2010 നവംബർ 30, ചൊവ്വാഴ്ച

അഴിമതിയുടെ രാഷ്ട്രീയം

രാജ്യത്ത് അഴിമതിക്കേസുകൾ ദിനം പ്രതിയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ.
രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിക്കേസ് എന്നു വിലയിരുത്തുന്ന 1.76 ലക്ഷം കോടിയുടെ കേസിൽ കോടതി
സിബിഐ ക്കെതിരെരൂക്ഷമായ വിമർശ്ശനം ഉന്നയിച്ചു കഴിഞ്ഞു.
നാളിതു വരെ വെളിപ്പെട്ട അഴിമതിക്കേസുകളിൽ സിബിഐ ക്കെതിരേയുള്ള കോടതിയുടെ വിമർശ്ശനം ഇത് ആദ്യത്തേതൊന്നുമല്ല.
ഭരണ തലത്തിലെ അഭൂതപൂർവ്വമായ അഴിമതിയും ക്രിമിനലുകൾ എന്ന നിലയിലേക്കുള്ള ഭരണ കൂടത്തിലെ ഉന്നത സ്ഥാനീയരുടെ അധ:പ്പതനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായിട്ട് ഒരു പാടു നാളുകളായെങ്കിലും കക്ഷി താല്പ്പര്യമനുസരിച്ചാണ് ചർച്ചയുടെചൂരും ചൂടും കാണപ്പെടാറ്.
ഇതാകട്ടെ രാഷ്ട്രത്തിന്റേയും അതിലെ കോടിക്കണക്കിന്ന് വരുന്ന ജനവിഭാഗങ്ങളുടേയും ഭാവിയിൽ താല്പര്യമുള്ളവലിയൊരു വിഭാഗം ജനങ്ങളെ സംഭീതരും ആശങ്കാകുലലരു മാക്കിയിട്ടുണ്ടു .
എന്നാൽ പത്ര-ദൃശ്യ മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വരുന്ന ചർച്ചാ കോമഡി പ്രോഗ്രാമുകളിലെ മെഗാസൂപ്പർ ചർച്ചിയന്മാരയ പരമ്പരാഗത സ്ഥിര നായകന്മാരും ,വലതു പക്ഷ പിന്തിരിപ്പൻ ബുദ്ധി ജീവിതങ്ങളും
ഈ വിഷയത്തെ കേവല വ്യക്തിഗത ധാർമ്മികതയുടേയോ,വ്യക്തി ശുദ്ധിയുടെയോ മാത്രം പ്രശ്നമാക്കി ചുരുക്കിയെടുക്കാനും,
അങ്ങേയറ്റം രാജ്യദ്രോഹ സ്വഭാവം കൈവരിച്ചിട്ടുള്ളതും -ഇതിൽ അടങ്ങിയിരിക്കുന്ന വളരെ വ്യക്തമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ
വഴിതിരിച്ചു വിടാനും മൂടിവെക്കാനും കൂട്ടായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
സ്പെക്ട്രം അഴിമതി പുതിയ മാനങ്ങൾ കൈവരിക്കാൻ ഏറെ സാധ്യതയുണ്ട്. എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീർണ്ണത
പോടുന്നനവേ രൂപം കൊണ്ടതല്ല .
പണാധിപത്യവും അധോലോക പ്രവർത്തനങ്ങളും രാഷ്ട്രീയത്തിൽ കടന്നുനരുന്നതും,അധികാര കൈമാറ്റത്തിന്ന് ശേഷം
വളരെ ചെറിയ ഒരു ഇടവേളയൊഴിച്ചാൽ ഇന്ത്യ ഭരിച്ചു പോരുന്ന കോൺഗ്രസ്സും അതിൽ നിന്ന് പിരിഞ്ഞു പോന്ന മറ്റു രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടു തന്നെയാണ് .
നാലണ മെമ്പർഷിപ്പിന്റെ പിൻബലത്തിൽ കെട്ടിപൊക്കിയതെന്ന പാരമ്പര്യം അവകാശപ്പെടുമ്പോഴും ,അധികാരകൈമാറ്റത്തിന്ന് മുമ്പുതന്നെ ഇന്ത്യയിലെ വൻ കിട ദല്ലാൾ കുത്തകകൾ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ ഫണ്ടിംഗ് ഏജൻസികളായി ക്കഴിഞ്ഞിരുന്നു. വിദേശമൂലധനത്തിന്റേയും നാടൻ മുതലാളിമാരുടേയും ഭൂസ്വാമി മാരുടേയുമൊക്കെ താല്പര്യങ്ങൾ സംരക്ഷിച്ച ഒരു ദശബ്ദക്കാലത്തെ ഭരണത്തിന്റെ ഫലമായി 1960 കളുടെ ആരംഭത്തിൽ തന്നെ കോൺഗ്രസ്സിന്റെ ബഹുജനാടിത്തറ പൂർണ്ണമായി തകർന്നു കഴിഞ്ഞിരുന്നു .
ഭരണ വർഗ്ഗ വൈരുധ്യങ്ങളീലൂടെ സ്വതന്ത്രാ പാർട്ടിയും ജനസംഘവും നിലവിൽ വരികയും അതുവരെ കോൺഗ്രസ്സിന്ന് ഒപ്പം നിലയുറപ്പിച്ചിരുന്ന ബോബെ -അഹമ്മദാബാദ് ബിസ്സിനസ്സ് ലോബിയിലൊരു വിഭാഗവും കൂടി നല്ലൊരു വിഭാഗം ഫ്യൂഡൽ ശക്തികളും ,രാജകുടുംബാഗങ്ങളുമെല്ലാം ഈ പാർട്ടികളെ പരസ്യമായി പിന്തുണച്ചു തുടങ്ങുകയും ചെയ്തു.
1967 ലെ തെരഞ്ഞടുപ്പിനേതുടര്‍ന്ന്‍ ഇന്ദിരാഗാന്ധി ഗവണ്മെന്റ് പ്രിവി പെഴ്സ് നിർത്തലാക്കിയതും അഴിമതിക്കെതിരേയെന്ന വ്യാജേന
കമ്പനി സംഭാവനകൾക്ക് നിരോധനം ഏർപ്പെടുത്തിയതും ഈ പശ്ചാത്തിലായിരുന്നു.
