുതലാളിത്ത രാജ്യങ്ങളിലെങ്ങും പ്രത്യക്ഷമായ കടുത്ത സാമ്പത്തിക മാന്ദ്യവും സ്റ്റാഗ്‌ഫ്ലാഷനും ഈ വ്യാമോഹങ്ങളെ തകർത്തുകളഞ്ഞു.ക്ഷേമരാഷ്ട്രനയങ്ങളും സർക്കാർ നിയന്ത്രണങ്ങളും എടുത്ത്കളഞ്ഞുകൊണ്ട്‌ മൂലധനത്തിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാനവസരം നൽകണമെന്നും കമ്പോളത്തിന്റെ നിയമങ്ങൾക്ക്‌ പരമപ്രാധാന്യം നൽകണമെന്നും ഇതിലൂടെയേ മുതലാളിത്തത്തിന്ന് നവയൗവ്വനം വീണ്ടെടുക്കാനാവുമെന്നും മുതലാളിത്ത വിദഗ്ദർ വാദിച്ചുതുടങ്ങി.ഇതാണ് ആഗോളവൽക്കരണ നയങ്ങൾക്ക്‌ തുടക്കമായത്‌.രാജ്യങ്ങളുടെ അതിർത്തികളെല്ലാം തട്ടിമാറ്റി ലോകത്തെ ഒരൊറ്റ കമ്പോളമാക്കണമെന്നും വിവരസാങ്കേതികവിദ്യ ,കമ്പ്യൂട്ടർ,ടെലിക്കോം തുടങ്ങിയ പുത്തൻ സാമ്പത്തികമേഖല[NewEconamy]യുടെ അനുസ്യൂതമായ വികാസം പ്രതിസന്ധി മുക്തമായ മുതലാളിത്തത്തിന്റെ സൃഷ്ടിക്കടിത്തറയാകുമെന്നും പ്രചരിപ്പിക്കപ്പെട്ടുആഗോളവൽക്കരണ നയങ്ങളാരംഭിക്കുമ്പോൾ മുതലാളിത്തത്തിന്ന് വളരെയേറെ അനുകൂല സാഹചര്യങ്ങളുണ്ടായിരുന്നു.സോവ്യറ്റ്‌ യൂണിയന്റെ തകർച്ചയും ശീതസമരത്തിന്റെ അവസാനവും ശാസ്ത്രസാങ്കേതികവിദ്യകളിലെ കുതിച്ചുചാട്ടവും ലോകത്താകമാനം സോഷ്യലിസ്റ്റ്ശക്തീകൾക്കുണ്ടായ പിന്നോട്ടടിയും ഇവയിൽചിലതാണ്.എന്നലതെല്ലാമുണ്ടായിട്ടും ഇത്രവേഗം ആഗോളവൽക്കരണ നയങ്ങൾ നയങ്ങൾ വഴി മുട്ടിനിൽക്കുമ്പോൾ മുതലാളിത്തപ്രതിസന്ധിക്ക്‌ കൂടുതൽ ആക്കംകൂട്ടാനെ അതിന്ന്കഴിഞ്ഞിട്ടുള്ളൂയെന്ന് യാഥാർത്ഥ്യമാണ് വ്യക്തമാവുന്നത്‌.ന്യൂ എക്കണോമി ഇന്നു തകർച്ചയെ അഭിമുഖീകരിക്കുന്നതാണ് ഒ‍ാഹരി വിപണിയിൽ അടിക്കടിയുണ്ടാവുന്ന തകർച്ച ഒന്നൊന്നായി തകരുന്ന ITകൾ,ധനകര്യസ്ഥാപനങ്ങൾ മുതലാളിത്തത്തിനു സഹജമായ അമിതോൽപ്പാദനം തന്നെയാണു തകർച്ചക്കുവഴിവച്ചത്‌ ഗാട്ടിന്റെ ഉറുഗ്വേവട്ട ചർച്ചകളിലൂടെ കൃഷി,സേവനങ്ങൾ,സംസ്കാരം ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നു തുടങ്ങി മാനുഷിക പ്രവർത്തനത്തിന്റെ സമസ്തമേഘലകളും സ്വതന്ത്രവ്യപരത്തിന്റെ പരിധിയിലേക്ക്‌ കൊണ്ടുവരാനായതോടെ ആഗോളവൽക്കരണവാദികൾ വലിയ വിജയാഘോഷങ്ങളാണ് നടത്തിയത്‌. യുദ്ധങ്ങളും സംഘർഷങ്ങളും പട്ടിണിയും ദാരിദ്ര്യവുമെല്ലാം തുടച്ചുമാറ്റി അനസ്യൂതമായ സാമ്പത്തിക വളർച്ചയുറപ്പക്കുന്ന ഒരു പുതിയ യുഗം പിറന്നതായി അവർ പ്രചരണഘോഷം നടത്തി.