2010 ഡിസംബർ 13, തിങ്കളാഴ്‌ച

ചില പുതുവർഷ രാഷ്ട്രീയ ചിന്തകൾ

ഇതാ ആശംസാപ്രവാഹങ്ങളുടെ തൊട്ടു പിറകിലായി ഒരു പുതുവർഷം കൂടി ഇതു വഴി കടന്നു വരുന്നു .
അനുഗ്രഹിച്ചാലും ആശിർവദിച്ചാലും ....
പ്രിയ സ്നേഹിതാ,
ഏത് ആഘോഷത്തിമർക്കലിന്നിടയിലും, വ്യക്തമാക്കപ്പെട്ടിട്ടുള്ള വസ്തുതകൾ വെച്ചു കൊണ്ട് ചില യാഥാർത്ഥ്യങ്ങൾ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
ക്ഷമിക്കണം
അതിലേക്ക് കടക്കുന്നതിന്ന് മുമ്പ് മറ്റൊരു കാര്യം .
പൊതു സമൂഹത്തിൽ മലയാളി സമൂഹം പ്രദർശിപ്പിക്കുന്ന ആദർശങ്ങളുടെ വേഷം കെട്ടും യഥാർത്ഥ ജീവിതത്തിൽ അവർ
നയിക്കുന്ന പ്രതിലോമകരവുമായ ,അറപ്പുളവാക്കുന്ന ജീർണ്ണതകളുടേയും വിഷയം ഈ പുതു വർഷാരംഭത്തിലെങ്കിലും ചർച്ച ചെയ്യണം
എന്ന് തോന്നുന്നത്കൊണ്ട് ചിലത് ഇവിടെ സൂചിപ്പിക്കുകയാണ്.
നാം എല്ലാ മാറ്റങ്ങളുടേയും അറിവുകളുടേയും കൂടെയാണ് എന്ന പൊങ്ങച്ചം പറയുമ്പോഴും അവയൊന്നും തന്നെ സ്വന്തം ജീവിതത്തിൽ കൂട്ടിതൊടുവിക്കാതിരിക്കാൻ നാം കൂടുതൽ കരുതൽ പാലിക്കുകയും ചെയ്യുന്നവരായി തീർന്നിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ പുതു വർഷവും കപടമായ ജീവിത ബലതന്ത്രത്തിന്റെ അടിയൊഴുക്കുകളിൽ മലയാളികളായ നാം പെട്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല.
സ്വയം മാറാനുള്ള എല്ലാവഴികളേയും ചെറുക്കുന്ന അസംഖ്യം ആസക്തികൾക്ക് അടിമപ്പെട്ടു പോകുന്ന ഇടത്തരം മലയാളി മനസ്സുകൾക്ക് പുതുവർഷങ്ങൾ എത്ര പിന്നിട്ടാലും , ആശംസാ വചനങ്ങൾ എത്ര ആർദ്രമായാലും നമ്മെ ആവരണം ചെയ്തിരിക്കുന്ന ആശയക്കുഴപ്പത്തിന്റെ നീറ്റലിൽ രാത്രികൾ നിദ്രാവിഹീനമായി തീരും തീർച്ച.
പുരോഗമനവാദിയും ,സത്യസന്ധനും,ആർജ്ജവമുള്ളവനുമാകാൻ കഴിയണമെങ്കിൽ
ജീവിത വീക്ഷണത്തിലും പ്രപഞ്ച വീക്ഷണത്തിലും ശീലങ്ങളിലും മാറ്റം വരുത്തേണ്ട ഘട്ടങ്ങളിൽ,
ഗുണകരമായ ഒരു വികൃതിയെങ്കിലും കാണിക്കാൻ കൂട്ടാക്കാതെ ,
സദാ സന്നിഹിതമായ ഒന്നിനെ സ്വീകരിക്കാൻ മലയാളി നിർബന്ധിതമാവുന്നു.