ഇക്കാലമാവുമ്പേഴേക്ക് വിദേശ മൂലധനത്തിന്റെ വൻ തോതിലുള്ള കടന്നു കയറ്റവും കാലഹരണപ്പെട്ട ഭൂബന്ധങ്ങളുടെ തുടർന്നുള്ള
നില നില്പ്പും,ഉല്പാദന മേഖലകളെ ശിഥിലീകരിക്കുകയും ഭരണ വർഗ്ഗങ്ങളുടേതന്നെ മുൻ കയ്യിൽ വ്യാപകമായ ഊഹക്കച്ചവടവും
അധോലോക പ്രവർത്തനങ്ങളും ശക്തിപ്പെടുകയും ചെയ്തു.

ബോബെയിലെ കെട്ടിടമാഫിയ,വടക്ക് കിഴക്കനിന്ത്യയിലെ വനം മാഫിയ,ധാൻ ബാദിലെ കല്ക്കരി മാഫിയ,തെക്കേയിന്ത്യിലെ അബ്കാരി മാഫിയ, തുടങ്ങി ഇന്ത്യയിലാകമാനം കുപ്രസിദ്ധി നേടിയ അധോലോക സംഘങ്ങൾ,
അഖിലേന്ത്യാഭരണപാർട്ടിയുടെ കാർമ്മികത്വത്തിലും സംരക്ഷണയിലും വളർന്നു വരുന്നതും ഈ സാഹചര്യത്തിലായിരിന്നു.
മയക്കു മരുന്നു ബിസ്സിനസ്സ്,കള്ളക്കടത്ത്,തട്ടികൊണ്ടു പോകൽ ,പെൺ വാണിഭം,റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ്,ഊഹക്കച്ചവടം,
തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്ന് പോലീസ് ,രഹസ്യ പോലീസ് സംവിധാനങ്ങളുടെ
സർവ്വ വിധ പിന്തുണയും ഈ മാഫിയാ സംഘങ്ങൾക്ക് ലഭ്യമായിരുന്നു.
70 കൾ ആവുമ്പോഴേക്കും ഇന്ത്യൻ ഭരണകൂടം നേരിട്ടുതന്നെ നിരവധി അഴിമതിക്കേസുകളിലും കുംഭകോണങ്ങളിലും ക്രിമിനൽ പ്രവർത്തനങ്ങളിലൂം ഉൾപ്പെടുന്നതായി കാണാം .
1971 ലെ തെരഞ്ഞെടുപ്പിന്ന് തൊട്ട്മുമ്പുള്ള മൂന്നാഴ്ചക്കുള്ളിൽ വിദേശ-നാടൻ കമ്പനികൾക്ക് 700 ഇറക്കുമതി ലൈസൻസ് നല്കിക്കൊണ്ട് കോടിക്കണക്കിന്ന് രൂപാ കൈക്കൂലി വാങ്ങിയതും ഭരണ നേതൃത്വം തന്നെ 6 ദശലക്ഷം ഡോളർ കമ്മീഷൻ ഉറപ്പാക്കിയ പഞ്ചസാര ഇടപാടും എൽ എൻ മിശ്ര വധവും നാഗർ വാല സംഭവുമെല്ലാം ഏതാനും ചില ഉദാഹരണങ്ങൾ മാത്രം .
തീർച്ചയായും ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല . ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെയും `ഭരണരാഷ്ട്രീയത്തിന്റേ അനുദിനം തീവ്രതയാർജ്ജിച്ച ജീർണ്ണയുടേയും പ്രതിഫലനങ്ങളുമായിരുന്നു ഇവ .
പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാപുറം പൂച്ചുകളും അവസാനിപ്പിച്ച് ഇന്ത്യൻ ഭരണകൂടത്തിന്റെ ക്രിമിനലീകരണം പൂർത്തിയാക്കിയ
1975 ലെ അടിയന്തിരാവസ്ഥ മേൽ സൂചിപ്പിച്ച പ്രവണതകളുടെ സ്വാഭാവിക വികാസത്തിന്റെ ഫലമായിരുന്നു.
ഔപചാരികമായി അടിയന്തിരാവസ്ഥ പിൻ വലിച്ചെങ്കിലും എൺപതുകൾ മുതൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ക്രിമിനൽ വല്ക്കരണം പൂർവ്വാധികം ശക്തിപ്പെടുകയാണുണ്ടായിട്ടുള്ളത്.
1981ലെ IMFഉപാധികളുടെ അടിസ്ഥാനത്തിൽ സമ്പദ്ഘടനയെ കൂടുതൽ ഉദാര വല്കരിച്ചതും കുത്തക നിയന്ത്രണ(MRTP)ത്തിലും,
വിദേശ നാണ്യ നിയന്ത്രണ നിയമ(FERA) ത്തിലും ഇളവുകൾ വരുത്തിക്കൊണ്ട് ബഹു രാഷ്ട്ര കുത്തകകൾക്ക് രാജ്യത്തിന്റെ
എല്ല വിധ മേഖലകളും തുറന്നിട്ടതുമായിരുന്നു ഇതിന്റെ കാരണങ്ങൾ .
ബഹുരാഷ്ട്ര ഭീമന്മാരുടേയും ആഗോള ആയുധ കുത്തകകളുടേയും സർവോപരി ചാര സംഘടനകളുടേയും കമ്മീഷൻ പറ്റുന്ന വരാണ്
ഇന്ത്യൻ ഭരണാധികാരികൾ എന്നു തുറന്നു കാട്ടുന്ന നിരവധി സംഭവങ്ങൾ 80 കളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി
118 കോടികൈകൂലിവാങ്ങിയ മിറാഷ് വിമാന ഇടപാട് ,400 കോടി കമ്മീഷൻ വാങ്ങിയ ബോഫോഴ്സ് ഇടപാട് തുടങ്ങിയ എണ്ണമറ്റ ഇടപാടുകളിലൂടെ ആയിരക്കണക്കിന്ന് കോടി രൂപ ഇന്ത്യൻ ബരണകൂട നേതൃത്വങ്ങൾ തരപ്പെടുത്തുകയുണ്ടായി.
ലോകസഭാ രേഖകളിൽ നിന്നും വ്യക്തമാകുന്നതു പോലെ 82-91 കാലത്ത് മാത്രം 51 ബില്യൺ ഡോളർ വിദേശ നാണ്യം
ഇന്ത്യക്ക് നഷ്ടപ്പെടുകയുണ്ടായി. യഥാർത്തത്തിലുള്ളതിന്റെ ചെറിയ ഒരളവ് മാത്രമാണ ഈ കണക്ക് .

