2012, മാർച്ച് 9, വെള്ളിയാഴ്‌ച

സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍

പണ്ടുകാലങ്ങളിലെ സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍
ആളുകളുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളും ദൈനദിന ജീവിതവുമായി നേരിട്ട്‌ ബന്ധമുള്ളതായിരുന്നു.
നരവംശശാസ്ത്രത്തില്‍ നിന്നുള്ള ഒരു ഉദാഹരണം നോക്കുക.
നരവംശശാസ്ത്രപരമായ തെളിവുകള്‍ പ്രാകൃതകമ്യൂണിസത്തിന്റെ കാലഘട്ടത്തേപ്പറ്റിയുള്ള
ഒരു ഏകദേശധാരണയേ നല്‍കുന്നുള്ളുവെന്ന ഇവിടെ ഓര്‍ത്തിരിക്കേണ്ടതാണ്‌.
വളര്‍ച്ച മുരടിച്ച ശേഷം ചരിത്രപരമായ പലേ കാരണങ്ങളാല്‍ പ്രാകൃതകമ്യൂണിസത്തിന്റെ
ഏതെങ്കിലും ഘട്ടത്തില്‍ ഇന്നും കഴിയേണ്ടി വരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതവും
ശരിക്കും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ജീവിതവും ഒന്നു തന്നെയാണെന്ന് പറയാന്‍ പറ്റില്ലെന്നത്‌ തീര്‍ച്ചയാണല്ലോ.
എങ്കിലും അവര്‍ക്ക്‌ പൊതുവായ പലേ സംഗതികളുണ്ട്‌.
പണ്ടത്തെ നമ്മുടെ പൂര്‍വ്വികരുടെ ജീവിതത്തേപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ
ചരിത്രപരമായ ഈ താരതമ്യപഠനങ്ങളില്‍നിന്ന് നമുക്ക്‌ ലഭിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്ന്,പലേ ആഫ്രിക്കന്‍ ഗോത്രവംശജരായ സ്ത്രീകളും
കൈകളിലും കാലിലും ഇരുമ്പുവളകള്‍ ധരിക്കുന്നതായി നമുക്കറിയാം.
ധനിക സ്ത്രീകള്‍ പത്തു കിലോവരെ തൂക്കം വരുന്ന ഇത്തരം ആഭരണങ്ങള്‍ ധരിച്ചേക്കാം .
നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഇതെത്ര ക്ലേശപൂര്‍ണ്ണമാണെന്ന് തോന്നിയേക്കാം .
പക്ഷേ,ഇത്തരം "സൗന്ദര്യ ചങ്ങലകള്‍" അണിയുന്നതിന്ന് ആഫ്രിക്കന്‍ സ്ത്രീകള്‍ക്കും യാതെരു പ്രയാസവുമില്ല.
ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക്‌ ഈ 'ചങ്ങല'കളോട്‌ ഇത്രവലിയ ഭ്രമമുണ്ടാകാന്‍ കാരണമെന്താണ്‌?
അവരുടേയും ദ്രുഷ്ടിയില്‍ ഈ ചങ്ങലകള്‍ ആഫ്രിക്കന്‍ സ്ത്രീകളെ കൂടുതല്‍ സൗന്ദര്യമുള്ളവരാക്കുന്നുണ്ടെന്നാണ്‌ ധാരണ.
ആശയങ്ങളുടെ സങ്കീര്‍ണ്ണമായ സഹവാസത്തില്‍ നിന്നുണ്ടാകുന്നതാണ്‌ ഇത്‌.
ഇരുമ്പിന്റെ യുഗം പിന്നിട്ടിട്ട്‌ അധികകാലം കഴിഞ്ഞിട്ടില്ലാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലാണ്‌,
അതായത്‌ ഇരുമ്പ്‌ ഒരു വിലപ്പെട്ട ലോഹമായി കരുതിയിരുന്നവര്‍ക്കിടയിലാണ്‌.
ഈ ആഭരണ ഭ്രമം കൂടുതലായി കണ്ടുവരുന്നത്‌.
വിലപ്പെട്ടതെല്ലാം സൗന്ദര്യവസ്തുക്കളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
കാരണം അത്‌ ധനം എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ സൗന്ദര്യത്തെ സംബന്ധിച്ച്‌
നിലവിലുള്ള സങ്കല്‍പത്തിന്ന് മറ്റൊരു ഉദാഹരണം കൂടി നോക്കുക.
മുകളിലത്തെ ഉളിപ്പല്ല് പറിച്ചുകളയാത്തത്‌ വലിയൊരു വൃത്തികേടായിട്ടാണ്‌
സാംബെസ്സി നദീതീരത്ത്‌ അധിവസിക്കുന്ന ബ്ട്ടോക്കാ ഗോത്രത്തില്‍ പെട്ടവര്‍ കരുതുന്നത്‌.
ഈ വിചിത്രമായ ധാരണയുടെ ഉറവിടം എന്താണ്‌?
ഇതും ആശയങ്ങളുടെ സങ്കീര്‍ണ്ണമായ സഹവാസത്തില്‍ നിന്നുടലെടുക്കുന്ന ഒന്നാണ്‌.
അയവിറക്കുന്ന ജന്തുക്കളെ അനുകരിക്കാനാകണം ബട്ടോക്ക ഗോത്രക്കാര്‍
അവരുടെ മുകളിലത്തെ ഉളിപ്പല്ല് പറിച്ചു കളയുന്നത്‌
നമുക്കിത്‌ വിചിത്രമായി തോന്നിയേക്കാമെങ്കിലും
ബട്ടോക്കാഗോത്രക്കാര്‍ ഇടയ ഗോത്രക്കാരാണെന്ന് ഓര്‍ക്കണം .
ആടു മാടുകളാണ്‌ അവരുടെ ഏറ്റവും വലിയ സമ്പത്ത്‌..
അങ്ങിനേയാണ്‌ ഏറ്റവും വിലപ്പെട്ടത്‌ സുന്ദരമാണെന്ന ആശയം ഉടലെടുത്തത്‌.
ചില ജനവിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വ്യത്യസ്ത സൗന്ദര്യബോധസങ്കല്‍പ്പങ്ങളെക്കുറിച്ചാണ്‌
മുകളില്‍ പ്രസ്താവിച്ചിട്ടുള്ളത്‌.
ഈ സങ്കല്‍പ്പങ്ങല്‍ക്കൊന്നും പൊതുവായ യാതൊരു സംഗതിയുമില്ലെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം .
എന്നാല്‍ വാസ്തവം അതല്ല.
പ്രാകൃതരും വളര്‍ച്ചമുട്ടിയവരുമായ ആളുകള്‍ക്കുള്ള സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍
അവരുടെ സാമൂഹ്യ അസ്തിത്വത്തിന്റെ,
അവരുടെ ജീവിതസമ്പ്രദായത്തിന്റെ,
ചില വശങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.
വേട്ടയാടി ഉപജീവനം നടത്തുന്നവര്‍ അവര്‍കൊല്ലുന്ന ജന്തുക്കളുടെ
തോലും നഖങ്ങളും പല്ലും മറ്റുമാണ്‌ സൗന്ദര്യ വസ്തുക്കളായി കരുതുന്നത്‌.
കിട്ടാന്‍ പ്രയാസമുള്ളതെല്ലാം സുന്ദരവസ്തുക്കളായി കരുതുന്നുവെന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല: