2009, ജൂലൈ 7, ചൊവ്വാഴ്ച

ബജറ്റ്‌ 2009-2010

"ഈ ബജറ്റ്‌ ഇന്ത്യൻ ജനതക്ക്‌ നേരേയുള്ള ഒരു യുദ്ധ പ്രഖ്യാപനമാണ്" എന്ന്പറഞ്ഞത്‌ സ്വതന്ത്ര ഇന്ത്യയിൽ ജവഹറിലാൽ നെഹ്റുമന്ത്രിസഭയിൽ ആദ്യത്തെ ബഡ്ജറ്റ്‌ അവതരിപ്പിച്ച വേളയിൽ അന്നത്തെ പ്രതിപക്ഷ നേതാവ്‌ ഏ കെ ഗോപാലൻ ആയിരുന്നു ഇങ്ങനെ പ്രഖ്യാപിച്ചത്‌.
അന്നുമുതൽ ഇന്ന് രണ്ടാം യു പി എ സർക്കാറിലെ ധനമന്ത്രി പ്രണാബ്‌ മുക്കർജ്ജി അവതരിപ്പിച്ച 2009-2010 ലെ സമ്പൂർണ്ണ പൊതു ബജറ്റ്‌ വരെ യുദ്ധം തുടരുക തന്നെയാണ്.
കോൺഗ്രസ്സിന്റെ തന്നെ പ്രഖ്യാപിത സോഷ്യലിസ്റ്റ്‌ സങ്കൽപ്പത്തേയും ജനാധിപത്യ സോഷ്യലിസത്തേയും കയ്യൊഴിഞ്ഞ്‌
1990 മുതൽ ആരംഭിച്ച സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം
നമ്മുടെ രാജ്യത്തിന്റെ നയമാക്കി നടപ്പിലാക്കാൻ തുടങ്ങിയതു മുതൽ സാമ്രജ്യത്വ ധന കാര്യ സ്ഥാപനങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സാർവ്വ ദേശീയ മൂലധനത്തിന്റെ ലാഭതാൽപര്യം കണക്കിലെടുത്ത്‌
ബജറ്റ്‌ തയ്യാറാക്കുമ്പോൾ
രാജ്യത്തിന്നും അതിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്കും എതിരേയുള്ള കടുത്ത യുദ്ധമായി ബജറ്റുകൾ മാറിത്തീരുന്നു .
രാജ്യം നേരിട്ട്‌ കൊണ്ടിരിക്കുന്ന കാർഷിക മേഖലയുടെ തകർച്ച ,
വിലക്കയറ്റം,
തൊഴിലില്ലായ്മ ,
ഊഹ മേഖലയുടെ വികാസം,
അസമത്വങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്നുള്ള ഒരു പദ്ധതിയും ഈ ബജറ്റിൽ ഇല്ല.
തീവ്ര ഉദാര വൽകരണവും,സ്വകാര്യ വൽക്കരണത്തിന്നും ലക്ഷ്യം വെക്കുന്ന ഈ ബജറ്റ്‌ ചില ജനപ്രിയ പരിപാടികൾ മൂന്നോട്ട്‌ വെച്ച്‌
അതിന്റെ മറവിൽ കോർപ്പറേറ്റ്‌ കുത്തകകൾക്ക്‌
എല്ലാവിധ സൗകര്യവും സൗജന്യവും ഒരുക്കി കൊടുക്കുന്നതിൽ
ഭ്രാന്തമായ ആവേശം കാണിക്കുന്നുണ്ട്‌.
പാർലമെന്റിനേയും ജനപ്രതിനിധികളേയും സഭകളിലും ചർച്ചകളിലും വിഷയങ്ങൾ കൊണ്ടു വരാതെ
രാഷ്ട്രീയവും നയപര വുമായ കാര്യങ്ങൾ പോലും
വിദേശ ശക്തികളുടെ താൽപര്യാനുസരണം രാജ്യത്ത്‌ നടപ്പിലാക്കുന്ന കുറ്റകരമായ പ്രവണതകൾക്ക്‌ തുടക്കം കുറിക്കുന്നത്‌ 90 കളിലാണ്.
യഥാർത്ഥ വിഷയങ്ങൾ മറച്ചുവെച്ചുകൊണ്ട്‌ ബജറ്റുകൾ അവതരിപ്പിക്കുക അതിൽ ചില പോപ്പുലിസ്റ്റ്‌ വിഷയങ്ങൾ പ്രഖ്യാപിച്ച്‌ കയ്യടി വാങ്ങിക്കുക
മറ്റ്‌ കാര്യങ്ങൾ ബജറ്റിന്ന് മുൻപോ ശേഷമോ നടപ്പിലാക്കുക
പിന്നീട്‌ സഭയേ തെറ്റിദ്ധരിപ്പിച്ച്‌ അംഗീകാരം നേടിയെടുക്കുക.
ഇതൊരു പതിവ്‌ നിലപാടായി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗീകരിച്ചു വരികയാണ്.
യു പി എ സർക്കാറിന്റെ ആദ്യത്തെ പൊതുബജറ്റും
കഴിഞ്ഞ മന്ത്രിസഭയുടെ ബജറ്റ്‌ പോലെതന്നെ
സാമ്രാജ്യത്വ ആശ്രിത നയങ്ങളോട്‌
ഉറച്ച കൂറ് വിളമ്പരം ചെയ്യുന്നത്‌ തന്നെയാണ്.
ഇതിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുണ്ടാവും
എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
