2010, ഡിസംബർ 25, ശനിയാഴ്‌ച

വിശ്വാസമല്ല വിജ്ഞാനമാണ് എല്ലാം.

പ്രാഥമികമായിട്ടുള്ളത് എന്താണ്-പ്രകൃതിയോ അതോ ആത്മാവോ?

വിശ്വാസിയോട് ചോദിച്ചാല്‍ ഇതിനുള്ള മറുപടി എന്തായിരിക്കുമെന്നതിനേപ്പറ്റി സംശയം വേണ്ട.,

കാരണം, പ്രപഞ്ചത്തിന്റെ സ്രഷ്ടാവും വിധാതാവുമെന്ന് അയാള്‍ വിശ്വസിക്കുന്ന

ദൈവംതന്നേയാണ് അയാളെ സംമ്പന്ധിച്ചിടത്തോളം എല്ലാവിധ അസ്തിത്വത്തിന്റേയും ഉറവിടവും ,

പക്ഷെ, വിശ്വാസികള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുന്നില്ല.

എന്തെന്നാല്‍,മത ബോധങ്ങളെ കണ്ണടച്ച് അംഗീകരിക്കുന്ന അവര്‍ വിശ്വാസത്തെ വിജ്ഞാനത്തിന്ന് ഉപരിയായി കാണുന്നു.

പള്ളിക്ക് ആത്മീയവും രാഷ്ട്രീയവുമായ അധികാരം ഉണ്ടായിരുന്ന മധ്യകാലീന യുഗത്തില്‍ പുരോഹിത വര്‍ഗ്ഗം ശാസ്ത്രജ്ഞരെ കല്‍ത്തുറുങ്കിലടച്ചും ഭേദ്യം ചെയ്തും ജീവനോടെ ദഹിപ്പിച്ചും ദണ്ഡിപ്പിച്ചിരുന്നു.

ഇന്നു പുരോഹിതവര്‍ഗ്ഗം ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ നിക്ഷേധിക്കുന്നില്ല.

മാത്രമല്ല ,മത വിശ്വാസപ്രമാണത്തിന്റെ മാറ്റനാവാത്തതും കൃത്യവും അനന്തവുമായ സത്യത്തില്‍ (അങ്ങിനേയാണവര്‍ അതിനെ വിശേഷിപ്പിക്കുന്നത്)നിന്ന് വ്യത്യസ്ഥമായി ശാസ്ത്രവിജ്ഞാനം അസ്ഥിരവും കൃത്യമല്ലാത്തതും പരിമിതവുമാണെങ്കിലും ശാസ്ത്രവും മതവിശ്വാസവും തമ്മില്‍ നല്ലപോലെ പൊരുത്തപ്പെടുമെന്നും അവര്‍ അവകാശപ്പെടുന്നു.

“ശാസ്ത്രത്തിന്ന് അതിന്റെ പരിമിതികളുണ്ട് ”.നിക്കോലാസ് മെത്രോപൊലീത്ത എഴുതുകയുണ്ടായി “നമുക്ക് ദര്‍ശ്ശിക്കുകയും സ്പര്‍ശ്ശിക്കുകയും ശ്രവിക്കുകയും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം വെച്ചുകൊണ്ട് അതില്‍നിന്ന് നിഗമനങ്ങളില്‍ എത്താനേ അതിന് കഴിയൂ.

പക്ഷെ, ഇതു കൂടാതെ മറ്റൊരു മേഖലകൂടിയുണ്ട്..വിശ്വാസ ത്തിന്റെ മേഖല.ദൃഷ്ടി ഗോചരമല്ലാത്ത ലോകത്തിന്ന് പുറമേ ,ദൃഷ്ടിഗോചരമല്ലാത്ത ഒരു ലോകം കൂടിയുണ്ട്.

ശാസ്ത്രത്തിന്ന് എത്താന്‍ പറ്റാത്ത ആ മേഖല യില്‍ വിശ്വാസത്തിന്ന് എത്തിച്ചേരാന്‍ കഴിയും”.

നമുക്ക് ദൃഷ്ടിഗോചരമല്ലാത്ത പലതും ബ്രഹ്മാണ്ഡകടാഹത്തില്‍ ഉണ്ടെന്നതില്‍ തര്‍ക്കമില്ല..

എന്നാല്‍,മതമല്ല,ശാസ്ത്രമാണ് ഭൂതക്കണ്ണാടി,ദൂരദര്‍ശ്ശിനി തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഈ “ദൃഷ്ടി ഗോചരമല്ലാത്ത”ലോകത്തിലേക്ക് കടന്ന് ചെന്ന് അവിടെ നടക്കുന്ന സംഗതികളേപ്പറ്റി കൃത്യമായി വിവരം ശേഖരിച്ചത്,

മത പണ്ഡിതന്മാരുടെ ഈ “ദൃഷ്ടിഗോചരമല്ലാത്ത”ലോകമാകട്ടെ ,

ഹാന്‍സ് ക്രിസ്റ്റ്യന്‍ അന്‍ഡേസന്റെ കഥയിലെ നഗ്നനായ രാജാവിന്റെ ദൃഷ്ടിഗോചരമല്ലാത്ത വസ്ത്രങ്ങള്‍ പോലെ ഇപ്പോഴും പിടികിട്ടാത്ത സംഗതിയായി ശേഷിക്കുകയും ചെയ്യുന്നു.

ആകഥയിലേപ്പോലെ “ദൃഷ്ടിഗോചരമല്ലാത്ത”തിലുള്ള വിശ്വാസം സ്വന്തം കണ്ണും കാതും മനസ്സും വിശ്വസിക്കാത്തവര്‍ക്ക് മാത്രമുള്ളതാണ്.

വിജ്ഞാനവും വിശ്വാസവും തമ്മില്‍ പൊരുത്തമുണ്ടെന്ന് പറയുന്നത് ശരിയാണോ?

എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം?

അനത്തോള്‍ ഫ്രാന്‍സ് എഴുതിയ “പെങ്ക്വിന്‍ ദ്വീപ്” എന്നകൃതിയില്‍ യാതേരുവിധതെളിവും കൂടാതെ കോടതികയറ്റപ്പെടുന്ന ഒരുവന്റെ കഥയുണ്ട്.

“പിറോ ആ എണ്‍പതിനായിരം വയ്ക്കോല്‍ തുറു മോഷ്ടിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാന്‍ ആരും മടിച്ചില്ല.

അവര്‍ക്ക് അതില്‍ യാതോരു സംശയവും ഉണ്ടായിരുന്നില്ല;

അക്കാര്യത്തേപ്പറ്റിയുള്ള അജ്ഞതമൂലം സംശയിക്കാന്‍ യാതെരു കാരണവും ഉണ്ടായിരുന്നില്ല.

കാരണം കൂടാതെ സംശയം സാദ്ധ്യവുമല്ലല്ലോ;

എന്തെന്നാല്‍ യാതോരുകാരണവും കൂടാതെ ഒരു സംഗതി വിശ്വസിക്കാന്‍ പറ്റുന്നത്പോലെ യാതോരുകാരണംകൂടാതെ ഒരു സംഗതിയേപ്പറ്റി സശയിക്കാനുമാവില്ലല്ലോ.”

കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിയമമുണ്ട്;

“നമുക്ക് ഒരു സാധനം വെളുത്തതായി തോന്നിയേക്കാമെങ്കിലും ,പള്ളി അധികാരികള്‍ അത് കറുത്തതാണെന്ന് പറഞ്ഞാല്‍ അത് കറുത്തത് തന്നെയാണെന്ന് നാം വിശ്വസിക്കണം ....

മറിച്ചുള്ള തോന്നലുകള്‍ അന്ധമായ അനുസരണയോടെ മനസ്സില്‍ നിന്ന് അകറ്റി അങ്ങനേയാവാതിരിക്കാന്‍ തരമില്ലെന്ന് നാം നമ്മെ പറഞ്ഞ് വിശ്വസിപ്പിക്കണം”

ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ പറഞ്ഞുകൊടുക്കുന്ന സൂത്രം ഒട്ടും മനസ്സിലായില്ലെങ്കിലും

അത് അപ്പടി വിശ്വസിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ വിജ്ഞാനം കൂടാതെ വിശ്വാസം മാത്രമുള്ള

ഒരുവനായി വിവരിക്കാമെന്ന് മദ്ധ്യകാലീന അന്ധവിശ്വാസത്തെ എതിര്‍ത്തിരുന്ന ഴാന്‍ ബോദേന്‍ 16 ആം ശതകത്തില്‍ എഴുതുകയുണ്ടായി.

എന്നാല്‍ ആ സൂത്രം കാര്യകാരണസഹിതം തെളിയിച്ചുകൊണ്ട് അതിന്റെ സത്യം ശരിക്കും ഗ്രഹിച്ച്, അങ്ങിനെ വിജ്ഞാനം ആര്‍ജ്ജിച്ച് കഴിയുന്നതോടെ വിദ്യാര്‍ത്ഥിയുടെ വിശ്വാസം ഇല്ലാതാവുന്നു,

ശാസ്ത്രീയമായ ഒരു അനുമാനം വേണ്ടത്ര കൃത്യമല്ലാത്തതോ തെറ്റ് തന്നെയോ ആണെന്ന് വന്നേക്കാം ,എങ്കിലും അത് വിജ്ഞാനമാണ്.വെറും വിശ്വാസമല്ല.

എന്തെന്നാല്‍ വേണ്ടത്രപൂര്‍ണ്ണമല്ലെങ്കില്‍ പോലും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ അനുമാനം.

ഇതിന്നര്‍ത്ഥം നമുക്ക് കാരണം അറിയില്ലന്നതുകൊണ്ട് മാത്രം ഒരു അഭിപ്രായം നിരാകരിച്ച്കൊള്ളണമെന്നില്ല,

അതേപ്പറ്റി ശരിയായി ആലോചിച്ച് പരിശോധിച്ചതിന്ന്ശേഷം വേണം അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍.

പൊടുന്നനേയുള്ള വെളിപാടിനേയോ സാധാരണ ഇഷ്ടക്കേടുകളേയോ പുസ്തകങ്ങളേത്തന്നയോ അന്ധമായി അംഗീകരിച്ച്കൊണ്ട് സ്വന്തം വിചാരങ്ങളെ നിയന്ത്രിക്കാന്‍ വിസമ്മതിക്കുന്നത് വിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം തെറ്റായ മാര്‍ഗ്ഗമായിരിക്കും.

ഉദാഹരണത്തിന്ന് ,കമ്യൂണിസം എന്നു പറയുന്നത് പുസ്തകത്തില്‍ നിന്ന് പെറുക്കിയെടുത്ത നിഗമനത്തിലുള്ള അന്ധമായ വിശ്വാസമല്ലെന്നും,

മറിച്ച് വായിച്ചറിഞ്ഞ സംഗതികളേപ്പറ്റി ഗഹനമായി ആലോചിച്ച് പഠിച്ച് ആ നിഗമനങ്ങളെ തെളിവുമായി തട്ടിച്ച് നോക്കുകയും അവ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് സ്വയം ബോധ്യപ്പെടുകയും ചെയ്തതിന്ന് ശേഷം രൂപീകരിക്കേണ്ട അഭിപ്രായങ്ങളാണെന്നും ലെനിന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

അദ്ദേഹം എഴുതി“ ഒരു കമ്യൂണിസ്റ്റുകാരന്‍ താന്‍ ആര്‍ജ്ജിച്ച വിജ്ഞാനം മുഴുവന്‍ ശരിക്ക് അരച്ച് കലക്കികുടിക്കുന്നില്ലെങ്കില്‍,മുന്‍ കൂട്ടി തയ്യാര്‍ ചെയ്തു വെച്ചിട്ടുള്ള നിഗമനങ്ങള്‍ നല്ലപോലെ മനസ്സിരുത്തി പഠിക്കാതേയും നിരൂപണബുദ്ധിയോടുകൂടി പരിശോധിക്കേണ്ട വസ്തുതകള്‍ മനസ്സിലാക്കാതേയും പിടിവാശിയോടെ സ്വായത്വമാക്കുന്നതില്‍ മാത്രം ഒതുങ്ങി നില്ക്കുകയാണെങ്കില്‍,

കമ്യൂണിസം വെറും പൊള്ളവാക്കായി,

വെറുമൊരു പരസ്യപ്പലകയായി, തീരുകയും കമ്യൂണിസ്റ്റ്കാരന്‍ വെറുമൊരു വാചകമടിക്കാരനായി മാറുകയും ചെയ്യും”(ലെനിന്‍ സമാഹൃത കൃതികള്‍ വാല്യം31-പേജ്287-288)

സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്ന് “ഒന്നും കണ്ണടച്ച് വിശ്വസിക്കാത്തവരെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ പറ്റുന്ന, ശരിക്കും ബോധവാന്മാരായ ആളുകളെ ആവശ്യമാണ്”(ലെനിന്‍ അതേ കൃതി വാലം 33 പേജ് 489) .

തത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രശ്നത്തേപ്പറ്റി മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരാളോട് നാം ആദ്യം ചോദിക്കുകയാണെന്നും ,

അയാള്‍ ഉടനടി അതിന്ന് ഇപ്രകാരം മറുപടി നല്കുകയാണെന്നും സങ്കല്പ്പിക്കുക ;“സംശയമെന്താ,പദാര്‍ത്ഥം തന്നേയാണ് പ്രാഥമികമായിട്ടുള്ളത് ,ബോധം അതു കഴിഞ്ഞേവരൂ,”

ആ വ്യക്തി തന്റെ പ്രസ്താവന എങ്ങിനെ തെളിയിക്കുമെന്നും അതിനെതിരായ ആശയം തെറ്റാണെന്ന് എങ്ങിനെ സ്ഥാപിക്കുമെന്നുള്ളതാണ് അപ്പോള്‍ മുഖ്യമായിട്ടുള്ളത്.

അതില്‍ അയാള്‍ പരാജയപ്പെട്ടാല്‍, അയാള്‍ പറഞ്ഞത് വെറും വിശ്വാസപ്രമാണമാണെന്നും അതിന്ന് വിജ്ഞാനവുമായി യാതോരു ബന്ധവുമില്ലെന്നും നമുക്ക് സമ്മതിക്കേണ്ടിവരും .

ആശയവാദത്തിന്ന് അനുകൂലമായി പൊതുവില്‍ യാതോരു ന്യായവും ഉന്നയിക്കാനുണ്ടാവുകയില്ലെന്നും ,ഭൗതികവാദം എന്ന സത്യം യാതോരു തെളിവും ആവശ്യമില്ലാത്ത വിധം സ്പഷ്ടമാണെന്നും

അയാള്‍ക്ക് തോന്നിയേക്കാം .

പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഏതൊരു തത്വശസ്ത്ര പ്രമാണവും

അതിന്റെ നിഗമനങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ നല്കും ,

വിശ്വാസമല്ല,വിജ്ഞാനമാണ് നാം തേടുന്നത് എങ്കില്‍,

വിവിധ തത്വചിന്താസരണികള്‍ മുന്നോട് വെച്ചിട്ടുള്ള നിഗമനങ്ങളും വാദമുഖങ്ങളും ഓരോന്നായി എടുത്ത് പരിശോധിക്കേണ്ടത് ആവശ്യമാണ് എന്നതാണ്.











2010, ഡിസംബർ 20, തിങ്കളാഴ്‌ച

എന്താണ് ഭരണകൂടം.

ക്രമസമാധാനം പാലിക്കാനും എല്ലാ വർഗ്ഗങ്ങളുടേയും സാമൂഹ്യ ഗ്രൂപ്പുകളുടേയും താല്പര്യങ്ങൾ ഒരുപോലെ കാത്ത് രക്ഷിക്കാനും ചുമതലപ്പെട്ട ഒരു സംഘടനയെന്ന നിലക്കാണ് ബൂർഷ്വാ പ്രത്യായശാസ്ത്രജ്ഞൻന്മാർ ഭരണ കൂടത്തെ എപ്പോഴും ചിത്രീകരിക്കുന്നത്.

ആധുനിക ബൂർഷ്വാ സാമൂഹ്യശാസ്ത്ര സാഹിത്യത്തിലും ഈ അഭിപ്രായഗതി വളരെ പ്രബലമാണ്.പെറ്റിബൂർഷ്വാ വിഭാഗത്തിന്റെ പ്രത്യായശാസ്ത്രജ്ഞരും ഈ വാദഗതി പലപ്പോഴും ഉയർത്തിപ്പിടിക്കാറുണ്ട്.

മുതലാളിമാരുടെയെന്നപോലെ ഫാക്റ്ററികളിലും ഓഫീസുകളിലും പണിചെയ്യുന്ന വരുടേയും ബുദ്ധിജീവികളുടേയും കർഷകരുടേയും വിദ്യാർത്ഥികളുടേയും എല്ലാം അവകാശങ്ങൾക്ക് തുല്യമായ സംരക്ഷണം നല്കുന്ന ഒരു സംഘടനയാണ് ആ മുതലാളിത്തഭരണകൂടമെന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമം .

ആധുനിക ബൂർഷ്വാ ഭരണക്കൂടം നിർമ്മിക്കുന്ന നിയമങ്ങൾ മുതലാളിക്കും തൊഴിലാളിക്കും ധനികനും ദരിദ്രനും ഒരേപോലെ സ്വീകാര്യമാണെന്ന് അവർ വാദിക്കുന്നു.ധനികനും ദരിദ്രനും തമ്മിലോ, മുതലാളിയും കൂലിവേലക്കാരനും തമ്മിലോ ഈ ഭരണകൂടം യാതോരു പക്ഷപാതിത്വവും കാണിക്കുന്നില്ലെന്ന് ഇക്കൂട്ടർ പറയുന്നു.

“സാമൂഹ്യ ഏകതാനത”ക്കും “സാർവ്വർത്രികക്ഷേമ”ത്തിനും മറ്റും വ്യവസ്ഥചെയ്യുന്ന ഒരു “ക്ഷേമരാഷ്ട്ര”മായി അവർ അതിനെ വിവരിക്കുന്നു. ഈ ക്ഷേമവാദത്തിന്റെ വക്കാലത്തുകാർ തങ്ങളുടെ സിദ്ധാന്തത്തെ താങ്ങി നിർത്തുന്നതിന്ന് ഒരു പാട് ഉദാഹരണങ്ങളും എടുത്തു കാട്ടുന്നുണ്ട് .ഉദാഹരണത്തിന്ന് ,

ഒരു ഫാക്റ്ററിയിലെ തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടിരിക്കുകയാണെന്ന് നമുക്ക് സങ്കല്പ്പിക്കാം ,അവർ പറയുന്നു.കൂലിക്കൂടുതലിന്നും മെച്ചമായ ജോലിവ്യവസ്ഥകൾക്കും മറ്റുമുള്ള ന്യായമായ അവകാശങ്ങളാണ് ട്രേഡ് യൂണിയൻ മുന്നോട്ട് വെച്ചിട്ടുള്ളത്.

പക്ഷെ,ഈ അവകാശങ്ങൾ അനുവദിച്ചുകൊടുത്താൽ മുതലാളിമാരുടെ ലാഭത്തിന്ന് ഇടിവ് തട്ടും .ഇക്കാരണത്താൽ ,പണിമുടക്ക് കമ്മറ്റിയും മുതലാളിയും തമ്മിലുള്ള കൂടിയാലോചനകൾ മുന്നോട്ട്പോകുന്നില്ല.

ഇരുവിഭാഗക്കാരും വിട്ടുവീഴ്ചക്ക് തയാറില്ലാതെ പരസ്പരം കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തുകൊണ്ട് നില്ക്കുകയാണ്.

ഈ തർക്കം മൂർച്ഛിച്ച് ഒരു ഘട്ടത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് മാനേജ്മെന്റ് പ്രതിനിധി തന്റെ കൈത്തോക്ക് എടുത്ത് തൊഴിലാളികൾക്കെതിരേ നിറയൊഴിക്കാൻ തുടങ്ങുകയാണെന്നും സങ്കല്പ്പിക്കുക.

അപ്പോഴെന്താണ് ഉണ്ടാവുക ?അപ്പോൾ പോലീസിനെ ഫാക്റ്ററിയിലേക്ക് വിളിക്കുമെന്നതിൽ സംശയത്തിന്ന് കാരണമില്ലെന്ന് “ക്ഷേമരാഷ്ട്ര”സിദ്ധാന്തക്കാർ പറയുന്നു.

തൊഴിലാളികൾക്കെതിരേ നിറയൊഴിച്ച മുതലാളി പ്രതിനിധിയെ അറസ്റ്റ് ചെയ്ത് കേസെടുക്കും .

ആ നാട്ടിലെ നിയപ്രകാരം നരഹത്യയോ സായുധകയ്യേറ്റമോ ഏതാണ് അയാളുടെ പേരിൽ ആരോപിച്ചിരിക്കുന്ന കുറ്റമെന്നതിന്ന് അനുസരിച്ച് കോടതി അയാളെ ശിക്ഷിക്കും.

ഇവർ ഇത്രയും പറഞ്ഞുകൊണ്ട് ഇതുപോലുള്ള സംഭവങ്ങൾ നടന്നിട്ടുള്ള രാജ്യങ്ങളുടേയും സ്ഥലങ്ങളുടേയും ലീസ്റ്റ് ഹാജരാക്കുക പതിവാണ്.

വസ്തുതകൾ എവിടെ വേണമെങ്കിലും അന്യേഷിച്ച് തങ്ങൾ പറഞ്ഞതിലെന്തെങ്കിലും അസത്യമുണ്ടോ എന്ന് പരീക്ഷിക്കാൻ ഇവർ വായനക്കാരെ ക്ഷണിക്കുകയും ചെയ്യും.

ഭരണകൂടം മുതലാളിമാരുടെ മാത്രം താല്പര്യം പരിരക്ഷിക്കുന്ന ഒന്നായിരുന്നെങ്കിൽ ,അത് തൊഴിലാളികളെ കൊന്നതിന്ന് ഏതെങ്കിലും മുതലാളിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുമായിരുന്നില്ലെന്ന് ,ഭരണകൂടം ആ വഴിക്ക് തിരിഞ്ഞു നോക്കുമായിരുന്നില്ലെന്നാണ് ഇവർ പറഞ്ഞുവരുന്നത്.

പക്ഷെ ,ഇവിടെ ഭരണകൂടം മുതലാളിയുടേയും തൊഴിലാളിയുടേയും താല്പ്പര്യം കാത്തുരക്ഷിക്കുന്നെണ്ടെന്നും ,വർഗ്ഗ അനുരജ്ഞനവും വർഗ്ഗ ഏകതാനതയും കൈവരുത്താൻ അത് ബാദ്ധ്യസ്ഥത ഏറ്റിരിക്കുന്നുവെന്നുമല്ലേ വസ്തുതകൾ തെളിയിക്കുന്നതെന്നും“ക്ഷേമരാഷ്ട്ര വക്കാലത്തുകാർ ചോദിക്കുന്നു.

എന്നാൽ ഭരണകൂടത്തിന്റെ ആവിർഭാവത്തെ സംബന്ധിച്ച ചില സമൂർത്തവസ്തുതകൾ പരിശോധിക്കുമ്പോഴേക്ക് ഇവരുടെ വാദമുഖങ്ങൾ പൊളിഞ്ഞ് പാളീസാകുന്നത് കാണാം.ഭരണകൂട മെന്നത് എല്ലായ്പ്പോഴും നിലവിലുണ്ടായിരുന്നില്ലെന്നതാണ് നാം ശ്രദ്ധിക്കേണ്ട ഒന്നാമത്തെ സംഗതി.

പ്രാകൃതകമ്യൂണിസത്തിന്റെ ഘട്ടത്തിൽ അതുണ്ടായിരുന്നില്ല.

സമൂർത്തമായ ഐതിഹാസികസാഹചര്യങ്ങൾ കാരണം വളർച്ച മുട്ടിനിന്നിരുന്നവർക്ക്,വർഗ്ഗ വിഭജനത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലാതിരുന്നവർക്ക്,ഒരു ഭരണകൂടവും ഉണ്ടായിരുന്നില്ല.

സമുദായത്തിൽ വർഗ്ഗ വിഭജനം നടക്കുമ്പോഴാണ് ഭരണകൂടത്തിന്റെ ആവിർഭാവമുണ്ടാകുന്നത് എന്നല്ലേ,ഇതിൽ നിന്നും വ്യക്തമാവുന്നത്.

പ്രാകൃതസമുദായത്തിൽ ഗണങ്ങളായിട്ടാണ`ആളുകൾ ജീവിച്ചിരുന്നത്.പാരമ്പര്യത്തിനും ആചാരത്തിന്നും കാരണവന്മാരുടെ അന്തസ്സിന്നും ബഹുമാനത്തിന്നും പ്രാമാണികതക്കുമായിരുന്നു ഇവിടെ മുൻ തൂക്കം.

ചില സന്ദർഭങ്ങളിൽ അധികാരം സ്ത്രീകൾക്കായിരുന്നു.

പില്കാലത്തെ വിരുദ്ധസംവിധാനങ്ങളിലെപ്പോലെ സ്ത്രീകൾ അന്നൊന്നും മർദ്ദിതരായിരുന്നില്ല;അവരുടെ സ്ഥാനം ആർക്കും താഴെ ആയിരുന്നില്ല.

പ്രാകൃതകമ്യൂണിസത്തിൻ കീഴിൽ ഒരു നിർദ്ദിഷ്ട വിഭാഗത്തില്പ്പെട്ടവർ സായുധസേന,തടവറകൾ ,മറ്റുനിയമപാലന ഏർപ്പാടുകൾ തുടങ്ങിയ ബലപ്രയോഗ ഉപാധികളുടെ സഹായത്തോടെ സമുദായത്തിലെ ഇതര വിഭാഗങ്ങളുടെ മേൽ അവരുടെ ഭരണാധികാരികളെന്ന നിലയിൽ ആധിപത്യം ഉറപ്പിച്ച ഒരൊറ്റ സംഭവം പോലും നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല.

ഒറ്റവാക്കിൽ പറഞ്ഞാൽ പ്രാകൃത കമ്യൂണിസത്തിന്റെ വ്യവസ്ഥയിൽ ഭരണകൂടം എന്ന് ഏർപ്പാടുണ്ടായിരുന്നില്ല.

എന്നാൽ അതില്ലാതിരുന്നത്കൊണ്ട് സാമൂഹ്യ നടപടിക്രമങ്ങൾക്ക് എന്തെങ്കിലും തകരാർ സംഭവിക്കുകയോ ,പൊതു സമാധാനത്തെ താറു മാറാക്കുന്നതും സാമൂഹ്യവ്യവസ്ഥയെ കുഴപ്പത്തിലാക്കുന്നതുമായ എന്തെങ്കിലും സംഘട്ടനങ്ങൾ ഉണ്ടാവുകയോ ചെയ്തതുമില്ല.