ഈ നയങ്ങളിലൂടെ മൂന്നാം ലോക രാജ്യങ്ങൾ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക്‌ കുതിച്ചുയരുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാലിന്ന് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ മെക്സിക്കൊ,ദക്ഷിണകൊറിയ,ആഫ്രിക്കൻ രാജ്യങ്ങൾ,മലേഷ്യ,ഇന്തോനേഷ്യ,ഇക്വഡോർ.അർജന്റീന,അഫ്ഗാൻ,ഇറാക്ക്‌ എന്നിങ്ങനെ മൂന്ന‍ാം ലോകരജ്യങ്ങളോരോന്നായി തകർന്നടിയുന്നതാണ് നാം കണ്ടത്‌.ലോകത്തെല്ലായിടത്തും ധനിക ദരിദ്ര അന്തരം പെരുകി തൊഴിലില്ലായ്മ സർവകാല റിക്കാർഡിലെത്തി.ഭക്ഷണവും കുടിവെള്ളവും മറ്റടിസ്ഥാനസൗകര്യങ്ങളും ലഭിക്കാത്ത ജനങ്ങളുടെ സംഖ്യ 200 കോടിയുംകഴിഞ്ഞു.മൂന്നാംലോകരാജ്യങ്ങളും വികസിതരാജ്യങ്ങളുംതമ്മിലുള്ള അന്തരവും ഭീമമായിവർദ്ധിച്ചു.ദേശീയസമ്പദ്ഘടനയും,ദേശീയപരിഗണനകളും അവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പാദനവും അപ്രസക്തമായെന്നും അവയാണ് പുരോഗതിക്കുള്ള തടസ്സങ്ങളെന്നും പ്രഖ്യാപിച്ച്‌ അവയുടെ വിപണികളെ തുരന്നെടുത്ത്‌ തങ്ങളുടെ മൂലധനത്തിന്ന് ലാഭംകോയ്യാനുള്ള മേച്ചിൽപ്പുറമാക്കിയതിന്റെ അനന്തരഫലമായിരുന്നു.ഇവ മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ കയറ്റിയച്ചപ്രതിസന്ധി അവയുടെതകർച്ചയോടെ കൂടുതൽ രൂക്ഷമായരീതിയിൽ തങ്ങളുടെ സമ്പദ്ഘടനയിലേക്ക്‌ തന്നെ തിരിച്ചുവന്നു തുടങ്ങിയതോടെ യുദ്ധോൽപ്പാദനം ഊർജ്ജിതമാക്കുകയെന്ന പതിവ്‌ മുതലാളിത്ത തന്ത്രമാണിനിയും അമേരിക്കയും മറ്റും അവലംമ്പിക്കുക.ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും 90 കളുടെതുടക്കത്തിലെ ഗിരിപ്രഭാഷണങ്ങളെല്ലാം അവസാനിപ്പിച്ച്‌ ലോകത്തെമ്പാടും വംശീയതയും,വർഗീയതയും ഗോത്രവൈരവും ആളിക്കത്തിച്ച്‌ യുദ്ധങ്ങളും സംഘർഷങ്ങളും ഏറ്റുമുട്ടലുകളും സൈനീകകടന്നാക്രമണങ്ങളും സൃഷ്ടിക്കുകയാണവർ.ഗ്രീൻഹൗസ്‌ പാതകങ്ങളുടെ വർദ്ധനവും ഭൗമതാപനവുമെല്ലാം മനുഷ്യരാശിയുടെ നിലനിൽപ്പിന്നുയർത്തുന്ന ഭീഷണിയുടെ കാര്യത്തിലും മുതലാളിത്തത്തിന്റെ ഇതേ സമീപനം ദൃശ്യമാണ്.