വിപ്ലവത്തിന്റേയും ,ജനാധിപത്യത്തിന്റേയും ,മതേതരത്തിന്റേയും ചർച്ചാവേദികളിൽ കറകളഞ്ഞ വ്യക്താവാകുകയും എന്നാൽ പറയുന്ന കാര്യങ്ങളോട് ഒരു ഉത്തരവാദിത്വവും കാണിക്കാതെ ജീവിതത്തിന്റെ നിർണ്ണായക ഘട്ടങ്ങളിലൊക്കെ തന്നെ ജാതിയുടേയും,മതത്തിന്റേയും പാരമ്പര്യത്തിന്റേയും എല്ലാ അനുഷ്ടാനങ്ങളും ,മര്യാദകളും കടുകിട തെറ്റാതെ പാലിക്കുകയും ചെയ്യാൻ നാം അടുത്ത കാലം കൊണ്ട് പഠിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോൾ ജനം സർക്കാറുകളേയും ,സര്‍ക്കാര്‍ ജനങ്ങളേയും മുഴുവനായി കയ്യൊഴിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഭരണപരമായ കടമകളൂടെയോ,പ്രതിനീധാനത്തിന്റേയോ ഏതെങ്കിലും ബാദ്ധ്യതകൾ സർക്കാറിനേയും ജനങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നില്ല.
ജനങ്ങളും സർക്കാറും തമ്മിൽ ബന്ധിക്കുന്ന ഒന്നിനും കാൽ കാശിന്റെ വിലപോലും ഇല്ലെന്ന് തിരിച്ചറിഞ്ഞ ജനം ആരോടും പ്രത്യേക പ്രതിപത്തിയില്ലാതെ 5 വഷത്തിലൊരിക്കൽ പോളിംഗ് ബൂത്തിലെ സ്വകാര്യതയിൽ മാറി മാറി കുത്തി തീവ്ര മൗനത്തിൽ,പാർലമെന്ററിയത്തിന്റെ പരിമി
ധിക്കത്ത്നിന്നു കൊണ്ട് ഭരിക്കുന്നവന്റെ കൈപ്പത്തി വെട്ടിമാറ്റുന്നു.
ഭരണമെന്നത് എല്ലാതരത്തിലുമുള്ള കച്ചവടത്തിന്റേയും അതിന്റെ നടത്തിപ്പിനും വേണ്ടിയുള്ള പങ്കാളിത്ത മാണല്ലോ....
ഇങ്ങിനെ മാറി മാറി കുത്തിയില്ലെങ്കിൽ കച്ചവടത്തിന്റെ ലാഭവും ആദർശ്ശത്തിന്റെ മുഖം മൂടിയും ഒന്നിച്ച് നഷ്ടപ്പെട്ട് പോകുമെന്ന് നാം ഭയപ്പെടുന്നു.....
ഈ സ്വയം വിമർശ്ശനം വലിച്ച് നീട്ടി വായനാസുഖം കളയുന്നില്ല.
നമുക്ക് വിഷയത്തിലേക്ക് വരാം .....
ലോക സാമ്രാജ്യത്വ വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോഴാണ് ലോകം 2010 ൽ നിന്നും 2011 ലേക്ക് കടക്കുന്നത്.
തൊഴിലാളി വർഗ്ഗത്തിന്റേയും മർദ്ദിത ജനവിഭാഗത്തിന്റേയും പോരാട്ട ചരിത്രം അവസാനിച്ചു എന്ന് ആർത്തട്ടഹസിച്ച് കൊണ്ടാണ് രണ്ട് ദശകങ്ങൾക്ക് മുമ്പ് അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വ ശക്തികൾ കെട്ടഴിച്ചു വിട്ട
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യ വല്ക്കരണ നയങ്ങൾ,കടുത്ത തിരിച്ചടിയേ നേരിടുകയും 1930 ലെ മഹാ
സാമ്പത്തികാധപ്പധനത്തെ അനുസ്മരിപ്പിക്കുന്ന ഒരു ലോകവ്യാപക സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടിരിക്കുകയുമാണ്.
ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ തന്നെ ചൂണ്ടിക്കാട്ടുന്നത് ഈ മാന്ദ്യം പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്ഥമായി വർഷങ്ങളോളം നീണ്ട് നില്ക്കുമെന്നാണ്.