സർവ്വത്ര കുഴാമറിയലിന്റേതായ ഒരു ഭീഷണിയും ഈ സമുദായത്തിന്ന് നേർടേണ്ടിവന്നിരുന്നില്ല.ഭരണകൂടം ഇല്ലായിരുന്നുവെങ്കിൽ കൂടി ആളുകളെ തമ്മിൽ ബന്ധിച്ചിരുന്ന ഉറപ്പുള്ള സാമൂഹ്യമായ കണ്ണികൾ ഉണ്ടായിരുന്നു.

സമുദായം സാധാരണഗതിയിൽ മുന്നോട്ട്പോവുകയും ചെയ്തിരുന്നു.പ്രത്യേകമായ എന്തെങ്കിലും നിയമപാലന ഏർപ്പാടുകൾ കൂടാതെ സമുദായത്തിന്റെ കാര്യം ക്രമമായി നടത്തിക്കൊണ്ടു പോകുന്നതിന്ന് ആചാരബലവും കാരണവന്മാരുടെ അന്തസ്സും മാത്രം മതിയായിരുന്നു.

പ്രാകൃത കമ്യൂണിസത്തിൽ എല്ലാവരും തുല്യരായിരുന്നു.ആർക്കും പ്രതേക അവകാശങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

കാരണവന്മാർക്ക് അവരുടെ സേവനങ്ങൾക്കായി യാതൊരു പ്രതിഫലവും നല്കിയിരുന്നതുമില്ല.സർവ്വരിൽനിന്നുമുള്ള ബഹുമാനവും അനുസരണയുമായിരുന്നു അവർക്ക് ലഭിച്ചിരുന്ന പ്രതിഫലം .

വർഗ്ഗ സംഘട്ടനം എന്തെന്ന്പോലും നിശ്ചയമില്ലാതിരുന്ന പ്രാകൃത സമൂഹത്തിൽ ബലപ്രയോഗമാധ്യമങ്ങളുടെ ആവശ്യവുമുണ്ടായിരുന്നില്ല .

സമുദായത്തിലെ വർഗ്ഗവിഭജനത്തിന്ന്ശേഷം മാത്രമാണ്,അതായത്, ഒരു ഗ്രൂപ്പിൽ പെട്ടവർക്ക് മറ്റൊരു ഗ്രൂപ്പിന്റെ അദ്ധ്വാനം ക്രമമായി കൈയടക്കാൻ കഴിയുന്ന തരത്തിൽ ,എന്നുപറഞ്ഞാൽ ആ ഗ്രൂപ്പിനെ ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിൽ ,സമുദായം വിഭജിക്കപ്പെട്ടതിന്ന്ശേഷം മാത്രമാണ്,ഭരണകൂടം ആവിർഭവിച്ചത് എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്.

ഒരു ഭരണകൂടത്തിന്റെ മുഖ്യവും നിർണ്ണായകവുമായ സ്വഭാവ വിശേഷം ജനങ്ങളുടെ മേലുള്ള ,അഥവാ രാഷ്ട്രീയമായ, അതിന്റെ അധികാരമാണ്.

ഇത് എല്ലായ്പ്പോഴും ഭരണാധികാരി വർഗ്ഗത്തിന്റെ സർവാധിപത്യമായിരിക്കും .സർവ്വാധിപത്യമെന്നു പറയുന്നത് ബലപ്രയോഗത്തെ ആശ്രയിക്കുന്ന ഒരു ഭരണരൂപമാണ്.

അതായത് സ്വന്തം പ്രവർത്തനത്തിന്ന് നിയമപരമായ അടിസ്ഥാനം സൃഷ്ടിക്കലാണ്.പട്ടാളം, കോടതികൾ,തടവറകൾ ,പോലീസ്, രഹസ്യ പോലീസ് (ഇന്റലിജൻസ്),കൗണ്ടർ ഇന്റലിജൻസ് എന്നിവ ഉൾപ്പെടേ രാഷ്ട്രീയാധികാരത്തിന്റെ ഉപകരണങ്ങൾ അഥവാ അവയവങ്ങൾ ആണ് അടുത്തയിനം.ഇവയെല്ലാം നിയന്ത്രിക്കുന്ന ഗവണ്മെന്റ് തന്നേയും രാഷ്ട്രീയാധികാരത്തിന്റെ ഒരു ഉപകരണമാണ്.അധിക്കാരത്തേപ്പോലെ അതിന്റെ ഉപകരണങ്ങളും സംശയത്തിന്നിടയില്ലാത്ത വിധത്തിൽ വർഗ്ഗസ്വഭാവത്തോടു കൂടിയതാണ്.

ഉദാഹരണത്തിന്ന് ബൂർഷ്വാ പട്ടാളത്തിന്റെ കാര്യം തന്നെ എടുക്കാം ജനങ്ങൾക്കിടയിൽ നിന്ന് റിക്രൂട്ട് ചെയ്തു സഘടിപ്പിച്ചിട്ടുള്ള ഒരു പട്ടാളത്തെ(സ്ഥിരം കൂലിപ്പട്ടാളത്തിന്റെ കാലം കഴിഞ്ഞുപോയതിനാൽ ജനങ്ങൾക്കിടയിൽ നിന്നും റിക്രൂട്ട് ചെയ്യലല്ലാതെ മറ്റു മാർഗ്ഗമില്ല)ജനങ്ങൾക്കെതിരായി നിറുത്താനും വേണ്ടിവന്നാൽ ജനങ്ങൾക്കെതിരേ വെടിവെക്കാനും കഴിയുമാറാക്കുന്നതിന്ന് വേണ്ടി പട്ടാളക്കാർക്ക് രാഷ്ട്രീയാവകാശങ്ങൾ നിഷേധിക്കുകയും അവരെ ജനങ്ങളിൽ നിന്നുമൊറ്റപ്പെടുത്തുകയും അവരിൽ ജനവിരോധ ആശയങ്ങൾ വളർത്തുകയും ചെയ്യുന്നുണ്ട്.

അധികാരത്തിന്റെ അവയവങ്ങൾക്ക് ഭരണാധികാരിവർഗ്ഗത്തിന്റെ ഇച്ഛ നടപ്പിലാക്കാൻ കഴിയണമെങ്കിൽ സർക്കാർ യന്ത്രത്തിൽ തങ്ങളുടെ ജോലിയേപ്പറ്റി ഊറ്റം കൊള്ളുന്ന സുശിക്ഷിതരായ ഉദ്യോഗസ്ഥന്മാർ ഉണ്ടായിരിക്കണം .

ഉയർന്ന സർക്കാറുദ്യോഗങ്ങളിൽ ഭരണാധികാരി വർഗ്ഗങ്ങളില്പ്പെട്ടവരെ മാത്രമാണ`നിയമിക്കുന്നത്.ഈ സർക്കാർ യന്ത്രത്തിന്റെ ചിലവ് വഹിക്കുന്നതിനുള്ള പണമുണ്ടാക്കാൻ വേണ്ടി ഭരണ കൂടം ജനങ്ങളുടെ മേൽ നാനാതരത്തിലുള്ള നികുതികൾ ചുമത്തുന്നു.

ബൂർഷ്വാ ഭരണ കൂടത്തിലെ നികുതി ചുമത്തൽ സ്വാഭാവികമായും മുതലാളിമാരുടെ താല്പര്യങ്ങൾക്ക് അനുരോധമായ വിധത്തിലുള്ളതാണ`.പ്രത്യക്ഷവും പരോക്ഷവുമായ നികുതികളുടെ ഭാരം ചുമക്കേണ്ടി വരുന്നത് അദ്ധ്വാനിക്കുന്ന ജനനതയുമാണ്.

അവസാനമായി ,ഭരണകൂടത്തിന്റെ മറ്റൊരു സവിശേഷം ഭൂപരമായ യൂണിറ്റുകൾ അനുസരിച്ച് ജനങ്ങളെ വിഭജിക്കുകയെന്നതാണ`.

പണ്ടത്തെ ഗോത്രങ്ങളും ഗണങ്ങളുമായ വിഭജനത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഈ സമ്പ്രദായമാണല്ലോ ഉള്ളത്.എന്നാൽ ,ഭൂപ്രദേശമോ ജനങ്ങളോ വെവ്വേറെയെടുത്താൽ,അവ ഭരണകൂടത്തിന്റെ സ്വഭാവ വിശേഷങ്ങളാവുകയില്ല .

ഇത് സ്പഷ്ടമാണ`:

എന്തെന്നാൽ ,ഭരണകൂടം ശാശ്വതമായിട്ടുള്ളതല്ലല്ലോ.ചരിത്രത്തിന്റെ ഒരു പ്രത്യേകഘട്ടത്തിൽ ആവിർഭവിച്ച അത് അനുപേക്ഷണീയമായും വാടിക്കൊഴിഞ്ഞ്പോവുകതന്നെ ചെയ്യും.

എന്നാൽ ഭൂപ്രദേശവും ജനങ്ങളുമാകട്ടെ ,ഭരകൂടത്തിന്റെ ആവിർഭാവത്തിന്ന് മുമ്പുള്ളതായിരുന്നു;

അത് വാടിക്കൊഴിഞ്ഞതിന്ന് ശേഷവും ഇവ രണ്ടും ഉണ്ടായിരിക്കുകയും ചെയ്യും.

എല്ലാ സവിശേഷങ്ങളും ഒന്നായെടുത്താൽ മാത്രമേ ഒരു സമൂഹ്യസംവിധാനം ഒരു ഭരണകൂടമാണോ അല്ലയോ എന്ന് നമുക്ക് പറയാൻ കഴിയൂ.

അപ്പോൾ ,ചിലവർഗ്ഗങ്ങൾക്ക് മറ്റുവർഗ്ഗങ്ങളെ തങ്ങളുടെ നിയന്ത്രണത്തിൽ നിറുത്തേണ്ടതിന്റെ ആവശ്യകത വന്നപ്പോഴാണ് ഭരണകൂടം ഉടലെടുത്തത്. ഈ വർഗ്ഗങ്ങളുടെ സഘട്ടനത്തിൽ നിന്നാണിത് ഉടലെടുത്തത്.

സാമ്പത്തികമായി ആധിപത്യമുള്ള വർഗ്ഗം ഏന്തുന്ന ഒരു ഉപകരണമാണത്.ഈ വർഗ്ഗമാവട്ടെ ഭരണകൂടത്തിന്റെ സഹായത്തോടെ രാഷ്ട്രീയമായും ആധിപത്യം നേടുകയും ,അതുകൊണ്ട് തന്നെ മർദ്ദിത വർഗ്ഗങ്ങളെ അടിച്ചമർത്താനും ചൂഷണം ചെയ്യാനുമുള്ള കൂടുതൽ കൂടുതൽ ഉപാധികൾ ആർജ്ജിക്കുകയും ചെയ്യുന്നു.

ആദ്യമായി സമുദായം വർഗ്ഗങ്ങളായി വിഭജിക്കപ്പെട്ട അവസരത്തിൽ ഭരണാധികാര വർഗ്ഗത്തിന്റെ പ്രത്യേകാവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിന്ന് ഒരു വിശേഷാൽ ഏർപ്പാട് ആവശ്യമായിരുന്നു.

അദ്ധ്വാനിക്കുന്ന ജനതയെ അടിച്ചമർത്തുന്നതിനുള്ള അത്തരം ഏർപ്പാട് ആദ്യമായി കണ്ടത് അടിമയുടമകളുടേതായ ഭരണ കൂടത്തിലാണ്.അത് അടിമയുടമകൾക്ക് തങ്ങളുടെ അടിമകളെ ചൂഷണം ചെയാനുള്ള അധികാരം നല്കി.

അക്കാലത്ത് സമുദായത്തിന്റേയും ഭരണകൂടത്തിന്റേയും പക്കലുള്ള വാർത്താവിനിമയ-ഗതാഗതസൗകര്യങ്ങൾ തുലോം പരിമിതമായിരുന്നു;പർവ്വതങ്ങളും നദികളും സമുദ്രങ്ങളും പരസ്പരസമ്പർക്കത്തിന്ന് വമ്പിച്ച തടസ്സങ്ങളായിരുന്നു.

അതിനാൽ ഇടുങ്ങിയ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിലാണ് സ്റ്റേറ്റുകൾ സ്ഥാപിക്കപ്പെട്ടുരുന്നത്.ഭരണകൂടയന്ത്രവും വളരെ പ്രാകൃത രീതിയിലുള്ളതുമായിരുന്നു.

പക്ഷെ,അടിമകളെ അടിമത്തിലാഴ്ത്തി നിർത്താനും ചൂഷകവ്യവസ്ഥയുടെ അടിസ്ഥാനക്കല്ലുകൾ നിലനിർത്താനും അതു മതിയാകുമായിരുന്നു.

ഭരണകൂടം എക്കാലത്തും ഒരു വർഗ്ഗത്തിന്ന് മറ്റൊരു വർഗ്ഗത്തെ അടിച്ചമർത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു.ഈ വിധത്തിൽ ,പ്രാചീനകാലത്തെ അടിമത്ത സമ്പ്രദായത്തിലെ ഭരണകൂടം അടിമയുടമകളുടേതായിരുന്നു; അടിമകളെ കീഴ്പ്പെടുത്തി നിർത്തുന്നതിന്ന് അത് ഉപകരിച്ചു.

നാടുവാഴിത്ത ഭരണകൂടം അടിയാളന്മാരേയും കുടിയാന്മാരേയും അടിച്ചമർത്തുന്നതിന്നുള്ള മേലാള വർഗ്ഗത്തിന്റെ ഉപകരണമായിരുന്നു.ആധുനിക ബൂർഷ്വാ ഭരണകൂടമാവട്ടെ ,മൂലധനത്തിന് കൂലിവേലയെ ചൂഷണം ചെയ്യുന്നതിനുള്ള ഉപകരണവുമാണ്.

സമുദായം ചൂഷകരുടേയും ചൂഷിതരുടേയും വിരുദ്ധവർഗ്ഗങ്ങളായി പിളർന്ന നാൾമുതൽ മാനവേതിഹാസത്തിലുടനീളം കാണാൻ കഴിയുന്ന ഒരു ക്രമ വിന്യാസമാണ്.

അപ്പോൾ ,സമുദായത്തിന്ന് ഉപരിയായതും ,പരസ്പരം എതിർക്കുന്ന വർഗ്ഗങ്ങളിൽ നിന്ന് താരതമ്യേന സ്വതന്ത്രവുമായ ഒരു ഭരണകൂടവും ഉണ്ടായിരിന്നില്ലെന്നാണോ ഈ പറയുന്നതിന്ന് അർത്ഥം?

ഈ സാമാന്യനിയമത്തിന്ന് അപവാദമായി യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നാണോ പറയുന്നത്?

പതിനേഴും പതിനെട്ടും ശതാബ്ദങ്ങളിൽ നാടുവാഴിത്തത്തേയും ബൂർഷ്വാസിയേയും പരസ്പരം ബാലൻസ് ചെയ്ത് നിർത്തിയിരുന്ന കേവലരാജവാഴ്ച ഇപ്രകാരമൊരു അപവാദത്തിന്ന് ഉദാഹരണമാണ്.

ആദ്യത്തേയും രണ്ടാമത്തേയും ഫ്രഞ്ച് സാമ്രാജ്യങ്ങളുടെ കീഴിൽ,പ്രത്യേകിച്ചും രണ്ടാമത്തേതിന്റെ കീഴിൽ,തൊഴിലാളിവർഗ്ഗത്തെ ബൂർഷ്വാസിക്കും ബൂർഷ്വാസിയെ തൊഴിലാളി വർഗ്ഗത്തിന്ന് മെതിരായി ഉപയോഗപ്പെടുത്താൻ നോക്കിയ ബോണപ്പാർട്ടിസമാണ് ഇതിന്ന് മറ്റൊരു ഉദാഹരണം,

എന്നാൽ,പരസ്പരം പടവെട്ടുന്ന വർഗ്ഗങ്ങൾ ഒരു സന്തുലിതാവസ്ഥയിലായിരിക്കുമ്പോൾ രണ്ട് വർഗ്ഗങ്ങളിൽ നിന്നും താരതമ്യേന സ്വതന്ത്രമാകാനും കാഴ്ചക്ക് രണ്ടും തമ്മിലുള്ള ഒരു ഇടനിലക്കാരന്റെ ഭാഗമഭിനയിക്കാനും ഭരണകൂടത്തിന്കഴിയുന്ന ചരിത്രകാലഘട്ടങ്ങളിൽ മാത്രമാണ് തദൃശമായൊരു സ്ഥിതിവിശേഷം സംജാതമാകുന്നതെന്നകാര്യം ഓർത്തിരിക്കേണ്ടതാണ്.

പക്ഷെ, ഇപ്രകാരം ഒരു സ്ഥിതിവിശേഷം വളരെ ചുരുങ്ങിയ ഒരു കാലത്തേക്ക് മാത്രമേ നിലനില്ക്കൂ.

വർഗ്ഗശക്തികളുടെ ചേരിതിരയൽ കൂടുതൽ നിശ്ചിതമാവുകയും ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിന്റെ മേൽ വിജയം കൈവരിക്കുകയും അതിന്റെ കയ്യിൽനിന്നു സമുദായത്തിന്റെ നേതൃത്വം തട്ടിയെടുക്കുകയും ചെയ്യുന്നതോടെ ഭരണകൂടത്തിനും ഏത് ഭാഗത്ത് ചേരണമെന്ന തീരുമാനം എടുക്കേണ്ടിവരും ,

കുറേക്കൂടി ശരിയായി പറഞ്ഞാൽ തീരുമാനം എടുക്കുന്നത് ഭരണകൂടമല്ല,

പ്രത്യുത സ്വന്തം ആധിപത്യമുറപ്പിച്ചുകഴിഞ്ഞ ആ ഭരണകൂടത്തെ തനതാക്കാൻ തീരുമാനുക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്ന് ,17-18 നൂറ്റാണ്ടുകളിലെ ഫ്രാൻസിലെ കേവലരാജവാഴ്ച ബൂർഷ്വാസിക്കും നാടു വാഴിത്തത്തിന്നും മാറി മാറി സൗജന്യങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവയെ തമ്മിലടിപ്പിക്കുവാൻ വളരെക്കാലം ശ്രമിച്ചെങ്കിലും,ഒടുവിൽ വിജയശ്രീലാളിതരായ ബൂർഷ്വാസി ഭരണകൂടയന്ത്രം സ്വയം ഏറ്റെടുക്കുകയാണുണ്ടായത്.

പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-

എംഗൽസ് ഇതേപ്പറ്റി എഴുതിയതാണ് അത് ഇപ്രകാരം

“....ഭരണകൂടമെന്നത് ഒരു വർഗ്ഗത്തിന്ന് മറ്റൊരു വർഗ്ഗത്തെ അമർച്ച ചെയ്യുന്നതിനുള്ള

ഒരു ഉപകരണമല്ലാതെ മറ്റൊന്നുമല്ല;ഇത് ജനാധിപത്യ റിപ്പബ്ലിക്കിലായാലുംശരി,രാജവാഴ്ചയിലായാലും ശരി,ഒരുപോലെയാണ്.

ഏറിയാൽ വഗ്ഗമേധാവിത്വത്തിന്ന് വേണ്ടിയുള്ള വിജയകരമായ സമരത്തിന്ന് ശേഷം

തൊഴിലാളി വർഗ്ഗത്തിന്ന് പാരമ്പര്യമായി ലഭിക്കുന്ന ഒരു തിന്മയാണെതെന്ന് പറയാം.

പുതിയ,സ്വതന്ത്രമായ സാമൂഹ്യ സാഹചര്യങ്ങളിൽ വളർന്നുവരുന്ന ഒരു തലമുറക്ക്

ഭരണകൂടമാകുന്ന പാഴ്ത്തടിയാകെത്തന്നെ ചവറ്റുകുഴിയിൽ തട്ടാൻ കഴിയുന്നതുവരെ

ഇതിന്റെ ഏറ്റവും ദുഷിച്ച വശങ്ങൾ ,കമ്യൂൺ ചെയ്തതുപോലെ,

ഉടനടികഴിയുന്നത്ര മുറിച്ചുകളയാതിരിക്കാൻ വിജയശ്രീലാളിതമായ

തൊഴിലാളി വർഗ്ഗത്തിന്ന് ഗത്യന്തരമില്ല” എന്നതാണ്.

(മാർക്സിസം ഒരു പാഠപുസ്തകത്തിൽ നിന്ന്)













2010, ഡിസംബർ 16, വ്യാഴാഴ്‌ച

പെട്രോളിയം വിലനിയന്ത്രണം പുന:സ്ഥാപിക്കുക

പെട്രോൾ വില ലിറ്ററിന്ന് 2രൂപാ 95 പൈസ വർദ്ധിപ്പിച്ചു.
ഡീസൽ 22ന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ സമിതി തീരുമാനിക്കും.
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പമ്പുകളിൽ 14 ന്ന് അർദ്ധരാത്രിയോടെ
വർദ്ധനവ് നിലവിൽ വരും.
പെട്രോൾ വില നികുതികളടക്കം 59 രൂപയാകും.
6 മാസത്തിന്നിടയിൽ ലിറ്ററിന്ന് 8.41 രൂപയുടെ വർദ്ധനവ്(18%).
ജൂൺ 26ന്ന് പെട്രോൾ വില നിയന്ത്രണം എടുത്തുകളഞ്ഞതിന്ന് ശേഷമുള്ള നാലാമത്തെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
ഇറക്കുമതി ലിറ്ററിന്ന് 26 രൂപ മാത്രമായിരിക്കെ 33 രൂപയോളം നികുതിയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.
കേന്ദ്ര സർക്കാറിന്റെ എക്സൈസ് ,കസ്റ്റസ് തീരുവകളും -സംസ്ഥാന സർക്കാറിന്റെ
വില്പ്പന നികുതിയും ഭീമമായ തോതിലാണ് ഇതിൽ ചുമത്തിയിട്ടുള്ളത്.
ഇപ്പോൽ തന്നെ പെട്രോളിയം ഉല്പ്പന്നങ്ങൾക്ക് ലോകത്തേറ്റവും വലിയ
വിലയുള്ള രാജ്യമാണ് ഇന്ത്യ.
ബംഗ്ളാ ദേശിലേയും,ശ്രീലങ്കയുമടക്കം ഇതിനേക്കാൾ കുറഞ്ഞ വിലയാണ് നിലവിലുള്ളത്.
വാസ്തവത്തിൽ ഇന്ത്യയിൽ പെട്രോലിയം വിലകൾ ഏറ്റവും ഉയർന്നു നില്ക്കുന്നതിന്റെ കാരണം
ആഗോള പെട്രോളിയം വിലയുടെ വർദ്ധനവ് മാത്രമല്ല.
പെട്രോളിയം മേഖലയിൽ നിന്നും സർക്കാർ വിവിധ രൂപങ്ങളിൽ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്ന് 2004 ൽ മന്മോഹൻ സർക്കാർ അധികാരത്തിലേക്ക് വരുമ്പോൾ
പെട്രോളിയം രംഗത്ത് നിന്നും
വിവിധ ഇനത്തിലൂടെ സർക്കാർ സമാഹരിച്ചിരുന്നത് 75000 കോടി രൂപയായിരുന്നെങ്കിൽ
2008 അവസാനിക്കുമ്പോൾ അത് രണ്ട് ലക്ഷം കോടിയോളമായി അത് വർദ്ധിച്ചിരുന്നു.
ഇന്ത്യയുടെ പെർട്രോൾ വിലയുടെ 52 ശതമാനവും ഡീസൽ വിലയുടെ 31 ശതമാനവും
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുമത്തുന്ന വിവിധ നികുതികളാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര വിലക്ക് പുറമേ
ഈ നികുതി ഭാരം കൂടി വരുന്നത് കൊണ്ടാണ് ലോകത്തേറ്റവും ഉയർന്ന പെട്രോളിയം വിലയുള്ള രാജ്യമായി ഇന്ത്യ മാറിയത്.
ഇതിന്നിടയിലാണ് പെട്രോളിയം രംഗത്ത് ആഗോളീകരണ ഉദാരീകരണ നയങ്ങളുടെ ഫലമായി
സ്വകാര്യ മേഖലയുടെ പങ്ക് വർദ്ധിക്കുന്നതും
റിലയൻസ് പോലുള്ള ഊഹക്കുത്തകകളുടെ സമ്മർദ്ദത്തിന്ന് വഴങ്ങി
ഈ രംഗത്ത് സർക്കാർ തുടർന്ന് പോന്നിരുന്ന വില നിയന്ത്രണ സംവിധാനം ദുർബ്ബലപ്പെടുത്താനുള്ള
നീക്കങ്ങൾ ആരംഭിക്കുന്നതും.
വാസ്തവത്തിൽ പെട്രോളിയം രംഗത്തെ വിലനിയന്ത്രണ സംവിധാനം
(Administered Price Mechanisam)
ആദ്യമായി അട്ടിമറിച്ചത് 2002 ൽ വാജ്പേയി സർക്കാറാണ്.
ഇതിന്റെ ഭാഗമായി രാജ്യത്ത് നിലനിന്നിരുന്ന എണ്ണ കരുതൽ നിധി (Oil Pool Account) സംവിധാനവും അർത്ഥരഹിതമായി.
അന്താരാഷ്ട്ര എണ്ണവില കൂടുമ്പോൾ കരുതൽ നിധിയിലെ പണമുപയോഗിച്ചു
എണ്ണവില പിടിച്ചു നിർത്തുകയും
അന്താരാഷ്ട്ര വിലകൾ കുറയുമ്പോൾ കിട്ടുന്ന ലാഭം നിധിയിലേക്ക്
നിക്ഷേപിക്കുകയും ചെയ്യുന്ന രീതി വഴി
ദീർഘകാലം പെട്രോളിയം വിലകൾ സുസ്ഥിരമായി നിർത്തുകയായിരുന്നു പതിവ്.
ഇതാണ് ബി ജെ പി സർക്കാർ ഇല്ലാതാക്കിയത്.
എന്നാൽ വില നിയന്ത്രണ സംവിധാനം ഔദ്യോഗികമായി ഇല്ലാതായേങ്കിലും
പെട്രോളിയം വിലകൾ തുടർന്നും സർക്കാർ നിയന്ത്രിക്കുന്ന രീതി പിന്തുടരുകയായിരുന്നു,
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും പെട്രോളിയം രംഗത്തെ ആഗോള ഊഹക്കുത്തകളുടെ
പിടിയയഞ്ഞതിന്റേയും പശ്ചാത്തലത്തിൽ 2008 മധ്യത്തിൽ വീപ്പക്ക് 147 ഡോളറായിരുന്ന അസംസ്കൃത എണ്ണവില
ഏതാനും മാസംകൊണ്ട് കുത്തനെ ഇടിഞ്ഞ് മൂന്നിലൊന്നായി ചുരുങ്ങി.
എന്നാൽ ഈ സാഹചര്യത്തിൽ വിലനിയന്ത്രണ സംവിധാനം ഉപയോഗിച്ച്
എണ്ണയുടെ ആഭ്യന്തര വിലകൾ കുത്തനെ കുറക്കേണ്ടുന്നതിന്ന് പകരം
റിലയൻസ് പോലുള്ള് കോർപ്പറേറ്റ് കുത്തകകളുടെ സമ്മർദ്ദപ്രകാരം
വിലകൾ കുറക്കാൻ സർക്കാർ തയ്യാറായില്ല.
എണ്ണക്കമ്പനികളും സ്വകാര്യകുത്തകകളും ഇതുമൂലം പതിനായിരക്കണക്കിന്ന് കോടിരൂപയാണ്
കുറഞ്ഞകാലം കൊണ്ട് ജനങ്ങളിൽ നിന്നും അടിച്ചു മാറ്റിയത്.
ഇതിനൊക്കെ നേതൃത്വം കൊടുത്തത് പെട്രോളിയം മന്ത്രിയായിരുന്നു.
ഇന്ത്യയുടെ ഊർജ്ജപ്രതിസന്ധിക്ക് അയവ് വരുത്തി ആഭ്യന്ത്ര ഇന്ധനവിലകൾ ഇപ്പോഴുള്ളതിന്റെ
നേർപകുതിയാക്കാമായിരുന്ന ഇറാൻ- ഇന്ത്യാ വാതക ക്കുഴൽ പദ്ധതിയും
അമേരിക്കയുടെ താല്പ്പര്യ പ്രകാരം അട്ടിമറിച്ചു.
അതോടൊപ്പം ആഭ്യന്തര എണ്ണപര്യവേഷണ രംഗത്തു നിന്നും പൊതുമേഖലയെ
പൂർണ്ണമായും അകറ്റി നിർത്തുകയും തന്ത്രപ്രധാനമായ ഈ രംഗം
റിലയൻസ് പോലുള്ള ഊഹ-കോർപ്പറേറ്റ് കുത്തകകൾക്ക് അടിയ്റവ് വെക്കുകയും ചെയ്തു.
പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ
സാമ്രാജ്യത്വ ദല്ലാൾ മൂലധന താല്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വന്നതോടെ മറ്റെല്ലാമേഖലകളിലെന്നപോലെ പെട്രോളിയം രംഗത്തും സ്വകാര്യ മൂലധനശക്തികൾ സമ്മർദ്ദം ശക്തിപ്പെടുത്തി.
അതിന്റെ ഭാഗമായിട്ടാണ് ജൂണിൽ പെട്രോളിയം ഉല്പ്പന്നങ്ങളുടെ മേലുള്ള വിലനിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞത്.
അന്താരാഷ്ട്ര പെട്രോളിയം വില ഉയർന്നു തുടങ്ങിയിട്ടുള്ള സാഹചര്യത്തിൽ
സർക്കാർ ഇടപെടൽ പൂർണ്ണമായും അവസാനിപ്പിച്ച് എണ്ണക്കമ്പനികൾക്ക് വിലനിർണ്ണയാവകാശം കൈവശപ്പെടുത്താനായാൽ,
ആഭ്യന്തരമായി ഖനനം ചെയ്തെടുക്കുന്ന അസംസ്കൃത എണ്ണക്ക്
വീപ്പയൊന്നിന്ന് സർക്കാറിലേക്ക് അടക്കുന്ന തുച്ചമായ തുകയൊഴിച്ചാൽ
ബാക്കി മുഴുവൻ തങ്ങളുടെ കീശയിലേക്ക് ഒഴുക്കാൻ സൗകര്യമുള്ള സാഹചര്യം ഇതു വഴി സൃഷിടിക്കപ്പെട്ടു.
പൊതുമേഖലക്ക് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സാഹചര്യം നിലനില്ക്കുമായിരുന്നില്ല.
പറഞ്ഞുവരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പെട്രോളിയം വിലവർദ്ധനവ് മറ്റെല്ലാ മേഖലയിലും വ്യാപിക്കും,
യാത്രാക്കൂലിയടക്കം ഭക്ഷണവും നിത്യോപയോഗ സാധനങ്ങൾ ഉപ്പുതൊട്ട് കർപ്പൂരം വരേയുള്ള
എല്ലാറ്റിനേയും വർദ്ധിപ്പിക്കും.
ജനജീവിതം കൂടുതൽ ദുസ്സഹമാക്കും.
ഇത്രയേറെ പൊതു ജീവിതത്തേ ബാധിക്കുന്ന
ഒരു വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നികുതികൾ വെട്ടിക്കുറച്ച് കൊണ്ട്
പൊട്രോളിയം വിലകൾ പിടിച്ചു നിർത്താൻ ഇരുവിഭാഗങ്ങളിലും
ശക്തമായ സമ്മർദ്ദം ചെലുത്താൻ മുന്നോട്ട് വരണമെന്നാണ്.