തങ്ങളുടെ സാമ്പത്തിക വളർച്ചക്കൽപ്പമെങ്കിലും തടസ്സ മായേക്കുന്ന ഒരുനിയന്ത്രണവും ക്രമീകരണവും അംഗീകരിക്കുന്നപ്രശ്നമില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്‌ മുതലാളിത്വ വ്യവസ്ഥയ്ക്ക്‌ അതിനെ അതിജീവിക്കുന്ന ഒ‍ാരോ നിമിഷവും മനുഷ്യരാശിക്ക്‌ കടുത്ത ദുരന്തങ്ങൾ സമ്മാനിക്കാനും അതിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കാനും മാത്രമേ കഴിയൂ എന്നാണ്.ലോകജനതയുടെ മുഴുവൻ താൽപര്യങ്ങളെ കണക്കിലെടുത്ത്കൊണ്ട്‌ ഉൽപ്പാദന പ്രക്രിയയെ ക്രമീകരിക്കാനും സാമൂഹ്യ പുരോഗതിയെ ഉറപ്പാക്കാനും കഴിയുന്ന ഒരു ഉയർന്ന സാമൂഹ്യവ്യവസ്ഥയ്ക്കും രൂപം നൽകാതെ മനുഷ്യ രാശി ഇനി ഒരിഞ്ചും മുന്നോട്ട്‌ പോകാനാവില്ലെന്ന യാതാർത്ഥ്യമാണ്‌ ഓരോസംഭവഗതികളും നമ്മെ ബോധ്യപ്പെടുത്തുന്നത്‌

2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

ഊന്നുവടിയും,ഭസ്മപ്പൊതിയും തട്ടിത്തെറിപ്പിച്ച്‌ ഓടിപ്പോവുന്ന ഉണ്ണികളോട്‌...

കണ്ണുണ്ടായിട്ടും കാണാനനുസരിക്കാത്ത കാതുണ്ടായിട്ടുംകേൾക്കാൻ ഇഷ്ടപ്പെടാത്ത ഉണ്ണീ....നിനക്കായി വഴിവെട്ടിയവന്റെ ഊന്നുവടിയും,ഭസ്മപ്പൊതിയും തട്ടിത്തെറിപ്പിച്ച്‌ ഓടിയകലുന്ന കാഴ്ച്ച സൃഷ്ടിക്കുന്ന മനസ്ഥാപം കണക്കറ്റതാണ്...സമകാലിക വസ്തുതകളുടെ നടുക്കംകാണാൻ കൂട്ടാക്കത്ത,എന്തും മറന്നൊഴിയാൻ ശീലിച്ച നിന്റെയുവത്വത്തിന്റെ ജീർണ്ണത ആസ്വദിക്കാനെത്ത്ന്നവരോട്‌ കൂത്താടാൻ എനിക്ക്മനസ്സില്ലാതാവുന്നത്‌ ചീത്തക്കാര്യമായും, വാർദ്ധക്യകാല വീക്ഷണമായും കാണാൻ ചരിത്രബോധം എന്നെ അനുവദിക്കുന്നില്ല ഉണ്ണീ....ഇങ്ങനെ യൊക്കെ പറയേണ്ടിവരുന്നത്‌ വെറുപ്പ്കൊണ്ട ല്ലുണ്ണീ...സുഖവാക്കുകൾ പറഞ്ഞ്‌ രസിപ്പിക്കുവാൻ ആശയില്ലാഞ്ഞിട്ടുമല്ല..സുഖവാക്കുകൾപറഞ്ഞ്‌ നിനക്കുള്ളതെല്ലാം കവർന്നെടുക്കുന്ന തസ്കരശക്തികൾക്കെതിരെ എതിർപ്പിന്റെയും,പ്രതികരണത്തിന്റെയും ശീലം നിനക്കന്യമാവുംബോൾ ശരി എന്റെതാവുന്നില്ലെ ഉണ്ണീ...നിന്റെമണ്ണും മനസ്സും നിനക്കില്ലാതാവുന്നത്‌ നീകാണുന്നില്ലെന്നോ?അധികാരാസക്തിയിലും,ലാഭേഛയിലും പിടിമുറുക്കിയ ആധുനിക പൊതുസമൂഹത്തിലെ ചെറുപ്പത്തിന്റെ സ്ഥിതി വലത്പക്ഷവൽക്കരണവും,കമ്പോളവും തീർക്കുന്ന ഇരകാളെന്ന് തിരിച്ചറിയാൻ ഉണ്ണിക്കെന്തെ കഴിയാതെപോകുന്നു....