1984 ല്‍ ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി സിഖ്കാർക്കെതിരെ നടന്ന കൂട്ടക്കൊലയും 80 കളിൽ ഉടനീളം മതന്യൂന പക്ഷങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന വർഗ്ഗീയ കലാപങ്ങളും കൂട്ടക്കൊലകളും അവയിൽ നഗര ഭൂമിയുടെ ഊഹക്കച്ചവടത്തിലേർപ്പെട്ടിട്ടുള്ള കെട്ടിട മാഫിയകളു, വഹിച്ച പങ്കും ,ഇന്ത്യൻ ബ്യൂറോക്രസിയും ,പോലീസ് രഹസ്യ പോലീസ് വിഭാഗങ്ങളും അങ്ങേയറ്റത്തെ മാഫിയാ വല്ക്കരണത്തിന്നും ,ക്രിമിനൽ വല്ക്കരണത്തിന്നും വിധേയമായിരുന്നു എന്നതിന്റെ തെളിവുകളായിരുന്നു.
എല്ലാവിധ നിയമങ്ങളേയും ലംഘിച്ച്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയ യൂണിയൻ കാർബൈഡിന്റെ മുമ്പിൽ
ഏറ്റവും ജൂഗുപ്സാവഹമായ വിധം മുട്ടുകുത്തിയ കോടതിയും എക്സിക്യുട്ടീവുമെല്ലം ഇന്ത്യൻ ഭരണകൂടത്തിന്റെ വിധേയത്വം വിളിച്ചറിക്കുകയായിരുന്നു. നാളിതുവരെ ഈ ഗാന്ധിയന്മാര്‍ അടിച്ചു മാറ്റിയ തുകയുടെ കണക്കെടുക്കാന്‍ മുതിരുന്നില്ല ,,,
90കൾ മുതലുള്ള സാമ്രാജ്യത്വ ആഗോളീകരണ കാലത്ത് ബഹുരാഷ്ട്ര കുത്തകകളും ഊഹമൂലധന ശക്തികളും അവരുടെ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഉപയോഗശൂന്യമായ യന്ത്രങ്ങളും സ്പെയർ പാർട്ടുകളും നവീകരണത്തിന്റെ പേരിലും പുത്തൻ പദ്ധതിയുടെ രൂപത്തിലും പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ കെട്ടിയേല്പ്പിക്കാൻ നേതാക്കന്മാർക്കും ബ്യൂറോക്രാറ്റുകൾക്കും നല്കിവന്ന കമ്മീഷനുകൾക്കും /കൈക്കൂലികൾക്കുമുള്ള നിർക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട് .
ഇടപാടുകൾക്ക് നേരത്തെ 10 ശതമാനമായിരുന്നതെങ്കിൽ ആഗോളീകരണകാലത്ത് 30നും മേലെ എത്തിയിരിക്കുന്നു.കരിമ്പട്ടികയിൽ പ്റ്റുത്തിയതാണെങ്കിൽ കമ്മീഷൻ തുക വർദ്ധിക്കും.
ഇതിന്റെ രാഷ്ട്രീയം ഇങ്ങനെ .
1940 കളിൽ ഒട്ടേറെ മൂന്നാം ലോകരാജ്യങ്ങൾ സാമ്രാജ്യത്വങ്ങളുടെ കൊളോണിയൽ ദാസ്യത്തിൽ നിന്നും ഔപചാരികമായി സ്വാതന്ത്ര്യം നേടുകയുണ്ടായി.
രണ്ടാം പോകയുദ്ധത്തെ തുടർന്നു കോളനികളെ പഴയമട്ടിൽ അടിച്ചമർത്തി നിർത്താനാവാത്ത വിധം സ്വാതന്ത്ര്യ പോരാട്ടങ്ങൾ ശക്തിയാർജ്ജിച്ചതും,മാത്രമല്ല ചൈന വിയറ്റ്നാം തുടങ്ങി പലരാജ്യങ്ങളിലും കമ്യുണിസ്റ്റ്കാർ വിമോചനപ്രസ്താനത്തിന്റെ മുൻപന്തിയിലേക്ക് വന്നതുമായ സാഹചര്യത്തിലാണ്.സാമ്രാജ്യത്വ ശക്തികൾ ഈ രാജ്യങ്ങൾക്ക് “സ്വാതന്ത്ര്യം ”നല്കി തങ്ങളുടെ കൂടെ നിർത്താൻ ‘ഡി കോളനൈശേഷൻ’എന്ന പദ്ധതി നടപ്പിലാക്കിയത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അധികാരത്തിൽ വന്ന ഭരണ വർഗ്ഗങ്ങൾ രാജ്യത്തെ സാമ്രാജ്യത്വ മൂലധനവുമായി കണക്ക് തീർത്ത് രാജ്യത്തെ മോചനത്തിലേക്ക് നയിക്കാൻ കഴിവും തയ്യാറുമുള്ളവരുമായിരുന്നില്ല .
പകരം സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്ക്,ഐ എം എഫ്, ഗാട്ട് തുടങ്ങിയവയുടെ കാർമികത്തിൽ കടമായും നിക്ഷേപമായും വിദേശ മൂലധനത്തെ വിളിച്ച് കൊണ്ടു വന്നുരാജ്യത്തെ വികസിപ്പിക്കാനെന്ന പേരിൽ നടപ്പിലാക്കിയ നയങ്ങൾ പടി പടിയായി രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്കും വിദേശ കടക്കെണിയിലേക്കും തള്ളി വിടുകയായിരുന്നു.
പിന്നോക്കവസ്ഥ പരിഹരിക്കാനെന്ന പേരിൽ ഉദാര വല്കരണം ,ഘടനാക്രമീകരണം ,ആഗോള വല്കരണം എന്നിങ്ങനേയുള്ള
തീവ്ര കൊള്ളക്കുള്ള പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കി.
ഈ പദ്ധതികൾ 70 കളിൽനടപ്പിലാക്കിയ ബ്രസീൽ,മെക്സിക്കോ ,അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ പാദസേവകരായ ഭരണാധികാരികളെ ഉപയോഗിച്ചുകൊണ്ട് നടപ്പിലാക്കിയിരുന്നു.
ആ രാജ്യങ്ങളിൽ വലിയ വികാസങ്ങളുണ്ടാക്കുന്നതായി ആദ്യഘട്ടങ്ങളിൽ കണക്കുകൾ നിരത്തി വൻ പ്രചരണങ്ങൾ അഴിച്ചു വിട്ടിരുന്നു.
പിന്നീട് അധിവേഗം ആ രാജ്യങ്ങൾ ഭീകരമായ കടക്കെണിയിൽ അകപ്പെടുകയും മഹാ ഭൂരിപക്ഷം ജന വിഭാഗങ്ങളും
കടുത്ത പട്ടിണിയിലേക്കും,ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കും നിപതിക്കുകയും ചെയ്തു.

