2010, ജനുവരി 12, ചൊവ്വാഴ്ച

യുവർ ഓണർ;തെളിവില്ല എന്നത്‌ ശരിയായ ഒരു തെളിവല്ല സാർ.

ചിലപ്പോഴൊക്കെ
നമ്മുടെ സമനില തെറ്റുന്നുണ്ടോ എന്ന് തോന്നിപ്പോകുന്ന
സന്ദർഭങ്ങൾ അടുത്തകാലത്ത്‌ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയാണ`. വ്യക്തിത്വം നശിപ്പിക്കുന്ന,
വിവേകബോധത്തെ നിശ്ചേതനമാക്കുന്ന
സന്ദർഭങ്ങൾ. ഇതിൽ പല സന്ദർഭങ്ങളിലും
അവ്യക്തയോടെയാണെങ്കിലും നിലപാടെടുക്കാൻ
നിർബ്ബന്ധിതമാവുന്ന ചിലഘട്ടങ്ങൾ അശിനിപാതം പോലെ
നമ്മളിൽ വന്നു പതിക്കാറുണ്ട്‌.
ഈ പ്രതിഭാസത്തെ
ഏതെങ്കിലും ശീലങ്ങൾ എന്ന നിലക്കല്ല വായിച്ചെടുക്കേണ്ടത്‌,
പകരം നമ്മെ ചൂഴ്‌ന്നു നിൽക്കുന്ന
വർത്തമാന കാല രാഷ്ട്രീയ സാഹചര്യമാണ` എന്നതായിരിക്കണം
അങ്ങിനെ അല്ലെങ്കിൽ ശരിയും
വ്യക്തത്തയും ഒരു പക്ഷെ നമുക്ക്‌ നഷ്ടപ്പെട്ടേക്കാം.
സമീപകാല സക്കറിയൻ അനുഭവത്തെ
പക്ഷപാത പരമായ വീക്ഷണത്തിൽ വിലയിരുത്താൻ
എത്രയെങ്കിലും കഴിയുമെന്ന്
"DYFIആക്രമണാ"നന്തര ദിന പ്രതികരണങ്ങളിൽ നിന്നു
നമുക്ക്‌ ബോദ്ധ്യപ്പെടുന്നുണ്ട്‌.
ഈ പ്രതികരണങ്ങളുടെ ഒരു പ്രത്യേകത എന്ന നിലക്ക്‌
തോന്നിയിട്ടുള്ളത്‌ സക്കറിയ എന്ന സാഹിത്യാനുഭവവും,
സക്കറിയ എന്ന രാഷ്ട്രീയാനുഭവവും വേർത്തിരിഞ്ഞു നിൽക്കുന്നു
എന്നതാണ`.
ഈ വേർ തിരിവ്‌ പ്രകടമായിവന്ന സാഹിത്യ,
സിനിമ,നാടക,പ്രഭാഷണ ബുദ്ധിജീവിതങ്ങൾക്കൊക്കെ തന്നെ
സമാനമായ അനുഭവങ്ങൾ ചരിത്രത്തിൽ വേണ്ടുവോളമുണ്ട്‌.
[ഓർമ്മിക്കാൻ താൽപര്യമുണ്ടെങ്കിൽ] സക്കറിയയിലെ
സാഹിത്യ ബുദ്ധിജീവിതത്തെ
ആരും ആസ്വദിച്ചുപോവും,
ആധരിച്ചുപോവും,ബഹുമാനിച്ചുപോവും.
സക്കറിയയുടെ കക്ഷിരാഷ്ട്രീയ താൽപര്യങ്ങളെ മാറ്റിനിർത്തിയാൽ നഷ്ടപ്പെട്ടുപോവുന്ന സ്വാതന്ത്ര്യത്തേക്കുറിച്ചും
മനുഷ്യാവകാശങ്ങളേക്കുറിച്ചും
അദ്ദേഹത്തിന്റെ ഉൽക്കണ്ഠ നമ്മളിൽ ആവേശമുണർത്തുന്നവയാണ`,
അതുകൊണ്ടൊക്കേതന്നെയാണ` ഇവരെയൊക്കെ
വിശുദ്ധപശുക്കളായി നമ്മുടെ ഹൃദയത്തിൽ കെട്ടിയിട്ടിരിക്കുന്നത്‌ .
ഒരു പ്രതിഷേധത്തിലൊതുക്കേണ്ടുന്ന ഈ കുറിപ്പ്‌
അൽപം ദീർഘിച്ചു പോയതിന്ന് ഒരുകാരണമുണ്ട്‌.