ഇതാകട്ടെ സാമ്രാജ്യത്വരാജ്യങ്ങളിൽ ഒന്നടങ്കം ഈ നവ ഉദാരീകരണ നയത്തിന്നെതിരേ കടുത്ത ജനകീയരോഷം ഉയർന്നു വരികയും പൊതുമേഖലകൾക്കും സാമൂഹ്യ നിയന്ത്രണങ്ങൾക്കും അനുകൂലമായ പൊതു ജനാഭിപ്രായം ശക്തമായി രൂപപ്പെട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന ലോക സാഹചര്യത്തിലാണ് ഈ പുതു വർഷം പിറന്നു വീഴുന്നത്. മുതലാളിത്ത-സാമ്രാജ്യത്ത വ്യവസ്ഥക്ക് അതിന്റെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും ,മുതലാളിത്തത്തിന്ന് ബദൽ സോഷ്യ്‌ലിസം തന്നെയാണെന്ന് വളരെ വ്യക്തമായി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ
മാർക്സിസത്തിന്നും സോഷ്യലിസത്തിന്നും അനുകൂലമായി ചിന്തിക്കുന്നവരുടെ എണ്ണം ലോകമെങ്ങും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഈ പുതുവർഷ ലോകസാഹചര്യം.
എന്നാലതേ സമയം,
സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം മുഴുവൻ തൊഴിലാളി വർഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടേയും തലയിലേക്ക്
കെട്ടിവെക്കാനും , തങ്ങളുടെ കൊള്ളലാഭത്തിന്റെ നിരക്ക് ഉയർത്തിനിർത്താനുമുള്ള തീവ്ര ശ്രമത്തിലാണ്
സാമ്രാജ്യത്വ ഫൈനാൻസ് മൂലധന ശക്തികളും അവരുടെ ദല്ലാളന്മാരും ഏർപ്പെട്ടിരിക്കുന്നത്.
അമേരിക്ക മുതൽ ഇന്ത്യ വരേയുള്ള രാജ്യങ്ങളിൽ ഊഹമൂലധന ശക്തികളെ സഹായിക്കാൻ വേണ്ടി പൊതുഖജാനാവിൽ നിന്നും സഹസ്രകോടികളാണ് ചിലവഴിച്ചിരിക്കുന്നത്.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയോ,അദ്ധ്വാനിക്കുന്ന ബഹുജനങ്ങളുടെ ക്രയശേഷിയിലുണ്ടാക്കുന്ന തകർച്ചയേയോ പരിഹരിക്കുന്നതിന്ന് ഒരു പദ്ധതിയും എവിടേയും മുന്നോട്ട് വെക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ പുത്തൻ കൊളോണിയൽ വ്യവസ്ഥ രാഷ്ട്രീയവും സാമ്പത്തികവുമായ വലിയ പ്രതിസന്ധികളേ നേരിടുന്ന ഈ സാഹചര്യത്തിൽ മതത്തിന്റേയും വംശത്തിന്റേയും സംസ്കാരത്തിന്റേയും എല്ലാം പേരിൽ ലോകജനതയെ ഭിന്നിപ്പിക്കാനും ,
സാധ്യമാകുന്നിടങ്ങളിൽ സൈനികമായി കടന്നാക്രമിക്കാനുമാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഒബാമയുടെ ജനപ്രീതി കുറഞ്ഞു വന്ന സ്ഥിതിക്ക് സൈനിക- വ്യവസായ സാമ്പത്തികരാജ്യങ്ങളിലെ കൂട്ട്കെട്ടുകളും കയ്യേറ്റങ്ങളും കൊള്ളകളും ശക്തിപ്പെടുത്തി തന്റെ കരുത്തു തെളിയിക്കുന്നതിന്നുള്ള ശ്രമങ്ങൾക്ക് ഇനിയും വേഗതകൂടും.
എന്നാൽ സോഷ്യൽ ഡമോക്രാറ്റുകളും വലതു പക്ഷ അവസരവാദികളും തങ്ങളുടെ സാമ്രാജ്യത്വ വിധേയത്തിന്ന്
ന്യായീകരണമായി പറയുന്നത്പോലെയുള്ള നിരാശാവഹമായ കാഴ്ച്ചയല്ല 2010 ൽ കാണാൻ കഴിഞ്ഞത്.