2010, ഡിസംബർ 13, തിങ്കളാഴ്‌ച

ചില പുതുവർഷ രാഷ്ട്രീയ ചിന്തകൾ

ഇതാ ആശംസാപ്രവാഹങ്ങളുടെ തൊട്ടു പിറകിലായി ഒരു പുതുവർഷം കൂടി ഇതു വഴി കടന്നു വരുന്നു .
അനുഗ്രഹിച്ചാലും ആശിർവദിച്ചാലും ....
പ്രിയ സ്നേഹിതാ,
ഏത് ആഘോഷത്തിമർക്കലിന്നിടയിലും, വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുതകൾ വെച്ചു കൊണ്ട് ചില യാഥാർത്ഥ്യങ്ങൾ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
ക്ഷമിക്കണം
അതിലേക്ക് കടക്കുന്നതിന്ന് മുമ്പ് മറ്റൊരു കാര്യം .
പൊതു സമൂഹത്തിൽ മലയാളി സമൂഹം പ്രദർശിപ്പിക്കുന്ന ആദർശങ്ങളുടെ വേഷം കെട്ടും യഥാർത്ഥ ജീവിതത്തിൽ അവർ
നയിക്കുന്ന പ്രതിലോമകരവുമായ ,അറപ്പുളവാക്കുന്ന ജീർണ്ണതകളുടേയും വിഷയം ഈ പുതു വർഷാരംഭത്തിലെങ്കിലും ചർച്ച ചെയ്യണം
എന്ന് തോന്നുന്നത്കൊണ്ട് ചിലത് ഇവിടെ സൂചിപ്പിക്കുകയാണ്.
നാം എല്ലാ മാറ്റങ്ങളുടേയും അറിവുകളുടേയും കൂടെയാണ് എന്ന പൊങ്ങച്ചം പറയുമ്പോഴും അവയൊന്നും തന്നെ സ്വന്തം ജീവിതത്തിൽ കൂട്ടിതൊടുവിക്കാതിരിക്കാൻ നാം കൂടുതൽ കരുതൽ പാലിക്കുകയും ചെയ്യുന്നവരായി തീർന്നിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ പുതു വർഷവും കപടമായ ജീവിത ബലതന്ത്രത്തിന്റെ അടിയൊഴുക്കുകളിൽ മലയാളികളായ നാം പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വയം മാറാനുള്ള എല്ലാവഴികളേയും ചെറുക്കുന്ന അസംഖ്യം ആസക്തികൾക്ക് അടിമപ്പെട്ടു പോകുന്ന ഇടത്തരം മലയാളി മനസ്സുകൾക്ക് പുതുവർഷങ്ങൾ എത്ര പിന്നിട്ടാലും , ആശംസാ വചനങ്ങൾ എത്ര ആർദ്രമായാലും നമ്മെ ആവരണം ചെയ്തിരിക്കുന്ന ആശയക്കുഴപ്പത്തിന്റെ നീറ്റലിൽ രാത്രികൾ നിദ്രാവിഹീനമായി തീരും തീർച്ച.
പുരോഗമനവാദിയും ,സത്യസന്ധനും,ആർജ്ജവമുള്ളവനുമാകാൻ കഴിയണമെങ്കിൽ
ജീവിത വീക്ഷണത്തിലും പ്രപഞ്ച വീക്ഷണത്തിലും ശീലങ്ങളിലും മാറ്റം വരുത്തേണ്ട ഘട്ടങ്ങളിൽ,
ഗുണകരമായ ഒരു വികൃതിയെങ്കിലും കാണിക്കാൻ കൂട്ടാക്കാതെ ,
സദാ സന്നിഹിതമായ ഒന്നിനെ സ്വീകരിക്കാൻ മലയാളി നിർബന്ധിതമാവുന്നു.
വിപ്ലവത്തിന്റേയും ,ജനാധിപത്യത്തിന്റേയും ,മതേതരത്തിന്റേയും ചർച്ചാവേദികളിൽ കറകളഞ്ഞ വ്യക്താവാകുകയും എന്നാൽ പറയുന്ന കാര്യങ്ങളോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലൊക്കെ തന്നെ ജാതിയുടേയും,മതത്തിന്റേയും പാരമ്പര്യത്തിന്റേയും എല്ലാ അനുഷ്ടാനങ്ങളും ,മര്യാദകളും കടുകിട തെറ്റാതെ പാലിക്കുകയും ചെയ്യാൻ നാം അടുത്ത കാലം കൊണ്ട് പഠിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ജനം സർക്കാറുകളേയും ,സര്‍ക്കാര്‍ ജനങ്ങളേയും മുഴുവനായി കയ്യൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഭരണപരമായ കടമകളൂടെയോ,പ്രതിനീധാനത്തിന്റേയോ ഏതെങ്കിലും ബാദ്ധ്യതകൾ സർക്കാറിനേയും ജനങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നില്ല.
ജനങ്ങളും സർക്കാറും തമ്മിൽ ബന്ധിക്കുന്ന ഒന്നിനും കാൽ കാശിന്റെ വിലപോലും ഇല്ലെന്ന് തിരിച്ചറിഞ്ഞ ജനം ആരോടും പ്രത്യേക പ്രതിപത്തിയില്ലാതെ 5 വഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിലെ സ്വകാര്യതയിൽ മാറി മാറി കുത്തി തീവ്ര മൗനത്തിൽ,പാർലമെന്ററിയത്തിന്റെ പരിമി
ധിക്കത്ത്നിന്നു കൊണ്ട് ഭരിക്കുന്നവന്റെ കൈപ്പത്തി വെട്ടിമാറ്റുന്നു.
ഭരണമെന്നത് എല്ലാതരത്തിലുമുള്ള കച്ചവടത്തിന്റേയും അതിന്റെ നടത്തിപ്പിനും വേണ്ടിയുള്ള പങ്കാളിത്ത മാണല്ലോ....
ഇങ്ങിനെ മാറി മാറി കുത്തിയില്ലെങ്കിൽ കച്ചവടത്തിന്റെ ലാഭവും ആദർശ്ശത്തിന്റെ മുഖം മൂടിയും ഒന്നിച്ച് നഷ്ടപ്പെട്ട് പോകുമെന്ന് നാം ഭയപ്പെടുന്നു.....
ഈ സ്വയം വിമർശ്ശനം വലിച്ച് നീട്ടി വായനാസുഖം കളയുന്നില്ല.
നമുക്ക് വിഷയത്തിലേക്ക് വരാം .....
ലോക സാമ്രാജ്യത്വ വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോഴാണ് ലോകം 2010 ൽ നിന്നും 2011 ലേക്ക് കടക്കുന്നത്.
തൊഴിലാളി വർഗ്ഗത്തിന്റേയും മർദ്ദിത ജനവിഭാഗത്തിന്റേയും പോരാട്ട ചരിത്രം അവസാനിച്ചു എന്ന് ആർത്തട്ടഹസിച്ച് കൊണ്ടാണ് രണ്ട് ദശകങ്ങൾക്ക് മുമ്പ് അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വ ശക്തികൾ കെട്ടഴിച്ചു വിട്ട
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യ വല്ക്കരണ നയങ്ങൾ,കടുത്ത തിരിച്ചടിയേ നേരിടുകയും 1930 ലെ മഹാ
സാമ്പത്തികാധപ്പധനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ലോകവ്യാപക സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയുമാണ്.
ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നത് ഈ മാന്ദ്യം പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥമായി വർഷങ്ങളോളം നീണ്ട് നില്ക്കുമെന്നാണ്.
ഇതാകട്ടെ സാമ്രാജ്യത്വരാജ്യങ്ങളിൽ ഒന്നടങ്കം ഈ നവ ഉദാരീകരണ നയത്തിന്നെതിരേ കടുത്ത ജനകീയരോഷം ഉയർന്നു വരികയും പൊതുമേഖലകൾക്കും സാമൂഹ്യ നിയന്ത്രണങ്ങൾക്കും അനുകൂലമായ പൊതു ജനാഭിപ്രായം ശക്തമായി രൂപപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന ലോക സാഹചര്യത്തിലാണ് ഈ പുതു വർഷം പിറന്നു വീഴുന്നത്. മുതലാളിത്ത-സാമ്രാജ്യത്ത വ്യവസ്ഥക്ക് അതിന്റെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും ,മുതലാളിത്തത്തിന്ന് ബദൽ സോഷ്യ്‌ലിസം തന്നെയാണെന്ന് വളരെ വ്യക്തമായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
മാർക്സിസത്തിന്നും സോഷ്യലിസത്തിന്നും അനുകൂലമായി ചിന്തിക്കുന്നവരുടെ എണ്ണം ലോകമെങ്ങും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഈ പുതുവർഷ ലോകസാഹചര്യം.
എന്നാലതേ സമയം,
സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളി വർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടേയും തലയിലേക്ക്
കെട്ടിവെക്കാനും , തങ്ങളുടെ കൊള്ളലാഭത്തിന്റെ നിരക്ക് ഉയർത്തിനിർത്താനുമുള്ള തീവ്ര ശ്രമത്തിലാണ്
സാമ്രാജ്യത്വ ഫൈനാൻസ് മൂലധന ശക്തികളും അവരുടെ ദല്ലാളന്മാരും ഏർപ്പെട്ടിരിക്കുന്നത്.
അമേരിക്ക മുതൽ ഇന്ത്യ വരേയുള്ള രാജ്യങ്ങളിൽ ഊഹമൂലധന ശക്തികളെ സഹായിക്കാൻ വേണ്ടി പൊതുഖജാനാവിൽ നിന്നും സഹസ്രകോടികളാണ് ചിലവഴിച്ചിരിക്കുന്നത്.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയോ,അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ക്രയശേഷിയിലുണ്ടാക്കുന്ന തകർച്ചയേയോ പരിഹരിക്കുന്നതിന്ന് ഒരു പദ്ധതിയും എവിടേയും മുന്നോട്ട് വെക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ പുത്തൻ കൊളോണിയൽ വ്യവസ്ഥ രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ പ്രതിസന്ധികളേ നേരിടുന്ന ഈ സാഹചര്യത്തിൽ മതത്തിന്റേയും വംശത്തിന്റേയും സംസ്കാരത്തിന്റേയും എല്ലാം പേരിൽ ലോകജനതയെ ഭിന്നിപ്പിക്കാനും ,
സാധ്യമാകുന്നിടങ്ങളിൽ സൈനികമായി കടന്നാക്രമിക്കാനുമാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഒബാമയുടെ ജനപ്രീതി കുറഞ്ഞു വന്ന സ്ഥിതിക്ക് സൈനിക- വ്യവസായ സാമ്പത്തികരാജ്യങ്ങളിലെ കൂട്ട്കെട്ടുകളും കയ്യേറ്റങ്ങളും കൊള്ളകളും ശക്തിപ്പെടുത്തി തന്റെ കരുത്തു തെളിയിക്കുന്നതിന്നുള്ള ശ്രമങ്ങൾക്ക് ഇനിയും വേഗതകൂടും.
എന്നാൽ സോഷ്യൽ ഡമോക്രാറ്റുകളും വലതു പക്ഷ അവസരവാദികളും തങ്ങളുടെ സാമ്രാജ്യത്വ വിധേയത്തിന്ന്
ന്യായീകരണമായി പറയുന്നത്പോലെയുള്ള നിരാശാവഹമായ കാഴ്ച്ചയല്ല 2010 ൽ കാണാൻ കഴിഞ്ഞത്.
ആഗോളീകരണ നയങ്ങൾക്കും ,സൈനിക കടന്നാക്രമണങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നയങ്ങൾക്കും,സൈനിക കടന്നാക്രമണങ്ങൾക്കും,തൊഴിലാളി വർഗ്ഗം മുൻ കാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതിന്നെതിരെ,
ലോക വ്യാപകമായ ഉശിരൻ പോരാട്ടങ്ങൾ അഴിച്ചു വിട്ടുകൊണ്ട് കനത്ത വെല്ലുവിളികൾ ഉയർത്തുകയാണ്
ആഗോളീകരണത്തിന്റെ കാല്ക്കീഴിൽ അമർന്ന് പോയ എല്ലാരാജ്യങ്ങളും പുത്തൻ കൊളോണിയൽ ചൂഷണത്തിന്റെ ഇരുമ്പു മറകൾ ഭേദിക്കാനുള്ള ജീവൻ മരണ പോരാട്ടത്തിലാണ്.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-
പുതുവർഷ കോലാഹലങ്ങൾക്കപ്പുറത്ത് ഓർമ്മയിലുണ്ടായിരിക്കേണ്ടുന്നത്,
ലോകസാമ്രാജ്യത്വ വ്യവസ്ഥക്കെതിരായി ലോകത്താകമാനം പോരാടുന്ന ജനങ്ങളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുക
എന്നത് സാർവ്വദേശീയ രംഗത്തെ ഏറ്റവും പരമപ്രധാനമായ ആവശ്യമാണ്.
സാമ്രാജ്യത്വ വ്യവസ്ഥയെ പൂർണ്ണമായും തുടച്ചു നീക്കാനും ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ഉയർത്തിക്കൊണ്ടു വരുന്നതിന്നും
അതിനെ ശാസ്ത്രീയമായി നയിക്കുവാനും കരുത്തുള്ള വിപ്ളവശക്തികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുക എന്നത്
പുതുവർഷകടമയായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു എന്നതാണ്.