മിനിഞ്ഞാന്നത്തെ വാർത്താവായന റിയാലിറ്റി സീരിയൽ ഷോകളുടെ
തുടർച്ച നഷ്ടപ്പെടുത്തിയ നീരസത്തിലാണെന്ന് തോനുന്നു
അച്ഛാ ആരാണീ സക്കറിയ..അന്ന് പോലീസ്‌ പിടിച്ച ആളുടെ പാർട്ടിക്കാരനാ....
കൊച്ചു കുട്ടിയുടെ ഈ ചോദ്യത്തിൽ കഴമ്പില്ലാത്തത്കൊണ്ട്‌ മാത്രമല്ല
ചോദ്യം അവഗണിച്ച്‌ ടിവി യിലെ തുടർ വായനക്ക്‌ ചെവികൊടുക്കാതെ
ഞാൻ പുറത്തേക്കിറങ്ങിയത്‌.
കേട്ട്‌ മറന്ന പഴങ്കഥകളിലെ
പീഡന നേതാക്കന്മാർക്ക്‌ ലഭിച്ച സഘടനാ സംരക്ഷണം
എന്തേ പ്രിയ ഉണ്ണിത്താനു
സ്വന്തം പാർട്ടിക്കാരിൽ നിന്നും കിട്ടാതെ പോയി?
പൗരാവകാശങ്ങളും,മനുഷ്യാവകാശങ്ങളും
കടലെടുത്ത്‌ പോകുന്ന വർത്തമാനാവസ്ഥയിൽ
ഉണ്ണിത്താൻ ശരിയോ,തെറ്റോ എന്ന് പഠിക്കാതെയുള്ള ധൃതി
സക്കറിയ എന്തിന്ന് പ്രകടിപ്പിച്ചു ?
മുകുന്ദനേക്കാൾ എന്തുകൊണ്ടും കേമൻ ഞാൻ തന്നെ
എന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നോ?
നെറികെട്ട ഗ്രൂപ്പ്‌ രാഷ്ട്രീയത്തിൽ ഒട്ടിനിൽക്കാൻ
സൂഫിയായുടേയും വൃന്ദാകാരട്ടിന്റേയും കിടപ്പറയിൽ ഒളിഞ്ഞുനോക്കി
കണ്ടുപിടിച്ച എവൈലബിലിറ്റിയെ എരിവും പുളിയും ചേർത്ത്‌
ചാനലുകളിൽ കത്തിക്കയറി കുടുംബ സദസ്സിനെ അശ്ലീകരിച്ച്‌ നാണംകെടുത്തിയ ഉണ്ണിത്താൻ നേതാവിന്റെ നെറികെട്ട രാഷ്ട്രീയത്തെ
അപലപിക്കാൻ സക്കറിയ എന്തേ ധൈര്യം കാണിച്ചില്ല ?
ഉണ്ണിത്താൻ നേതാവിനെ കഴുത്തിന്ന് പിടിച്ച്‌ പുറത്തെറിയാൻ "പ്രായപൂർത്തിസംഗമത്തെ" അവസരമാക്കിയെടുത്ത
സോണിയാ-രമേശ്‌ ചെന്നിത്തലകൾക്ക്‌
ഒരു കൊട്ടുകൊടുക്കാൻ മടികാണിച്ച സക്കറിയയുടെ
രാഷ്ട്രീയ തിമിരത്തെ ഏതു തരം ചികിത്സ കൊണ്ടാണ`മാറ്റാൻ കഴിയുക ?
ഇനിയും നീട്ടിവലിച്ച്‌ വായനാരസം കളയുന്നില്ല .
പറഞ്ഞു വരുന്നത്‌;-
മാന്യന്മാരുടെ പീഡന സൂത്രങ്ങൾ വാർത്തയാക്കിയ
മാധ്യമ പ്രവർത്തകരെ തല്ലിയൊടിച്ച
അതേ മനോ നിലതന്നെയാണ`,
രാഷ്ട്രീയമാണ`സാംസ്കാരിക വ്യക്തിത്വത്തെ
കഴുത്തിന്ന് പിടിച്ച്‌ തള്ളി അപമാനിച്ച
ഹീന പ്രവൃത്തിയിലും ഉള്ളടങ്ങിയിരിക്കുന്നത്‌.