ഈ രാജ്യങ്ങൾ തകർന്നതോടെ ഇതേ പദ്ധതികൾ തങ്ങളുടെ കൊള്ളക്കായി ആഫ്രിക്കൻ രാജ്യങ്ങളിലും ഫിലിപൈൻസ്.തായ്‌ലാന്റ്,
തെക്കൻ കൊറിയ മുതലായ ഏഷ്യൻ രാജ്യങ്ങളിലും നടപ്പിലാക്കി.
റാവു സർക്കാരും ,രാജ്യത്തെ കോൺഗ്രസ്സുകാരും ഈ രാജ്യങ്ങളുടെ വികാസം ചൂണ്ടിക്കാണിച്ചായിരുന്നു.നമ്മുടെ രാജ്യത്തും പുത്തൻ സാമ്പത്തികം നടപ്പിലാക്കിയത്.
ഈ നയൻ നടപ്പിലാക്കിയ രാജ്യങ്ങളെക്കുറിച്ച് പിന്നീട് നാം അറിയുന്നത് പാടേ തകർന്നടിഞ്ഞതിന്റെയും പട്ടിണി മരണങ്ങളുടേയും കടുത്ത ചിത്രങ്ങളാണ് ലോകം കണ്ടത്
സോമാലിയ,ഏത്യോപ്പിയ ,ചാഡ്.....ലോകത്തിന്ന് സമ്മാനിച്ചുകൊണ്ടു അനിദിനം മുന്നേറുന്നു.
പരിഷ്കാരം നടപ്പിലാക്കിയ ഭരണാധികാരികളുടെ സ്ഥിതിയും പരിശോധിച്ചാൽ റോഹ്തേവൂയും ,ചുന്ദുഹ്വാനും ലക്ഷക്കണക്കിന്ന് കോടിയുടെ അഴിമതിയുടെ പേരിൽ ഇന്ന് ജയിലിലടച്ചിരിക്കയാണ് .
ദശ ലക്ഷക്കണക്കിന്ന് കോടി മുക്കിയ മാർക്കോസ് നാടു വിട്ടോടി.
തായ്‌ലാന്റിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ജയിലടച്ച് പട്ടാളം അധികാരം പിടിച്ചെടുത്തു.
ഇങ്ങിനെയൊക്കെ വ്യാപകമായി സംഭവിക്കുമ്പോഴും സാമ്രാജ്യ്ത്വ കാർമ്മികത്തിൽ തുടരുന്ന ഭരണാധികാരികൾ ഇതേ നയങ്ങൾ തുടരുന്നതിന്നാണ് ഏറെ താല്പ്പര്യം കാണിക്കുന്നത്.
വ്യവസ്തയുടെ വിശ്വാസ്യത നില നിർത്താൻ ,ഉയർന്നു വരുന്ന ജനരോഷം തണുപ്പിക്കാനും തിരിച്ചു വിടാനും സാമ്രാജ്യത്വം ഫലപ്രദമായി ഇടപെടുമെന്ന് ധൈര്യം ഇവർക്ക് കൂട്ടിന്നുണ്ട്.
ഇന്തയിലും ഉദാരവല്കരണവും ആഗോള വല്ക്കരണവും ശക്തിപ്പെട്ടതോടെ കേന്ദ്രവും സംസ്ഥാനവും മാറി മാറി ഭരിക്കുന്നവർക്ക്
ഏത് തരം കറാറുകളും ആകർഷണീയമായ വ്യവസ്ഥയിൽ ഏർപ്പാടാക്കി കൊടുക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന
നൂറ് കണക്കിന്ന് ഏജൻസികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
90 ന്ശേഷം രാജ്യത്ത് നടപ്പിലാക്കിയ ആഗോള വല്ക്കരണത്തിന്റെ ഭാഗമായ പുത്തൻ സാമ്പത്തിക നയം രാജ്യത്ത് നടപ്പിലാക്കിയത് കോൺഗ്രസ്സാണ്
ഈ പാർട്ടിയുടെ നയത്തെ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇന്നീ രാജ്യം എത്തിപ്പെട്ട അവസ്ഥയുടെ ഉത്തര വാദിത്വത്തിൽ നിന്ന് മാറി നില്ക്കാമെന്നു കരുതേണ്ട.
പറഞ്ഞു വരുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിച്ചത്:-
പുത്തൻ കൊളോണിയൽ അടിമത്വത്തിലമർന്നുപോയ ,തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഏതൊരു മൂനാം ലോകരാജ്യത്തുമെന്നപോലെ
പുത്തൻ കോളോണിയൽ പ്രക്രിയ നമ്മുടെരാജ്യത്തും ആഴത്തിലായിരിക്കുന്നു എന്നും അതിനനുസൃതമായ വിധം നമ്മുടെ രാജ്യത്തെ ഭരണവർഗ്ഗ പാർട്ടികളും ഉന്നത ഉദ്യോഗസ്ഥ വിഭാഗങ്ങളും ബഹുരാഷ്ട്ര കുത്തകകളുടെ പേ റോളിലാണ് ഉള്ളത്
എന്ന് വെളിപ്പെടുത്തുകയാണ് നാളിതു വരേയുള്ള അഴിമതിക്കഥകൾ എന്നാണ്.
അവസാനമായി ഒന്നു കൂടി....
അർത്ഥശങ്കക്കിടയില്ലാത്ത വിധം സൂചിപ്പിക്കട്ടെ
ഇക്കാലത്ത് സ്വാതന്ത്ര്യ സമരകാലത്തെ ആത്മാർത്ഥതയും ത്യാഗമനോഭാവവും ,രാജ്യസ്നേഹവുമെല്ലാം നഷ്ടപ്പെട്ടുപോയി,
രാഷ്ട്രീയവും രാഷ്ട്രീയക്കാരും പാടേ ദുഷിച്ചിരിക്കുന്നു അതിനാൽ പരമാവധി രാഷ്ട്രീയത്തിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നതാണ്
മെച്ചമെന്നുള്ള അരാഷ്ട്രീയ നിലപാട് പ്രചരിപ്പിക്കാനല്ല ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
മറിച്ച് യഥാർത്ഥ ദേശാഭിമാന -പുരോഗമന ജനാധി പത്യ ശക്തികളുടേയും വിപ്ളവ ശക്തികളേയും ഐക്യത്തേയും അതു വഴി ഒരു സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കാളിയാവാനുള്ള അതിയായ ആഗ്രഹവുമാണ്.

