2009, ഡിസംബർ 26, ശനിയാഴ്‌ച

ചോര വീണ നാളുകൾക്ക്‌ വിട

അധിനിവേശത്തിന്റെ ദുരിത ,ദുരന്തങ്ങൾ ഏറ്റുവാങ്ങി
ഏറെ പ്രയാസങ്ങളിലൂടെ എങ്ങിനെയെല്ലാമോ എന്നോണം
ഒരു വർഷം കൂടി തള്ളിനീക്കിയവരാണ്
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഞാനുൾപ്പെടേയുള്ള ജനവിഭാഗങ്ങൾ.
കഴിഞ്ഞ വർഷാന്ത്യത്തിലും
നല്ല പുതുവർഷാനുഭവങ്ങൽ ഉണ്ടാവാൻ ഒട്ടനവധി നേർന്നിരുന്നു. സുഹൃത്തുക്കൾ,ഉറ്റവർ.....
എന്നിട്ടും ,എന്നിട്ടും ഒരു പ്രാർത്ഥനയും ഫലവത്തായ്‌ല്ല.
കലണ്ടറുകളുടെ സ്ഥാനമാറ്റത്തിനോ,
നിറമാറ്റത്തിനോ,
അക്കവ്യത്ത്യാസങ്ങൾക്കോ മാച്ചുകളയാൻ കഴിയുന്നതല്ല
കൊഴിഞ്ഞുപോയ /തള്ളിനീക്കിയ ദിനങ്ങൾ അനുഭവപ്പെടുത്തിയത്‌.
തൊഴിലിടങ്ങളിൽ നിന്നും നിർദ്ദയം പുറത്തക്കപ്പെട്ടവർ കോടിക്കണക്കിന്നാണ്.
പാർപ്പിടങ്ങളിൽ നിന്നും നിഷ്കരുണം കുടിയിറക്കപ്പെട്ടവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
ആത്മഹത്യകക്കും കൊലകൾക്കും എറിഞ്ഞുകൊടുക്കപ്പെട്ടവരുടെ സഖ്യ തിട്ടപ്പെടുത്താനാവില്ല.
പകർച്ചവ്യാധികൾ-മാറാരോഗങ്ങളിൽ അകപ്പെട്ടവർ.
ചോരച്ചാലുകൾ സൃഷ്ടിച്ച വർഗ്ഗീയ-സ്വത്വങ്ങൾ.....
പ്രതീക്ഷയുടെ ആഘോഷങ്ങളെ കണ്ണീർക്കഥകൾകൊണ്ട്‌ നിറംകെടുത്തുന്നില്ല.
ഓർമ്മകൾ ഊതിനിറച്ചല്ലല്ലോ
ആഘോഷങ്ങളുടെ വർണ്ണബലൂണുകൾ ആകാശത്തിലേക്ക്‌ ഉയർന്നു പൊങ്ങുന്നത്‌.
"പ്രചോദനവാഹിനി തീർത്ഥ"ങ്ങളിൽ കണ്ണീരുപ്പുകലരുന്നത്‌ രുചി ഭംഗം വരുത്തിക്കളയും.എങ്കിലും....
വരുംദിനങ്ങൾ ഭീകരതയുടെ നാളുകൾ ആവാതിരിക്കാൻ,
വാർത്തകളിൽ നിന്നും രക്തം ഉറ്റിവിഴാതിരിക്കാൻ
പുതുവർഷത്തെ സഹർഷം സ്വാഗതം ചെയ്യുമ്പോൾ
മറക്കാതിരിക്കാൻ ചിലത്‌ ഓർമ്മിപ്പിക്കുന്നു.
2010 ന്റേയും സവിശേഷമായ ലോകസാഹചര്യങ്ങൾ
ഏറെ വേവലാതിപ്പെടുത്തുന്നവ തന്നെയാണ്.
മറ്റെല്ലാറ്റിലുമെന്നപോലെ
എളുപ്പത്തിൽ വിട്ട്‌ ഒഴിയാൻ കൂട്ടാക്കാത്ത
'മാന്ദ്യ'ത്തിന്റെ കടുത്ത പ്രയാസങ്ങൾക്കും ഒപ്പം തന്നെ
ഭീകരവാദത്തെക്കുറിച്ചുള്ള
അമേരിക്കൻ വ്യാഖ്യാനത്തിന്റെപിന്നാലെ പോകുന്ന നമുക്ക്‌
2010 ശാന്തിയുടേയും,സമാധാനത്തിന്റേയും
നാളുകളായി മാറ്റാൻ ഏറെ പ്രയാസപ്പെടേണ്ടിവരും.
ഭീകരവാദത്തിന്റേയും ഭീകരപ്രവർത്തനങ്ങളുടേയും ഉറവിടം
ദുരമൂത്ത ലാഭക്കൊതിയന്മാരും അവരുടെ പിണിയാളുകളുമാണ്
എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം.
തർക്കം ഒഴിവാക്കുന്നതിന്ന് 1948 ൽ അന്നത്തെ പ്രധാനമന്ത്രി
ജവഹർലാൽ നെഹറു അടച്ചുപൂട്ടിയ പള്ളി
50 വർഷങ്ങൾക്ക്‌ ശേഷം
ഫൈസാബാദ്‌ ജില്ലാക്കൊടതി വിധിയുടെ മറവിൽ
ആരുമായും ചർച്ചക്ക്‌ പോലും തയ്യാറാവാതെ
സർക്കാർ ഒരു മതവിഭാഗത്തിന്ന് തുറന്ന് കൊടുത്തത്‌
ബോധപൂർവ്വം മത വിഭഗങ്ങളുടെ
വികാരം വ്രണപ്പെടുത്താൻ തന്നെയായിരുന്നില്ലേ എന്ന് ചിന്തിക്കണം..
വലിയ മൂന്ന് സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന
ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ച്‌ 'നർമദ'യിൽ വെള്ളം നിറച്ചപ്പോൾ
മുങ്ങിപ്പോയ കൂട്ടത്തിൽ 3500 വരുന്ന പള്ളികളും രാമക്ഷേത്രങ്ങളും ഉണ്ടായിരുന്നു. എന്തുകൊണ്ട്‌ ഒരു മതക്കാരനും
ഒന്നും വ്രണപ്പെട്ടില്ലെന്ന് നാം ആലോചിക്കണം തിരിച്ചറിയണം..
പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌,
അനുദിനം പാപ്പരീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ ആകുലതയും,
പരിഹാര പ്രക്രിയയും ഘനീഭവിച്ചു നിൽക്കുന്നു എന്നത്‌ വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യമാണ്.
മതേതര -ജനാധിപത്യ ഇന്ത്യയുടെ സാക്ഷാൽക്കാരത്തിന്ന്
ജനങ്ങളുടെ വിശാലമായ ഐക്യം രാജ്യം ഇന്നാവശ്യപ്പെടുന്നുണ്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും
സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിജയം വരിക്കുന്നതിലൂടെ
മാത്രമേ രക്തസാക്ഷികൾ ,
സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട,
ഐശ്യര്യ സമ്പൂർണ്ണമായ ശാന്തിയും,
സമാധാനവും നിലനിൽക്കുന്ന
ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയൂ.
അത്തരമൊരു രാഷ്ട്രീയ കടമ ഏറ്റെടുക്കുന്നതിന്ന്
എല്ലാ സങ്കുചിത്വങ്ങളും കൈവെടിഞ്ഞു,
രാഷ്ട്രത്തിന്റേയും അതിലെ വിശാല ജനവിഭാഗങ്ങളേയും
താൽപര്യങ്ങൾക്ക്‌ കോട്ടമുണ്ടാക്കുന്ന
ജാതി-മത ചിന്തകളുടെ വേർത്തിരിവുകൾ മറന്ന
ഒരു വർഷമായിരിക്കും
എന്റെ 2010 എന്ന് നാം ഓരോരുത്തരും
ദൃഡപ്രതിജ്ഞ എടുത്തുകൊണ്ട്‌
വരവേൽക്കാം നമുക്ക്‌ 2010നെ. ..
ഊഷ്മളമായ പുതുവർഷാഭിവാദ്യങ്ങൾ.

2009, ഡിസംബർ 21, തിങ്കളാഴ്‌ച

ഇത്‌ അശ്ലീലമാണ്.

ക്ഷമിക്കണം.
പെരുപ്പിച്ച്‌,പെരുപ്പിച്ച്‌ അശ്ലീലമാക്കിയ
തടിയന്റവിട നസീർ,
ലൗ ജിഹാദ്‌,
മദനി,
സൂഫിയ..