ആഗോളീകരണ നയങ്ങൾക്കും ,സൈനിക കടന്നാക്രമണങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നയങ്ങൾക്കും,സൈനിക കടന്നാക്രമണങ്ങൾക്കും,തൊഴിലാളി വർഗ്ഗം മുൻ കാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്നതിന്നെതിരെ,
ലോക വ്യാപകമായ ഉശിരൻ പോരാട്ടങ്ങൾ അഴിച്ചു വിട്ടുകൊണ്ട് കനത്ത വെല്ലുവിളികൾ ഉയർത്തുകയാണ്
ആഗോളീകരണത്തിന്റെ കാല്ക്കീഴിൽ അമർന്ന് പോയ എല്ലാരാജ്യങ്ങളും പുത്തൻ കൊളോണിയൽ ചൂഷണത്തിന്റെ ഇരുമ്പു മറകൾ ഭേദിക്കാനുള്ള ജീവൻ മരണ പോരാട്ടത്തിലാണ്.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്:-
പുതുവർഷ കോലാഹലങ്ങൾക്കപ്പുറത്ത് ഓർമ്മയിലുണ്ടായിരിക്കേണ്ടുന്നത്,
ലോകസാമ്രാജ്യത്വ വ്യവസ്ഥക്കെതിരായി ലോകത്താകമാനം പോരാടുന്ന ജനങ്ങളുടെ വിശാലമായ ഐക്യം കെട്ടിപ്പടുക്കുക
എന്നത് സാർവ്വദേശീയ രംഗത്തെ ഏറ്റവും പരമപ്രധാനമായ ആവശ്യമാണ്.
സാമ്രാജ്യത്വ വ്യവസ്ഥയെ പൂർണ്ണമായും തുടച്ചു നീക്കാനും ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ഉയർത്തിക്കൊണ്ടു വരുന്നതിന്നും
അതിനെ ശാസ്ത്രീയമായി നയിക്കുവാനും കരുത്തുള്ള വിപ്ളവശക്തികളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുക എന്നത്
പുതുവർഷകടമയായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു എന്നതാണ്.

2010 ഡിസംബർ 8, ബുധനാഴ്‌ച

വർഗ്ഗസമരം

വര്‍ഗ്ഗത്തേക്കുറിച്ചും വര്‍ഗ്ഗ സമരത്തെക്കുറിച്ചും ഒരു പാട് തെറ്റായ ധാരണകള്‍
വെച്ച് പുലര്‍ത്തുന്നവര്‍ ഇപ്പോഴും നമ്മുടെ ഈ ബൂലോകത്ത് നിലനില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാണ് ഈ ചെറു കുറിപ്പിന്ന് കാരണമായിട്ടുള്ളത്.
അത് ഇങ്ങിനേയാണ്:-
സമൂഹം വിരുദ്ധ വര്‍ഗ്ഗങ്ങളായി പിരിഞ്ഞുകഴിഞ്ഞ സമയം മുതല്‍ നിരന്തരം നടന്നുവരുന്ന
ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗ സമരം .
ഒളിഞ്ഞും തെളിഞ്ഞും ,നിയമ വിധേയമായും വിരുദ്ധമായും സമാധാന പൂര്‍വ്വമായും ,ബലപ്രയോഗപൂര്‍ണ്ണമായും മാറ്റെല്ലാതരത്തിലുമായി വര്‍ഗ്ഗ സമൂഹമുള്ള കാലത്തോളം
ആ സമരം തുടര്‍ന്നു പോകുകയാണ്.
ഒരു പിടി കമ്യൂണിസ്റ്റ് കാരുടെ അല്ലെങ്കില്‍ വിപ്ളവകാരികളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റേയും ഗൂഢാലോചനയുടേയും സന്തതിയാണ് വര്‍ഗ്ഗസമരമെന്ന്
വരുത്തിതീര്‍ക്കാന്‍ ചൂഷക വര്‍ഗ്ഗവും അവരുടെ പ്രചാരകന്മാരും ശ്രമിക്കാറുണ്ട്.