2010, ഡിസംബർ 8, ബുധനാഴ്‌ച

വർഗ്ഗസമരം

വര്‍ഗ്ഗത്തേക്കുറിച്ചും വര്‍ഗ്ഗ സമരത്തെക്കുറിച്ചും ഒരു പാട് തെറ്റായ ധാരണകള്‍
വെച്ച് പുലര്‍ത്തുന്നവര്‍ ഇപ്പോഴും നമ്മുടെ ഈ ബൂലോകത്ത് നിലനില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാണ് ഈ ചെറു കുറിപ്പിന്ന് കാരണമായിട്ടുള്ളത്.
അത് ഇങ്ങിനേയാണ്:-
സമൂഹം വിരുദ്ധ വര്‍ഗ്ഗങ്ങളായി പിരിഞ്ഞുകഴിഞ്ഞ സമയം മുതല്‍ നിരന്തരം നടന്നുവരുന്ന
ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗ സമരം .
ഒളിഞ്ഞും തെളിഞ്ഞും ,നിയമ വിധേയമായും വിരുദ്ധമായും സമാധാന പൂര്‍വ്വമായും ,ബലപ്രയോഗപൂര്‍ണ്ണമായും മാറ്റെല്ലാതരത്തിലുമായി വര്‍ഗ്ഗ സമൂഹമുള്ള കാലത്തോളം
ആ സമരം തുടര്‍ന്നു പോകുകയാണ്.
ഒരു പിടി കമ്യൂണിസ്റ്റ് കാരുടെ അല്ലെങ്കില്‍ വിപ്ളവകാരികളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റേയും ഗൂഢാലോചനയുടേയും സന്തതിയാണ് വര്‍ഗ്ഗസമരമെന്ന്
വരുത്തിതീര്‍ക്കാന്‍ ചൂഷക വര്‍ഗ്ഗവും അവരുടെ പ്രചാരകന്മാരും ശ്രമിക്കാറുണ്ട്.
അവരുടെ പ്രചരണത്തില്‍ അകപ്പെട്ടു പോയ ചില “ശുദ്ധാല്മാക്കള്‍”
വര്‍ഗ്ഗസമരവുമൊന്നുമില്ലാതെ തികച്ചും സമാധാനപരമായ
സമത്വസുന്ദരമായ ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ച് സ്വപ്നം കാണാറുണ്ട്.
ഇത്തരക്കാരുടെ പലതരം ചിന്താഗതികളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തിലും സാഹചര്യത്തിലുമാണ്.മാര്‍ക്സും എംഗല്‍സും ജീവിച്ചത്.
അതുകൊണ്ട് ,ഈ ചിന്താഗതിക്കെതിരായി സുദീര്‍ഘവും നിരന്തരവുമായ ആശയ സമരങ്ങള്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.
ഈ സമരത്തിലൂടെ അവര്‍ ശാസ്ത്രീയമായി യുക്തി യുക്തം സ്ഥാപിച്ചതാണ്
മാര്‍ക്സിയന്‍ സമീപനത്തിന് അടിസ്ഥാനമായ വര്‍ഗ്ഗസമരം.
ഏതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ ഗൂഢാലോചനയോ കുത്തിത്തിരുപ്പുകളോ കൂടാതേതന്നെ സ്വഭാവികമായി മനുഷ്യ സമൂഹത്തിനകത്ത് രൂപം പ്രാപിച്ച
ഒരു സാമൂഹ്യപ്രതിഭാസമാണ് വര്‍ഗ്ഗസമരം .
സമൂഹചരിത്രത്തിന്റെ വികാസത്തില്‍ ഒരു ഘട്ടത്തില്‍ “ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന്ന് വളം”എന്നന്യായമനുസരിച്ച് പരസ്പരവിരുദ്ധമായ താല്പ്പര്യങ്ങളുള്ള രണ്ടു വര്‍ഗ്ഗങ്ങള്‍
രൂപമെടുത്തു എന്നതാണ് ഈ പുതിയ സാമൂഹ്യപ്രതിഭാസത്തിന്നടിസ്ഥാനം.
എന്നാല്‍ ഇത് ഭാവിയില്‍ എല്ലാകാലത്തും തുടര്‍ന്ന് പോകാമെന്ന് കരുതുന്നത് തെറ്റായിരിക്കും.
എന്തുകൊണ്ടെന്നാല്‍ വിരുദ്ധതാല്പര്യങ്ങള്‍ നിലനിന്നാല്‍ മാത്രം തുടര്‍ന്ന്പോരാന്‍ കഴിയുന്ന വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുന്ന ഒരു സാഹചര്യം അനുപേക്ഷണീയമായി വളര്‍ന്നു വരും.
അതിലേക്കാണ് ഇന്നത്തെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയും അതിനകത്ത് രൂപം കൊള്ളുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനവും മനുഷ്യ സമൂഹത്തെ നയിക്കുന്നത്.
എന്നു വെച്ചാല്‍ ഭൂതകാല ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുധ്യങ്ങളും
ഇല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്നത്പോലെ ഭാവിയില്‍ ഒരിക്കല്‍ കൂടി
അത്തരമൊരു സാമൂഹ്യ വ്യവസ്ഥ ഉയര്‍ന്നു വരും -
ഇതാണ് മാര്‍ക്സിയന്‍ ചിന്താഗതിയുടെ കാതലായ ഭാഗം.
ഭൂതകാല ചരിത്രത്തില്‍ ഒരിക്കല്‍ വര്‍ഗ്ഗങ്ങളും അവ തമ്മിലുള്ള മല്‍സരങ്ങളും ഇല്ലാതിരുന്ന സാഹചര്യമുണ്ടായിരുന്ന് വെന്ന് പറഞ്ഞുവല്ലോ .
അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ശാസ്ത്രീയമായ പേരു “പ്രാകൃത കമ്യൂണിസമെന്നായിരുന്നു”.
“മാനുഷ്യരെല്ലാരുമൊന്നുപോലെ”പൂര്‍ണ്ണമായ സമത്വത്തോടുകൂടി,ജീവിച്ചുപോന്ന ഒരു കാലമണത്. ഈ സ്ഥിതി അവസാനിച്ചതില്‍ പിന്നീടാണ് വര്‍ഗ്ഗ സമൂഹത്തിന്റെ ആദ്യ രൂപമായ അടിമത്ത വ്യ്വസ്ഥ നിലവില്‍ വന്നത്.
അടിമത്ത വ്യവസ്ഥയെ തുടര്‍ന്ന് ഫ്യൂഡല്‍ വ്യ്വസ്ഥയും പിന്നീട് മുതലാളിത്ത വ്യവസ്ഥയും
നിലവില്‍ വന്നു.മൗലികമായ ഈ സാമൂഹ്യവിപ്ളവത്തിലോരോന്നിലും
ഒരു ചൂഷക വര്‍ഗ്ഗം പോയി ,അതിനു പകരം പഴയ ചൂഷിത വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന
ഒരു വിഭാഗമടങ്ങുന്ന പുതിയ ചൂഷക വര്‍ഗ്ഗം നിലവില്‍ വരികയും അധികാരത്തില്‍ എത്തുകയുമാണുമുണ്ടായത്.
അവസാനം ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതായി, പഴയപോലെ
“പ്രാകൃത”മല്ലാത്ത ഒരു പുതിയ കമ്യൂണിസ്റ്റ് സമൂഹം രൂപമെടുക്കും.
ഈ പരിവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി നില്ക്കുന്ന ഭൗതിക യാഥാര്‍ഥ്യം സംഗ്രഹരൂപത്തില്‍ ഇങ്ങനെ പറയാം .
1.പുരാതനചരിത്ര കാലത്ത് മനുഷ്യന്റെ ഉല്പ്പാദനക്കഴിവ് -പ്രകൃതിയോട് മല്ലിട്ട് ഭക്ഷണം ,വസ്ത്രം,ഭവനം മുതലായ അവന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്ന് ആവശ്യമായ സാമഗ്രികള്‍ ഉണ്ടാക്കുന്നതിന്നുള്ള കഴിവ് -വളരെ പരിമിതമായിരുന്നു.സ്വന്തം ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ട സാധനങ്ങല്‍ തന്നെ ഉല്പ്പാദിപ്പിക്കാന്‍ അന്ന് മനുഷ്യന്‍
വളരെ വിഷമിച്ചിരുന്നു.
അതുകൊണ്ട് അക്കാലത്ത് ഒരാള്‍ക്ക് മറ്റൊരാളെ അടിമയോ, അടിയാളനോ കൂലിത്തൊഴിലാളിയോ ,കുടിയാനോ ആക്കി വെക്കുന്നത് കൊണ്ട് പ്രയോജനമില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുക എന്നകാര്യം അന്നാര്‍ക്കും സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല .
പരിപൂര്‍ണ്ണ സമത്വം കളിയാടുന്ന ഒരു സാഹചര്യമാണ്‌ അന്ന് മനുഷ്യ സമൂഹത്തിലുണ്ടായിരുന്നത്.
2.പക്ഷേ,ക്രമേണ ക്രമേണയായി ഈ സ്ഥിതിയിലൊരു മാറ്റം വന്നു.
നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ മനുഷ്യനുള്ള കഴിവ് വര്‍ദ്ധിച്ചു വന്നു.
സ്വന്തം ജീവന്‍ നിലനിര്‍ത്താനാവശ്യമുള്ളത്ര മാത്രമല്ല അതിലുമധികം സമ്പത്ത് ഉല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിനാവശ്യമുള്ളത്ര മാത്രമല്ല
അതിലുമധികം സമ്പത്തുല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിന്ന് ആവശ്യമുള്ള അധ്വാനം Necessary Labourഎന്നും കഴിച്ച് മിച്ചം വരുന്ന അധ്വാനം Surplus Labourഎന്നും രണ്ടു വിഭാഗങ്ങളുണ്ടെന്നും നിലവന്നു.
ഇതില്‍ മിച്ചം വരുന്ന അധ്വാനം അധ്വാനിക്കുന്ന ആളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്കൊണ്ട്--ഒരാള്‍ ചൂഷിതനും മറ്റൊരാള്‍ ചൂഷകനെന്നും ആണെന്ന സ്ഥിതിയുളവാക്കുന്നതു കൊണ്ട്-ചൂഷകന് പ്രയോജനമുണ്ടെന്ന് വന്നു.
പക്ഷേ ചൂഷകന് പ്രയോജനമുള്ള ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ചൂഷിതര്‍ തയ്യാറില്ലെന്ന് വന്നു.
ഈ സ്ഥിതിയില്‍ ഭൂരിപക്ഷം ജനങ്ങളേക്കൊണ്ട് ഈ വ്യ്വസ്ഥ അംഗീകരിപ്പിക്കാന്‍ ബലപ്രയോഗമടക്കമുള്ള എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്
എതിര്‍ക്കുന്നത് ചൂഷക വര്‍ഗ്ഗത്തിന്റേയും ആവശ്യമായിത്തീര്‍ന്നു.ഇതില്‍ നിന്ന് തന്നെയാണ്
ഇതില്‍ നിന്നാണ് സമൂഹ ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗ സംഘട്ടനം രൂപം പ്രാപിക്കുന്നത്.
സമൂഹത്തില്‍ ഭൂരിപക്ഷം അടിമകളും ന്യൂനപക്ഷം യജമാനന്മാരുമായിത്തീരുന്ന ഒരു പുതിയ സാമൂഹ്യ വ്യവസ്ഥ -അടിമത്തവ്യവസ്ഥ-ഉയര്‍ന്നുവന്നത്.
3-ഉല്പ്പാദനശക്തികളുടെ തന്നെ വളര്‍ച്ചയുടെ ഫലമായി ഈ വ്യവസ്ഥ പ്രയോജനകരമല്ലെന്ന സ്ഥിതി വന്നു.
അടിമത്ത വ്യവസ്ഥക്ക് കീഴിലെന്നപോലെ ബലം പ്രയോഗിച്ച് പണിയെടുപ്പിക്കുന്ന ഒരാള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും പ്രതിഭയും വ്യക്തിപരമായ കഴിവും പ്രയോഗത്തില്‍ വരുത്തിയാല്‍ മാത്രമേ ഉല്പ്പാദനം ഫലപ്രദമായി നടക്കുകയുള്ളൂവെന്ന് വന്നു.
മനുഷ്യനെ വിലകൊടുത്തു വാങ്ങുകയും വില്ക്കുകയും ചെയ്യുക,വേണമെങ്കില്‍ അവനെ
കൊല്ലാന്‍ തന്നെ അധികാരം യജമാനനുണ്ടെന്ന സ്ഥിതി തുടരുക -ഇത് ഉല്പ്പദന വദ്ധനവിനെ സഹായിക്കയില്ലെന്ന് വന്നു.
അങ്ങിനെ അടിമത്ത വ്യവസ്ഥയിലെ നഗ്നവുംബലപ്രയോഗപൂര്‍വ്വവുമായ ചൂഷണവ്യവസ്ഥ കാലഹരണപ്പെട്ടു.
കുറേക്കൂടി പരോക്ഷവും എന്നാല്‍ ഫലപ്രദവുമായ ചൂഷണ മാര്‍ഗ്ഗങ്ങള്‍ ആരായുന്നത് ചൂഷക വര്‍ഗ്ഗത്തിന്റെ അനുപേക്ഷണീയമായ ഒരാവശ്യമായിത്തീര്‍ന്നു.
അങ്ങനെ അടിമക്ക്പകരം അടിയാളനും (കുടിയാന്‍) തുടര്‍ന്ന് കൂലിത്തൊഴിലാളിയും ഉണ്ടായി
ഈ അവസാനരൂപമായ കൂലിത്തൊഴിലാളിയില്‍ പ്രത്യക്ഷവും നിയമപരവുമായ ആശ്രിതത്തിന്റെ ഒരംശം പോലുമില്ല .
അയാളും അയാളുടെ മുതലാളിയും തമ്മില്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണ സമത്വമാണ്. എന്നാല്‍,ജീവിക്കാനാവശ്യമായ അധ്വാനത്തിന്റെ തോത് കുറക്കുകയും മിച്ചം വരുന്ന അധ്വാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല,മിച്ചം വരുന്ന അധ്വാനം മുഴുവന്‍ തൊഴിലാളികളുടെ കയ്യില്‍ നിന്നും മുതലാളിയുടെ കയ്യിലേക്ക് മാറ്റുന്നതില്‍ കൂടി അടിമത്വ വ്യവസ്ഥയിലെ യജമാനനേക്കാള്‍ സമര്‍ഥനാണ് ഇന്നത്തെ മുതലാളി.
എന്നു വെച്ചാല്‍ ,
മിച്ചം വരുന്ന അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കുന്നതിന്ന് ചൂഷക വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍നിന്നാണ് വിവിധങ്ങളായ വര്‍ഗ്ഗ സമൂഹങ്ങള്‍ ജന്മമെടുക്കുന്നത്.
4- മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയോട് കൂടി മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ പുതിയൊരു സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നു.
മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായും സാധിക്കാനാവശ്യമുള്ള സാമഗ്രികള്‍ മുഴുവന്‍ ചൂഷണ വ്യവസ്ഥയില്ലാതെ തന്നെ ഉല്പ്പാധിപ്പിക്കാമെന്ന് വന്നിരിക്കുന്നു.
ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത്പോലെ തന്നെ ഉല്പ്പാദിപ്പിക്കാമെന്ന് വന്നിരിക്കുന്നു;ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത് പോലെ തന്നെ അത്രയും സുഖഭൂയിഷ്ഠമായ ജീവിതം നയിക്കാന്‍ മനുഷ്യ സമൂഹത്തിലെ ഓരോ വ്യക്തിക്കും കഴിയുമെന്ന് വന്നിരിക്കുന്നു.
സമൂഹത്തിലെ ഉല്പ്പാദനക്കഴിവ് ഇത്ര ഉയര്‍ന്ന തോതില്‍ എത്തിയിരിക്കുന്നതിനാല്‍ മാവേലിഭരണത്തിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കാമെന്ന് വന്നിരിക്കുന്നു.
“ഓരോ വ്യക്തിയും കഴിവിനൊത്ത് പ്രയത്നിക്കുക,ആവശ്യമനുസരിച്ച് ജീവിത സാമഗ്രികള്‍ ഉപയോഗിക്കുക(”From each according to his capacity,to each according to his needs") എന്നത് പ്രായോഗികമായ ഒരു മുദ്രാവാക്യമായി തീര്‍ന്നിരിക്കുന്നു.
മാവേലി ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്നതും പരിഷ്കൃതവും ഒരു ജീവിതം നയിക്കുന്നതില്‍ പരിപൂര്‍ണ്ണ സമത്വം -ഇതാണ് പുതിയ കമ്യൂണിസ്റ്റ് സമൂഹം;
“പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ”.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത് :-
മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഒരു സവിശേഷഘട്ടത്തില്‍ അനുപേക്ഷണീയമായി
രൂപം കൊണ്ടതും മറ്റൊരുഘട്ടത്തില്‍ അനുപേക്ഷണീയമായി അന്തര്‍ധാനം ചെയ്യാന്‍ പോകുന്നതുമായ ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗസമരം .
അതില്ലാതാക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും സാധ്യമല്ല.
വര്‍ഗ്ഗസമൂഹത്തിനകത്ത് ഓരോവ്യക്തിക്കും സ്വയം തെരഞ്ഞെടുക്കാവുന്ന ഒരു ചേരിയുണ്ടു
ചൂഷകന്റെ ചേരി ,അല്ലെങ്കില്‍ ചൂഷിതന്റെ ചേരി.
ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് ആ ചേരിയെ വിജയിപ്പിക്കുവാന്‍ നോക്കുകയല്ലാതെ ചേരികളില്ലെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.
ഈ വസ്തുതയാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ നിരവധി ഗ്രന്ഥങ്ങളിലൂടേയും പുറത്തു കൊണ്ടു വരുന്നത് .
ഈ കൂട്ടത്തില്‍ വെച്ച് ഏറ്റവും സംഷിപ്തമായ രേഖ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവാണെങ്കില്‍ ഏ റ്റവും സുദീര്‍ഘവും പണ്ഡിതോചിതവുമായ രേഖ മൂലധനമാണ്.
(മാര്‍ക്സിസം ഒരു പാഠ പുസ്തകത്തില്‍ നിന്ന്)

2010, നവംബർ 30, ചൊവ്വാഴ്ച

അഴിമതിയുടെ രാഷ്ട്രീയം

രാജ്യത്ത് അഴിമതിക്കേസുകൾ ദിനം പ്രതിയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിക്കേസ് എന്നു വിലയിരുത്തുന്ന 1.76 ലക്ഷം കോടിയുടെ കേസിൽ കോടതി
സിബിഐ ക്കെതിരെരൂക്ഷമായ വിമർശ്ശനം ഉന്നയിച്ചു കഴിഞ്ഞു.
നാളിതു വരെ വെളിപ്പെട്ട അഴിമതിക്കേസുകളിൽ സിബിഐ ക്കെതിരേയുള്ള കോടതിയുടെ വിമർശ്ശനം ഇത് ആദ്യത്തേതൊന്നുമല്ല.
ഭരണ തലത്തിലെ അഭൂതപൂർവ്വമായ അഴിമതിയും ക്രിമിനലുകൾ എന്ന നിലയിലേക്കുള്ള ഭരണ കൂടത്തിലെ ഉന്നത സ്ഥാനീയരുടെ അധ:പ്പതനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിട്ട് ഒരു പാടു നാളുകളായെങ്കിലും കക്ഷി താല്പ്പര്യമനുസരിച്ചാണ് ചർച്ചയുടെചൂരും ചൂടും കാണപ്പെടാറ്.
ഇതാകട്ടെ രാഷ്ട്രത്തിന്റേയും അതിലെ കോടിക്കണക്കിന്ന് വരുന്ന ജനവിഭാഗങ്ങളുടേയും ഭാവിയിൽ താല്പര്യമുള്ളവലിയൊരു വിഭാഗം ജനങ്ങളെ സംഭീതരും ആശങ്കാകുലലരു മാക്കിയിട്ടുണ്ടു .
എന്നാൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന ചർച്ചാ കോമഡി പ്രോഗ്രാമുകളിലെ മെഗാസൂപ്പർ ചർച്ചിയന്മാരയ പരമ്പരാഗത സ്ഥിര നായകന്മാരും ,വലതു പക്ഷ പിന്തിരിപ്പൻ ബുദ്ധി ജീവിതങ്ങളും
ഈ വിഷയത്തെ കേവല വ്യക്തിഗത ധാർമ്മികതയുടേയോ,വ്യക്തി ശുദ്ധിയുടെയോ മാത്രം പ്രശ്നമാക്കി ചുരുക്കിയെടുക്കാനും,
അങ്ങേയറ്റം രാജ്യദ്രോഹ സ്വഭാവം കൈവരിച്ചിട്ടുള്ളതും -ഇതിൽ അടങ്ങിയിരിക്കുന്ന വളരെ വ്യക്തമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ
വഴിതിരിച്ചു വിടാനും മൂടിവെക്കാനും കൂട്ടായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സ്പെക്ട്രം അഴിമതി പുതിയ മാനങ്ങൾ കൈവരിക്കാൻ ഏറെ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീർണ്ണത
പോടുന്നനവേ രൂപം കൊണ്ടതല്ല .
പണാധിപത്യവും അധോലോക പ്രവർത്തനങ്ങളും രാഷ്ട്രീയത്തിൽ കടന്നുനരുന്നതും,അധികാര കൈമാറ്റത്തിന്ന് ശേഷം
വളരെ ചെറിയ ഒരു ഇടവേളയൊഴിച്ചാൽ ഇന്ത്യ ഭരിച്ചു പോരുന്ന കോൺഗ്രസ്സും അതിൽ നിന്ന് പിരിഞ്ഞു പോന്ന മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു തന്നെയാണ് .
നാലണ മെമ്പർഷിപ്പിന്റെ പിൻബലത്തിൽ കെട്ടിപൊക്കിയതെന്ന പാരമ്പര്യം അവകാശപ്പെടുമ്പോഴും ,അധികാരകൈമാറ്റത്തിന്ന് മുമ്പുതന്നെ ഇന്ത്യയിലെ വൻ കിട ദല്ലാൾ കുത്തകകൾ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ഫണ്ടിംഗ് ഏജൻസികളായി ക്കഴിഞ്ഞിരുന്നു. വിദേശമൂലധനത്തിന്റേയും നാടൻ മുതലാളിമാരുടേയും ഭൂസ്വാമി മാരുടേയുമൊക്കെ താല്പര്യങ്ങൾ സംരക്ഷിച്ച ഒരു ദശബ്ദക്കാലത്തെ ഭരണത്തിന്റെ ഫലമായി 1960 കളുടെ ആരംഭത്തിൽ തന്നെ കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ പൂർണ്ണമായി തകർന്നു കഴിഞ്ഞിരുന്നു .
ഭരണ വർഗ്ഗ വൈരുധ്യങ്ങളീലൂടെ സ്വതന്ത്രാ പാർട്ടിയും ജനസംഘവും നിലവിൽ വരികയും അതുവരെ കോൺഗ്രസ്സിന്ന് ഒപ്പം നിലയുറപ്പിച്ചിരുന്ന ബോബെ -അഹമ്മദാബാദ് ബിസ്സിനസ്സ് ലോബിയിലൊരു വിഭാഗവും കൂടി നല്ലൊരു വിഭാഗം ഫ്യൂഡൽ ശക്തികളും ,രാജകുടുംബാഗങ്ങളുമെല്ലാം ഈ പാർട്ടികളെ പരസ്യമായി പിന്തുണച്ചു തുടങ്ങുകയും ചെയ്തു.
1967 ലെ തെരഞ്ഞടുപ്പിനേതുടര്‍ന്ന്‍ ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രിവി പെഴ്സ് നിർത്തലാക്കിയതും അഴിമതിക്കെതിരേയെന്ന വ്യാജേന
കമ്പനി സംഭാവനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും ഈ പശ്ചാത്തിലായിരുന്നു.
ഇക്കാലമാവുമ്പേഴേക്ക് വിദേശ മൂലധനത്തിന്റെ വൻ തോതിലുള്ള കടന്നു കയറ്റവും കാലഹരണപ്പെട്ട ഭൂബന്ധങ്ങളുടെ തുടർന്നുള്ള
നില നില്പ്പും,ഉല്പാദന മേഖലകളെ ശിഥിലീകരിക്കുകയും ഭരണ വർഗ്ഗങ്ങളുടേതന്നെ മുൻ കയ്യിൽ വ്യാപകമായ ഊഹക്കച്ചവടവും
അധോലോക പ്രവർത്തനങ്ങളും ശക്തിപ്പെടുകയും ചെയ്തു.

ബോബെയിലെ കെട്ടിടമാഫിയ,വടക്ക് കിഴക്കനിന്ത്യയിലെ വനം മാഫിയ,ധാൻ ബാദിലെ കല്ക്കരി മാഫിയ,തെക്കേയിന്ത്യിലെ അബ്കാരി മാഫിയ, തുടങ്ങി ഇന്ത്യയിലാകമാനം കുപ്രസിദ്ധി നേടിയ അധോലോക സംഘങ്ങൾ,
അഖിലേന്ത്യാഭരണപാർട്ടിയുടെ കാർമ്മികത്വത്തിലും സംരക്ഷണയിലും വളർന്നു വരുന്നതും ഈ സാഹചര്യത്തിലായിരിന്നു.
മയക്കു മരുന്നു ബിസ്സിനസ്സ്,കള്ളക്കടത്ത്,തട്ടികൊണ്ടു പോകൽ ,പെൺ വാണിഭം,റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ്,ഊഹക്കച്ചവടം,
തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്ന് പോലീസ് ,രഹസ്യ പോലീസ് സംവിധാനങ്ങളുടെ
സർവ്വ വിധ പിന്തുണയും ഈ മാഫിയാ സംഘങ്ങൾക്ക് ലഭ്യമായിരുന്നു.
70 കൾ ആവുമ്പോഴേക്കും ഇന്ത്യൻ ഭരണകൂടം നേരിട്ടുതന്നെ നിരവധി അഴിമതിക്കേസുകളിലും കുംഭകോണങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിലൂം ഉൾപ്പെടുന്നതായി കാണാം .
1971 ലെ തെരഞ്ഞെടുപ്പിന്ന് തൊട്ട്മുമ്പുള്ള മൂന്നാഴ്ചക്കുള്ളിൽ വിദേശ-നാടൻ കമ്പനികൾക്ക് 700 ഇറക്കുമതി ലൈസൻസ് നല്കിക്കൊണ്ട് കോടിക്കണക്കിന്ന് രൂപാ കൈക്കൂലി വാങ്ങിയതും ഭരണ നേതൃത്വം തന്നെ 6 ദശലക്ഷം ഡോളർ കമ്മീഷൻ ഉറപ്പാക്കിയ പഞ്ചസാര ഇടപാടും എൽ എൻ മിശ്ര വധവും നാഗർ വാല സംഭവുമെല്ലാം ഏതാനും ചില ഉദാഹരണങ്ങൾ മാത്രം .
തീർച്ചയായും ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല . ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെയും `ഭരണരാഷ്ട്രീയത്തിന്റേ അനുദിനം തീവ്രതയാർജ്ജിച്ച ജീർണ്ണയുടേയും പ്രതിഫലനങ്ങളുമായിരുന്നു ഇവ .
പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാപുറം പൂച്ചുകളും അവസാനിപ്പിച്ച് ഇന്ത്യൻ ഭരണകൂടത്തിന്റെ ക്രിമിനലീകരണം പൂർത്തിയാക്കിയ
1975 ലെ അടിയന്തിരാവസ്ഥ മേൽ സൂചിപ്പിച്ച പ്രവണതകളുടെ സ്വാഭാവിക വികാസത്തിന്റെ ഫലമായിരുന്നു.
ഔപചാരികമായി അടിയന്തിരാവസ്ഥ പിൻ വലിച്ചെങ്കിലും എൺപതുകൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വല്ക്കരണം പൂർവ്വാധികം ശക്തിപ്പെടുകയാണുണ്ടായിട്ടുള്ളത്.
1981ലെ IMFഉപാധികളുടെ അടിസ്ഥാനത്തിൽ സമ്പദ്ഘടനയെ കൂടുതൽ ഉദാര വല്കരിച്ചതും കുത്തക നിയന്ത്രണ(MRTP)ത്തിലും,
വിദേശ നാണ്യ നിയന്ത്രണ നിയമ(FERA) ത്തിലും ഇളവുകൾ വരുത്തിക്കൊണ്ട് ബഹു രാഷ്ട്ര കുത്തകകൾക്ക് രാജ്യത്തിന്റെ
എല്ല വിധ മേഖലകളും തുറന്നിട്ടതുമായിരുന്നു ഇതിന്റെ കാരണങ്ങൾ .
ബഹുരാഷ്ട്ര ഭീമന്മാരുടേയും ആഗോള ആയുധ കുത്തകകളുടേയും സർവോപരി ചാര സംഘടനകളുടേയും കമ്മീഷൻ പറ്റുന്ന വരാണ്
ഇന്ത്യൻ ഭരണാധികാരികൾ എന്നു തുറന്നു കാട്ടുന്ന നിരവധി സംഭവങ്ങൾ 80 കളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി
118 കോടികൈകൂലിവാങ്ങിയ മിറാഷ് വിമാന ഇടപാട് ,400 കോടി കമ്മീഷൻ വാങ്ങിയ ബോഫോഴ്സ് ഇടപാട് തുടങ്ങിയ എണ്ണമറ്റ ഇടപാടുകളിലൂടെ ആയിരക്കണക്കിന്ന് കോടി രൂപ ഇന്ത്യൻ ബരണകൂട നേതൃത്വങ്ങൾ തരപ്പെടുത്തുകയുണ്ടായി.
ലോകസഭാ രേഖകളിൽ നിന്നും വ്യക്തമാകുന്നതു പോലെ 82-91 കാലത്ത് മാത്രം 51 ബില്യൺ ഡോളർ വിദേശ നാണ്യം
ഇന്ത്യക്ക് നഷ്ടപ്പെടുകയുണ്ടായി. യഥാർത്തത്തിലുള്ളതിന്റെ ചെറിയ ഒരളവ് മാത്രമാണ ഈ കണക്ക് .

1984 ല്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി സിഖ്കാർക്കെതിരെ നടന്ന കൂട്ടക്കൊലയും 80 കളിൽ ഉടനീളം മതന്യൂന പക്ഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന വർഗ്ഗീയ കലാപങ്ങളും കൂട്ടക്കൊലകളും അവയിൽ നഗര ഭൂമിയുടെ ഊഹക്കച്ചവടത്തിലേർപ്പെട്ടിട്ടുള്ള കെട്ടിട മാഫിയകളു, വഹിച്ച പങ്കും ,ഇന്ത്യൻ ബ്യൂറോക്രസിയും ,പോലീസ് രഹസ്യ പോലീസ് വിഭാഗങ്ങളും അങ്ങേയറ്റത്തെ മാഫിയാ വല്ക്കരണത്തിന്നും ,ക്രിമിനൽ വല്ക്കരണത്തിന്നും വിധേയമായിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു.
എല്ലാവിധ നിയമങ്ങളേയും ലംഘിച്ച്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയ യൂണിയൻ കാർബൈഡിന്റെ മുമ്പിൽ
ഏറ്റവും ജൂഗുപ്സാവഹമായ വിധം മുട്ടുകുത്തിയ കോടതിയും എക്സിക്യുട്ടീവുമെല്ലം ഇന്ത്യൻ ഭരണകൂടത്തിന്റെ വിധേയത്വം വിളിച്ചറിക്കുകയായിരുന്നു. നാളിതുവരെ ഈ ഗാന്ധിയന്മാര്‍ അടിച്ചു മാറ്റിയ തുകയുടെ കണക്കെടുക്കാന്‍ മുതിരുന്നില്ല ,,,
90കൾ മുതലുള്ള സാമ്രാജ്യത്വ ആഗോളീകരണ കാലത്ത് ബഹുരാഷ്ട്ര കുത്തകകളും ഊഹമൂലധന ശക്തികളും അവരുടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഉപയോഗശൂന്യമായ യന്ത്രങ്ങളും സ്പെയർ പാർട്ടുകളും നവീകരണത്തിന്റെ പേരിലും പുത്തൻ പദ്ധതിയുടെ രൂപത്തിലും പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ കെട്ടിയേല്പ്പിക്കാൻ നേതാക്കന്മാർക്കും ബ്യൂറോക്രാറ്റുകൾക്കും നല്കിവന്ന കമ്മീഷനുകൾക്കും /കൈക്കൂലികൾക്കുമുള്ള നിർക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇടപാടുകൾക്ക് നേരത്തെ 10 ശതമാനമായിരുന്നതെങ്കിൽ ആഗോളീകരണകാലത്ത് 30നും മേലെ എത്തിയിരിക്കുന്നു.കരിമ്പട്ടികയിൽ പ്റ്റുത്തിയതാണെങ്കിൽ കമ്മീഷൻ തുക വർദ്ധിക്കും.
ഇതിന്റെ രാഷ്ട്രീയം ഇങ്ങനെ .
1940 കളിൽ ഒട്ടേറെ മൂന്നാം ലോകരാജ്യങ്ങൾ സാമ്രാജ്യത്വങ്ങളുടെ കൊളോണിയൽ ദാസ്യത്തിൽ നിന്നും ഔപചാരികമായി സ്വാതന്ത്ര്യം നേടുകയുണ്ടായി.
രണ്ടാം പോകയുദ്ധത്തെ തുടർന്നു കോളനികളെ പഴയമട്ടിൽ അടിച്ചമർത്തി നിർത്താനാവാത്ത വിധം സ്വാതന്ത്ര്യ പോരാട്ടങ്ങൾ ശക്തിയാർജ്ജിച്ചതും,മാത്രമല്ല ചൈന വിയറ്റ്നാം തുടങ്ങി പലരാജ്യങ്ങളിലും കമ്യുണിസ്റ്റ്കാർ വിമോചനപ്രസ്താനത്തിന്റെ മുൻപന്തിയിലേക്ക് വന്നതുമായ സാഹചര്യത്തിലാണ്.സാമ്രാജ്യത്വ ശക്തികൾ ഈ രാജ്യങ്ങൾക്ക് “സ്വാതന്ത്ര്യം ”നല്കി തങ്ങളുടെ കൂടെ നിർത്താൻ ‘ഡി കോളനൈശേഷൻ’എന്ന പദ്ധതി നടപ്പിലാക്കിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികാരത്തിൽ വന്ന ഭരണ വർഗ്ഗങ്ങൾ രാജ്യത്തെ സാമ്രാജ്യത്വ മൂലധനവുമായി കണക്ക് തീർത്ത് രാജ്യത്തെ മോചനത്തിലേക്ക് നയിക്കാൻ കഴിവും തയ്യാറുമുള്ളവരുമായിരുന്നില്ല .
പകരം സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്ക്,ഐ എം എഫ്, ഗാട്ട് തുടങ്ങിയവയുടെ കാർമികത്തിൽ കടമായും നിക്ഷേപമായും വിദേശ മൂലധനത്തെ വിളിച്ച് കൊണ്ടു വന്നുരാജ്യത്തെ വികസിപ്പിക്കാനെന്ന പേരിൽ നടപ്പിലാക്കിയ നയങ്ങൾ പടി പടിയായി രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്കും വിദേശ കടക്കെണിയിലേക്കും തള്ളി വിടുകയായിരുന്നു.
പിന്നോക്കവസ്ഥ പരിഹരിക്കാനെന്ന പേരിൽ ഉദാര വല്കരണം ,ഘടനാക്രമീകരണം ,ആഗോള വല്കരണം എന്നിങ്ങനേയുള്ള
തീവ്ര കൊള്ളക്കുള്ള പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കി.
ഈ പദ്ധതികൾ 70 കളിൽനടപ്പിലാക്കിയ ബ്രസീൽ,മെക്സിക്കോ ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ പാദസേവകരായ ഭരണാധികാരികളെ ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയിരുന്നു.
ആ രാജ്യങ്ങളിൽ വലിയ വികാസങ്ങളുണ്ടാക്കുന്നതായി ആദ്യഘട്ടങ്ങളിൽ കണക്കുകൾ നിരത്തി വൻ പ്രചരണങ്ങൾ അഴിച്ചു വിട്ടിരുന്നു.
പിന്നീട് അധിവേഗം ആ രാജ്യങ്ങൾ ഭീകരമായ കടക്കെണിയിൽ അകപ്പെടുകയും മഹാ ഭൂരിപക്ഷം ജന വിഭാഗങ്ങളും
കടുത്ത പട്ടിണിയിലേക്കും,ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കും നിപതിക്കുകയും ചെയ്തു.