എന്നിവ വീണ്ടും ഉപയോഗിക്കേണ്ടിവന്നതിൽ.....
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകൾക്ക്‌ ശക്തിപ്പെടാനുള്ള
വളക്കൂറുള്ള മണ്ണാക്കി നമ്മുടെ രാജ്യത്തെ
അതിവേഗം മാറ്റിതീർക്കുന്നതിന്ന് പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്നു.
കടുത്ത ഹിന്ദുത്വ വാദത്തിൽ നിന്ന് അകന്ന് നിൽക്കുന്നു
എന്ന് സ്വയം അവകാശപ്പെടുന്ന കോൺഗ്രസ്സ്‌ നേതൃത്വത്തിലുള്ള
കേന്ദ്രസർക്കാറും നേതാക്കന്മാരും
മൃദു ഹിന്ദുത്വ ഭ്രാന്തൻ ദേശാഭിമാനം വളർത്തിയെടുക്കാൻ
കിട്ടുന്ന മുഴുവൻ സമയവും പരാമാവധി ഉപയോഗപ്പെടുത്തുന്നു.
ദൃശ്യ-ശ്രവ്യ-പ്രിന്റ്‌ മാദ്ധ്യമങ്ങളെല്ലാം തന്നെ
ഇടവേളകൾ പോലുമില്ലാതെ ,
നാം ഒന്നടങ്കം വർഷങ്ങളായി ചെറുത്ത്‌ തോൽപ്പിക്കാൻ ശ്രമിച്ച്‌
തോൽപ്പിച്ച വർഗ്ഗീയ,ജാതീയ വിഷത്തെ
ഓരോ ഡോസിലും വർദ്ധിപ്പിച്ച്‌ വർദ്ധിപ്പിച്ച്‌
കുത്തിക്കയറ്റുന്നത്‌ എന്തിനാണ്.
മതേതരമായ എല്ലാറ്റിനേയും ക്രൂരമായ ശാഠ്യത്തോടെ
വേരോടെ എന്തിന്ന് പിഴുതെറിയെണം.
ഇതിനോക്കെ യക്തമായ കാര്യ-കാരണ- താൽപര്യങ്ങളുണ്ട്‌
"തീവ്രവാദം എന്ന് മുതലാണ് ഇന്ത്യയിൽ ആരംഭിച്ചത്‌"
എന്ന് ഗവേഷണം നടത്തുന്ന നമ്മുടെ പ്രിയ ബുദ്ധിജീവികൾക്ക്‌ എന്തിനാണിതെന്ന് കൃത്യമായും അറിയാം.
നമ്മുടെ രാജ്യത്ത്‌ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന
എല്ലാരാഷ്ട്രീയ പാർട്ടികൾക്കും
ആരാധ്യരായ നേതാക്കന്മാർക്കും വളരെ വ്യക്തമായും അറിയാം.
പൂജനീയരായ കൺകണ്ട ദൈവങ്ങളായ
മത നേതാക്കന്മാർക്ക്‌ എല്ലാരേക്കാൾ കൂടുതൽ അറിയാം.
ഇപ്പോൾ
സാധാരണക്കാരായ എന്നെപ്പോലുള്ളവർക്കും
കാര്യങ്ങൾ ഏറെക്കുറെ തിരിച്ചറിയുന്നു എന്ന്
ഇവരെയൊക്കെ ബോദ്ധ്യപ്പെടുത്താനാണ്
ഈ ചെറു കുറിപ്പ്‌.
നോക്കൂ..
ആഗോളാടിസ്ഥാനത്തിൽ ഗുരുതരമായ പ്രതിസന്ധിയിലാണ്
അമേരിക്ക ഉൾപ്പെടേയുള്ള മൂലധന-വിപണന ശക്തികൾ എന്ന്
മേൽ വിവരിച്ചവർക്ക്‌ അറിയും.
ഇതിനെ മറികടക്കാന്നതിന്ന് നവ ഉദാരവൽകരണങ്ങളിലൂടെ
ഇന്ത്യ ഉൾപ്പെടേയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ
തുരന്ന് കയറ്റം ശക്തിപ്പെടുത്തി
അദ്ധ്വാനവും സമ്പത്തും കുത്തി ചോർത്തിയെടുത്താണ്.