അവരുടെ പ്രചരണത്തില്‍ അകപ്പെട്ടു പോയ ചില “ശുദ്ധാല്മാക്കള്‍”
വര്‍ഗ്ഗസമരവുമൊന്നുമില്ലാതെ തികച്ചും സമാധാനപരമായ
സമത്വസുന്ദരമായ ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ച് സ്വപ്നം കാണാറുണ്ട്.
ഇത്തരക്കാരുടെ പലതരം ചിന്താഗതികളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തിലും സാഹചര്യത്തിലുമാണ്.മാര്‍ക്സും എംഗല്‍സും ജീവിച്ചത്.
അതുകൊണ്ട് ,ഈ ചിന്താഗതിക്കെതിരായി സുദീര്‍ഘവും നിരന്തരവുമായ ആശയ സമരങ്ങള്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.
ഈ സമരത്തിലൂടെ അവര്‍ ശാസ്ത്രീയമായി യുക്തി യുക്തം സ്ഥാപിച്ചതാണ്
മാര്‍ക്സിയന്‍ സമീപനത്തിന് അടിസ്ഥാനമായ വര്‍ഗ്ഗസമരം.
ഏതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ ഗൂഢാലോചനയോ കുത്തിത്തിരുപ്പുകളോ കൂടാതേതന്നെ സ്വഭാവികമായി മനുഷ്യ സമൂഹത്തിനകത്ത് രൂപം പ്രാപിച്ച
ഒരു സാമൂഹ്യപ്രതിഭാസമാണ് വര്‍ഗ്ഗസമരം .
സമൂഹചരിത്രത്തിന്റെ വികാസത്തില്‍ ഒരു ഘട്ടത്തില്‍ “ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന്ന് വളം”എന്നന്യായമനുസരിച്ച് പരസ്പരവിരുദ്ധമായ താല്പ്പര്യങ്ങളുള്ള രണ്ടു വര്‍ഗ്ഗങ്ങള്‍
രൂപമെടുത്തു എന്നതാണ് ഈ പുതിയ സാമൂഹ്യപ്രതിഭാസത്തിന്നടിസ്ഥാനം.
എന്നാല്‍ ഇത് ഭാവിയില്‍ എല്ലാകാലത്തും തുടര്‍ന്ന് പോകാമെന്ന് കരുതുന്നത് തെറ്റായിരിക്കും.
എന്തുകൊണ്ടെന്നാല്‍ വിരുദ്ധതാല്പര്യങ്ങള്‍ നിലനിന്നാല്‍ മാത്രം തുടര്‍ന്ന്പോരാന്‍ കഴിയുന്ന വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുന്ന ഒരു സാഹചര്യം അനുപേക്ഷണീയമായി വളര്‍ന്നു വരും.
അതിലേക്കാണ് ഇന്നത്തെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയും അതിനകത്ത് രൂപം കൊള്ളുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനവും മനുഷ്യ സമൂഹത്തെ നയിക്കുന്നത്.
എന്നു വെച്ചാല്‍ ഭൂതകാല ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുധ്യങ്ങളും
ഇല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്നത്പോലെ ഭാവിയില്‍ ഒരിക്കല്‍ കൂടി
അത്തരമൊരു സാമൂഹ്യ വ്യവസ്ഥ ഉയര്‍ന്നു വരും -
ഇതാണ് മാര്‍ക്സിയന്‍ ചിന്താഗതിയുടെ കാതലായ ഭാഗം.
ഭൂതകാല ചരിത്രത്തില്‍ ഒരിക്കല്‍ വര്‍ഗ്ഗങ്ങളും അവ തമ്മിലുള്ള മല്‍സരങ്ങളും ഇല്ലാതിരുന്ന സാഹചര്യമുണ്ടായിരുന്ന് വെന്ന് പറഞ്ഞുവല്ലോ .
അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ശാസ്ത്രീയമായ പേരു “പ്രാകൃത കമ്യൂണിസമെന്നായിരുന്നു”.
“മാനുഷ്യരെല്ലാരുമൊന്നുപോലെ”പൂര്‍ണ്ണമായ സമത്വത്തോടുകൂടി,ജീവിച്ചുപോന്ന ഒരു കാലമണത്. ഈ സ്ഥിതി അവസാനിച്ചതില്‍ പിന്നീടാണ് വര്‍ഗ്ഗ സമൂഹത്തിന്റെ ആദ്യ രൂപമായ അടിമത്ത വ്യ്വസ്ഥ നിലവില്‍ വന്നത്.