2010 നവംബർ 26, വെള്ളിയാഴ്‌ച

ഞാനിവിടെത്തന്നെയുണ്ടു....രോഗങ്ങൾ പൂക്കുന്ന ഈ മലമുകളിൽ

ഡോ: വൈ എസ മോഹന്‍ കുമാറുമായി ജയകേരളം ടീം 2005 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്നും ഏതാനും ഭാഗം )



?:- പാദരെ ഗ്രാമത്തില്‍ കണ്ടുവരുന്ന പാരിസ്ഥിക പ്രശ്നങ്ങള്‍ ,രോഗങ്ങള്‍ ജനിതക വൈകല്യങ്ങള്‍ എന്നിവ എന്റൊസല്‍ഫാന്‍ തുടര്‍ച്ചയായി തളിച്ചതുകൊണ്ട് ഉണ്ടായതാണെന്ന് പറയാന്‍ കാരണം ?
ഇത്തരം പ്രശ്നങ്ങള്‍ ഏറിയോ കുറഞ്ഞോ മറ്റു പല സ്ഥലങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ ?

മറു : മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ കഴിഞ്ഞ ഞാന്‍ 1982 മുതലാണ്‌ പ്രാക്ടീസ് ആരംഭിച്ചത് .
കുന്നും, മലയും കാടും നിറഞ്ഞ ഈ പ്രദേശം ,അന്ന് ഇന്നത്തെ തിനേക്കാള്‍ പിന്നോക്കമായിരുന്നു .പ്രാക്ടീസ് തുടങ്ങിയതോടെ നിരവധി രോഗികളെയും ,അവരുടെ കുടുംബാംഗങ്ങളെയും പരിചയപ്പെടാന്‍ ഇടവന്നു .
ഈ പരിചയപ്പെടലിലൂടെയാണ് ചില പ്രത്യേക കാര്യങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത് .എനിക്ക് പരിചയമുള്ള മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് Abnormal ആയ രോഗമുള്ളവര്‍ ഇവിടെ കൂടുതലാണ് .എന്ന കാര്യമാണ് ഞാന്‍ ശ്രദ്ധിച്ചത് .
വ്യക്തമായി പറഞ്ഞാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളും ,മാനസിക ആസ്വാസ്ഥ്യങ്ങളും,ക്യാന്‍സറും അംഗവൈകല്യങ്ങളും ഒരു കുടുംബത്തില്‍ തന്നെ രണ്ടും മൂന്നും പേരെ ബാധിച്ചതായി കാണാന്‍ കഴിഞ്ഞു .
ഏകദേശം 4 കിലോമീറ്റര്‍ റേഡിയസ്സിനുള്ളിലുള്ള ഒരു പ്രദേശത്താണ് ഇത്തരം അനുഭവങ്ങള്‍ എന്ന് ഓര്‍ക്കേണ്ടതുണ്ടു .
ഏതായാലും ഞാന്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുവാനും,കഴിയുന്നത്ര കുറിച്ചു വെക്കാനും തുടങ്ങി .ജനങ്ങള്‍ വ്ശ്വസിച്ചത് ഇതൊക്കെ അവരുടെ പ്രാദേശികമായ ജഡധാരിയുടെ (ഒരു ശിവദൈവം )ശാപം മൂലം സംഭവിക്കുന്നതാണ് എന്നായിരുന്നു.
1990 ല്‍ എന്റെ ശ്രദ്ധയില്‍ പ്പെട്ട കാര്യങ്ങള്‍വിശദീകരിച്ചുകൊണ്ടു പ്രസിദ്ധനായ ഒരു സൈക്യാട്രിസ്റ്റിന്ന് ഞാന്‍ ഒരു കത്തെഴുതി .എന്റെ തന്നെ സംശയനിവാരണത്തിന്നു വേണ്ടിയായിരുന്നു.അങ്ങിനെ ചെയ്തത്.
പക്ഷെ എനിക്ക് യാതൊരു മറുപടിയും കിട്ടിയില്ല .1996 ല്കേരള മെഡിക്കല്‍ ജേര്‍ണലിന്ന് ഞാന്‍ ഒരു കത്തയച്ചു.അതു പ്രസിദ്ധീകരിച്ചുവന്നു ഞാനതില്‍ പറഞ്ഞത് ഇവിടുത്തെ വെള്ളത്തില്‍ റേഡിയേഷന്‍ ഉണ്ടാക്കുന്ന എന്തോ വസ്തു അടങ്ങിയതിനാല്‍ അത് തലച്ചോറിനെ മാരകമായി ബാധിക്കുന്നതാവാം രോഗങ്ങളുടെ കാരണം എന്നാണു.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക താല്പര്യമെടുക്കാന്‍ കഴിയുന്ന വിഷയമാണിതെന്നും ഞാനതില്‍ സൂചിപ്പിച്ചു.
അക്കാലത്തൊന്നും എന്റോസള്‍ഫാനുമായി ബന്ധിച്ച് പ്രശ്നം പഠിക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നില്ല എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ .ഇതിനിടയില്‍ സാമൂഹ്യ താല്പര്യമുള്ള പലരും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒരുകൂട്ടം ചെറുപ്പക്കാര്‍ ,എന്റോസള്‍ഫാന്‍ തളിക്കാന്‍ തുടങ്ങുന്നതിന്നു മുമ്പ് ഇവിടെ ഇഷ്ടം പോലെ തേനീച്ചകളും ,തേന്‍ കൂടുകളും ഉണ്ടായിരുന്നുവെന്നും ,ഇപ്പോള്‍ അവക്കെല്ലാം നാശം സംഭവിച്ചു എന്നും അതിന്റെ കാരണം എന്റോസള്‍ഫാനാണെന്നും വാദിച്ചു കൊണ്ടു രംഗത്തു വന്നു.
അതുകൊണ്ടു തേനീച്ചകളെ വംശഹത്യ ചെയ്യുന്ന എന്റോസള്‍ഫാന്‍ തളിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. അങ്ങിനെ അവര്‍ സ്പ്രേ ചെയ്യാന്‍ വരുന്ന ഹെലിക്കോപ്പ്ടര്‍ തടയാന്‍ പോയി .
അവിടെ വെച്ച് തര്‍ക്കം നടക്കുകയും ,തേനീച്ചകളുടെ കാര്യം ശുദ്ധ വിഡ്ഡിത്തമാണെന്നും ,ആരോഗ്യകരമായ പ്രശ്നങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ നോക്കാമെന്നും സ്പ്രേ ചെയ്യാന്‍ വന്നവര്‍ പറയുകയും ചെയ്തു.
ഏതായാലും പോലീസിനെ ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരെ നീക്കം ചെയ്തത്.