വിദേശ ശക്തികൾ പരിഹാരം കാണുക എന്നറിയാത്തവർ
ആരെങ്കിലും മേൽ സൂചിപ്പിച്ചവരിൽ ഉണ്ടോ.
ഇത്തരം മനുഷ്യത്വരഹിതമായ ഇടപെടലുകൾ
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വൻ രീതിയിലുള്ള
പാപ്പരീകരണം നടത്തൂമെന്നും നടന്നിരിക്കയാണെന്നും
അറിയാത്തവരാണോ മേൽ സൂചിപ്പിച്ച പുംഗവന്മാർ.
ആഗോളവൽക്കരണത്തിന്റെ ഭീകരതകണ്ട്‌ ഞെട്ടിയ
ലോകബാങ്ക്‌ അദ്ധ്യക്ഷൻ പോലും മേൽ സൂചിപ്പിച്ച
നമ്മുടെ മഹാന്മാരെ വിളിച്ചു പറഞ്ഞില്ലേ
"ഇതിനൊരൽപം മാനവിക മുഖം"നൽകണമെന്ന് .
ഇതടക്കം സൃഷ്ടിക്കുന്ന തീരാദുരിധങ്ങൾക്കെതിരെ
ജനങ്ങൾ പ്രതിഷേധങ്ങളും കലാപങ്ങളും ശൃഷ്ടിക്കുമെന്നും അറിഞ്ഞുകൂടാത്തവരാണോ
"രാജ്യസ്നേഹികളായ" നമ്മുടെ നേതാക്കൾ.
ഇതിനെയൊക്കെ നേരിടാനും തടയാനും
സമൂർത്ത സാഹചര്യങ്ങളിൽ
മത,ജാതി,വംശീയാദി വിഷയങ്ങൾ
കൗശലപൂർവ്വം ഉപയോഗിച്ച്‌ ജനവികാരത്തെ വഴിതിരിച്ചുവിടാനുള്ള
കഴിവുള്ളവർ തന്നെയാണ് നമ്മളെ നയിക്കുന്ന നേതാക്കന്മാർ, ബുദ്ധിജീവികൾ,മതനേതാക്കൾ മാധ്യമ രാജക്കന്മാർ....
ഓരോ വിനാഴികയിലും
നാം എന്തു ചെയ്യണം
എന്തു പറയണം
എന്തു ഉപയോഗിക്കണം
എന്ന് സൂഷ്മമായി ശ്രദ്ധിച്ച്‌ ഇടപെടുന്ന
ഈ മഹാന്മാർക്കെ ല്ലാതെ
മറ്റാർക്കാണ് നാം
ജയ്‌വിളിക്കുക...

2009, ഡിസംബർ 15, ചൊവ്വാഴ്ച

നമുക്ക്‌ നിശബ്ദരായിരിക്കാൻ കഴിയില്ല.

ഛത്തീസ്ഗഡ്ഡിലേയും ജാർഘണ്ഡിലേയും വനാന്തരങ്ങളിലുള്ള
ആദിവാസി ആവാസ സ്ഥലങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന
സി പി ഐ [മാവോയിസ്റ്റ്‌] കേന്ദ്രൾക്കെതിരെ
'സർജിക്കൽ സ്ട്രൈക്കുകൾ' നടത്താൻ
ISRO ഉപഗ്രഹ പടങ്ങളുടെ സഹായത്തോടെ
വായുസേനയെ ഉപയോഗിക്കാനുള്ള നീക്കങ്ങളെക്കുറിച്ച്‌
പത്രങ്ങൾ രിപ്പോർട്ട്‌ ചെയ്തിരിക്കുന്നു.
തീർത്തും ആശങ്കാ ജനകമായ കാര്യമാണിത്‌.
അവകാശവാദങ്ങൾ എന്തു തന്നെയായിരുന്നാലും ശരി,
സിവിലിയൻ മാർക്ക്മേൽ നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങളുടെ
ഭീകരമായ ദുരിതഫലം ഇതുവരെ നടത്തിയ എല്ലാ അവസരങ്ങളിലും
-ഇറാക്കിലും അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലും-വിശദമായിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.
കടന്നാക്രമണ പരമായ രീതിയിൽ വ്യോമസേനയെ
ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുകയാണെങ്കിലും
അതിൽ ഒട്ടും തന്നെ സമാശ്വസിക്കാനാവില്ല.