സക്കറിയ സൂചിപ്പിച്ചത്പോലെ
"ഇത്‌ അഹന്തയാണ`,അധികാരത്തിന്റെ ഗർവ്വാണാ`"
ചിന്താ ശുന്യതയാണ`.
സാംസ്കാരിക ബുദ്ധിജീവിതങ്ങളെ-അഭിപ്രായ സ്വാതന്ത്ര്യങ്ങളെ
ആധരിക്കാത്ത ബഹുമാനിക്കാത്ത ഈ "ഇടതുപക്ഷ"യുവത്വങ്ങളിൽ നിന്നും
ഒരു നന്മയും പ്രതീക്ഷിക്കാനാവില്ല...
എന്നതാണ`.
എന്റെ ഈ പ്രതിഷേധ ക്കുറിപ്പിനൊപ്പം
സക്കറിയയുടെ ഒരു പഴയ പ്രതികരണം ഇവിടെ ചേർക്കുകയാണ`
[പാഠഭേദം 04 സപ്തം:നവം:ലക്കം11].
"നിലനിൽക്കുന്ന കപടമായ സദാചാരബോധം വ്യക്തികളുടെ
ലൈംഗിക പ്രേരണക്ക്‌ യാതോരുവിധ മാന്യതയോ സ്വീകാര്യതയോ നൽകുന്നില്ല.
ഈ അടിച്ചമർത്തലിന്നെതിരായ
വികൃതമായ പ്രതികരണമായി പുരുഷന്റെ ലൈംഗികത ഇന്ന് മാറിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി ഒരു മന്ത്രിയാണ`എന്നത്‌ കൊണ്ട്‌
ആരോപിക്കപ്പെട്ടിരിക്കുന്ന-
ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആ വാക്കേ ഉപയോഗിക്കാൻ കഴിയൂ-കുറ്റത്തിന്ന് ഇത്രയധികം പ്രാധാന്യം നൽകേണ്ട കാര്യമെന്താണ`?
കുഞ്ഞാലിക്കുട്ടി ഏത്‌ പെണ്ണിന്റെ കൂടെകിടക്കുന്നു എന്നത്‌
എന്നെ സംബന്ധിച്ചിടത്തോളം അപ്രധാന വിഷയമാണ`.
അതേ സമയം പ്രായപൂർത്തിയായതോ അല്ലാത്തതോ ആയ
ഏതെങ്കിലും യുവതിയെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിന്ന് വിധേയമാക്കിയാൽ അതെന്നെ അസ്വസ്ഥനാക്കും.
റജീനയോ മറ്റേതെങ്കിലും യുവതിയോ കുഞ്ഞാലിക്കുട്ടിക്കെതിരെ
മറ്റേതെങ്കിലും ആരോപണമാണ` ഉന്നയിച്ചത്‌ എന്ന് കരുതുക.
ഉദാഹരണത്തിന്ന് തന്റെ കൈയിൽ നിന്ന് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ്‌ 5ലക്ഷം രൂപ കുഞ്ഞാലിക്കുട്ടി വാങ്ങിയെന്നും,
എന്നാൽ ജോലി വാങ്ങി തന്നില്ല എന്നുമാണ` ആരോപണം
എന്നു കരുതുക.
ഇത്തരത്തിൽ ഒരു പീഡനത്തിന്ന് പത്രങ്ങൾ ഒരിഞ്ച്‌ സ്ഥലമോ
ചാനലുകൾ ഒരു മിനിട്ടോ നൽകുമോ?
മറ്റുള്ളവരുടെ കിടപ്പറയിലേക്ക്‌ എത്തിനോക്കാൻ
മത്സരിക്കുന്ന മാധ്യമങ്ങൾ ഇത്തരമൊരു വിഷയത്തെ
മുക്കികൊല്ലാനായിരിക്കില്ലേ മത്സരിക്കുക?
കുഞ്ഞാലിക്കുട്ടിയടക്കം എത്രയോ മന്ത്രിമാരും
കേരളത്തിൽ അഴിമതിക്കാരായിട്ടുണ്ട്‌.
എന്നാൽ എടുത്തു പറയത്തക്ക ഒരു പ്രതിക്ഷേധവും
മാധ്യമങ്ങളുടെ ഭാഗത്ത്നിന്ന് മാത്രമല്ല
പൊതുജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും
ഭാഗത്ത്‌ നിന്ന് പോലും ഉണ്ടോ?