ഈ രാജ്യങ്ങൾ തകർന്നതോടെ ഇതേ പദ്ധതികൾ തങ്ങളുടെ കൊള്ളക്കായി ആഫ്രിക്കൻ രാജ്യങ്ങളിലും ഫിലിപൈൻസ്.തായ്‌ലാന്റ്,
തെക്കൻ കൊറിയ മുതലായ ഏഷ്യൻ രാജ്യങ്ങളിലും നടപ്പിലാക്കി.
റാവു സർക്കാരും ,രാജ്യത്തെ കോൺഗ്രസ്സുകാരും ഈ രാജ്യങ്ങളുടെ വികാസം ചൂണ്ടിക്കാണിച്ചായിരുന്നു.നമ്മുടെ രാജ്യത്തും പുത്തൻ സാമ്പത്തികം നടപ്പിലാക്കിയത്.
ഈ നയൻ നടപ്പിലാക്കിയ രാജ്യങ്ങളെക്കുറിച്ച് പിന്നീട് നാം അറിയുന്നത് പാടേ തകർന്നടിഞ്ഞതിന്റെയും പട്ടിണി മരണങ്ങളുടേയും കടുത്ത ചിത്രങ്ങളാണ് ലോകം കണ്ടത്
സോമാലിയ,ഏത്യോപ്പിയ ,ചാഡ്.....ലോകത്തിന്ന് സമ്മാനിച്ചുകൊണ്ടു അനിദിനം മുന്നേറുന്നു.
പരിഷ്കാരം നടപ്പിലാക്കിയ ഭരണാധികാരികളുടെ സ്ഥിതിയും പരിശോധിച്ചാൽ റോഹ്തേവൂയും ,ചുന്ദുഹ്വാനും ലക്ഷക്കണക്കിന്ന് കോടിയുടെ അഴിമതിയുടെ പേരിൽ ഇന്ന് ജയിലിലടച്ചിരിക്കയാണ് .
ദശ ലക്ഷക്കണക്കിന്ന് കോടി മുക്കിയ മാർക്കോസ് നാടു വിട്ടോടി.
തായ്‌ലാന്റിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ജയിലടച്ച് പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇങ്ങിനെയൊക്കെ വ്യാപകമായി സംഭവിക്കുമ്പോഴും സാമ്രാജ്യ്ത്വ കാർമ്മികത്തിൽ തുടരുന്ന ഭരണാധികാരികൾ ഇതേ നയങ്ങൾ തുടരുന്നതിന്നാണ് ഏറെ താല്പ്പര്യം കാണിക്കുന്നത്.
വ്യവസ്തയുടെ വിശ്വാസ്യത നില നിർത്താൻ ,ഉയർന്നു വരുന്ന ജനരോഷം തണുപ്പിക്കാനും തിരിച്ചു വിടാനും സാമ്രാജ്യത്വം ഫലപ്രദമായി ഇടപെടുമെന്ന് ധൈര്യം ഇവർക്ക് കൂട്ടിന്നുണ്ട്.
ഇന്തയിലും ഉദാരവല്കരണവും ആഗോള വല്ക്കരണവും ശക്തിപ്പെട്ടതോടെ കേന്ദ്രവും സംസ്ഥാനവും മാറി മാറി ഭരിക്കുന്നവർക്ക്
ഏത് തരം കറാറുകളും ആകർഷണീയമായ വ്യവസ്ഥയിൽ ഏർപ്പാടാക്കി കൊടുക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന
നൂറ് കണക്കിന്ന് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
90 ന്ശേഷം രാജ്യത്ത് നടപ്പിലാക്കിയ ആഗോള വല്ക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം രാജ്യത്ത് നടപ്പിലാക്കിയത് കോൺഗ്രസ്സാണ്
ഈ പാർട്ടിയുടെ നയത്തെ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇന്നീ രാജ്യം എത്തിപ്പെട്ട അവസ്ഥയുടെ ഉത്തര വാദിത്വത്തിൽ നിന്ന് മാറി നില്ക്കാമെന്നു കരുതേണ്ട.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പുത്തൻ കൊളോണിയൽ അടിമത്വത്തിലമർന്നുപോയ ,തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഏതൊരു മൂനാം ലോകരാജ്യത്തുമെന്നപോലെ
പുത്തൻ കോളോണിയൽ പ്രക്രിയ നമ്മുടെരാജ്യത്തും ആഴത്തിലായിരിക്കുന്നു എന്നും അതിനനുസൃതമായ വിധം നമ്മുടെ രാജ്യത്തെ ഭരണവർഗ്ഗ പാർട്ടികളും ഉന്നത ഉദ്യോഗസ്ഥ വിഭാഗങ്ങളും ബഹുരാഷ്ട്ര കുത്തകകളുടെ പേ റോളിലാണ് ഉള്ളത്
എന്ന് വെളിപ്പെടുത്തുകയാണ് നാളിതു വരേയുള്ള അഴിമതിക്കഥകൾ എന്നാണ്.
അവസാനമായി ഒന്നു കൂടി....
അർത്ഥശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കട്ടെ
ഇക്കാലത്ത് സ്വാതന്ത്ര്യ സമരകാലത്തെ ആത്മാർത്ഥതയും ത്യാഗമനോഭാവവും ,രാജ്യസ്നേഹവുമെല്ലാം നഷ്ടപ്പെട്ടുപോയി,
രാഷ്ട്രീയവും രാഷ്ട്രീയക്കാരും പാടേ ദുഷിച്ചിരിക്കുന്നു അതിനാൽ പരമാവധി രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നതാണ്
മെച്ചമെന്നുള്ള അരാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാനല്ല ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
മറിച്ച് യഥാർത്ഥ ദേശാഭിമാന -പുരോഗമന ജനാധി പത്യ ശക്തികളുടേയും വിപ്ളവ ശക്തികളേയും ഐക്യത്തേയും അതു വഴി ഒരു സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയാവാനുള്ള അതിയായ ആഗ്രഹവുമാണ്.

2010, നവംബർ 26, വെള്ളിയാഴ്‌ച

ഞാനിവിടെത്തന്നെയുണ്ടു....രോഗങ്ങൾ പൂക്കുന്ന ഈ മലമുകളിൽ

ഡോ: വൈ എസ മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം )



?:- പാദരെ ഗ്രാമത്തില്‍ കണ്ടുവരുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ,രോഗങ്ങള്‍ ജനിതക വൈകല്യങ്ങള്‍ എന്നിവ എന്റൊസല്‍ഫാന്‍ തുടര്‍ച്ചയായി തളിച്ചതുകൊണ്ട് ഉണ്ടായതാണെന്ന് പറയാന്‍ കാരണം ?
ഇത്തരം പ്രശ്നങ്ങള്‍ ഏറിയോ കുറഞ്ഞോ മറ്റു പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ ?

മറു : മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ കഴിഞ്ഞ ഞാന്‍ 1982 മുതലാണ്‌ പ്രാക്ടീസ് ആരംഭിച്ചത് .
കുന്നും, മലയും കാടും നിറഞ്ഞ ഈ പ്രദേശം ,അന്ന് ഇന്നത്തെ തിനേക്കാള്‍ പിന്നോക്കമായിരുന്നു .പ്രാക്ടീസ് തുടങ്ങിയതോടെ നിരവധി രോഗികളെയും ,അവരുടെ കുടുംബാംഗങ്ങളെയും പരിചയപ്പെടാന്‍ ഇടവന്നു .
ഈ പരിചയപ്പെടലിലൂടെയാണ് ചില പ്രത്യേക കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് .എനിക്ക് പരിചയമുള്ള മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് Abnormal ആയ രോഗമുള്ളവര്‍ ഇവിടെ കൂടുതലാണ് .എന്ന കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത് .
വ്യക്തമായി പറഞ്ഞാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ,മാനസിക ആസ്വാസ്ഥ്യങ്ങളും,ക്യാന്‍സറും അംഗവൈകല്യങ്ങളും ഒരു കുടുംബത്തില്‍ തന്നെ രണ്ടും മൂന്നും പേരെ ബാധിച്ചതായി കാണാന്‍ കഴിഞ്ഞു .
ഏകദേശം 4 കിലോമീറ്റര്‍ റേഡിയസ്സിനുള്ളിലുള്ള ഒരു പ്രദേശത്താണ് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ടു .
ഏതായാലും ഞാന്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും,കഴിയുന്നത്ര കുറിച്ചു വെക്കാനും തുടങ്ങി .ജനങ്ങള്‍ വ്ശ്വസിച്ചത് ഇതൊക്കെ അവരുടെ പ്രാദേശികമായ ജഡധാരിയുടെ (ഒരു ശിവദൈവം )ശാപം മൂലം സംഭവിക്കുന്നതാണ് എന്നായിരുന്നു.
1990 ല്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍വിശദീകരിച്ചുകൊണ്ടു പ്രസിദ്ധനായ ഒരു സൈക്യാട്രിസ്റ്റിന്ന് ഞാന്‍ ഒരു കത്തെഴുതി .എന്റെ തന്നെ സംശയനിവാരണത്തിന്നു വേണ്ടിയായിരുന്നു.അങ്ങിനെ ചെയ്തത്.
പക്ഷെ എനിക്ക് യാതൊരു മറുപടിയും കിട്ടിയില്ല .1996 ല്കേരള മെഡിക്കല്‍ ജേര്‍ണലിന്ന് ഞാന്‍ ഒരു കത്തയച്ചു.അതു പ്രസിദ്ധീകരിച്ചുവന്നു ഞാനതില്‍ പറഞ്ഞത് ഇവിടുത്തെ വെള്ളത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന എന്തോ വസ്തു അടങ്ങിയതിനാല്‍ അത് തലച്ചോറിനെ മാരകമായി ബാധിക്കുന്നതാവാം രോഗങ്ങളുടെ കാരണം എന്നാണു.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താല്പര്യമെടുക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും ഞാനതില്‍ സൂചിപ്പിച്ചു.
അക്കാലത്തൊന്നും എന്റോസള്‍ഫാനുമായി ബന്ധിച്ച് പ്രശ്നം പഠിക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ .ഇതിനിടയില്‍ സാമൂഹ്യ താല്പര്യമുള്ള പലരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരുകൂട്ടം ചെറുപ്പക്കാര്‍ ,എന്റോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ് ഇവിടെ ഇഷ്ടം പോലെ തേനീച്ചകളും ,തേന്‍ കൂടുകളും ഉണ്ടായിരുന്നുവെന്നും ,ഇപ്പോള്‍ അവക്കെല്ലാം നാശം സംഭവിച്ചു എന്നും അതിന്റെ കാരണം എന്റോസള്‍ഫാനാണെന്നും വാദിച്ചു കൊണ്ടു രംഗത്തു വന്നു.
അതുകൊണ്ടു തേനീച്ചകളെ വംശഹത്യ ചെയ്യുന്ന എന്റോസള്‍ഫാന്‍ തളിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങിനെ അവര്‍ സ്പ്രേ ചെയ്യാന്‍ വരുന്ന ഹെലിക്കോപ്പ്ടര്‍ തടയാന്‍ പോയി .
അവിടെ വെച്ച് തര്‍ക്കം നടക്കുകയും ,തേനീച്ചകളുടെ കാര്യം ശുദ്ധ വിഡ്ഡിത്തമാണെന്നും ,ആരോഗ്യകരമായ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നോക്കാമെന്നും സ്പ്രേ ചെയ്യാന്‍ വന്നവര്‍ പറയുകയും ചെയ്തു.
ഏതായാലും പോലീസിനെ ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരെ നീക്കം ചെയ്തത്.
ഈ സംഭവത്തിന്ന് ശേഷം നാട്ടുകാരില്‍ ചിലര്‍ എന്നെ സമീപിച്ച് ആരോഗ്യപ്രശ്നങ്ങളും എന്റോസള്‍ഫാനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു പഠിച്ചാല്‍ ഉപകാരമായിരിക്കുമെന്നു പറഞ്ഞു.
ഇടക്കാലത്ത് ഈ ദിശയില്‍ പലപ്പോഴും ഞാനും ആലോചിച്ച് നോക്കിയിരുന്നെങ്കിലും ,നാട്ടുകാരുടെ ഈ വരവോടുകൂടിയാണ് ഞാന്‍ ഗൗരവമായ പഠനം തുടങ്ങിയത്.
അങ്ങിനെ ഞാന്‍ കിട്ടാവുന്ന സ്റ്റഡിമെറ്റീരിയല്‍സ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഇന്റെര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച് ഇവിടുത്തെ അനുഭവങ്ങളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കാന്‍ തുടങ്ങി .പെട്ടെന്ന് എനിക്കൊരു കാര്യം മനസ്സിലായി ,
ഒരു കീടനാശിനിയുമായി ബന്ധപ്പെട്ടു മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളാദ്യത്തെ അനുഭവമാണ് പാദ് രെയിലേതെന്ന്. അതായത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു കീടനാശിനി ഒരേസ്ഥലത്ത് തളിച്ച അനുഭവം ഇതിന്ന് മുന്‍പ് എവിടേയും ഉണ്ടായിട്ടില്ല.എന്നുതന്നെ പറയാം .അതിനാല്‍ മനുഷ്യരാശിയുടെ നന്മക്കുതകുന്ന പഠനങ്ങള്‍ നടത്താനും ,തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു പശ്ചാത്തലവും സാഹചര്യവുമാണ് എന്റോസള്‍ഫാന്‍ ആക്രമണപ്രയോഗത്തിന്റെ ബലിയാടാകുക വഴി ഈ ഗ്രാമം ലോകത്തിന്റെ മുമ്പാകെ തുറന്നു വെച്ചിരിക്കുന്നത്.
മനുഷ്യൻ ഇതര ജീവജാലങ്ങൾ,സസ്യലതാതികൾ ,പരിസ്ഥിതി എന്നിവ ഒരു കീട നാശിനി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടേതായ ഈ അനുഭവ പാഠങ്ങൾ ,എല്ലാതരം കീടനാശിനികൾക്ക്മെതിരായ പോരാട്ടത്തിനുള്ള വസ്തു നിഷ്ടമായ അറിവാണ്.
ഇത്രയും ദീർഘമായി ഒരു പ്രദേശത്തെ വിദേയമാക്കുക വഴി ലഭ്യമായ അറിവുകളും അനുഭവങ്ങളും കീടനാശിനി പക്ഷക്കാരുടെ എല്ലാ വാദഗതികളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്.
പാദ് രെയുടെ അപൂർവ്വത ,അടുത്തയിടെ അമേരിക്കൻ പ്രസിദ്ധീകരണമായ Helth Perspectiveസമ്മതിച്ചിരിക്കയാണ്..This is the first study of endosulfans impact on humanbeings in the wholworld. എന്നാണവർ പറഞ്ഞത്.
?:-എങ്ങിനെയാണ് കൂടുതൽ ഉയർന്ന അന്യേഷണ ഏജൻസികളേയും മറ്റും ഇടപെടലുകളിലേക്ക് താങ്കൾ നടത്തിയ പഠനങ്ങൾ എത്തിപ്പെട്ടത്?
മറു:- FIPPAT,NIOH,അച്ചുതൻ കമ്മിറ്റി തുടങ്ങിയ പ്രമുഖരായ ചില ഏജൻസികൾ പഠനങ്ങൾ നടത്തിയിട്ടുണ്ടു.വിവാദമായ Dubey കമ്മിറ്റി FIPPAT,NIOH എന്നിവയിലൂടെ എന്നിവയുടെ റിപ്പോർട്ടുകളേയാണ് ആശ്രയിച്ചത്.
മൊത്തത്തിൽ FIPPAT,Dubyകമ്മിറ്റി നല്കിയ അനുഭവങ്ങൾ നാം ശ്സ്ത്രജ്ഞരെന്നും ബുദ്ധിജീവികളെന്നും വിശ്വസിക്കുന്നവർ എങ്ങിനൊയോക്കെ നിക്ഷിപ്ത താല്പ്പര്യങ്ങൾക്ക് വിധേയരാവുന്നു വെന്നും അവരുടെ നിഗമനങ്ങൾ എങ്ങിനെ ജനവിരുദ്ധമാവുന്നു എന്നും ആത്മാർത്ഥമായ അന്യേഷണങ്ങളെ എങ്ങിന്നെയൊക്കെ നിക്ഷിപ്ത താല്പ്പര്യക്കാർ ആക്രമിക്കുന്നുവെന്നുമുള്ള നല്ല ഉദാഹരണങ്ങളാണ്.
ഇക്കാര്യങ്ങൾ വ്യാപകമായി അറിയുന്നതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ല .വ്യാപകമായ ശ്രദ്ധപിടിച്ചെടുക്കുന്നതിലേക്ക് എന്റോ സൾഫാൻ പ്രശ്നം വളർന്നതിന്നു പിന്നിൽ മനുഷ്യ സ്നേഹികളും പരിസ്ഥിതി വാദികളുമായ അനവധി വ്യക്തികളുടേയും , ചില പ്രാദേശിക സഘടനകളുടേയും നിരന്തരമായ ശ്രമങ്ങളും സഹനങ്ങളും ഉണ്ട് .
എന്റെ അന്യേഷണങ്ങൾ ഒരു ഉൾനാടൻ മലയോരഗ്രാമത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ നടത്താൻ ബാധ്യസ്ഥനായ മുൻ ധാരണയില്ലാത്ത അനുഭവ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്നവയാണ്.
ഞാൻ തുടർന്ന് ചെയ്തത് രോഗങ്ങളെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി മാധ്യമങ്ങൾക്കു നല്കുകയാണ്..
ഇത്തരമൊരു വിവരം പുറത്തു വന്നതോടെ കമ്പനിയുടെ ആൾക്കാർ പ്രതികരിച്ചത്“Wested intrest and environmentel terrorisam are bihint this proppaganda” എന്നാണ്.
പിന്നെ സ്റ്റാർ ടിവി ക്കാർപ്രശ്നത്തെക്കുറിച്ച് ഒരു വിശകലന പരിപാടി സം പ്രേക്ഷണം ചെയ്തു. അവർ പ്രശ്നം Down to Earthന്റെ MDയായ അനിൽ അഗർവാളിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇതിൽ പ്രത്യേകതാല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
അങ്ങിനെ Down to Earth Star TV വഴി ഞാനവരുമായും ഈ പ്രദേശവുമായും ബന്ധപ്പെട്ടു.ലാബ് പരീക്ഷണങ്ങളുടെ ബാധ്യത സ്വയം ഏറ്റെടു ക്കുകയാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി.
ഏകദേശം 6 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കാര്യമാണിത് .ഡൽ ഹിയിൽ നിന്ന് 2പേർ വന്ന് 5 ദിവസം താമസിച്ച് പഠിക്കുകയാണ് ചെയ്തത്.
ഇതേ സമയത്ത് തന്നെയാണ് പരിഷത്തിന്റെ അന്യേഷണവും നടക്കുന്നത് Down to Earth ന്റെ പഠനം വളരെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ അനവധി നിഗമനങ്ങൾ മുന്നോട്ട് വെച്ചു. പക്ഷേ കമ്പനിയും ഗവണ്മേന്റും അവരെ അവഗണിക്കുകയാണ് ചെയ്തത്. അതായത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രശ്നമായി മാറിയതും
ഇപ്പോൾ എന്റോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കാൻ പൊലൂഷൻ കണ്ട്‘റോൾ ബോർഡ് നിർബന്ധമായതും ജനങ്ങളും അവരുടെ കൂടെ നില്ക്കുന്നവരും നടത്തിയ ചെറുത്തു നില്പ്പിന്റേയും ഫലമായി തന്നെയാണ്.National Human Right Commission സ്വമേധയാ കേസെടുക്കാൻ തയാറായത്.
?:-ജനങ്ങൾ താങ്കളേപോലുള്ള വ്യക്തികൾ NIOH തുടങ്ങിയവർ നടത്തിയ പഠനങ്ങൾക്ക് എതിരേയാണല്ലോ ദുബെ കമ്മിറ്റി നിലകൊണ്ടത്...?ശരിക്ക് ഇത് സമരത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?
മറു:-ദുബെ കമ്മിറ്റി NIOH ന്റെ പഠനങ്ങളെ ശാസ്ത്രീയരീതി അവലംബിച്ചുള്ളതല്ലെന്നും അവരുടെ നിഗമനങ്ങളൊന്നും തന്നെ എന്റോസൾഫാനെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമല്ലെന്നും പറഞ്ഞു കൊണ്ടു നിസ്സാരമാക്കി തള്ളുകയാണ് ചെയ്തത്.
അങ്ങിനെ അവർ വ്യക്തമായും കമ്പനിയുടെ പക്ഷത്ത് നിലകൊണ്ടു .ഈ കമ്മിറ്റിയുടെ ചെയർമാനായ ദുബെ തന്നെയാണ് ആകാശം വഴി തളിക്കൽ നിർദ്ദേശിച്ച വ്യക്തി .
കമ്മിറ്റിയിലെ 4പേരിൽ 2പേർ കമ്പനിയുടെ ഒഫീഷൽസ് തന്നെയാണ്.മറ്റുരണ്ടുപേർ അവരുടെ ശാസ്ത്രീയ നിർദ്ദേശകരും 5ആ മത്തെ ആൾ ദുബെ .അടുത്ത 2 പേർ ഡോക്റ്റർമാർ -എന്നുവെച്ചാൽ എപ്പോഴും കമ്പനിക്ക് ഈ കമ്മിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്നർത്ഥം-
പിന്നെ അവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിന്ന് എന്ത് അർത്ഥമാണുള്ളത്.?വാസ്ഥവത്തിൽ ഈകമ്മിറ്റി സീരിയസ്സായ യാതൊരു പഠനവും നടത്തിയിട്ടില്ല .
ഒരു പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജനങ്ങൾ ബഹിഷ്കരിക്കുകയാണാ് ചെയ്തത്. അടുത്ത തവണ ആരേയും അറിയിക്കാതെയാണ് അവർ വന്നത് .അതും ജനങ്ങൾ കണ്ടുപിടിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു .അതായത് ജനങ്ങൾ തുടക്കം മുതലേ ശരിയായ രീതിയിലാണ് ചിന്തിച്ചത് എന്നർത്ഥം .
അതിനാൽ ദുബെ കമ്മിറ്റിക്ക് സമരത്തെ വഴി തെറ്റിക്കുവാനോ ,ഇല്ലാതാക്കുവാനോ കഴിയില്ലെന്ന് വ്യക്തം.
പിന്നെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.
ജനങ്ങളുടെ പേരിൽ ,ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന എന്തിലൂടേയും എങ്ങിനെ ചതിയുടെ ആധിപത്യം പുലർത്തുന്നു എന്നും ,പോസിറ്റീവായേക്കവുന്ന എന്തിനേയും എങ്ങിനെ ജനവിരുദ്ധമാകാമെന്നും ദുബെ കമ്മിറ്റി നല്കിയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ക്ളാസിക്കലായ അർത്ഥത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ദരും എന്നത് ഒരു മിഥ്യയാണെന്നും.
എന്റെ പേരിൽ മാന നഷ്ടത്തിന്ന് നല്കിയ രണ്ടു കേസുകൾ നിലവിലുണ്ട്. ഒന്ന് കമ്പനി അസോസിയേഷൻ നല്കിയതും രണ്ട് ബോംബെ അസോസിയേഷൻ നല്കിയതും . ഇതൊക്കെ ഒരു പ്രവർത്തനത്തിന്നിടയിൽ സ്വാഭാവികമാണ്.
ഇപ്പോൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു റിവ്യൂ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട് .അവർ ഇതിനകം രണ്ട് സിറ്റിംഗ് നടത്തിക്കഴിഞ്ഞു. ഏതായാലും പ്രശ്നം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.
?:-കീടനാശിനിയുടെ ഉപയോഗത്തേക്കുറിച്ച് മൊത്തത്തിൽ താങ്കൾക്ക് പറയാൻ കഴിയുന്ന അഭിപ്രായമെന്താണ്?
മറു:-aereal spray നിർത്തിവെച്ച് രണ്ടു വർഷം കഴിയുമ്പോഴേക്ക് ഇവിടെ നിന്ന് അപ്രത്യക്ഷമായ പക്ഷികളൊക്കെ തിരിച്ചു വന്നിരിക്കുന്നു. തേനീച്ചകളും തേൻ കൂടുകളും വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷം ഏകദേശം ബംബർ എന്നു പറയാവുന്ന വിളവുകളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്?
കീടനാശിനി വിളവു വർദ്ധിപ്പിക്കുന്നു എന്ന വാദം തന്നെ തെറ്റാണ് എന്നീ നിഗമനങ്ങൾക്കെങ്കിലും നമ്മെ ഈ അനുഭവം പ്രേരിപ്പിക്കുന്നു.
പിന്നെ ഭൂമിയിൽ കാണുന്ന ജീവികളെയെല്ലാം മിത്ര കീടങ്ങൾ ശത്രു കീടങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കൊന്നൊടുക്കുവാനും ജീവിക്കാനനുവദിക്കാനുമൊക്കെ മനുഷ്യന് എന്തധികാരമാണുള്ളത്.
പ്രകൃതിയുടെ പദ്ധതിയിൽ ഒന്നും അനാവശ്യമല്ലെന്ന് ഓർമ്മവേണം ജീവജാലങ്ങളുടെ ധർമ്മത്തെ കുറിച്ച് അന്തിമമായ അറിവ് നാം കൈവരിച്ചിട്ടില്ല .
പരാഗണം നടത്താൻ പാറ്റയും ശലഭങ്ങളുമൊക്കെ വേണമെന്ന് ശാസ്ത്രം പറയും പക്ഷെ ഏതെങ്കിലും പ്രാണി ഇളംകായിലെ നീർ കുടിക്കുന്നത് കണ്ടാൽ ഉടൻ അവ കൊന്നൊടുക്കപ്പെടേണ്ട ജീവിയായി .
യഥാർത്ഥത്തിൽ ജീവിതത്തിന്റെ ആധാരം തന്നെ കൃഷിയായിരുന്ന കാലത്ത് കീടാക്രമണങ്ങളേക്കുറിച്ച് ഇത്ര പേടിയുണ്ടായിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല . എന്തെങ്കിലും കീടപ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനുള്ള നാട്ടറിവും കർഷകർക്ക് ഉണ്ടായിരുന്നു.
പരിസ്ഥിതിയുടെ നിയമങ്ങൾ തന്നെയാണ് അന്നു ഉപയോഗിച്ചത്.
-വാസ്തവത്തിൽ വ്യാപകമായി കാടും മറ്റും വെട്ടിനശിപ്പിക്കുകയും നഗരങ്ങൾ പെരുകുകയും പ്രകൃതി ദത്തമായ നീർച്ചാലുകളും ,നീർകെട്ടുകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് കീടങ്ങൾ എന്നു പറയുന്ന ജീവജാലങ്ങൾ കൂട്ടായി കൃഷിയിടത്തിലേക്ക് പ്രവേശിച്ചത് എന്നു തോനുന്നു. സ്വന്തം ആവാസവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രാണരക്ഷാർത്ഥമുള്ള ഒരു തരം പാലായനം തന്നെയാണത്.
ഇവിടെതന്നെ പ്ലാന്റേഷനുകളിൽ എന്റോസൾഫാൻ തളിച്ചപ്പോൾ അതിലെ കീടങ്ങൾ താഴ്വരയിലേയും ,സൾഫാൻ തളിക്കാത്ത മറ്റു പ്രദേശങ്ങളിലേയും കൃഷികളിലേക്കും സസ്യ ലതാതികളിലേക്കും കുടിയേറിയതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കാര്യമിതായിരിക്കാം .കാടുനശിപ്പിച്ചു .കീടങ്ങൾ കൃഷിയിടങ്ങളിൽ വന്നു.അതേസമയം വ്യവസായികൾ കീടനാശിനികൾ ഉല്പാദിപ്പിച്ചു-അതു വിറ്റഴിക്കാൻ അവർ കീടങ്ങൾക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി-
ഇക്കാര്യങ്ങളെല്ലാം ചെയ്തത് ഒരേ ശക്തികളാണല്ലോ .
പണക്കൊതിയന്മാരായവരും അധികാരം കയ്യാളുന്നവരുമായ ശക്തികൾ .
ഏതായാലും ലോകത്താകെ കീടനാശിനിയുടെ ഉപയോഗം എന്നന്നേക്കുമായി നിർത്തി വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
അതില്ലാതെ തന്നെ കൃഷിചെയ്യാനുള്ള നൂതനവും ,പരമ്പരാഗതവുമായ അനവധി മാർഗ്ഗങ്ങളും ആശയങ്ങളും മനുഷ്യ രാശിയുടെ മുൻപാകെയുണ്ട്.
മിക്കതും പരീക്ഷിച്ച് വിജയിച്ചതുമാണ് ഈ കാഴ്ചപ്പാടോടേയുള്ള പോരാട്ടവുമായി ഈ സമരത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്.