വഴിമുടക്കിയ ഇന്നലെകളെ ആട്ടിയോടിക്കാൻ എനിക്കു തുണയായ ഈ വടിപോലും നാളെക്ക്‌ കൈമാറാൻ നിനക്കില്ലാതെപോവുന്നത്‌" നഷ്ട"മാണെന്ന് തിരിച്ചറിയാത്തതെന്തേ?..നീ തട്ടിത്തെറിപ്പിച്ച വടിയും,ഭസ്മപ്പൊതിയും വിമോചനസ്വപ്നങ്ങളുടെ നാൾവഴിയെ ജ്വലിപ്പിച്ചവരുടെ ദേശാഭിമാനികളുടെ വളയാത്ത നട്ടെല്ലാണ്.രണഭൂമിയിൽ ഉയിരേകിയധീരന്മാരുടെ ചിതകളിലെ ചാരവുമാണ്.ഉണ്ണീ....ഉണ്ണീ..നിൽക്കുണ്ണീ...തീർന്നില്ല...പാക്ക്‌ ടീമിനെ തോൽപ്പിച്ച ആഹ്ലാദതിമർപ്പിൽ അലിഞ്ഞില്ലാതായ ഉണ്ണീ.....ഉണ്ണീ. ..ഉണ്ണീ

2008, ഒക്‌ടോബർ 1, ബുധനാഴ്‌ച

തലപ്പാവ്‌"സിനിമയെക്കുറിച്ച്‌ ഒഡേസാ സത്യൻ

കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള "വേട്ടയാടപ്പെട്ടമനസ്സ്‌" എന്ന ഡോക്ക്യുമെന്ററി ഒടുവിലത്തെ ചിത്രീകരണാ അനുഭവം വീണ്ടും ഓർമ്മ പ്പെടുത്തിയ നിമിഷമായിരുന്നു മധുപാൽ സംവിധാനംചെയ്ത കന്നിചിത്രമായ "തലപ്പാവ്‌" കണ്ടപ്പോൾ. 2006 ഡിസംമ്പറിൽ വടകരയിൽ വെച്ചാണ് രാമചന്ദ്രൻ നായരുമായി അവസാനമുഖാമുഖം നടത്തിയത്‌.ക്യാമറ എല്ലാം ഉറപ്പിച്ചതിന്ന് ശേഷം തുറന്ന ചോദ്യവുമായി ഷൂട്ടിങ്ങ്‌ തുടങ്ങി.ഒന്നര വർഷത്തെ ചിത്രീകരണ കാലയളവിൽ അദ്ദേഹവു മായി പലവട്ടം ഉടക്കുകയും പിരിഞ്ഞുപോയ സന്ദർഭങ്ങളും ചിത്രീകരണം നിർത്തിവെച്ച അനുഭവവുമുണ്ടായിരുന്നു. ഈസന്ദർഭങ്ങളിലൊന്നും യഥാർത്ഥത്തിൽ ഇയാൾ നീറിപ്പുകയുന്ന മനസ്സുമായി അലയുകയാണോ എന്നകാര്യം തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴാണ് അവസാന മുഖാമുഖത്തിൽ തുറന്ന ചിലചോദ്യങ്ങൾ കൂടി ഉന്നയിക്കാൻ തീരുമാനിച്ചത്‌. താങ്കൾ ശരിക്കുമൊരു ക്രിമിനൽ പോലീസ്കാരനായിരുന്നില്ലെ? വർഗീസിനെ കൊല്ലാൻ നിയോഗിച്ച സംഘത്തിലെ ഒരുവനായിരുന്നില്ലെ?സഖാവ്‌ വർഗീസിന്റെ അസാമാന്യമായ ധീരതക്കു മുമ്പിൽ നിങ്ങൾ തകർന്ന് തരിപ്പണമായിപ്പോയതല്ലെ സത്യം? രാമചന്ദ്രൻ നായർ നിശ്ശബ്ദനായിപ്പോയി അൽപനേരം...അയാളുടെ മുഖത്ത്‌ അസ്വസ്ഥതയുടെ ഇളക്കങ്ങൾകാണാമായിരുന്നു.ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി.അതെ.. അദ്ദേഹം മറുപടി നൽകി .ഞാൻ ക്രിമിനൽ പോലീസുകാരൻ തന്നെയാണ്. ഒരർത്ഥ ത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പോലീസുകാരെല്ലാം ക്രിമിനലുകൾതന്നെയാണ് എന്ന് രാമചന്ദ്രനായർ വ്യക്തമായി പറഞ്ഞു. അദ്ദേഹം തുടർന്നു...