പ്രത്യേകിച്ച്‌ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ.
"മറ്റ്‌ എല്ലാത്തിനും കാത്തിരിക്കാം;കൃഷിക്കൊഴികെ"
എന്ന നെഹ്റു വിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ്
കഴിഞ്ഞ ബജറ്റ്‌ അവതരണ വേളയിൽ ചിദംമ്പരം കാർഷിക മേഖലയെക്കുറിച്ച്‌ പരാമർശ്ശിച്ചത്‌.
"ഇന്ത്യൻ സമ്പദ്ഘടനയുടെ നായകൻ കർഷകരാണെന്നാണ്"
മുൻപ്‌ ധനമന്ത്രിയായിരുന്നപ്പോൾ ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌
പ്രണാബ്‌ മുക്കർജ്ജി പ്രശംസിച്ചത്‌.
അതേ പ്രണാബ്‌ മുക്കർജ്ജി
ഇന്ന് ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌ പറഞ്ഞു"
ഇന്ത്യയിൽ 60 ശതമാനം വരുന്ന ജനങ്ങൾ ആശ്രയിക്കുന്നത്‌ കാർഷിക മേഘലയെ ത്തന്നെയാണെന്ന്"
എന്നാൽ കർഷക സമൂഹത്തിന്ന് വായ്പ്പ നൽകുന്നതിന്ന ല്ലാതെ അതിന്നപ്പുറം ചിന്തിക്കാൻ പോലുംബജറ്റ്‌ തയ്യാറായില്ല.
അതും പലിശ 4ശതമാനത്തിൽ നിന്നും 7 ശതമാനമാക്കി ഉയർത്തി.
ഈ മേഖലയിലെ സബ്സിഡി,റേഷൻ വിഹിതം,വൈദ്യുതി,ജലസേജനം, എന്നിവയിൽ അവ്യക്തത.
ബാക്കി വരുന്ന 30 ശതമാനം നില നിൽകുന്നത്‌ പരമ്പരാഗത മേഖലയിലാണ്.
പരമ്പരാഗത വ്യവസായങ്ങളിലും കൃഷിയിലും ഊന്നിയത്‌ കൊണ്ട്‌
രക്ഷ ഇല്ലെന്നും ആഗോളീകരണ പ്രവണതകൾക്കൊത്ത്‌
"നവ വളർച്ചാ മേഖല 'കളിൽ ഊന്നിയത്‌ കൊണ്ട്‌ മാത്രമേ പ്രയോജനമുള്ളൂ എന്നവാദഗതി ഭരണ-പ്രതിപക്ഷ തലത്തിൽ പോലും സജീവമാണ് പരംമ്പരാഗത മേഖലയേക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല
കൈത്തറി,ടെക്സ്റ്റൈയിൽ ആഭരണനിർമ്മാണം,
കരകൗശലം,തുകലെന്നീ മേഖലക്ക്‌ നീക്കി വെച്ചത്‌
കയറ്റുമതിക്കാരുടെ പോക്കറ്റിലെത്തും.
പൊതു മേഖലയോടുള്ള നിത്യ വൈരത്തിന്ന് കുറവൊന്നും വരുത്തിയിട്ടില്ല .
1991 മുതൽ തുടങ്ങിയ വിത്തെടുത്ത്‌ കുത്തൽ പദ്ധതി
49 ശതമാനമാക്കി.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടേയും,തകർച്ചയുടേയും പശ്ചാത്തലത്തിൽ
അമേരിക്കയടക്കം നയം തിരുത്തുമ്പോഴും
കണ്ടാലും,കൊണ്ടാലും പഠിക്കാത്തവരായി പെരുമാറുന്നു
ഓരോ ബജറ്റ്‌ പ്രഖ്യാപനത്തിന്റ്യും വളർച്ചാ നിരക്കുകളും ഊന്നലുകളു പരിശോധിച്ചാൽ
കേന്ദ്രം മുതൽ പ്രാദേശിക തലം വരെയുള്ള
മുഴുവൻ ആസൂത്രണ പ്രക്രിയയും അർത്ഥരഹിത മായിക്കഴിഞ്ഞു എന്നുള്ളതാണ് അവസ്ത.
നിർവ്വഹണത്തിലെ സാങ്കേതിക പരാജയങ്ങൾ എന്നനിലയിൽ നീതീകരിക്കാവുന്നതിന്നപ്പുറം
വിഷയം അടിസ്ഥാന സാമ്പത്തിക ദർശ്ശനങ്ങളുമായി ബന്ധപ്പെട്ടത്‌ തന്നെയാണെന്ന് കാണാൻ ഇനിയെങ്കിലും തയ്യാറാവുക....

1 അഭിപ്രായം:

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

സ്വന്തമായ സമഗ്രവികസന കാഴ്ച്ചപ്പാടും, ആത്മാഭിമാനവും ഉള്ള ആരെങ്കിലും മുന്നോട്ടുവരുന്നതുവരെ സായിപ്പിന്റെ പിന്നാലെ ഓച്ഛാനിച്ചു നടക്കുന്നത് നമ്മുടെ ദൌര്‍ഭാഗ്യമായി തുടരുമെന്നുതോന്നുന്നു.