2010, നവംബർ 20, ശനിയാഴ്‌ച

ആര്‍ക്കാണ് തെറ്റ് പറ്റിയത് ?

പാദ് രയില്‍ നിന്നും വീണ്ടും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു .....
കാല്‍ നൂറ്റാണ്ട്കാലം വിഷമാരി സൃഷ്ടിച്ച മഹാവിപത്തിന്റെ സാക്ഷി പത്രങ്ങളായി,
ദുഷ്ട ദുരന്തത്തിന്റെത്തിന്റെ ജീവിച്ചു തീർക്കുന്ന ഹൃദയംപിളർക്കുന്ന സാക്ഷിചിത്രങ്ങളായി ചെറുത്തുനില്പ്പിന്റെ പ്രതീകങ്ങളായി .....
എല്ലാംഒടുങ്ങിയിട്ടും ഒടുങ്ങാതെ കടലെടുത്തു പോവാതെ
പാദ് ര ഇന്നും ഒരുജീവച്ചവമായി അവിടെയുണ്ടു.
എന്റോസൾഫാൻ വിഷം തലമുറകളോളം വിഷവാഹികളാക്കിയ -,
ദുഷ്ടശക്തികളായ -പണത്തിന്നു വേണ്ടി എന്തും വില്ക്കുന്ന കീടനാശിനി കച്ചവടക്കാരും
അവരെ നിരന്തരം സേവിക്കുന്ന പാവം മാത്രം ചെയ്തു ശീലിച്ച ഭരണാധികാരികളും ,
എല്ല ദർശ്ശനങ്ങളും മൂലധന താല്പ്പര്യത്തിന്നു വേണ്ടി അടിയറവെച്ച
വ്യവസ്ഥാപിത രാഷ്ട്രീയക്കാരും ചേർന്നു ദുരന്ത ഭൂമിയാക്കിയ പാദ് രയിൽ
മണ്ണും വായുവും ,ചെടികളും ,പക്ഷി മൃഗങ്ങളും മനുഷ്യരും എല്ലാം തന്നെ
വരുംകാലത്തിന്ന് കൈമാറാൻ ഒന്നും ഒന്നും അവശേഷിക്കാത്ത പാദ് ര... .
നരകത്തില്‍പോലും ഇത്രയും ആകാൻകഴിയുമോ?
അതും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ..
ഇല്ല . ഹൃദയം മുറിയുന്ന ഈ വിചിത്ര കാഴ്ച കാണാന്‍ ആവില്ല ...
അരുത് കാട്ടാളന്മാരെ അരുത്...കണ്ണേ മടങ്ങുക..മടങ്ങുക..
കാസർക്കോട് ജില്ലയിൽ 11 പഞ്ചായത്തുകളിൽ വിഷ ദുരിതബാധിതരുടെ എണ്ണം പതിനായിരക്കണക്കിന്നു വരും
രോഗം ബാധിച്ചു മരണപ്പെട്ടവർ ആയിരത്തിലേറെ.
2001 ഒന്നു മുതൽ ദുരന്ത വാർത്തയറിഞ്ഞു പാദ് ര ഗ്രാമത്തിലേക്ക് വന്ന പഠന ക്കമ്മീഷനുകൾക്കും ശാസ്ത്രജ്ഞന്മാർക്കും പത്ര-ദൃശ്യമാധ്യമങ്ങൾക്കും സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകർക്കും
പഠന റിപ്പോർട്ടുകൾക്കും ചെറുത്തു നില്പ്പുകൾക്കും പ്രതിഷേധങ്ങൾക്കും കണക്കില്ല
എന്നിട്ടും എന്നിട്ടും എന്തേ പാദ് രയുടെ കണ്ണുനീർ അവസാനിക്കുന്നില്ല.
എല്ലാം വനരോധനമായി ഒടുങ്ങിപ്പോകുന്നു.
മാനവികതയുടെ ഇടതുപക്ഷത്തിന്റെ ഈ ലാസ്റ്റു ബസ്സിലും എന്തേ ഇവർക്ക് കാലുകുത്താൻ
ഇടം കിട്ടാതെ പോകുന്നു...
ക്ഷമിക്കണം
ഈ കുറിപ്പിന്റെ അടുത്ത ഭാഗത്തിലേക്ക് കടക്കുന്നതിന്നു ഇടയിൽ ഒരു വാർത്തയിലേക്ക് .
സ്വിസ്സ് ബാങ്ക് അസോസിയേഷൻ 2008 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്വിസ്സ് ബാങ്കിൽ പണം നിക്ഷേപിച്ച തുകയിൽ ഏറ്റവും വലിയ തുക ഇന്ത്യാക്കാരുടേതാണ്.
അനധികൃതമായി പണം സൂക്ഷിച്ച പ്രമുഖർ രാഷ്ട്രീയക്കാരാണ്.
ഇവർ രഹസ്യ അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുക 4700 കോടി ഡോളറാണ്.
(ഇത് 2008 ലെ കണക്കാണ്കഴിഞ്ഞ 15 വഷത്തിലെ നിക്ഷേപത്തിന്റെ വർഷാന്ത വർദ്ധനവ് 10 ഇരട്ടിയാണ്) ഈ തുകയുടെ പലിശ നമ്മുടെ കേന്ദ്ര സർക്കാറിന്റെ വാർഷിക ബജറ്റിലും അധികമാണ്.
നിക്ഷേപ്ക്കാപ്പെട്ട 10 ൽ ഒരു അംശം ഉപയോഗിച്ചാൽ ഇന്ത്യയുടെ മുഴുവൻ വിദേശക്കടവും വീട്ടാൻ കഴിയും .
ഇന്ത്യയിലെ സ്വിസ്സ് അംബാസഡർ മുംബെയിൽ വെച്ചു നടത്തിയ ഒരു പ്രസ്താവനയിൽ നന്ദി പ്രകാശിപ്പിച്ചത് ഇങ്ങിനേയായിരുന്നു.
“സമ്പന്നരായ ഇന്ത്യക്കാരെ ആശ്രയിച്ചു കഴിയുന്ന ഒരു ദരിദ്ര രാഷ്ട്രമാണ് സ്വിസ്സ്സർലാന്റ്” എന്നാണ്..
ഇനി വിഷയത്തിലേക്ക്
മന്ത്രി തെറ്റ് തിരുത്തണം എന്നാവശ്യപ്പെട്ടവർക്ക് സന്തോഷിക്കാനും ചർച്ചകൾ നിർത്തിവെക്കാനും വക നല്കിക്കൊണ്ട്
മന്ത്രി ഖേദം പ്രകടിപ്പിച്ചു. അത്തരമൊരു പ്രസ്താവന നടത്താനുണ്ടായ സാഹചര്യം മനസ്സിലാക്കി തുടർന്നുള്ള വിവാദങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മന്ത്രിമാർക്കും MPമാർക്കും MLAമാർക്കും രാഷ്ട്രീയ നേതാന്മാർക്കുമുള്ള വ്യക്തിപരമായ അഭിപ്രായം എൻന്റോസൾഫാൻ നിരോധിക്കണമെന്നു തന്നെയാണ് .
പക്ഷെ കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക നിലപാട് മറ്റൊന്നായിരിക്കുമ്പോൾ ഇവർക്കൊക്കെ എന്തു ചെയ്യാൻ കഴിയും
“ഈ ലക്ഷ്യം നേടുന്നതിന്ന് വിവാദമല്ല കൂട്ടായ ശ്രമമാണ് ആവശ്യമെന്നും”മന്ത്രി പറയാൻ മറന്നില്ല.
ആയുഷ്കാലം മുഴുവൻ ജനങ്ങളെ ഭരിച്ച് സേവിക്കാൻ പെടാപ്പാടുപെടുന്ന കെമിസ്റ്റ്റി അദ്ധ്യാപകൻ ശ്രദ്ധിക്കാതെ പോയതും
കഴിഞ്ഞ പതിനഞ്ച് വർഷക്കലമായി രാജ്യത്തെ ജനങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ ചില വസ്തുതകൾ ഇങ്ങിനെയാണ്:-എന്റോസൾഫാനിൽ അടങ്ങിയിരിക്കുന്ന രാസവസ്തു പ്രധാനമായും ഓർഗാനോ ക്ളോറിൻ ആണ്.
ടർപ്പന്റയിനോട് സദൃശ്യമായ മണമുള്ള ഇതിന്റെ നിറം കാപ്പിയോ അതിന്റെ നേർത്ത വകഭേദമോ ആണ്..
രണ്ടുതരം മിശ്രിത രൂപങ്ങളിൽ ഇത് മാർക്കറ്റിൽ യഥേഷ്ടം ലഭ്യമാണ് .
ഹെസ്റ്റ്,എക്സൽ ഇന്റ്രസ്റ്റീസ്,ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ് ,ഇ ഐ സി പ്യാരി എന്നിവരാണ് എന്റോസൾഫാൻ ഉല്പ്പാദിപ്പിക്കുന്ന കമ്പനികൾ ഇവരിൽ പലരും വൈദ്യ ശാസ്ത്ര മേഖലയിൽ ആധിപത്യം വഹിക്കുന്ന മരുന്നു നിർമ്മാണ കമ്പനികളുമാണ്..
ഏറ്റവും അധികം എന്റോസൾഫാൻ ഉല്പ്പാധിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയിലാണ്.ഉല്പ്പാദനത്തിന്റെ നല്ലൊരു പങ്ക് ഇപ്പോഴും ഇത് ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.
13180 മെട്രിക്ക് ടൺ എന്റോസൾഫാൻ ഇന്ത്യയിൽ നിന്നു
കയറ്റി അയക്കുകയും 4599 മെട്രിക്ക് ടൺ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുകയും ചെയ്യുന്നു.
1774 ൽ കാൾ വിജിലംഷിലെ എന്ന സ്വീഡീഷ് ശാസ്ത്രജ്ഞനാണ് ഇത് വേർതിരിച്ചെടുത്തത്.
ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ ശത്രു വിഭാഗത്തിന്റെ ജീവജാലങ്ങളേയും പരിസ്ഥിതിയേയും കൊന്നൊടുക്കുവാനുള്ള രാസായുധമായി ഇത് ഉപയോഗിക്കപ്പെട്ടു.
പിന്നീട് ഇത് കീട നാശിനി എന്നനിലയിലേക്ക് വേഷം മാറി രൂപം മാറി.
നമ്മുടെരാജ്യത്ത് രാസ കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് 50 വർഷത്തിലധികമായി
എങ്കിലും എന്റോസൾഫാൻ അവതരിച്ചിട്ട് 30 വർഷമേ ആയിട്ടുള്ളു .
“ദൈവം 91 മൂലകങ്ങൾ നിർമ്മിച്ചു മനുഷ്യൻ ഒരു ഡസനിലും കുറവ് മൂലകങ്ങളേ വേർതിരിച്ചെടുത്തു.
പക്ഷെ ചെകുത്താൻ ഒരേയൊരു മൂലകം ശൃഷ്ടിച്ചു അതാണ് ക്ളോറിൻ ”ശാസ്ത്രജ്ഞന്മാരുടെ വാക്കുകളാണിത്.
രാസപ്രക്രിയയിലൂടെ ക്ലോറിൻ കാർബണുമായി പ്രതിപ്രവൃത്തിച്ചാണ് ജൈവക്ളോറിൻ ഉണ്ടാവുന്നത്.
എന്റോസൾഫാൻ ജൈവ ക്ളോറിൻ അടങ്ങിയ ഒരു കീട നാശിനിയാണ്.
ജീവികളുടെ ശരീരത്തിലും അന്തരീക്ഷത്തിലും നശിക്കാതെ നില നില്ക്കുന്നതും വിഭജിക്കാൻ കഴിയാത്തതുമാണ് ജൈവക്ളോറിൻ .
ഇതു ശരീരത്തിലെ കൊഴുപ്പിൽ നന്നായി അലിയുന്നു.അതിനാൽ ജൈവ വർദ്ധനം എന്ന പ്രക്രിയയിലൂടെ ശരീരത്തിൽ
ഇതിന്റെ അളവ് വർദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയിൽ രാസ വസ്തു കലരുന്നതോടെ അത് ഭക്ഷിക്കുന്ന ജീവികളുടെ ശരീരത്തിൽ ഈ രാസവസ്തു എത്തിപ്പെട്ട്
നിലനില്ക്കുകയും ക്രമീകമായി തോത് കൂടിവരികയും ചെയ്യുന്ന പ്രക്രിയയാണ് ജൈവവർദ്ധനം.
വെള്ളത്തിലും പഴവർഗ്ഗങ്ങളിലും എന്റോസൾഫാന്റെ അർദ്ധജീവിതം (രാസ ഗുണത്തോടെ വീര്യം നിലനില്ക്കുന്ന അവസ്ഥ​‍മൂന്ന് ദിവസം മുതൽ ഏഴു ദിവസം വരെയാണെന്ന് കണക്കാക്കാം .
എന്നാൽ മൺ കൂനകളിൽ ഈ കാലയളവ് 60 ദിവസം മുതൽ 600 ദിവസം വരേയാണ്.
മണ്ണീലെ സൂഷ്മ ജൈവ ജാലങ്ങളെ ഓർഗ്ഗാനോ ക്ലോറിൻ നശിപ്പിക്കുന്നതോ ,മണ്ണിന്റെ ജൈവസ്വഭാവത്തെ തടയുന്നതോ ആവാം
ഇതിന്റെ കാരണം .
ഈ രണ്ട് കാലയളവുകൾക്കിടയിൽ മത്സ്യ മാംസങ്ങൾ ധാന്യ പയർ വർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ശ്വസിക്കുകയും മണ്ണുമായി പെരുമാറുകയും ചെയ്യുന്ന മനുഷ്യന്റേയും ജീവികളുടെയും ശരീരത്തിൽ കീടനാശിനി എത്തിപ്പെടാനും
കൊഴുപ്പിൽ ജൈവക്ലോറിൻ കലരാനുമുള്ള സാഹചര്യം നിലനില്ക്കുന്നു.
ആവാസവ്യവസ്ത മുഴുവൻ വിഷമയമായി മാറുകയും ജീവികൾ ആ വിഷത്തിന്ന് വിധേയമാവുകയും ചെയ്യുന്ന രാസവിഷ പരിചംക്രമണത്തിന്റെ സമഗ്രമായ ഒരു വ്യവസ്ഥയാണ്​‍ ഇങ്ങനെ ഉണ്ടാവുന്നത് . പാദ് രയിൽ വർഷത്തിൽ 3 തവണയായി 25 കൊല്ലക്കാലം എന്റോസൾഫാൻ മഴ വർഷിച്ച് ഒഴിവില്ലാത്ത വിധേയമാക്കപ്പെടലിലൂടെ രക്തം കൊഴുപ്പ് എന്നിവയ്ക്ക് ഓർഗ്ഗാനോ ക്ളോറിൻ സ്വാംശീകരിക്കാനുള്ള കഴിവ്(വിഷത്തിനെതിരേയുള്ള പ്രതിരോധ ശേഷി)കൂടിവരുമെന്ന് തീർച്ചയില്ല .
ഇതുണ്ടാക്കുന്ന ജനിതക പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്ര ലോകത്തിന്ന് കാര്യമായി ഒന്നും അറിവില്ല .
എങ്കിലും പാദ് ര നല്കുന്ന പാഠം വിലപ്പെട്ടതാണ്.
പൊതുവായ സ്വഭാവ സവിശേഷതകൾക്കകത്ത് തന്നേയുള്ള ഓരോരോ ജൈവ സാങ്കേതിക പ്രവർത്തന വ്യവസ്ഥകളാണ് ജീവികൾ .
ഒരു പൊതു വ്യവസ്ഥയുടെ ഭാഗമായ സവിശേഷതകളാണ് ജീവൻ എന്ന പ്രതിഭാസം നിലനില്ക്കുന്നത് എന്നിതു സൂചിപ്പിക്കുന്നു.
ക്രമാനുഗതമായി ഉണ്ടാകുന്ന ജനിതകമായ അട്ടിമറി
ജീവന്റെ സാമാന്യവും സവിശേഷവുമായ ഈ അവസ്ഥയിൽ ജീവികളുടെ ജൈവ സ്വഭാവത്തിൽ മാരകമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഊഹിക്കാൻ വലിയ ശാസ്ത്രബോധമൊന്നും ആവശ്യമില്ല .
എന്റോസൾഫാന്-കാർസിനോജനിക്ക്,ഇമ്യൂണിസ്റ്ററി സപ്രഷൽ എന്നീ സ്വഭാവ സവിശേഷതകളുള്ളതായി ശാസ്ത്രം സമ്മതിച്ചിട്ടുണ്ട് .
ഇത്തരം നാശകാരിയായ സ്വഭാവങ്ങളുള്ള എന്റോസൾഫാൻ ഉണ്ടാക്കാനും അതു കൃഷിക്ക് വേണ്ടി നിർദ്ദേശിക്കുവാനും
ശാസ്ത്രത്തിന്ന് യാതൊരു ചിന്താക്കുഴപ്പവും ഉണ്ടായില്ല .
പക്ഷെ രോഗങ്ങളുടെ കാരണം എന്റോസൾഫാനാണെന്ന് പറയേണ്ടി വരുന്ന ഘട്ടം വരുമ്പോൾ ഇന്നത്തെ ശാസ്ത്രവും ശാസ്ത്രജ്ഞരും ഭരണാധികാരികളും പൊട്ടൻ കളികളിക്കുന്നു.
ഇതു ശസ്ത്രത്തിന്റെ കുഴപ്പമല്ല.
മൂലധന ശക്തികളും അതിന്റെ താല്പര്യം സംരക്ഷിക്കുന്ന ഭരണകൂടവും ചെല്ലും ചിലവും കൊടുത്തു പോറ്റുന്ന
സാമൂഹ്യ വിരുദ്ധതയുടെ ശാസ്ത്ര മാവുന്നത് കൊണ്ടാണ് .
2000 ത്തിൽ ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സ്റ്റോക്ക് ഹോമിൽചേർന്ന 120 രാജ്യങ്ങളുടെസമിതി 12 കീടനാശിനികൾ നിരോധിക്കാനുള്ള പ്രോട്ടോകോളിൽ ഒപ്പ് വെച്ചു .പോപ്സ് എന്ന് അറിയപ്പെടുന്ന ,
അത്യന്തം വിനാശകാരികളായ ഈ കീടനാശിനികളെ Dirty Dozenഎന്നാണു സമിതി വിശേഷിപ്പിച്ചത് .
നിരോധിക്കാൻ ഉദ്ദേശിച്ച ഡൈക്ളോഡ് യ്ൻ എന്നഗ്രൂപ്പിൽ ആദ്യം എന്റോസൾഫാനും ഉൾപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് അതിനെ ക്ളോറിനേറ്റഡ്സൈക്ലിക്ക് ഡയോളിന്റെ സൾഫ്യൂറസ് ആസിഡ് എന്നഗ്രൂപ്പിലേക്ക് മാറ്റി .
ഇതിനെ നിരോധനത്തിൽ നിന്നും രക്ഷപ്പെടുത്തി.ഇങ്ങിനെ രക്ഷപ്പെടുത്താൻ
എന്റോസൾഫാന്‍ നിർമ്മാണ കമ്പനികളും അവരുടെ രാഷ്ട്രീയ ശക്തികളും അതി സമർത്തമായചരടു വലിച്ചു .POP റിവ്യൂ കമ്മിറ്റികളിലെ കഴിഞ്ഞ അഞ്ച് യോഗങ്ങളിലും എന്റോസൾഫാനു വേണ്ടി
അവരുടെ താല്പ്പര്യം സംരക്ഷിക്കുന്നതിന്നു വേണ്ടി ശക്തമായി നിലകൊള്ളുന്നത് ഇന്ത്യാ മഹാരാജ്യമാണ്.
നമ്മുടെ ഗവർമെന്റിന്റെപൊതു സമീപനം ഇങ്ങനെ ആവുന്നതിൽ അത്ഭുതപ്പെറ്റാനി ല്ല .
ഇന്ത്യമാത്രമല്ല ലോകത്തിലേതന്നെ ഏറ്റവവും വലിയ വ്യവസായ ദുരന്തമായിരുന്നല്ലോ ഭോപ്പാൽ ദുരന്തം .
1984 ഡിസംബർ 3 നമുക്ക് മറക്കാൻ കഴിയില്ല .
ഇങ്ങിനെയൊരു അപകടത്തിനുള്ള സാദ്ധ്യത വ്യാവസായിക വിദഗ്ദർ കണക്ക് കൂട്ടിയിരുന്നെങ്കിലും ഇത്രയും ഭീകരത ആരും പ്രതീക്ഷിച്ചിരുന്നില്ല .
അതിനാൽ അപകടം നടന്ന അർദ്ധരാത്രിയിൽ എന്തു ചെയ്യണ മെന്നറിയാതെ രാജ്യം സ്തബ്ധരായി.
പിന്നീട് ഇന്നുവരെ നാം കണ്ടുകൊണ്ടിരിക്കുന്നത് ദുരന്തത്തെ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ്
ഔദ്യോഗിക വിഭാഗങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ്.
ഭോപ്പാൽ ദുരന്തത്തിന്ന് മുമ്പും അതിന്ന് ശേഷവും വികസിത രാജ്യങ്ങളേയും മൂന്നാം ലോകരാജ്യങ്ങളേയും വേർതിരിച്ചു കാണുന്നതും
മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങളേയും അതിലെ വിഭവങ്ങളേയും കൊള്ളചെയ്യുന്നതിന്നും ഒരു ദാക്ഷിണ്യവും കാണിക്കാറില്ല എന്നതാണു.
വികസിത രാജ്യങ്ങളുടെ ഒരു ട്രംഞ്ചിങ്ങ് പ്രദേശവും കൂടിയായാണ് ഇന്നു മൂന്നാം ലോകരാജ്യങ്ങൾ
മാരകമായ പാരിസ്തിതി തകരാരുണ്ടാക്കുന്ന എല്ലാ വ്യവസായങ്ങളും മാത്രമല്ല ആണവാവശിഷ്ടങ്ങൾ പോലും മൂന്നാം ലോകരാജ്യങ്ങളിലേക്ക് നിർബ്ബാധം തള്ളിക്കൊണ്ടിരിക്കുന്നു.
ഭോപ്പാൽ ദുരന്തം സഭവിച്ചത്‌ നോക്കുക..
ഇതുപോലുള്ള അപകടം ഒഴിവാക്കുന്നതിന്ന് വികസിതരാജ്യങ്ങളിൽ ഒട്ടേറേ സുരക്ഷാ നടപടികൾ ഉണ്ടു.
അതിൽ ഒന്ന് മീതൈൽ ഐസോസൈനേറ്റ് എന്നരാസവസ്തു അന്തരീക്ഷ ഊഷ്മാവിൽ എത്താതെ തണുപ്പിച്ചു കൊണ്ടിരിക്കണം എന്നത്.
മറ്റൊന്ന് ഇത് ചെറിയ ബാരലുകളിലേ സൂക്ഷിക്കാവൂ എന്നതാണ്.ഇല്ലെങ്കിൽ പൊട്ടിത്തെറിക്കുള്ള സാദ്ധ്യത കൂടുതലാണ്
മീതൈൽ ഐസോസൈനേറ്റ് എന്ന രാസ വസ്തുവിൽ നിന്നാണു സെവിൻ എന്ന കീടനാശിനി ഉണ്ടാക്കുന്നത്.
ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്റ്ററിയിൽ ഉല്പ്പാദിപ്പിച്ചിരുന്നത് സെവിനായിരുന്നു.അതിനെ തണുപ്പിക്കാനായി
വേണ്ടിവരുന്ന ഇലക്ട്രിസിറ്റി ലാഭിക്കാൻ അതിന്നു വേണ്ടിയുള്ള സംവിധാനങ്ങൾ രാത്രി കാലങ്ങളിൽ പ്രവർത്തിപ്പിക്കാതിരിക്കുക എന്നത് ഇവിടുത്തെ സ്ഥിരം പരിപാടിയായിരുന്നു.
ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്ന കമ്പനി ഡയറക്റ്റർ വാറൽ ആൻഡേഴ്സിനെ ഇന്ത്യയിൽ നിന്നും
രാക്ക് രാമാനം തടി തപ്പുന്നതിന്ന് എല്ലാ വിധ സഹായവും സംരക്ഷണവും നല്കിയത് ഈരാജ്യത്തെ ഭരണകൂടമാണ്, സർക്കാറാണ്.
തുടർന്നുണ്ടായ കോടതി നടപടികളും വിധിയും നമ്മൾ ഈ ബൂലോകത്തു ഏറെ ചർച്ച ചെയ്തതുകൊണ്ട്
അക്കാര്യത്തിലേക്ക് കടക്കുന്നില്ല.
നമ്മുടെ സർക്കാറിന്റെ നെറികെട്ട സമീപനത്തിന്റെ ഒരു തനിയാവർത്തനം മാത്രമാണ് പാദ് ര...
ഇവിടേയും കൊടും ഭീകരരായ വിഷമരുന്നു കുറ്റവാളികളെ സമർത്തമായി എങ്ങിനെ രക്ഷപ്പെറ്റുത്തുന്നു എന്നതിന്റെ നാടക കാഴ്ചകാൾക്കാണ് നമ്മളിപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
ചില ശാസ്ത്രീയ വിവരങ്ങള്‍ കച്ചവടത്തിനായി ഉപയോഗിക്കുന്ന എന്റോസൾഫാനിൽ രണ്ടു മോളിക്യൂളർ രൂപങ്ങൾ -ആല്ഫ/ബീറ്റ എന്റോസൾഫാൻ -ഉൾക്കൊള്ളുന്നു
യു എസ് പാരിസ്ഥിതിക സംരക്ഷണ ഏജൻസി (Environmental Proteection{Ageny)പറയുന്നത്
എന്റോസൾഫാൻ ശക്തമായ വിഷ സ്വഭാവമുള്ളതാണ് എന്നാണ്.
International Jjournal of Occupational and Environmental Healthന്റെ 2000 ഒക്ടോബർ ഡിസംബർമാസം ലക്കത്തിൽ കീടനാശിനികളേക്കുറിച്ച് വിഖ്യാതമായ പഠനങ്ങൾ നടത്തിയ എഫ് ക്വിജാനോ ഇങ്ങനെ എഴുതുന്നു.
“വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള പഠനങ്ങളും അവലോകന രേഖകളും എന്റോസൾഫാൻ ശക്തമായ വിഷഗുണ മുള്ളതും ,
അതിവേഗ മരണകാരണമായതും മാനസികവും വിഷവർദ്ധനം സൃഷ്ടിക്കുന്നതുമായ വിഷബാധയുൾപ്പെടെ ലിവർ കിഡ്നി തകരാർ,
ഹൃദയ സ്തഭനം ,രക്ത ദോഷ തകരാറുകൾ,തൊലിപ്പുറത്തെ അസ്വസ്ഥതകൾ തുടങ്ങി വിവിധ അവയവ വ്യവസ്തകളെ
മാരകമായി ബാധിക്കുന്ന താല്ക്കാലികവും സ്ഥായിയുമായ അനവധി വിഷബാധക്കും കാരണമാണെന്ന് ശക്തമായി തെളിയിക്കുന്നു.
എഫ് ക്വിജാനോ മനിലയിലെ കോളേജ് മെഡിസിനിലെ pharmacology and Toxicology ഡിപ്പാർട്ട്മെന്റിലെ അസോസിയേറ്റ് പ്രഫസറാണ്.....
എന്റോസൾഫാന്റെ LD50 വാല്യു (Lathel Doze Value) എന്റോസൾഫാൻ വായിലൂടെ കുടിച്ചു മരിച്ചവരുടെ ശരീരം പരിശോധിച്ച് കണ്ടെത്തിയ അളവുകളുടെരേഖകൾ ലഭ്യമാണ്.
വിഷം നേരിട്ട് വായവഴിയോ ഇഞ്ചക്ഷൻ വഴിയോ ശരീരത്തിൽ എത്തുമ്പോൾ
ജീവിയെ കൊല്ലാൻ പര്യാപ്തമായ അളവാണ് Lethel dozse 50 .എലികളിൽ 18-160ppm (Part per million) ആണ്.മുയലുകളിൽ 7.36 ഉം നായ്ക്കളിൽ 77 ppm ഉം ആണ്.
ഈ തോത് തന്നെ തൊലിയിലൂടെ അകത്ത് കടക്കുമ്പോൾ വളരെ ഉയർന്ന വിഷ ബാധ സ്വഭാവം കാണിക്കുന്നു.
തൊലിയിലൂടെയുള്ള എന്റോസൾഫാന്റെ സ്വാംശീകരണത്തിന്ന് എലികളെ വിധേയമാക്കിയപ്പോൾ
LD50 78-359 ppm ആണെന്ന് മനസ്സിലായി .
ബീറ്റ എന്റോസൾഫാനേക്കാൾ തീഷ്ണ വിഷകാരിയാണ് ബീറ്റ എന്റോ സൾഫാൻ .എലികളെക്കുറിച്ചുള്ള പരീക്ഷണം അവയുടെ ശരീരത്തിൽ പ്രോട്ടീൻ കുറവുള്ള അവസ്ഥയിൽ വിഷ ബാധക്ക് രണ്ടുമടങ്ങ് ശക്തി കൂടുതലായിരിക്കുമെന്ന് കാണിക്കുന്നു.
എന്റോസൾഫാൻ വിഷബാധയുടെ ഒരു പ്രധാന സ്വഭാവ സവിശേഷത തന്നെ കേന്ദ്രീ നാഡീ വ്യൂഹത്തെ ഉത്തേജിപ്പിക്കുവാൻ അതിനുള്ള കഴിവാണ്.
എലികൾ 15 ദിവസം തുടർച്ചയായി ,ഒരു ദിവസം 10ppm എന്റോസൾഫാൻ വായിലൂടെ നല്കിയപ്പോൾ മരണ നിരക്കിന്റെ വേഗത വളരെ കൂടുതലായി കണ്ടു.
ഒരു ദിവസം 5ppm നല്കിയപ്പോൾ കരൾവീക്കം സംഭവിക്കുന്നതായി നിരീക്ഷിക്കപ്പെട്ടു.
എലികൾക്ക് ഇതേ തോതിൽ 2 വർഷത്തിലധികം നല്കിയപ്പോൾ അതിജീവന ശേഷിയുടേയും വളർച്ചയുടേയും തോത് ക്രമത്തിൽ കുറഞ്ഞു വരുന്നതായും രക്തത്തിന്റെ രാസ സ്വഭാവത്തിലും കിഡ്നിയുടെ ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നതായും കാണാൻ കഴിഞ്ഞു . എന്റോസൾഫാൻ സ്വാംശീകരണം മൃഗങ്ങളിൽ പകർച്ചവ്യാധിക്കെതിരെ ചെറുത്തു നില്ക്കാനുള്ള കഴിവു കുറക്കുന്നതായും നിരീക്ഷിക്കപ്പെട്ടു . പെൺ എലികൾക്ക് ആഴ്ച്ചകൾതുടർച്ചയായി ദിവസം 0.1 ppm എന്നതോതിൽ നല്കിയപ്പോൾ അവയുടെ പ്രത്യുല്പ്പാദന വ്യവസ്ഥയിൽ തകരാറുകൾ സംഭവിച്ചതായി കണ്ടു .
ആൺ എലികൾക്ക് ദിവസം പ്രതി 10 ppm തുടർച്ചയായി നല്കിയപ്പോൾ അവയുടെ Seminitterous Tabules(ശുക്ല വാഹിനിക്കുഴലുകൾ,അവ Testicles ചേർന്നുള്ളവയാണ്) തകരാക്കുന്നതും ആവശ്യമായ തൂക്കം കുറയുന്നതായും മനസ്സിലായി.
ഭ്രൂണം ഗർഭസ്ഥ ശിശു എന്നിവയിൽ അംഗ വൈകല്യ രൂപീകരണത്തിന്ന് കാരണമാകുന്ന ഒരു ഏജന്റാണ്Teratogen.ദിവസം പ്രതിയുള്ള 2.5 ppmഡോസ് വഴി എലികളിൽ സാധാരണ പോലുള്ള പ്രത്യുല്പ്പാദനം തന്നെ നടന്നതായി മൂന്ന് തലമുറ പഠനം വ്യക്തമാക്കിയെങ്കിലും 5 മുതൽ 10 വരെ ppm ശിശുക്കളിൽ എല്ലിന്റെ വളർച്ചയിൽ അസാധരണത്വം ഉണ്ടാക്കുന്നതായി തിരിച്ചറിയപ്പെട്ടു.
ജീനിന്റെ പ്രവർത്തന ധർമങ്ങളെ ബാധിക്കുന്നതോ അവയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുന്നതോ ആയ ഒരു വസ്തു ജീൻ വിഷകാരികമാണ്.
ആല്ഫാ എന്റോ സൾഫാനും ബീറ്റാ എന്റോ സൾഫാനും മനുഷ്യന്റെ കരൾ കോശങ്ങളെ സംബന്ധിച്ചു വിഷകാരമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ബീറ്റാ എന്റോസൾഫാനാണ്‌കൂടുതൽ പ്രവർത്തന ശേഷിയുള്ള ജീൻ വിഷകാരികം .
വരും തലമുറകളിലേക്ക് സംക്രമിക്കുന്ന തരത്തിൽ കോശങ്ങളുടേയോ ജൈവ സംവിധാനത്തിന്റേയോ ജീൻ വസ്തുക്കളുടെ ഘടനയിലോ ആളവിലോ സംഭവിക്കുന്ന സ്ഥിരമാറ്റങ്ങളേയാണ് ജനിതിക ആഘാതം എന്നു പറയുന്നത്.
ബാക്ടീരിയകളുടേയും ഈസ്റ്റിന്റേയും കോശങ്ങളിലും സ്തനികളിലും എന്റോ സൾഫാൻ ജീൻ ആഘാതമുണ്ടാക്കുന്നതായി കാണിക്കുന്നു.
ആവശ്യമായത്ര തോതിൽ വിധേയമാക്കുകയാണെങ്കിൽ മനുഷ്യനിലും ജീൻ ആഘാതം ഉണ്ടാക്കാനുള്ള സാധ്യതയിലേക്കാണ് എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത്.
ഇത് കേൻസറിന്ന് കാരണമാകുന്നു വെന്ന് മാത്രമല്ല ബീജത്തേയും അണ്ഢത്തേയും ഭ്രൂണത്തേയും ബാധിക്കുക വഴി വികലമായ കുഞ്ഞുങ്ങളുടെ പിറവിക്ക് കാരണ മാകുകയും ചെയ്യുന്നു.
..............NIOH-ICMRഅന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ ...............
എന്റോസൾഫാൻ അവശേഷിപ്പിന്റേയും അംശങ്ങളുടേയും സാന്നിദ്ധ്യം പാദ് ര വില്ലേജിൽനിന്നും ശേഖരിച്ച കുടിവെള്ളത്തിലും രക്ത സാമ്പിളുകളിലും കണ്ടെത്തി.
ആല്ഫ എന്റോസൾഫാനും ബീറ്റ എന്റോസൾഫാനും എന്റോസൾഫാൻ തളിച്ച് 10 മാസത്തിന്ന് ശേഷവും രക്തത്തിലും കുടിവെള്ളത്തിലും എന്റോസൾഫാന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത് തുടർച്ചയായുള്ള അതിന്റെ സാന്നിദ്ധ്യം ഉറപ്പു വരുത്തുന്നു.
പാദ് ര വില്ലേജിൽ പൈപ്പ് ജലം ലഭ്യമല്ല.കിണർ വെള്ളവും തുരംഗത്തിലെ വെള്ളവും കുടിവെള്ളമായും കോടങ്കേരി അരുവിയിലെ വെള്ളം കുളിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി അവർ ഉപയോഗിക്കുന്നു.
RRSSCയുടെ പഠനങ്ങളും കശുവണ്ടി തോട്ടങ്ങൾ എന്റോസൾഫാന്റെ ഒരു തുടർ ശ്രോതസ്സാണേന്ന് പറഞ്ഞിരിക്കുന്നു.
കാരണം തോട്ടങ്ങൾ കൂടുതലും സ്ഥിതിചെയ്യുന്നത് കുത്തനെയുള്ള കുന്നുകളിലാണ്. അവിടേ നിന്നു നേർത്ത നീർച്ചാലുകൾ താഴോട്ട് ഒഴുകുന്നു.
RRSSCയുടെ റിപ്പോർട്ടിലെ നിഗമനങ്ങൾപ്രകാരം ആകാശത്തു നിന്ന് തളിക്കുന്ന കീടനാശിനി മണ്ണിലും വെള്ളത്തിലും ചെടികളിലും ജന്തുക്കളുടെ ശരീരത്തിലും എപ്പോഴും എത്തിപ്പെടാനുള്ള സാഹചര്യം ഇതു മൂലം ഉണ്ടായിരിക്കുന്നു. പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
തെറ്റുപറ്റിയതു മന്ത്രിക്ക് അല്ല .കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം രാജ്യത്ത് നടപ്പിലാക്കിയ “വികസനങ്ങളിലൂടെ” ഈ ഭരണാധികാരികൾസേവിച്ചത് ചൂഷക വിഭാഗത്തേയും വിദേശ മൂലധന ശക്തികളേയുമാണെന്ന് തിരിച്ചറിഞ്ഞിട്ടും
നാടുമുടിച്ച ഇവരെ തന്നെ തെരഞ്ഞെടുത്തയച്ച,കണ്ടാലും കൊണ്ടാലും പഠിക്കാത്ത
പ്രിയപ്പെട്ട വോട്ടർ മാർക്കാണ് തെറ്റു പറ്റിയത് എന്നാണ്.
1947ആഗസ്റ്റ് 14ന്ന് അർദ്ധരാത്രിയിലും മനസ്സും ചെവിയും കൂർപ്പിച്ചു നിന്ന ജനകോടികളോട്,രാജ്യത്തോട് സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിയായി അതികാരമേല്ക്കുമ്പോൽ ജവഹർലാൽ നെഹൃ ഇങ്ങനെ പറഞ്ഞു:-
“പഴമയിൽ നിന്നും പുതിയതിലേക്ക് നമ്മൾ കടക്കുന്നു.
വളരെക്കാലത്തിന്ന്ശേഷം അടിച്ചമർത്തപ്പെട്ടു കിടന്ന ഒരു രാജ്യത്തിന്റെ ആത്മാവ് നിശ്ശബ്ദത ഭജ്ഞിക്കുന്ന ചരിത്രത്തിലെ അപൂർവ്വമായ നിമിഷമാണ് കടന്നു വരുന്നത്.......
ഈധന്യ മുഹൂർത്തത്തിൽ ഇന്ത്യയേയും ഇന്ത്യൻ ജനതയേയും സേവിക്കുന്നതിന്ന് വേണ്ടിയും മനുഷ്യ വംശത്തിന്റെഷേമത്തിന്ന് വേണ്ടിയും ജീവിതം ഉഴിഞ്ഞു വെക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം...
ഇന്ന് നമ്മൾ നമ്മുടെ ദൗർഭാഗ്യം നിറഞ്ഞ ഭൂതകാലത്തെ കയ്യൊഴിയുകയും ഇന്ത്യ സ്വയം കണ്ടെത്തുകയും ചെയ്യുകയാണ്...
എല്ലാവരും ഒന്നിച്ചു പാർക്കുന്ന ഒരു മഹനീയ സൗധമായി നമുക്ക് സ്വതന്ത്ര ഇന്ത്യേ മാറ്റി തീർക്കാം...”