കൈക്കൂലി കൊടുത്ത്‌ കാര്യങ്ങൾ സാധിക്കാൻ മത്സരിക്കുന്ന
നമുക്ക്‌ അതിന്നുള്ള ധാർമിക അവകാശം ഇല്ലല്ലോ.
ചോദ്യത്തിൽ ഉന്നയിച്ച ചുവന്ന തെരുവുകൾ ഉണ്ടെങ്കിൽ
മലയാളിപുരുഷന്റെ പ്രാകൃതമായ ലൈംഗികതക്ക്‌
ഒരു മൊഴിമാറ്റം ഉണ്ടാകുമായിരുന്നു."

2010, ജനുവരി 10, ഞായറാഴ്‌ച

ജീവിതം ദുസ്സഹമായിരിക്കുന്നു നേതാവേ....

ഭഷ്യധാന്യവും, പച്ചക്കറി,ചായ-ഊൺ,
മുതലുള്ള ഇന്ധനം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടേയും, യാത്ര,കുടിവെള്ളം,വിദ്യാഭ്യാസം,
ചികിത്സ,പാർപ്പിടം പോലുള്ള സേവനങ്ങളുടേയും
വിലകൾ അടിക്കടി വർദ്ധിപ്പിച്ചു കൊണ്ട്‌
സാധാരണക്കാരണക്കാരുടെ ജീവിത സാഹചര്യങ്ങളെ
മഹാദുരിതത്തിലേക്ക്‌ ചവിട്ടി താഴ്ത്തിക്കൊണ്ടിരിക്കുകയാണ`
/നിലനിൽപ്‌ അസാധ്യമാക്കി തീർക്കുകയാണ`.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്ന
ആഗോളീകരണ -ഉദാരീകരണ-സ്വകാര്യവൽക്കരണ നയങ്ങൾ
നിത്യോപയോഗ സാധനങ്ങളുടേയും അവശ്യ വസ്തുക്കളുടേയും
വിലകളെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഉയർത്തിക്കൊണ്ടിരിക്കുകയാണ`.
മൊത്ത വില സൂചികകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന
പണപ്പെരുപ്പ നിരക്ക്‌ രാജ്യത്ത്‌ കുറഞ്ഞിരിക്കുമ്പോൾ
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന
റീട്ടെയിൽ വിലകൾ ആഭൂത പൂർവ്വമായി കുതിച്ചുയരുകയാണ`.
ഈടുറ്റ ഉപഭോഗ വസ്തുക്കളുടേയും ആഡംബര വസ്തുക്കളുടേയും
വിലകൾ താരതമ്യേന ഇടിയുമ്പോൾ
പാവപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ ആവശ്യമായ
ഭക്ഷണമടക്കമുള്ള എല്ലാ അവശ്യ വസ്തുക്കളുടേയും
വിലകൾ കുത്തകകൾ വർദ്ധിപ്പിക്കുകയാണ`.
തങ്ങളുടെ വരുമാനം മുഴുവൻ ജീവൻ നിലനിർത്താനാവശ്യമായ അവശ്യവസ്തുക്കൾക്ക്‌ പോലും തികയാതെ വരുന്ന
ദരിദ്ര ജനതക്കെതിരെ
സംമ്പന്ന വർഗ്ഗം നടത്തുന്ന കടന്നാക്രമണം അദ്ധ്വാനിക്കുന്നവരുടെ
എല്ലാം തട്ടിപ്പറിക്കുന്ന കൊടിയ കൊള്ളയാണ`
വിലക്കയറ്റം എന്ന വസ്തുത ആസൂത്രിതമായി മൂടിവെക്കപ്പെടുകയാണ` .പടിഞ്ഞാറൻ അറ്റ്ലാന്റിക്കിലെ ദ്വീപ്‌ രാഷ്ട്രമായ ഹെയ്ത്തിയിലും
ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മറ്റും നടന്ന ഭഷ്യ കലാപങ്ങളെ ചൂണ്ടിക്കാണിച്ച്‌
വിലക്കയറ്റം ഒരാഗോള പ്രതിഭാസമാണെന്നു വ്യാഖ്യാനിച്ച്‌
തടിയൂരുന്നതിന്ന് വേണ്ടിയാണ` കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു
കേരളം മെച്ചമാണെന്ന കേന്ദ്ര മന്ത്രി മന്ത്രിയുടെ
സർട്ടിഫിക്കറ്റിന്റെ ബലത്തിൽ,
സംതൃപ്തിയിൽ സംസ്ഥാന സർക്കാർ നോക്കുകുത്തികളായി
കയ്യും കെട്ടി നോക്കി നിൽക്കുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെത്തെ മുഖ്യ ഭക്ഷണമായ
അരിയുടെ 80 ശതമാനത്തിലധികവും
അന്യസംസ്ഥാനങ്ങളിൽ നിന്നാണ` കൊണ്ടുവരുന്നത്‌
കുത്തനെയുള്ള ഇവയുടെ വിലക്കയറ്റം തടയുന്നതിനോ
ഇതിന്ന് കാരണക്കാരായ പൂഴ്ത്തി വെപ്പുകാരയും
കരിഞ്ചന്തക്കാരേയും നിലക്ക്‌ നിർത്തുന്നതിന്നോ
ഭരണകൂടം തയാറാവുന്നില്ല.