ഈ സംഭവത്തിന്ന് ശേഷം നാട്ടുകാരില്‍ ചിലര്‍ എന്നെ സമീപിച്ച് ആരോഗ്യപ്രശ്നങ്ങളും എന്റോസള്‍ഫാനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ചു പഠിച്ചാല്‍ ഉപകാരമായിരിക്കുമെന്നു പറഞ്ഞു.
ഇടക്കാലത്ത് ഈ ദിശയില്‍ പലപ്പോഴും ഞാനും ആലോചിച്ച് നോക്കിയിരുന്നെങ്കിലും ,നാട്ടുകാരുടെ ഈ വരവോടുകൂടിയാണ് ഞാന്‍ ഗൗരവമായ പഠനം തുടങ്ങിയത്.
അങ്ങിനെ ഞാന്‍ കിട്ടാവുന്ന സ്റ്റഡിമെറ്റീരിയല്‍സ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഇന്റെര്‍നെറ്റില്‍ നിന്നും മറ്റും ശേഖരിച്ച് ഇവിടുത്തെ അനുഭവങ്ങളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കാന്‍ തുടങ്ങി .പെട്ടെന്ന് എനിക്കൊരു കാര്യം മനസ്സിലായി ,
ഒരു കീടനാശിനിയുമായി ബന്ധപ്പെട്ടു മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളാദ്യത്തെ അനുഭവമാണ് പാദ് രെയിലേതെന്ന്. അതായത് തുടര്‍ച്ചയായി 25 വര്‍ഷം ഒരു കീടനാശിനി ഒരേസ്ഥലത്ത് തളിച്ച അനുഭവം ഇതിന്ന് മുന്‍പ് എവിടേയും ഉണ്ടായിട്ടില്ല.എന്നുതന്നെ പറയാം .അതിനാല്‍ മനുഷ്യരാശിയുടെ നന്മക്കുതകുന്ന പഠനങ്ങള്‍ നടത്താനും ,തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുന്ന ഒരു പശ്ചാത്തലവും സാഹചര്യവുമാണ് എന്റോസള്‍ഫാന്‍ ആക്രമണപ്രയോഗത്തിന്റെ ബലിയാടാകുക വഴി ഈ ഗ്രാമം ലോകത്തിന്റെ മുമ്പാകെ തുറന്നു വെച്ചിരിക്കുന്നത്.
മനുഷ്യൻ ഇതര ജീവജാലങ്ങൾ,സസ്യലതാതികൾ ,പരിസ്ഥിതി എന്നിവ ഒരു കീട നാശിനി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടേതായ ഈ അനുഭവ പാഠങ്ങൾ ,എല്ലാതരം കീടനാശിനികൾക്ക്മെതിരായ പോരാട്ടത്തിനുള്ള വസ്തു നിഷ്ടമായ അറിവാണ്.
ഇത്രയും ദീർഘമായി ഒരു പ്രദേശത്തെ വിദേയമാക്കുക വഴി ലഭ്യമായ അറിവുകളും അനുഭവങ്ങളും കീടനാശിനി പക്ഷക്കാരുടെ എല്ലാ വാദഗതികളുടേയും മുനയൊടിക്കാൻ പര്യാപ്തമാണ്.
പാദ് രെയുടെ അപൂർവ്വത ,അടുത്തയിടെ അമേരിക്കൻ പ്രസിദ്ധീകരണമായ Helth Perspectiveസമ്മതിച്ചിരിക്കയാണ്..This is the first study of endosulfans impact on humanbeings in the wholworld. എന്നാണവർ പറഞ്ഞത്.
?:-എങ്ങിനെയാണ് കൂടുതൽ ഉയർന്ന അന്യേഷണ ഏജൻസികളേയും മറ്റും ഇടപെടലുകളിലേക്ക് താങ്കൾ നടത്തിയ പഠനങ്ങൾ എത്തിപ്പെട്ടത്?
മറു:- FIPPAT,NIOH,അച്ചുതൻ കമ്മിറ്റി തുടങ്ങിയ പ്രമുഖരായ ചില ഏജൻസികൾ പഠനങ്ങൾ നടത്തിയിട്ടുണ്ടു.വിവാദമായ Dubey കമ്മിറ്റി FIPPAT,NIOH എന്നിവയിലൂടെ എന്നിവയുടെ റിപ്പോർട്ടുകളേയാണ് ആശ്രയിച്ചത്.
മൊത്തത്തിൽ FIPPAT,Dubyകമ്മിറ്റി നല്കിയ അനുഭവങ്ങൾ നാം ശ്സ്ത്രജ്ഞരെന്നും ബുദ്ധിജീവികളെന്നും വിശ്വസിക്കുന്നവർ എങ്ങിനൊയോക്കെ നിക്ഷിപ്ത താല്പ്പര്യങ്ങൾക്ക് വിധേയരാവുന്നു വെന്നും അവരുടെ നിഗമനങ്ങൾ എങ്ങിനെ ജനവിരുദ്ധമാവുന്നു എന്നും ആത്മാർത്ഥമായ അന്യേഷണങ്ങളെ എങ്ങിന്നെയൊക്കെ നിക്ഷിപ്ത താല്പ്പര്യക്കാർ ആക്രമിക്കുന്നുവെന്നുമുള്ള നല്ല ഉദാഹരണങ്ങളാണ്.
ഇക്കാര്യങ്ങൾ വ്യാപകമായി അറിയുന്നതിനാൽ വിശദീകരിക്കേണ്ട ആവശ്യമില്ല .വ്യാപകമായ ശ്രദ്ധപിടിച്ചെടുക്കുന്നതിലേക്ക് എന്റോ സൾഫാൻ പ്രശ്നം വളർന്നതിന്നു പിന്നിൽ മനുഷ്യ സ്നേഹികളും പരിസ്ഥിതി വാദികളുമായ അനവധി വ്യക്തികളുടേയും , ചില പ്രാദേശിക സഘടനകളുടേയും നിരന്തരമായ ശ്രമങ്ങളും സഹനങ്ങളും ഉണ്ട് .
എന്റെ അന്യേഷണങ്ങൾ ഒരു ഉൾനാടൻ മലയോരഗ്രാമത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടർ നടത്താൻ ബാധ്യസ്ഥനായ മുൻ ധാരണയില്ലാത്ത അനുഭവ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്നവയാണ്.
ഞാൻ തുടർന്ന് ചെയ്തത് രോഗങ്ങളെ സംബന്ധിക്കുന്ന സ്ഥിതി വിവരങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി മാധ്യമങ്ങൾക്കു നല്കുകയാണ്..