അടിമത്ത വ്യവസ്ഥയെ തുടര്‍ന്ന് ഫ്യൂഡല്‍ വ്യ്വസ്ഥയും പിന്നീട് മുതലാളിത്ത വ്യവസ്ഥയും
നിലവില്‍ വന്നു.മൗലികമായ ഈ സാമൂഹ്യവിപ്ളവത്തിലോരോന്നിലും
ഒരു ചൂഷക വര്‍ഗ്ഗം പോയി ,അതിനു പകരം പഴയ ചൂഷിത വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന
ഒരു വിഭാഗമടങ്ങുന്ന പുതിയ ചൂഷക വര്‍ഗ്ഗം നിലവില്‍ വരികയും അധികാരത്തില്‍ എത്തുകയുമാണുമുണ്ടായത്.
അവസാനം ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതായി, പഴയപോലെ
“പ്രാകൃത”മല്ലാത്ത ഒരു പുതിയ കമ്യൂണിസ്റ്റ് സമൂഹം രൂപമെടുക്കും.
ഈ പരിവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി നില്ക്കുന്ന ഭൗതിക യാഥാര്‍ഥ്യം സംഗ്രഹരൂപത്തില്‍ ഇങ്ങനെ പറയാം .
1.പുരാതനചരിത്ര കാലത്ത് മനുഷ്യന്റെ ഉല്പ്പാദനക്കഴിവ് -പ്രകൃതിയോട് മല്ലിട്ട് ഭക്ഷണം ,വസ്ത്രം,ഭവനം മുതലായ അവന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്ന് ആവശ്യമായ സാമഗ്രികള്‍ ഉണ്ടാക്കുന്നതിന്നുള്ള കഴിവ് -വളരെ പരിമിതമായിരുന്നു.സ്വന്തം ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ട സാധനങ്ങല്‍ തന്നെ ഉല്പ്പാദിപ്പിക്കാന്‍ അന്ന് മനുഷ്യന്‍
വളരെ വിഷമിച്ചിരുന്നു.
അതുകൊണ്ട് അക്കാലത്ത് ഒരാള്‍ക്ക് മറ്റൊരാളെ അടിമയോ, അടിയാളനോ കൂലിത്തൊഴിലാളിയോ ,കുടിയാനോ ആക്കി വെക്കുന്നത് കൊണ്ട് പ്രയോജനമില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുക എന്നകാര്യം അന്നാര്‍ക്കും സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല .
പരിപൂര്‍ണ്ണ സമത്വം കളിയാടുന്ന ഒരു സാഹചര്യമാണ്‌ അന്ന് മനുഷ്യ സമൂഹത്തിലുണ്ടായിരുന്നത്.
2.പക്ഷേ,ക്രമേണ ക്രമേണയായി ഈ സ്ഥിതിയിലൊരു മാറ്റം വന്നു.
നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ മനുഷ്യനുള്ള കഴിവ് വര്‍ദ്ധിച്ചു വന്നു.
സ്വന്തം ജീവന്‍ നിലനിര്‍ത്താനാവശ്യമുള്ളത്ര മാത്രമല്ല അതിലുമധികം സമ്പത്ത് ഉല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിനാവശ്യമുള്ളത്ര മാത്രമല്ല
അതിലുമധികം സമ്പത്തുല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിന്ന് ആവശ്യമുള്ള അധ്വാനം Necessary Labourഎന്നും കഴിച്ച് മിച്ചം വരുന്ന അധ്വാനം Surplus Labourഎന്നും രണ്ടു വിഭാഗങ്ങളുണ്ടെന്നും നിലവന്നു.
ഇതില്‍ മിച്ചം വരുന്ന അധ്വാനം അധ്വാനിക്കുന്ന ആളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്കൊണ്ട്--ഒരാള്‍ ചൂഷിതനും മറ്റൊരാള്‍ ചൂഷകനെന്നും ആണെന്ന സ്ഥിതിയുളവാക്കുന്നതു കൊണ്ട്-ചൂഷകന് പ്രയോജനമുണ്ടെന്ന് വന്നു.