സാമ്രാജ്യത്വ നിർബ്ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി
ഇന്ത്യയിൽ നിലവിലുള്ള ഭരണഘടന
രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദുർബ്ബല വിഭാഗങ്ങൾക്ക്‌
സർക്കാർ ഉത്തരവദിത്വത്തിൽ നടപ്പാക്കിവന്നിരുന്ന
ക്ഷേമ പ്രവർത്തനങ്ങൾ
ഒന്നൊന്നായി പരിമിതപ്പെടുത്തുന്നതിന്ന്
തുടക്കം കുറിച്ചത്‌ 1990 കളിലാണ`.
കേരളത്തിൽ പട്ടിണി മരണങ്ങളും,കോളറ- വസൂരി മരണങ്ങളേയും
ഒരു പരിധിവരെ തടഞ്ഞു നിർത്തിയ,
ലോകാരോഗ്യ സംഘടന പോലും അംഗീകരിച്ച
കേരളീയന്റെ മെച്ചപ്പെട്ട ആരോഗ്യ-വിദ്യാഭ്യാസ നിലയുടെ അടിത്തറപോലും കേരളീയൻ പോരാട്ടങ്ങളിലൂടെ അനുഭവിച്ചു പോന്ന
സ്റ്റാറ്റൂട്ടറി റേഷൻ സംവിധാനമായിരുന്നു.
സബ്ബ്‌ സിഡികൾ എല്ലാം വെട്ടിക്കുറക്കാൻ ആരംഭിക്കുകയും
റേഷൻ സംവിധാനത്തെ അട്ടിമറിക്കാൻ തുടക്കമിടുമ്പോൾ തന്നെ
പൊതു വിപണിയിൽ അരിയടക്കമുള്ള
നിത്യോപയോഗ സാധങ്ങൾക്ക്‌
ഭീമമായ വിലകയറാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
'ടാർജറ്റിംഗ്‌' സംവിധാനം നടപ്പിലാക്കികൊണ്ട്‌
സ്റ്റാറ്റൂട്ടറി റേഷൻ സംവിധാനത്തെ
പൂർണ്ണമായും തകർക്കുകയും
ന്യായവിലഷാപ്പുകൾ എടുത്തു മാറ്റുകയും ചെയ്തു.
ഇതോടുകൂടി പൊതു വിപണിയിലെ വിലക്കയറ്റം ഊഹാതീതമാവുകയുമാണുണ്ടായത്‌.
ഇപ്പോഴാകട്ടെ ബഹുരാഷ്ട്ര കുത്തകൾക്കും,കോർപ്പറേറ്റ്‌ ഭീമന്മാർക്കും
റീട്ടെയിൽ കച്ചവടത്തിൽ പ്രവേശിക്കുന്നതിന്നെതിരെയുണ്ടാ
യിരുന്ന എല്ലാനിയന്ത്രണങ്ങളും ഉദാരമാക്കിക്കൊടുത്തതിന്റെ ഫലമായി
ചില്ലറവ്യാപാരം പോലും കുത്തകകളുടെ പിടിയിലായിക്കഴിഞ്ഞു.