വർഗീസിന്റെ നെഞ്ചിലേക്ക്‌ സെക്കന്റിൽ കിലൊമീറ്റർ കണക്കിന് വേഗതയിൽ സഞ്ചരിക്കുന്ന വെടിയുണ്ട തുളച്ചുകയറുമ്പോൾ സഖാവിന്റെ കണ്ണുകൾതിളങ്ങുകയായിരുന്നു.ആ മുഖത്ത്‌ അസാധാരണമായ നിശ്ചയദാർഡ്യമുണ്ടായിരുന്നു...മുഷ്ടിചുരുട്ടി മാവോ ഐക്യം സിന്ദാബാദ്‌ വിളിച്ച ചങ്കൂറ്റം എന്നെഞെട്ടിച്ചു...അത്‌..എന്നെ അക്ഷരാർത്ഥത്തിൽ തളർത്തിയിരുന്നു.എന്നിലെ ക്രിമിലസിത്തെ തകർത്ത്കളഞ്ഞു...ആധീരരക്തസാക്ഷിത്വം.....അദ്ദേഹംവിതുമ്പി .ഇതൊക്കെ രാമചന്ദ്രൻ നായർ എന്റെ ഡോക്യുമെന്ററിയിൽ പറഞ്ഞതാണ്‌സത്യം ഇതായിരിക്കെ ഇയാൾ ഡിപ്പാർട്ട്മെന്റിൽ ഉള്ളകാലങ്ങളിൽ മാവൊയിസ്റ്റ്‌ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും, വിപ്ലവപ്രസ്ഥാനത്തോട്‌ കൂറ്പുലർത്തുന്നവനാണെന്നും"തലപ്പാവിൽ"നുണപറഞ്ഞ്‌ പിടിപ്പിച്ച്‌ കച്ചവടവൽക്കരിക്കുന്നത്‌ ഏറെവേദനാകരമാണ്.രാമചന്ദ്രൻ നായരുടെ അവസാന നാളിൽ CBIപീoiപ്പിക്കുന്ന അവസ്ഥയായിരുന്നു.കേസും,കോടതിയും,ജയിലുമായി കoiനമായ ആസ്ത് മാ രോഗിയായായിട്ടാ അദ്ദേഹം കഴിഞ്ഞ്കൂടിയിരുന്നത്‌. ജീവിക്കാൻ പ്രയാസമുണ്ടെന്നും ഭയം അനുഭവപ്പെടുന്നുണ്ട്‌ എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നത്‌ ഉൾപ്പെടെ ഞാനെടുത്ത ഡോക്യൂമെന്ററിയിൽ അടയാളപ്പെടുത്തിയിട്ടുണ്ടു.ഉന്നത മിലിട്ടറി ഉദ്യോഗസ്ഥനായ മകനെ കള്ളനായും,മദ്യപാനിയായും,കുടുംബിനിയായിക്കഴിയുന്ന മകളെ വേശ്യയായും ചിത്രീകരിച്ചത്‌ ഏറെ അപമാനകരമാണ്. രാമചന്ദ്രൻ നായരെപ്പോലെ സത്യം വിളിച്ചു പറഞ്ഞ ഒരു പോലീസ്കോൺസ്റ്റബിൾ ഏഷ്യൻ ഭുകണ്ഡത്തിൽതന്നെ ഉണ്ടോ എന്നകാര്യം സംശയമാണ്. ചരിത്രയാഥാർത്യത്തെ വലത്‌ വൽക്കരിച്ച്‌, കച്ചവടവൽക്കരിച്ച്‌ പിന്നീട്‌ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയും ചെയ്യുന്നത്‌ നിർഭാഗ്യകരമാണ്. ഇതിന്നായി പഴയ നക്സലൈറ്റ്‌ പ്രവർത്തകയായ അജിത യെപ്പോലെയുള്ളവരെ ഉപയോഗിക്കുന്നതും ലജ്ജാകരമാണ്. കച്ചവടവൽക്കരിക്കുക,വീണ്ടും കച്ചവടവൽക്കരിക്കക എന്നരീതി മലയാള സിനിമയെ എവിടെ കൊണ്ടെത്തിച്ചു എന്നയാഥാർത്ഥ്യം മലയാളികളായ സിനിമാസ്വാദകരിലൂടെ നാം വിലയിരുത്തേണ്ടതാണ്