പക്ഷേ ചൂഷകന് പ്രയോജനമുള്ള ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ചൂഷിതര്‍ തയ്യാറില്ലെന്ന് വന്നു.
ഈ സ്ഥിതിയില്‍ ഭൂരിപക്ഷം ജനങ്ങളേക്കൊണ്ട് ഈ വ്യ്വസ്ഥ അംഗീകരിപ്പിക്കാന്‍ ബലപ്രയോഗമടക്കമുള്ള എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്
എതിര്‍ക്കുന്നത് ചൂഷക വര്‍ഗ്ഗത്തിന്റേയും ആവശ്യമായിത്തീര്‍ന്നു.ഇതില്‍ നിന്ന് തന്നെയാണ്
ഇതില്‍ നിന്നാണ് സമൂഹ ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗ സംഘട്ടനം രൂപം പ്രാപിക്കുന്നത്.
സമൂഹത്തില്‍ ഭൂരിപക്ഷം അടിമകളും ന്യൂനപക്ഷം യജമാനന്മാരുമായിത്തീരുന്ന ഒരു പുതിയ സാമൂഹ്യ വ്യവസ്ഥ -അടിമത്തവ്യവസ്ഥ-ഉയര്‍ന്നുവന്നത്.
3-ഉല്പ്പാദനശക്തികളുടെ തന്നെ വളര്‍ച്ചയുടെ ഫലമായി ഈ വ്യവസ്ഥ പ്രയോജനകരമല്ലെന്ന സ്ഥിതി വന്നു.
അടിമത്ത വ്യവസ്ഥക്ക് കീഴിലെന്നപോലെ ബലം പ്രയോഗിച്ച് പണിയെടുപ്പിക്കുന്ന ഒരാള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും പ്രതിഭയും വ്യക്തിപരമായ കഴിവും പ്രയോഗത്തില്‍ വരുത്തിയാല്‍ മാത്രമേ ഉല്പ്പാദനം ഫലപ്രദമായി നടക്കുകയുള്ളൂവെന്ന് വന്നു.
മനുഷ്യനെ വിലകൊടുത്തു വാങ്ങുകയും വില്ക്കുകയും ചെയ്യുക,വേണമെങ്കില്‍ അവനെ
കൊല്ലാന്‍ തന്നെ അധികാരം യജമാനനുണ്ടെന്ന സ്ഥിതി തുടരുക -ഇത് ഉല്പ്പദന വദ്ധനവിനെ സഹായിക്കയില്ലെന്ന് വന്നു.
അങ്ങിനെ അടിമത്ത വ്യവസ്ഥയിലെ നഗ്നവുംബലപ്രയോഗപൂര്‍വ്വവുമായ ചൂഷണവ്യവസ്ഥ കാലഹരണപ്പെട്ടു.
കുറേക്കൂടി പരോക്ഷവും എന്നാല്‍ ഫലപ്രദവുമായ ചൂഷണ മാര്‍ഗ്ഗങ്ങള്‍ ആരായുന്നത് ചൂഷക വര്‍ഗ്ഗത്തിന്റെ അനുപേക്ഷണീയമായ ഒരാവശ്യമായിത്തീര്‍ന്നു.
അങ്ങനെ അടിമക്ക്പകരം അടിയാളനും (കുടിയാന്‍) തുടര്‍ന്ന് കൂലിത്തൊഴിലാളിയും ഉണ്ടായി
ഈ അവസാനരൂപമായ കൂലിത്തൊഴിലാളിയില്‍ പ്രത്യക്ഷവും നിയമപരവുമായ ആശ്രിതത്തിന്റെ ഒരംശം പോലുമില്ല .
അയാളും അയാളുടെ മുതലാളിയും തമ്മില്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണ സമത്വമാണ്. എന്നാല്‍,ജീവിക്കാനാവശ്യമായ അധ്വാനത്തിന്റെ തോത് കുറക്കുകയും മിച്ചം വരുന്ന അധ്വാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല,മിച്ചം വരുന്ന അധ്വാനം മുഴുവന്‍ തൊഴിലാളികളുടെ കയ്യില്‍ നിന്നും മുതലാളിയുടെ കയ്യിലേക്ക് മാറ്റുന്നതില്‍ കൂടി അടിമത്വ വ്യവസ്ഥയിലെ യജമാനനേക്കാള്‍ സമര്‍ഥനാണ് ഇന്നത്തെ മുതലാളി.