ഇപ്രകാരം മൊത്ത-ചില്ലറ വ്യാപാരത്തിന്റെ മേൽ
കുത്തകകൾ നിയന്ത്രണം ഏറ്റെടുത്തതിന്റെ ഫലമായി
വിലകൾ നിയന്ത്രണാതീതമായിക്കഴിഞ്ഞിരിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയം തിരുത്താൻ
ഒരവസരം ചോദിച്ച്‌ ,
സ്വദേശി പറഞ്ഞ്‌ അധികാരത്തിൽ കയറിയ
ബി ജെ പി സർക്കാർ ചെയ്തത്‌
തങ്ങളുടെ ഭരണകാലത്ത്‌ 6 കോടി ടൺ ഭഷ്യധാന്യം
ഗോഡൗണുകളിൽ നശിക്കാൻ തുടങ്ങിയപ്പോൾ
വിശക്കുന്ന ജനങ്ങൾക്ക്‌ കൊടുക്കാതെ സബ്സിഡിനിരക്കിൽ
കയറ്റുമതിക്കാർക്ക്‌ വിൽക്കുകയായിരുന്നു.
അമിത ഭഷ്യസ്റ്റോക്കിന്റെ പേരിൽ ഈ മേഖലയെ
എല്ലാ സർക്കാർ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ഇവർ
അവശ്യസാധന നിയമം ദുർബ്ബലപ്പെടുത്തി .
മാത്രമല്ല ഈ മേഖലയിൽ അവധിവ്യാപാരം അനുവധിച്ചും ,
ഭഷ്യധാന്യ സംഭരണം സ്വകാര്യമേഖലയിൽ അനുവധിച്ചും
ഈ മേഖലയുടെ തകർച്ചക്ക്‌ വഴിവെച്ചു.
തങ്ങളുടെ പൂർണ്ണമായ മുൻ കയ്യിൽ
രണ്ടുതവണ കോൺഗ്രസ്സിനെ താങ്ങിനിർത്തിയപ്പോഴും
അതർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കാനോ ,
കേരളത്തിന്റെ ഭരണ- സ്വാധീനമോ ഉപയോഗിച്ചു
ജനതയെ അണിനിരത്തി ഈ വിലക്കയറ്റത്തിന്ന് കാരണമായ കേന്ദ്രനയങ്ങൾക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങളോ
ഇതര ഭരണ നടപടികളോ നടത്താൻ സംസ്ഥാന സർക്കാറോ
സർക്കാറിനെ നയിക്കുന്ന കക്ഷികളോ ഉത്തരവാദിത്വം കാണിച്ചില്ല.
എന്ന് മാത്രമല്ല.മുട്ടയുടേയും പാലിന്റേയും ഇറച്ചിയുടേയും കഥ പറഞ്ഞുകൊണ്ടു ഭക്ഷണക്രമം മാറ്റി കേരളീയൻ വിലക്കയറ്റത്തെ നേരിടണമെന്ന
കോമഡി കളിച്ചു പരിഹസിക്കുകയായിരുന്നു
ഭഷ്യ മന്ത്രി അടക്കമുള്ളവർ ചെയ്തത്‌.
ഇതിന്നിടയിൽ നട്ടം തിരിയുന്ന ജനത്തിന്റെ തലയിൽ
പാമ്പുകടിപോലെ കേരളത്തിലെ സ്വകാര്യ ബസ്സുടമകളുടെ
ലാഭക്കൊതിക്ക്‌ വഴങ്ങി വീണ്ടുമൊരു ബസ്സ്‌ ചാർജ്ജ്‌ വർദ്ധനക്ക്‌
കോപ്പ്‌ കൂട്ടുകയാണ`.
പറഞ്ഞുവരുന്നത്‌,
നിലവിലുള്ള ഇന്ത്യൻഭരണഘടന അനുശാസിക്കുന്ന
അദ്ധ്വാനിക്കുന്ന-പാവപ്പെട്ടവരുടെ
സാമൂഹ്യ ജീവിതത്തിന്ന് താങ്ങായി
സർക്കാർ നിലനിൽക്കണമെന്ന നിലപാടിനെയാണ`
സർക്കാർ കയ്യൊഴിയുന്നത്‌.
ഇതാവട്ടെ ആഗോള മൂലധന താൽപര്യങ്ങൾക്ക്‌ വേണ്ടിയാണ `ഇതിലെവിടെയാണ` സുഹൃത്തേ രാജ്യസ്നേഹം....
ഇതിലെവിടെയാണ` ബഹുജനതാൽപര്യം.....
എന്നതാണ`..
ഒന്നും തോന്നരുത്‌ നേതാവേ
ഉള്ളുതുറന്ന് സത്യസന്ധമായി പറയുകയാ
ഇവിടെ ജീവിതം അക്ഷരാർത്ഥത്തിൽ വഴിമുട്ടി നിൽക്കുകയാണ
പ്ലീസ്‌.....