കാരണം വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലും കാശ്മീരിലും ആഭ്യന്തരകലാപങ്ങൾക്കും പ്രസ്ഥാനങ്ങൾക്ക്‌ മെതിരെ
സായുധശക്തികളെ ഉപയോഗിച്ചതിന്റെ നീണ്ട ചരിത്രമുണ്ട്‌.
ഇവിടെയൊക്കെ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
'ആംഡ്‌ ഫോഴ്സ്‌ സ്പേഷൽ പവേഴ്സി ആക്റ്റ്‌'
കോടതി നടപടികളിൽ നിന്ന് ഒഴിവാകാൻ
സായുധസേനകൾക്ക്‌ നൽകുന്ന പരിരക്ഷ
ഇതിനെ ഒന്നുകൂടി മർദ്ദനാൽമകമാക്കുന്നു.
സി പി ഐ [മാവോയിസ്റ്റ്‌] ന്റെ പ്രവർത്തനങ്ങളേ ക്കുറിച്ചും
അവരുടെ രാഷ്ട്രീയ നിലപാടുകളോടുള്ള അഭിപ്രായം
എന്തു തന്നെ ആയിരുന്നാലും ശരി ,
കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ആദിവാസികൾ ഭൂരിപക്ഷമുള്ള
ഈ മേഖലയിലെ ജനങ്ങൾക്കിടയിൽ പിൻ'ന്തുണയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് അതെന്നത്‌ നിഷേധിക്കാനാവില്ല.
അപ്പോൾ പ്രശ്നത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യാതെ രാഷ്ട്രീയമായി സമീപിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്.
സർക്കാർ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ
ദിശയിൽ നിന്ന് പിന്മാറാൻ എല്ലാവരും ശബ്ദമുയർത്തണമെന്ന്
ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
സുപ്രീം കോടതി തന്നെ കുറ്റപ്പെടുത്തിയ ഭരണകൂട ഉത്തേജിതമായ
സാൽ വജൂഡം ആദിവാസി ജനങ്ങൾക്ക്മേൽ
അഴിച്ചുവിട്ട ഭീകരതകൾ ഇപ്പോഴും മറക്കാറായിട്ടില്ല.
അതിലും ഭീകരമായ ആക്രമണങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുമ്പോൾ.,
സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം നടത്തുന്നതിലേക്ക്‌
സർക്കാർ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ,
നമുക്ക്‌ നിശബ്ദരായിരിക്കാൻ കഴിയില്ല
മനസ്സുകളെ പൊള്ളിക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെകുറിക്കട്ടെ-അവസാനമായി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്ന്
വ്യോമാക്രമണം നേരിടേണ്ടിവന്നത്‌
ബ്രിട്ടീഷ്‌ കൊളോണിയലിസ്റ്റുകളിൽ നിന്നാണ്.
1942 ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭണകാലത്ത്‌
മേദിനിപ്പൂരിലായിരുന്നു അത്‌.
എന്ന്
അജിത,
ബി അർ പി ഭാസ്കരൻ,
ഭാസ്കര റാവു,
ഡോ:പി ഗീത,
കെ ജി ജോർജ്‌,
അഡ്വ:എ ജയശങ്കർ,
കെ ജി കണ്ണബീരാമൻ,
വി എസ്സ്‌ കൃഷ്ണ,
പി വി കൃഷ്ണറാവു,
അഡ്വ:കെ മധുസൂദനൻ
പി എ പൗരൻ,
സി രാധാകൃഷ്ണദാസ്‌,
എം എൻ രാവുണ്ണി,
കെ ജി ശങ്കരപിള്ള,
എം കെ സാനു,
പ്രോഫ്‌:സാറാജോസഫ്‌,
കെ പി സേതുനാഥ്‌,
പി ശ്രീനിവാസ,
അഡ്വ:തുഷാർ നിർമൽ സാരഥി,
വരവര റാവു,
എ വാസു,
അഡ്വ:എ എക്സ്‌ വർഗീസ്‌,
കെ കെ എസ്‌ ദാസ്‌,
കെ സച്ചിദാനന്ദൻ,
അമിത്‌ ഭട്ടാചാര്യ,
പ്രെഫ:എസ്‌ എ ആർ ഗിലാനി,
ജി എൻ സായിഭാഭ,
ലജിത്‌ വർദ്ദോലായി,
ബനോജോത്സാന ലാഹിരി.
എടച്ചേരി ദാസൻ