(2005 ൽ എന്റോസൾഫാൻ വിഷബാധിത പ്രദേശത്ത് നടത്തിയ ജനകീയാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടാണ് ഈ കുറിപ്പിന്ന് അവലംബം. ഇതിലെ പഠനം അക്കാലത്ത് ജയകേരളം പ്രസിദ്ധീകരിച്ചിരുന്നു.)

2010, നവംബർ 10, ബുധനാഴ്‌ച

ഒരു പ്രതികരണം കൂടി

(പ്രൊഫസര്‍ ടി ജെ ജോസഫിനെ പിരിച്ചുവിട്ട വാര്‍ത്ത കേട്ടപ്പോള്‍ രാജാ മോഹന്‍ ദാസ് "യുക്തി രേഖ" യിലൂടെ പ്രതികരിച്ചത് ഇങ്ങിനെ )

മനുഷ്യാവകാശ ലംഘനം

********************************

വേലായുധന്‍ വളിവിട്ടുപോയി ,അറിയാതെ
ജനാധിപത്യ ശ്രീകോവിലിന്‍ മുന്നിലെ പൊതു നിരത്തില്‍
അറിഞ്ഞുകൊണ്ട് ചെയ്തതല്ല ,പോന്നുടയതേ മാപ്പാക്കണം
വാര്‍ദ്ധക്യവുമതിന്‍ രോഗപീഡയുമേറിയ
കാലത്തിന്‍ നിയന്ത്രണം വിട്ടുപോയെന്നത് സത്യം !
വേലായുധന്റെ പേരില്‍ സ്വമേധയാ കേസെടുത്തു
മനുഷ്യാവകാശ കമ്മീഷന്‍ ,പ്രശ്നം ഗുരുതരം !
പരിസര മലിനീകരണം ,പരനിന്ദ ,മനുഷ്യാവകാശ ലംഘന
മിങ്ങനെ കുറ്റങ്ങളനവധി വേലായുധനു ചാര്‍ത്തി നല്‍കി
പാവനമാം ജനാധിപത്യ കവാടത്തില്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ ?മ്ലേച്ചന്‍!
എന്നാലോ ,ഒരു കലാലയ ഗുരുവിനു
കൈപ്പത്തി പോയതെന്തെന്നാരും ചോദിച്ചതുമില്ല !
ഇന്നലെ പാതയോരത്ത് ചിതറിത്തെറിച്ചു വീണ
മാംസവും ചെഞ്ചോരയുമാരും കണ്ടതില്ലയോ ?
മതവെറിപൂണ്ട കാട്ടാളന്മാര്‍ വെട്ടിയെറിഞ്ഞ
മനുഷ്യന്റെ നോവുമാത്മാവിന്റെയവകാശ -
മൊരുകമ്മീഷനും നാട്ടിലെന്തേ അറിഞ്ഞില്ല ?
മതവും അതില്‍ മദവുംനമ്മുടെ യവകാശം
അതു ലംഘിക്കുന്ന ധിക്കാരി കൈപ്പത്തിതന്നെ നല്‍കണം നേര്‍ച്ചയായി
കൈപ്പത്തി പോയാലത് തുന്നിച്ചേര്‍ക്കാം,ചെമ്മേ,
എങ്കിലോ ,പാവനമാം ജനാധിപത്യ ശ്രീകോവിലിന്‍ മുന്നിലെ
പൊതു നിരത്തില്‍ വളിവിടാമോ രാഷ്ട്രപൌരന്‍
ജനാധിപത്യത്തിന്നു പരുക്കേറ്റാലെന്തു ചെയ്യും നാം
വേലായുധന്നു ജയില്‍ശിക്ഷ ,പിഴയും നല്‍കണ മുടന്‍ .
രക്ഷിക്കണം ,ജയിക്കണം മന്നിടത്തില്‍ ജനാധിപത്യം