എന്നു വെച്ചാല്‍ ,
മിച്ചം വരുന്ന അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കുന്നതിന്ന് ചൂഷക വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍നിന്നാണ് വിവിധങ്ങളായ വര്‍ഗ്ഗ സമൂഹങ്ങള്‍ ജന്മമെടുക്കുന്നത്.
4- മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയോട് കൂടി മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ പുതിയൊരു സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നു.
മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായും സാധിക്കാനാവശ്യമുള്ള സാമഗ്രികള്‍ മുഴുവന്‍ ചൂഷണ വ്യവസ്ഥയില്ലാതെ തന്നെ ഉല്പ്പാധിപ്പിക്കാമെന്ന് വന്നിരിക്കുന്നു.
ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത്പോലെ തന്നെ ഉല്പ്പാദിപ്പിക്കാമെന്ന് വന്നിരിക്കുന്നു;ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത് പോലെ തന്നെ അത്രയും സുഖഭൂയിഷ്ഠമായ ജീവിതം നയിക്കാന്‍ മനുഷ്യ സമൂഹത്തിലെ ഓരോ വ്യക്തിക്കും കഴിയുമെന്ന് വന്നിരിക്കുന്നു.
സമൂഹത്തിലെ ഉല്പ്പാദനക്കഴിവ് ഇത്ര ഉയര്‍ന്ന തോതില്‍ എത്തിയിരിക്കുന്നതിനാല്‍ മാവേലിഭരണത്തിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കാമെന്ന് വന്നിരിക്കുന്നു.
“ഓരോ വ്യക്തിയും കഴിവിനൊത്ത് പ്രയത്നിക്കുക,ആവശ്യമനുസരിച്ച് ജീവിത സാമഗ്രികള്‍ ഉപയോഗിക്കുക(”From each according to his capacity,to each according to his needs") എന്നത് പ്രായോഗികമായ ഒരു മുദ്രാവാക്യമായി തീര്‍ന്നിരിക്കുന്നു.
മാവേലി ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്നതും പരിഷ്കൃതവും ഒരു ജീവിതം നയിക്കുന്നതില്‍ പരിപൂര്‍ണ്ണ സമത്വം -ഇതാണ് പുതിയ കമ്യൂണിസ്റ്റ് സമൂഹം;
“പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ”.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത് :-
മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഒരു സവിശേഷഘട്ടത്തില്‍ അനുപേക്ഷണീയമായി
രൂപം കൊണ്ടതും മറ്റൊരുഘട്ടത്തില്‍ അനുപേക്ഷണീയമായി അന്തര്‍ധാനം ചെയ്യാന്‍ പോകുന്നതുമായ ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗസമരം .
അതില്ലാതാക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും സാധ്യമല്ല.
വര്‍ഗ്ഗസമൂഹത്തിനകത്ത് ഓരോവ്യക്തിക്കും സ്വയം തെരഞ്ഞെടുക്കാവുന്ന ഒരു ചേരിയുണ്ടു
ചൂഷകന്റെ ചേരി ,അല്ലെങ്കില്‍ ചൂഷിതന്റെ ചേരി.
ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് ആ ചേരിയെ വിജയിപ്പിക്കുവാന്‍ നോക്കുകയല്ലാതെ ചേരികളില്ലെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.
ഈ വസ്തുതയാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ നിരവധി ഗ്രന്ഥങ്ങളിലൂടേയും പുറത്തു കൊണ്ടു വരുന്നത് .
ഈ കൂട്ടത്തില്‍ വെച്ച് ഏറ്റവും സംഷിപ്തമായ രേഖ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവാണെങ്കില്‍ ഏ റ്റവും സുദീര്‍ഘവും പണ്ഡിതോചിതവുമായ രേഖ മൂലധനമാണ്.
(മാര്‍ക്സിസം ഒരു പാഠ പുസ്തകത്തില്‍ നിന്ന്)