ഇത്തരമൊരു വിവരം പുറത്തു വന്നതോടെ കമ്പനിയുടെ ആൾക്കാർ പ്രതികരിച്ചത്“Wested intrest and environmentel terrorisam are bihint this proppaganda” എന്നാണ്.
പിന്നെ സ്റ്റാർ ടിവി ക്കാർപ്രശ്നത്തെക്കുറിച്ച് ഒരു വിശകലന പരിപാടി സം പ്രേക്ഷണം ചെയ്തു. അവർ പ്രശ്നം Down to Earthന്റെ MDയായ അനിൽ അഗർവാളിന്റെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഇതിൽ പ്രത്യേകതാല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.
അങ്ങിനെ Down to Earth Star TV വഴി ഞാനവരുമായും ഈ പ്രദേശവുമായും ബന്ധപ്പെട്ടു.ലാബ് പരീക്ഷണങ്ങളുടെ ബാധ്യത സ്വയം ഏറ്റെടു ക്കുകയാണെന്ന് അനിൽ അഗർവാൾ വ്യക്തമാക്കി.
ഏകദേശം 6 ലക്ഷം രൂപ ചിലവ് വരുന്ന ഒരു കാര്യമാണിത് .ഡൽ ഹിയിൽ നിന്ന് 2പേർ വന്ന് 5 ദിവസം താമസിച്ച് പഠിക്കുകയാണ് ചെയ്തത്.
ഇതേ സമയത്ത് തന്നെയാണ് പരിഷത്തിന്റെ അന്യേഷണവും നടക്കുന്നത് Down to Earth ന്റെ പഠനം വളരെ ശാസ്ത്രീയവും വസ്തുനിഷ്ടവുമായ അനവധി നിഗമനങ്ങൾ മുന്നോട്ട് വെച്ചു. പക്ഷേ കമ്പനിയും ഗവണ്മേന്റും അവരെ അവഗണിക്കുകയാണ് ചെയ്തത്. അതായത് ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പ്രശ്നമായി മാറിയതും
ഇപ്പോൾ എന്റോസൾഫാൻ തളിക്കുന്നത് നിർത്തിവെക്കാൻ പൊലൂഷൻ കണ്ട്‘റോൾ ബോർഡ് നിർബന്ധമായതും ജനങ്ങളും അവരുടെ കൂടെ നില്ക്കുന്നവരും നടത്തിയ ചെറുത്തു നില്പ്പിന്റേയും ഫലമായി തന്നെയാണ്.National Human Right Commission സ്വമേധയാ കേസെടുക്കാൻ തയാറായത്.
?:-ജനങ്ങൾ താങ്കളേപോലുള്ള വ്യക്തികൾ NIOH തുടങ്ങിയവർ നടത്തിയ പഠനങ്ങൾക്ക് എതിരേയാണല്ലോ ദുബെ കമ്മിറ്റി നിലകൊണ്ടത്...?ശരിക്ക് ഇത് സമരത്തെ എങ്ങിനെയാണ് ബാധിക്കുന്നത്?
മറു:-ദുബെ കമ്മിറ്റി NIOH ന്റെ പഠനങ്ങളെ ശാസ്ത്രീയരീതി അവലംബിച്ചുള്ളതല്ലെന്നും അവരുടെ നിഗമനങ്ങളൊന്നും തന്നെ എന്റോസൾഫാനെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമല്ലെന്നും പറഞ്ഞു കൊണ്ടു നിസ്സാരമാക്കി തള്ളുകയാണ് ചെയ്തത്.
അങ്ങിനെ അവർ വ്യക്തമായും കമ്പനിയുടെ പക്ഷത്ത് നിലകൊണ്ടു .ഈ കമ്മിറ്റിയുടെ ചെയർമാനായ ദുബെ തന്നെയാണ് ആകാശം വഴി തളിക്കൽ നിർദ്ദേശിച്ച വ്യക്തി .
കമ്മിറ്റിയിലെ 4പേരിൽ 2പേർ കമ്പനിയുടെ ഒഫീഷൽസ് തന്നെയാണ്.മറ്റുരണ്ടുപേർ അവരുടെ ശാസ്ത്രീയ നിർദ്ദേശകരും 5ആ മത്തെ ആൾ ദുബെ .അടുത്ത 2 പേർ ഡോക്റ്റർമാർ -എന്നുവെച്ചാൽ എപ്പോഴും കമ്പനിക്ക് ഈ കമ്മിറ്റിയെ നിയന്ത്രിക്കാൻ കഴിയുമെന്നർത്ഥം-
പിന്നെ അവരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതിന്ന് എന്ത് അർത്ഥമാണുള്ളത്.?വാസ്ഥവത്തിൽ ഈകമ്മിറ്റി സീരിയസ്സായ യാതൊരു പഠനവും നടത്തിയിട്ടില്ല .
ഒരു പ്രാവശ്യം അവരിവിടെ വന്നപ്പോൾ ജനങ്ങൾ ബഹിഷ്കരിക്കുകയാണാ് ചെയ്തത്. അടുത്ത തവണ ആരേയും അറിയിക്കാതെയാണ് അവർ വന്നത് .അതും ജനങ്ങൾ കണ്ടുപിടിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു .അതായത് ജനങ്ങൾ തുടക്കം മുതലേ ശരിയായ രീതിയിലാണ് ചിന്തിച്ചത് എന്നർത്ഥം .
അതിനാൽ ദുബെ കമ്മിറ്റിക്ക് സമരത്തെ വഴി തെറ്റിക്കുവാനോ ,ഇല്ലാതാക്കുവാനോ കഴിയില്ലെന്ന് വ്യക്തം.
പിന്നെ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്.
ജനങ്ങളുടെ പേരിൽ ,ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന എന്തിലൂടേയും എങ്ങിനെ ചതിയുടെ ആധിപത്യം പുലർത്തുന്നു എന്നും ,പോസിറ്റീവായേക്കവുന്ന എന്തിനേയും എങ്ങിനെ ജനവിരുദ്ധമാകാമെന്നും ദുബെ കമ്മിറ്റി നല്കിയ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ക്ളാസിക്കലായ അർത്ഥത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ദരും എന്നത് ഒരു മിഥ്യയാണെന്നും.
എന്റെ പേരിൽ മാന നഷ്ടത്തിന്ന് നല്കിയ രണ്ടു കേസുകൾ നിലവിലുണ്ട്. ഒന്ന് കമ്പനി അസോസിയേഷൻ നല്കിയതും രണ്ട് ബോംബെ അസോസിയേഷൻ നല്കിയതും . ഇതൊക്കെ ഒരു പ്രവർത്തനത്തിന്നിടയിൽ സ്വാഭാവികമാണ്.