2010, നവംബർ 8, തിങ്കളാഴ്‌ച

ശരിയായ ആശയങ്ങൾ വരുന്നത്‌ എവിടെ നിന്നാണ്

(സ: മാവോസേതൂങ്ങിന്റെ നിര്‍ദ്ദേശപ്രകാരം തയാറാക്കിയ
"വര്‍ത്തമാനകാലത്തെ നമ്മുടെ ഗ്രാമങ്ങളിലെ പ്രവര്ത്തനങ്ങളിലുള്ള ചില പ്രശ്നങ്ങളെ സംബന്ധിച്ച്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി
എടുത്തിട്ടുള്ള കരടു തീരുമാനം "
എന്ന രേഖയില്‍ നിന്നുള്ളഖണ്ഡികയാണ്ഇവിടെകൊടുത്തിരിക്കുന്നത് .
ഈ ഖണ്ഡിക മാവോ തന്നെ എഴുതിയതാണ് .
ഈ ഖണ്ഡിക മാര്‍ക്സിസ്റ്റ്‌ -ലെനിനിസ്റ്റ് ചിന്തകളുടെ ക്ലാസിക്ക് കളിലോന്നാണ്
എന്നതിനൊപ്പം പ്രത്യായ ശാസ്ത്രപരമായ ദൃഡതയും വെളിപ്പെടുത്തുന്ന ഒന്നായിഇതിനെ കണക്കാക്കുന്നു .)
എവിടെ നിന്നാണ് ശരിയായ ആശയങ്ങള്‍ വരുന്നത് ?
അത് ആകാശത്തനിന്നു പൊട്ടിവീഴുന്നതാണോ?
അല്ല,അവ മനസ്സില്‍ തനിയെ രൂപപ്പെടുന്നതാണോ ?
അല്ല ,അവ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ,അതില്‍ നിന്ന്‍ മാത്രമാണ് ഉണ്ടാവുന്നത് .
അവ മൂന്നുതരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഉണ്ടാവുന്നു .
ഉല്‍പ്പാദനത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ,വര്‍ഗ്ഗസമരം ,ശാസ്ത്രീയ പരീക്ഷണം എന്നിവയാണവ .മനുഷ്യന്റെ സാമൂഹ്യാസ്ഥിത്വമാണ് അവന്റെ ചിന്തയെ നിര്‍ണ്ണയിക്കുന്നത് .
ഏറ്റവും മുന്നോക്കം നില്‍ക്കുന്ന വര്‍ഗ്ഗത്തിന്റെ സവിശേഷമായ ശരിയായ ആശയങ്ങള്‍
ഒരിക്കല്‍ ജനങ്ങള്‍ക്ക് പിടികിട്ടിക്കഴിഞ്ഞാല്‍ ഈ ആശയങ്ങള്‍ ഭൌതിക ശക്തിയായി മാറുകയും
അത് സമൂഹത്തെയും ലോകത്തെയും മാറ്റിത്തീര്‍ക്കുകയും ചെയ്യും .
സാമൂഹിക പ്രയോഗങ്ങല്‍ക്കിടയില്‍ ജനങ്ങള്‍ വിവിധ രീതിയിലുള്ള
പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ ഉണ്ടാവുന്ന ജയാപജയങ്ങളില്‍ നിന്ന്‍
ഒട്ടേറെ അനുഭവസമ്പത്ത് നേടുകയും ചെയ്യുന്നു .
വസ്തുനിഷ്ഠ ബാഹ്യ ലോകത്തിലെ എണ്ണമറ്റ പ്രതിഭാസങ്ങള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ
മനുഷ്യന്റെ തലച്ചോറില്‍ പ്രതിഫലിക്കുന്നു .
ആദ്യം അറിവ് നിരീക്ഷണത്തിലായിരിക്കും ഇത് വേണ്ടത്ര യായിക്കഴിയുമ്പോള്‍
ആശയ രൂപീകരണത്തിലേക്ക് ,ആശയങ്ങളിലേക്ക് കുതിച്ചു ചാട്ടം നടത്തുന്നു .
അവബോധത്തിന്റെ ഒരു പ്രക്രിയ ഇതാണ് .
ഇത് സകല പ്രക്രിയകളുടേയും ആദ്യ ഘട്ടമാണ് .
വസ്തു നിഷ്ടമായ കാര്യത്തില്‍ നിന്ന്‍ ആത്മനിഷ്ഠ ബോധത്തിലേക്കും
അസ്തിത്വത്തില്‍ നിന്ന്‍ ആശയങ്ങളിലേക്കും നയിക്കുന്നഘട്ടമാണിത് .വസ്തു നിഷ്ഠ ബാഹ്യലോകത്തിന്റെ നിയമങ്ങളെ ഇത്തരം ബോധം അല്ലെങ്കില്‍(സിദ്ധാന്തങ്ങള്‍ ,നയങ്ങള്‍ ,പദ്ധതികള്‍ ,മാനദണ്ഢങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള )
ആശയങ്ങള്‍ ശരിയായി പ്രതിഫലിക്കുമോ എന്ന്‍ ഈ ഘട്ടത്തില്‍ ഉറപ്പാക്കാന്‍ കഴിയില്ല .അവബോധത്തിന്റെ രണ്ടാം ഘട്ടം ബോധത്തില്‍ നിന്ന്‍ തിരിച്ചു വസ്തുവിലേക്കും
ആശയങ്ങളില്‍ നിന്ന്‍ തിരിച്ച് അസ്ഥിത്വത്തിലേക്കും നയിക്കുന്നു .
സിദ്ധാന്തങ്ങളും നയങ്ങളും പദ്ധതികളും മാനദണ്ഢങ്ങളും പ്രതീക്ഷിച്ചത്ര വിജയമാകുന്നുണ്ടോ
എന്ന്‍ ഉറപ്പു വരുത്താന്‍ ആദ്യഘട്ടത്തില്‍ നിന്ന്‍ നേടിയ അറിവ്
സാമൂഹ്യ പ്രയോഗത്തില്‍ ചെലുത്തപ്പെടുന്നു .
പൊതുവേ പറഞ്ഞാല്‍ ഇതില്‍ വിജയിക്കുന്നത് ശരിയും പരാജയപ്പെടുന്നത് തെറ്റുമാണ് .
പ്രകൃതിയുമായി മനുഷ്യന്‍ നടത്തുന്ന മല്ലിടലില്‍ ഇത് വിശേഷിച്ചും ശരിയാവുന്നുണ്ട് .
സാമൂഹിക പ്രക്ഷോഭങ്ങളില്‍ മുന്നോക്കം നില്‍ക്കുന്ന വര്‍ഗ്ഗം
പ്രതിനിധീകരിക്കുന്ന ശക്തികള്‍ ചില സമയങ്ങളില്‍ പരാജയപ്പെടുന്നത്
അവരുടെ ആശയങ്ങള്‍ ശരിയല്ലാത്തത് കൊണ്ടല്ല!
പിന്തിരിപ്പന്‍ ശക്തികളോട് കിടപിടിക്കാന്‍ തക്ക ശക്തി
അവര്‍ക്കാര്‍ജ്ജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അപ്പോഴങ്ങിനെ സംഭവിക്കുന്നത് .
അവര്‍ താല്‍ക്കാലികമായി പരാജയപ്പെട്ടാലും
ആത്യന്തികമായി വിജയം കൈവരിക്കുക തന്നെ ചെയ്യും .
പ്രയോഗത്തിന്റെ പരിശോധനയിലൂടെ മനുഷ്യന്റെ അറിവ്
മറ്റൊരു കുതിച്ചു ചാട്ടം മുമ്പ് നടന്നതിനേക്കാള്‍ പ്രധാനമാണ് .
കാരണം ,
വസ്തുനിഷ്ഠ ബാഹ്യലോകത്തെ പ്രതിഫലിക്കുന്ന വേളയില്‍
രൂപം കൊടുത്തിട്ടുള്ള സിദ്ധാന്തങ്ങളും ആശയങ്ങളും
പദ്ധതികളും നയങ്ങളും
മാനദണ്ഢങ്ങളുമൊക്കെ യടങ്ങുന്ന അവബോധത്തിലെ
ആദ്യത്തെ കുതിച്ചു ചാട്ടത്തിന്റെ ശരിയും തെറ്റും തെളിയിക്കപ്പെടുന്നത്
ഈ കുതിച്ചു ചാട്ടത്തില്‍ മാത്രമാണ് .
സത്യത്തെ പരീക്ഷിച്ചറിയാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല .
കൂടാതെ തൊഴിലാളിവര്‍ഗ്ഗം ലോകത്തെ മനസ്സിലാക്കുന്നത്
അതിനെ മാറ്റിത്തീര്‍ക്കുക എന്ന ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ് .
പലപ്പോഴും വസ്തുവില്‍ നിന്ന്‍ ബോധത്തിലേക്കും തിരിച്ചു വസ്തുവിലേക്കും അതായത് ,
പ്രയോഗത്തില്‍ നിന്ന്‍ അറിവിലേക്കും തിരിച്ചു പ്രയോഗത്തിലെക്കും
നിരവധി തവണ സഞ്ചരിച്ചു കൊണ്ടേ
ശരിയായ ജ്ഞാനം നേടിയെടുക്കാന്‍ കഴിയുകയുള്ളൂ .
അറിവിനെക്കുരിച്ചുള്ള മാര്‍ക്സിസ്റ്റ്‌ സിദ്ധാന്തം ,
വൈരുദ്ധ്യാത്മക ഭൌതിക സിദ്ധാന്തം അപ്രകാരമാണ് .
അറിവിനെക്കുറിച്ചുള്ളഈ സിദ്ധാന്തത്തെ ക്കുറിച്ച് അറിവില്ലാത്ത
നിരവധി പേര്‍ നമ്മുടെ സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട് .
അവരുടെ ആശയങ്ങള്‍, നയങ്ങള്‍, അഭിപ്രായങ്ങള്‍, സമ്പ്രദായങ്ങള്‍,
പദ്ധതികള്‍, വാക്ചാതുര്യമാര്‍ന്ന പ്രഭാഷണങ്ങള്‍,സുദീര്‍ഘമായ ലേഖനങ്ങള്‍
എന്നിവയുടെ സ്രോതസ്സുകള്‍ എതാണെന്ന ചോദ്യത്തിന്ന്‍ മുന്നില്‍
അവര്‍ ഉത്തരം പറയാന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നു .
വസ്തുവിനെ ബോധത്തിലേക്കും തിരിച്ചും പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന
യാഥാര്‍ത്ഥ്യം അത്തരം കുതിച്ചു ചാട്ടങ്ങള്‍ ദിനംദിന ജീവിതത്തിലെ
സ്വാഭാവിക കാര്യങ്ങളാണെങ്കിലും അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല
ആയതിനാല്‍ നമ്മുടെ സഖാക്കളെ അറിവിനെക്കുറിച്ചുള്ള വൈരുദ്ധ്യാത്മക ഭൌതിക വാദപരമായ സിദ്ധാന്തം പഠിപ്പിക്കേണ്ടത് ആവശ്യമാണ്‌ .
അതിലൂടെ അവര്‍ക്ക് അവരുടെ ചിന്താഗതി ശരിയായ പാതയിലേക്ക്
തിരിച്ചു വിടാനും നിരീക്ഷണത്തിലും പഠനത്തിലും അനുഭവങ്ങള്‍ സ്വാംശീകരിക്കുന്നതിലും
മെച്ചപ്പെടാനും ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനും
തെറ്റുകള്‍ വരുത്തുന്നത് പരിമിതി പ്പെടുത്താനും ജോലികൂടുതല്‍ നന്നായി ചെയ്യാനും
കഠിനമായി പോരാടാനും കഴിയും .
ഇതിലൂടെ ഒരു മഹത്തായതും ശക്തമായതുമായ സോഷ്യലിസ്റ്റ് രാജ്യമായി
ചൈനയെ കെട്ടിപ്പടുക്കാനും നമ്മുടെ സാര്‍വ്വദേശീയ ദൌത്യ നിര്‍വഹണത്തിന്റെ ഭാഗമായി ലോകത്തെമ്പാടുമുള്ള അടിച്ചമര്‍ത്തപ്പെട്ട വരും ചൂഷിതരുമായ വിശാല ജനങ്ങളെ സഹായിക്കാനും കഴിയും .

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഇന്നത്തെ "വികസനം" അടിമത്തത്തിലേക്കുള്ള രാജപാതയാണ്.

Varamozhi Editor: Text Exported for Print or Save
എത്രയും പ്രിയപ്പെട്ട സുഹൃത്തെ ,
ഈ കുറിപ്പ്‌ താങ്കളിലേക്ക്‌ എത്തുമ്പോഴേക്കുംനമ്മുടെ നാട്‌
ഏകദേശം ഒരു പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം
പിന്നിട്ടിരിക്കും.
താങ്കള്‍ക്ക്‌ അറിയാമല്ലോ,
സാമ്രാജ്യത്വ വിരുദ്ധകാലഘട്ടത്തിലെ
സമരസേനാനികളും ധീരരായ രക്തസാക്ഷികളും
പുത്തന്‍ ഇന്ത്യയെക്കുറിച്ച്‌ വെച്ചു
പുലര്‍ത്തിയിരുന്ന എല്ലാ സങ്കല്‍പ്പങ്ങളും
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു നിര്‍ണ്ണായക ദശാസന്ധിലാണു
ഈ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ എന്ന് .
പരമ്പരാഗത രാഷ്ട്രീയപ്രസ്ഥാനങ്ങളൊക്കെ തന്നെ
തങ്ങളുടെ ജന്മസിദ്ധമായ ജീര്‍ണ്ണത മറച്ചു വെക്കാന്‍
എല്ലാവിധആടയാഭരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു കഴിഞ്ഞു.
മാധ്യമപ്പടകള്‍ ഒന്നടങ്കം
അടര്‍ക്കളത്തിന്റേയോ പോര്‍ക്കളത്തിന്റ്യോ കഴുകന്‍ കാഴ്ച്ക്കാരായി താളവാദ്യക്കാരായികമന്ററിക്കാരായി മാറാന്‍
ഗ്യാലറിയില്‍ ഇരിപ്പിടം ഒരുക്കികൊണ്ടിരിക്കുന്നു.
സത്വം നഷ്ടപ്പെട്ടഅന്യവല്‍ക്കരിക്കപ്പെട്ട അലസതയോടെ മനസ്ഥാപത്തോടെ ദൈനം ദിന ജീവിതപ്രയാസത്തിന്റെ
നെട്ടോട്ടത്തില്‍ അവസരാന്യേഷികളായി സാദാരണക്കാരന്‍
ക്യൂവില്‍ നിന്ന് ക്യൂവിലേക്കുള്ളപ്രയാണത്തിലാണ്.
ഇത്രയുമാണു സമകാലീന നാട്ടു വിശേഷങ്ങള്‍ .
എന്തു പറ്റീ ഈ സാധാരണക്കാരന്ന്
എന്ന് ചോദിക്കാന്‍ കഴിയാത്ത അളവില്‍
നിര്‍ജ്ജീവത താങ്കളിലും അരിച്ചുകയറിയൈട്ടുണ്ടെന്ന്
ഞാന്‍ തിരിച്ചറിയുന്നുണ്ട്‌
സുഹൃത്തേ.
നമുക്കുണ്ടായിരുന്ന ചെറിയ ചെറിയ
പ്രതിരോധവാഞ്ചയും രാഷ്ട്രീയ ഇച്ഛാശക്തിയും
പൂര്‍ണ്ണമായും കുത്തിച്ചോര്‍ത്തിക്കളയാന്‍ തക്കവണ്ണം ഈ തെരഞ്ഞെടുപ്പ്‌ മാമാങ്കവും
പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടാന്‍ തന്നെയാണ്
സ്വാഗതസംഘത്തിന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.
നോക്കൂ ഇതു വെറുതേ
പറയുകയല്ല.
ഈ തെരഞ്ഞെടുപ്പും രാഷ്ട്രീയ വിമുക്തമാക്കണമെന്നുള്ള ഗീര്‍വ്വാണങ്ങള്‍ ഏതാണ്ട്‌ എല്ലാകേന്ദ്രങ്ങളില്‍ നിന്നും മുഴങ്ങിക്കഴിഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍
രാഷ്ട്രീയം പാടില്ല എന്ന നിലപാട്‌
ഏതാണ്ട്‌ സര്‍വ്വവ്യാപകമായിക്കഴിഞ്ഞു എന്നാണ്
മനസ്സിലാക്കാന്‍ കഴിയുന്നത്‌.
താങ്കള്‍ ഓര്‍ക്കുന്നില്ലേ
രാഷ്ട്രീയത്തെ എല്ലാമണ്ഡലങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ആട്ടിയോടിക്കുന്നതിന്ന് തുടക്കം കുറിച്ചത്‌ 59 ന്ന്
ശേഷമാണെങ്കിലും കേരളത്തിലെ സാമൂഹ്യമണ്ഡലത്തില്‍
ഈ വലത്‌ അരാഷ്ട്രീയത ശക്തമാവുന്നതും
വ്യക്തമാവുന്നതും പുത്തന്‍ സാമ്പത്തിക നയം
രാജ്യത്ത്‌ നടപ്പിലാക്കാന്‍ തുടങ്ങിയതോടെ
ലഭിച്ച സാമ്രാജ്യത്വ പിന്തുണയും കൊണ്ടാണെന്ന്‍.
വിദ്യാലയ പരിസരത്തു നിന്നും
പുറത്താക്കി കൊണ്ട്‌ ആരംഭം കുറിച്ചതും
രാഷ്ട്രീയം പറയാന്‍പാടില്ലാത്ത കൊച്ചുകൊച്ചു
തുരുത്തുകളും ഇടങ്ങളും പതുക്കെപതുക്കെ വ്യാപിപ്പിച്ച്‌
ഇന്ന് കേരളീയ പരിസരത്ത്‌അലോസരങ്ങളാക്കുന്ന ഒന്നായി,
ഒരു മണ്ഡലത്തിലും ആവശ്യമില്ലാത്ത ഒന്നായി രാഷ്ട്രീയത്തെ
മാറ്റി.
ഈ ശൂന്യതയില്‍ മതവും ജാതിയും പകരം വെക്കുക എന്നത്‌ ചിരസമ്മതമായിക്കഴിഞ്ഞു.
Varamozhi Editor: Text Exported for Print or <span title="Click to correct" class="transl_class" id="201">സേവ്</span>രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും അവമതിക്കപ്പെട്ടു.
വിവരമില്ലാത്തവരുടെ
പണിയാണിതെന്ന് പ്രചരിപ്പിച്ച്‌ യുവജനങ്ങളെ രാഷ്ട്രീയക്കാനാവുന്നത്‌
തടഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തനം നാലു മുക്കാല്‍ സമ്പാദിക്കുവാനുള്ള പണിയാണെന്ന് വരുത്തി
തീര്‍ത്തു.
ആഗോളീകരണത്തിന്ന് മുമ്പുള്ള കേരളാ മോഡലിന്ന് ഒട്ടേറെ ദൗര്‍ബ്ബല്യങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ സാമൂഹ്യ ചിന്തകള്‍ക്കും പുരോഗമന ഇടപെടലുകള്‍ക്കും അധസ്ഥിത
പിന്നോക്കങ്ങള്‍ ഉള്‍പ്പെടുന്നതും,
സംഘടിത പ്രസ്ഥാനങ്ങളുടെ ,ദുര്‍ബ്ബല വിഭാഗങ്ങളുടെ
,നഗരങ്ങള്‍ ,ഗ്രാമങ്ങള്‍ എന്നു തുടങ്ങിയവ ഉള്‍പ്പെടേയുള്ള അടിയന്തിര പ്രാധാന്യ മുള്ളവയേയും
രാഷ്ട്രീയ ലക്ഷ്യ ബോധത്തോടെ മുന്‍ഗണനാ ക്രമങ്ങള്‍ ആര്‍ജ്ജവത്തോടെ നടപ്പിലാക്കിയ ഒരു
വികസന നയമായിരുന്നുനമ്മുടേത്‌.
പൊതു തെരഞ്ഞെടുപ്പുകള്‍ നയ വിശകലനത്തിന്റെ രാഷ്ട്രീയ
വേദിയുമായിരുന്നു.
ഇവയാകട്ടെ നവോത്ഥാന പ്രസ്ഥാനങ്ങളുടേയും സാമ്രാജ്യത്വ
മുന്നേറ്റങ്ങളുടേയും കാലയളവില്‍ രൂപപ്പെട്ടതും പുത്തന്‍ ജനാധിപത്യ സങ്കല്‍പ്പങ്ങളും
അഭിലാഷങ്ങളുമിതില്‍ സമൃദ്ധമായി പ്രതിഫലിക്കപ്പെട്ടിരുന്നു. അങ്ങിനേയായിരുന്നില്ലോ
ലോകം ആശ്ചര്യത്തോടെ നോക്കികണ്ടിരുന്ന കേരളാ മോഡല്‍ രൂപപ്പെട്ടിരുന്നത്‌.
എന്നുവെച്ചാല്‍.
കൊളോണിയല്‍ അടിമത്വത്തിന്നും ജാതി-ജന്മിമേധാവിത്വത്തിന്നും എല്ലാ രീതിയിലുമുള്ള
അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സാമൂഹ്യ നവോത്ഥാനപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ
സമരപ്രസ്ഥാനങ്ങളും തുടര്‍ന്ന് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ഇടതു പുരോഗമന ശക്തികളും
നടത്തിയ ഉജ്ജ്വല രാഷ്ട്രീയ സമരങ്ങളിലൂടെയാണ് നാം കൈവരിച്ച നേട്ടങ്ങള്‍ എന്നാണ്.
പക്ഷെ,
നെഹൃവിയന്‍ സോഷ്യലിസ്റ്റ്‌ സങ്കല്‍പ്പങ്ങളേപ്പോലും കയ്യൊഴിച്ച്‌ കേന്ദ്ര സര്‍ക്കാര്‍
അടിച്ചേല്‍ പ്പിച്ച സാമ്രാജ്യത്വ ആ‍ാഗോളീകരണത്തിന്റെ നവലിബറല്‍ നയങ്ങള്‍ മാറി മാറി വന്ന
സര്‍ ക്കാറുകള്‍ അധിവേഗം നടപ്പിലാക്കിയപ്പോള്‍ മുന്‍കാലത്ത്‌ കൈവരിച്ച നേട്ടങ്ങളും വികസന മാതൃകകളും ഒന്നൊന്നായി തകര്‍ക്കപ്പെട്ടു'. പകരം,എല്ലാ മേഖലകളിലും വിദേശ മൂലധന
ശക്തികളുടെ ലാഭ താല്‍ പര്യത്തിനും രാഷ്ട്രീയ ഇംഗിതത്തിനും അനുസരിച്ച്‌ വരേണ്യ
വല്‍ക്കരണത്തിന്നും ,മാഫിയാ വല്‍ ക്കരണത്തിന്നും നാടിനെ അടിമപ്പെടുത്തി .
പിന്തിരിപ്പല്‍ ഭൂ
ബന്ധങ്ങളും പ്രതിലോമ സാമ്പത്തിക -രാഷ്ട്രീയ -മത-ജാതിശക്തികളുടെ ആധിപത്യം
പ്രതിസ്ഥാപിക്കപ്പെട്ടു.
ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ ഇതര
സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വ്യവസായ വല്‍കരണത്തില്‍ ബഹുകാതം പിന്നില്‍നില്‍ക്കുന്ന
കേരളത്തില്‍
ഇന്നും ജനങ്ങളുടെ മുഖ്യജീവിതോപാധി കൃഷിയും പമ്പരാഗത വ്യവസായവുമാണ്.
കാര്‍ഷികതകര്‍ച്ചയും നാണ്യവിളകളിലെ ഊന്നലും കൃഷിയേ ആശ്രയിച്ചു കഴിയുന്ന
ഭൂരഹിത
വിഭാഗങ്ങളുടെ ജീവിതം കൂടുതല്‍ ദുരിത മയമാണ്.
ജ്വല്ലറികളും, ATMകളും,സൂപ്പര്‍ മാര്‍ക്കറ്റുകളും വര്‍ണ്ണാഭ ചൊരിയുന്ന
നഗരമുഖങ്ങള്‍ക്കപ്പുറത്ത്‌ നാട്ടില്‍ പുറങ്ങളിലെ മനുഷ്യ ജീവിതം തേങ്ങലുകള്‍ നിറഞ്ഞവയാണു
കണ്ണീര്‍ നിറഞ്ഞവയാണ്‌.
കേരളത്തില്‍ 55 ശതമാനം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്‌
.ഇതില്‍ 25 ശതമാനം യാചക സമാനമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടു സുഹൃത്തേ,
രാഷ്ട്രീയ
മണ്ഡലത്തില്‍ സാമ്രാജ്യത്വ ആഗോളീകരണം കൂടുതല്‍ തീവ്രമായി കെട്ടഴിച്ചു വിടുന്നതിനൊപ്പം
ആശയരംഗത്ത്‌ തൊഴിലാളി വര്‍ഗ്ഗത്തെ ,പുരോഗമന ജനാധിപത്യ ശക്തികളേയും ,
സ്വാതന്ത്ര്യം
കൊതിക്കുന്ന മതേതര വിഭാഗങ്ങളേയും നിര്‍ വീര്യമാക്കാനും
മൂലധനത്തിന്നും
സാമ്രാജ്യത്വത്തിന്നുമെതിരേയുള്ള പോരാട്ടത്തെ സുരക്ഷിതമായ ചാലുകളിലേക്ക്‌
തിരിച്ചു
വിടാനും ഒട്ടേറെ പ്രത്യ യശാസ്ത്രങ്ങള്‍ നവലിബറലിസംരൂപകല്‍പ്പന ചെയ്തു കൊണ്ട്‌
പ്രസരിപ്പിക്കുന്നുണ്ടു.
വെറും അധികാരക്കാസേരക്ക്‌ വേണ്ടി മാത്രമായി പരസ്പരം
വെട്ടിക്കീറുന്ന ഇരു വിഭാഗങ്ങളാക്കി രാഷ്ട്രീയത്തെ മാറ്റി തീര്‍ത്തിട്ടുണ്ട്‌ .അച്ചടക്കവും, നിശ്ശബ്ദവുമായ വോട്ട്‌ രേഖപ്പെടുത്തലുകളുമാണ്‌ ജനങ്ങളില്‍ നിന്ന്‌
തെരഞ്ഞെടുപ്പ്‌ മാമാങ്കത്തിന്റെ അരങ്ങ്‌ ഇപ്പോഴാവശ്യപ്പെടുന്നത്‌.
എന്നിരുന്നാലും
തീഷ്ണമായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രീയ പ്രക്ഷോഭത്തിന്നായി
ജനങ്ങളെ നിരന്തരം പ്രേരിപ്പിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌.
സര്‍വ്വ മാധ്യമ ചെറ്റവൃന്ദങ്ങളും കൃത്രിമമായി ചര്‍ദ്ദിച്ചു വിടുന്ന വിടുവായന്‍ ചര്‍ച്ചകള്‍ക്കു മപ്പുറം നമ്മുടെ
സമൂഹത്തില്‍ ആശാവഹമായ രീതിയില്‍ ആഴത്തിലുള്ള ധ്രുവീകരണം നടക്കുന്നുണ്ട്‌.
കണ്ണു തുറന്ന്‌
സൂക്ഷിച്ചു നോക്കിയാല്‍ കാണാം .ചെവിക്കൂര്‍പ്പിച്ചാല്‍ കേള്‍ക്കാം .

ഈ പടപ്പുറപ്പാടിന്ന്‌
രാഷ്ട്രീയമായി ഇടപെടാനും നേതൃത്വം കയ്യാളാനും ,
വിമോചന സമരത്തേ തുടര്‍ന്ന്‌ രൂപം
കൊണ്ട്‌ ഇപ്പോള്‍ ഛിന്ന ഭിന്ന മായിക്കൊണ്ടിരിക്കുന്ന ആഗോളീകരണത്തിന്റെ
വ്യക്താക്കളായ,ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന
,ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്നും വലതു മുന്നണിക്കും ആവുമോ?
ഈകോണ്‍ഗ്രസ്സ്‌ മുന്നണിക്കെതിരേ ഇടതു മുന്നണി നയിക്കുന്ന ഇവര്‍ തുറന്ന രീതിയില്‍ ഭരണ
വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമാവുകയും ,അധികാരമുള്ളിടങ്ങളിലൊക്കേയും ആഗോളവല്‍ ക്കരണം
നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ ഫലമായി പ്രത്യായശാസ്ത്ര പ്രതിസന്ധിയില്‍ പെട്ട്‌
നട്ടം തിരിയുന്ന CPI(M) ന്ന് കഴിയുമോ?
ആഗോളീകരണത്തിന്ന് വിവിധരൂപങ്ങളില്‍
വിടുപണിചെയ്യുന്ന ,ദൈവരാജ്യത്തിന്ന് വേണ്ടി ഗോത്ര സംസ്കാരത്തെ പുനരാനയിക്കാന്‍ ശ്രമിക്കുന്ന ജാതി- മത ഭ്രാന്തുകള്‍ക്ക്‌ കഴിയുമോ?
എന്നിങ്ങനെ യുള്ളവ സ്വസ്ഥമായി
ചിന്തിക്കാനുള്ള സമയമായി സുഹൃത്തേ.
ഈ കുറിപ്പ്‌ ഇനിയും നീട്ടിവലിച്ച്‌ വയനാ സുഖം കളയുന്നില്ല.
ഇത്രയും കൊണ്ട്‌
പറഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-

ആഗോളീകരണത്തിന്റെ ഇക്കാലത്ത്‌
ശത്രുവിനെ തിരിച്ചറിയാനാകുന്നില്ല എങ്കില്‍
തുറന്നു പറയട്ടെ
"ശത്രു നമ്മളില്‍ തന്നെയാണു ഒളിച്ചു പാര്‍ത്തിരിക്കുന്നത്‌ എന്നതാണ്"
എല്ലാ വാതിലുകളും മലര്‍ക്കെ തുറന്നിട്ട്‌
അലസതയുടെ ഉച്ചയുറക്കത്തിലാണ് നമ്മളില്‍ ഈ വിഷ ബീജം നുഴഞ്ഞു കയറിയത്‌.
അതും എളുപ്പത്തില്‍
കുടഞ്ഞു തെറുപ്പിച്ചു കളയാന്‍ കഴിയാത്ത വിധത്തില്‍.
നമ്മുടെ മണ്ണിനേയും മനസ്സിനേയും
സാമ്രാജ്യത്വാശ്രിതമാക്കുന്ന,നമ്മെ ദരിദ്രരും പട്ടിണിക്കൊലങ്ങളു മാക്കുന്ന,നമ്മെ
തീവ്രവാദികളും ഭീകര വാദികളുമാക്കുന്ന സാമ്പ്ത്തിക നയത്തിന്റെ വ്യക്താക്കളാണ്
നിങ്ങളുടെ വോട്ടാവകാശം അഭ്യര്‍ത്ഥിച്ച്‌ പടികടന്ന് കയറി വരുന്നതെങ്കില്‍ ,

തെരഞ്ഞെടുപ്പ്‌ വിനോദക്കാരനോട്‌ നെഞ്ചു വിരിച്ച്‌ തലയുയര്‍ ത്തി നാം ഇത്രയെങ്കിലും
പറയണം സുഹൃത്തേ .
എന്നേയും എന്റെ നാടിനേയും അടിമപ്പെടുത്താനും കൊള്ളയടിക്കാനും
ശത്രുക്കള്‍ക്ക്‌ അടിയറ വെക്കാനുള്ള സമ്മതപത്രമായിട്ടല്ല ഞാന്‍ താങ്കള്‍ക്ക്‌ വോട്ട്‌
രേഖപ്പെടുത്തിരുന്നത്‌ എന്ന് ...
സുഹൃത്തേ ,
വിശദമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്‌
തല്‍ക്കാലം നിര്‍ത്തുന്നു.
അഭിവാദ്യങ്ങളോടെ കടത്തനാടന്‍.