ഇപ്പോൾ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്ന ഒരു റിവ്യൂ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട് .അവർ ഇതിനകം രണ്ട് സിറ്റിംഗ് നടത്തിക്കഴിഞ്ഞു. ഏതായാലും പ്രശ്നം നിർണ്ണായകമായ ഒരു വഴിത്തിരിവിൽ എത്തി നില്ക്കുകയാണ്.
?:-കീടനാശിനിയുടെ ഉപയോഗത്തേക്കുറിച്ച് മൊത്തത്തിൽ താങ്കൾക്ക് പറയാൻ കഴിയുന്ന അഭിപ്രായമെന്താണ്?
മറു:-aereal spray നിർത്തിവെച്ച് രണ്ടു വർഷം കഴിയുമ്പോഴേക്ക് ഇവിടെ നിന്ന് അപ്രത്യക്ഷമായ പക്ഷികളൊക്കെ തിരിച്ചു വന്നിരിക്കുന്നു. തേനീച്ചകളും തേൻ കൂടുകളും വീണ്ടും കാണാൻ തുടങ്ങിയിരിക്കുന്നു കഴിഞ്ഞവർഷം ഏകദേശം ബംബർ എന്നു പറയാവുന്ന വിളവുകളുണ്ടായി. ഇതൊക്കെ സൂചിപ്പിക്കുന്നത് എന്താണ്?
കീടനാശിനി വിളവു വർദ്ധിപ്പിക്കുന്നു എന്ന വാദം തന്നെ തെറ്റാണ് എന്നീ നിഗമനങ്ങൾക്കെങ്കിലും നമ്മെ ഈ അനുഭവം പ്രേരിപ്പിക്കുന്നു.
പിന്നെ ഭൂമിയിൽ കാണുന്ന ജീവികളെയെല്ലാം മിത്ര കീടങ്ങൾ ശത്രു കീടങ്ങൾ എന്നിങ്ങനെ വേർതിരിച്ച് കൊന്നൊടുക്കുവാനും ജീവിക്കാനനുവദിക്കാനുമൊക്കെ മനുഷ്യന് എന്തധികാരമാണുള്ളത്.
പ്രകൃതിയുടെ പദ്ധതിയിൽ ഒന്നും അനാവശ്യമല്ലെന്ന് ഓർമ്മവേണം ജീവജാലങ്ങളുടെ ധർമ്മത്തെ കുറിച്ച് അന്തിമമായ അറിവ് നാം കൈവരിച്ചിട്ടില്ല .
പരാഗണം നടത്താൻ പാറ്റയും ശലഭങ്ങളുമൊക്കെ വേണമെന്ന് ശാസ്ത്രം പറയും പക്ഷെ ഏതെങ്കിലും പ്രാണി ഇളംകായിലെ നീർ കുടിക്കുന്നത് കണ്ടാൽ ഉടൻ അവ കൊന്നൊടുക്കപ്പെടേണ്ട ജീവിയായി .
യഥാർത്ഥത്തിൽ ജീവിതത്തിന്റെ ആധാരം തന്നെ കൃഷിയായിരുന്ന കാലത്ത് കീടാക്രമണങ്ങളേക്കുറിച്ച് ഇത്ര പേടിയുണ്ടായിരുന്നു എന്നതിന്ന് തെളിവൊന്നുമില്ല . എന്തെങ്കിലും കീടപ്രശ്നങ്ങൾ ഉണ്ടായാൽ അതു പരിഹരിക്കാനുള്ള നാട്ടറിവും കർഷകർക്ക് ഉണ്ടായിരുന്നു.
പരിസ്ഥിതിയുടെ നിയമങ്ങൾ തന്നെയാണ് അന്നു ഉപയോഗിച്ചത്.
-വാസ്തവത്തിൽ വ്യാപകമായി കാടും മറ്റും വെട്ടിനശിപ്പിക്കുകയും നഗരങ്ങൾ പെരുകുകയും പ്രകൃതി ദത്തമായ നീർച്ചാലുകളും ,നീർകെട്ടുകളും നശിപ്പിക്കപ്പെടുകയും ചെയ്തപ്പോഴാണ് കീടങ്ങൾ എന്നു പറയുന്ന ജീവജാലങ്ങൾ കൂട്ടായി കൃഷിയിടത്തിലേക്ക് പ്രവേശിച്ചത് എന്നു തോനുന്നു. സ്വന്തം ആവാസവ്യവസ്ഥ ആക്രമിക്കപ്പെടുമ്പോൾ നടക്കുന്ന പ്രാണരക്ഷാർത്ഥമുള്ള ഒരു തരം പാലായനം തന്നെയാണത്.
ഇവിടെതന്നെ പ്ലാന്റേഷനുകളിൽ എന്റോസൾഫാൻ തളിച്ചപ്പോൾ അതിലെ കീടങ്ങൾ താഴ്വരയിലേയും ,സൾഫാൻ തളിക്കാത്ത മറ്റു പ്രദേശങ്ങളിലേയും കൃഷികളിലേക്കും സസ്യ ലതാതികളിലേക്കും കുടിയേറിയതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കാര്യമിതായിരിക്കാം .കാടുനശിപ്പിച്ചു .കീടങ്ങൾ കൃഷിയിടങ്ങളിൽ വന്നു.അതേസമയം വ്യവസായികൾ കീടനാശിനികൾ ഉല്പാദിപ്പിച്ചു-അതു വിറ്റഴിക്കാൻ അവർ കീടങ്ങൾക്കെതിരെ പ്രചണ്ഡമായ പ്രചാരണം നടത്തി-
ഇക്കാര്യങ്ങളെല്ലാം ചെയ്തത് ഒരേ ശക്തികളാണല്ലോ .
പണക്കൊതിയന്മാരായവരും അധികാരം കയ്യാളുന്നവരുമായ ശക്തികൾ .
ഏതായാലും ലോകത്താകെ കീടനാശിനിയുടെ ഉപയോഗം എന്നന്നേക്കുമായി നിർത്തി വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
അതില്ലാതെ തന്നെ കൃഷിചെയ്യാനുള്ള നൂതനവും ,പരമ്പരാഗതവുമായ അനവധി മാർഗ്ഗങ്ങളും ആശയങ്ങളും മനുഷ്യ രാശിയുടെ മുൻപാകെയുണ്ട്.
മിക്കതും പരീക്ഷിച്ച് വിജയിച്ചതുമാണ് ഈ കാഴ്ചപ്പാടോടേയുള്ള പോരാട്ടവുമായി ഈ സമരത്തെ ബന്ധിപ്പിക്കേണ്ടതുണ്ട്.