2011, മാർച്ച് 18, വെള്ളിയാഴ്‌ച

മാവോയിസ്റ്റുകൾ ജനകീയ താല്പര്യങ്ങളാണോ സേവിക്കുന്നത്?.

ഒറീസ്സയിലെ ഒരു ജില്ലാകലക്റ്ററേയും ജൂനിയർ എഞ്ചീനീയറേയും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതും
ഇവരുടെ മോചനവുമായി ബന്ധപ്പെട്ടു നിയോഗിക്കപ്പെട്ട മധ്യസ്ഥന്മാരും അവരുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളും, ആന്ധ്രപ്രദേശിലും പശ്ചിമബംഗാളിലും മുമ്പ് നടന്ന സമാനമായ സംഭവങ്ങളുടെ മാതൃകയിൽ ഗവർമേന്റ് ചില ആവശ്യങ്ങൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ വിമോചിതരായി
അതോടെ ഈ സംഭവും ഇത് ആഘോഷമാക്കിയ പത്രമാധ്യമങ്ങളും റ്റി വി ചാനലുകളും വിസ്മൃതിയിലായി.
എന്നാൽ പിന്നീട് എന്ത്?
സി പി ഐ (മാവോയിസ്റ്റ്) നേതൃത്വമോ ഈ സംഭവം ആഘോഷിച്ചവരോ ഈ ചോദ്യം ഉന്നയിക്കുന്നതേയില്ല.
ജനകീയാവശ്യങ്ങൾ നേടിയെടുക്കാനുള്ള മാർഗ്ഗം ഇതാണെങ്കിൽ, ഒരു വമ്പൻ സ്രാവിനെ തട്ടിയെടുത്തു അയാളെ വിട്ടയക്കാനുള്ള ഉപാധിയായി പുത്തൻ ജനാധിപത്യ വിപ്ലവം ആവശ്യപ്പെട്ടുകൂടേ?
ചിയാങ്ങ് കൈഷേക്കിനെ ബന്ധിയാക്കിയ വിമത സൈനിക ഓഫീസർമാരോട് മാവോ പറഞ്ഞതെന്താണെന്ന് വായിക്കാൻ അതിന്റെ നേതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ അത് സി പി ഐ (മാവോയിസ്റ്റി)ന് ഏറെ ഗുണം ചെയ്യുമായിരുന്നു.
വരവരറാവുവിന്റേയും കല്യാൺ റാവുവിന്റേയും മധ്യസ്ഥതയിൽ അന്നത്തെ ആന്ധ്രാ മുഖ്യമന്ത്രിയുമായി പി ഡബ്ല്യു ജി യുടെ ഒരുന്നത നേതാവിന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ പരിണതി പരക്കെ അറിവുള്ളതാണ്.
മാവോയിസ്റ്റുകൾ പുറത്ത് വന്ന് തിരിച്ചു പോയതിലൂടെ സമാഹരിച്ച മുഴുവൻ രഹസ്യവിവരങ്ങളും ഉപയോഗപ്പെടുത്തി പി ഡബ്ല്യു ജിയെ സംസ്ഥാനത്ത് ഏതാണ്ട് നാമാവശേഷമാക്കാൻ സർക്കാറിനു കഴിഞ്ഞു.
ഒറീസ്സയിലെ ഈ സംഭവം കഴിഞ്ഞാലുടൻ ഉദ്യോഗസ്ഥന്മാരെ പിന്തുണക്കാനെന്നപേരിൽ മാവോയിസ്റ്റുകൾക്കും ആദിവാസികൾക്കുമെതിരായ ഉന്മൂലനപരിപാടി ഊർജ്ജിതമാക്കുകമാത്രമല്ല,
മാവോയിസ്റ്റുകളെ അടിച്ചൊതുക്കാനെന്നപേരിൽ മോസ്കോ,കലിം നഗർ,ഭുവനേശ്വരിലെ ബസ്തി സുരക്ഷാമഞ്ച് തുടങ്ങിയ ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കുന്നതിനും ജനവിരുദ്ധ നവീൻ പട്നായിക്ക് ഗവർമേന്റ് ഇതുപയോഗപ്പെടുത്താൻ പോകുകയാണ്.
മാവോയിസ്റ്റ് സ്ക്വാഡുകൾ നിലവിലുള്ള ഛത്തീസ്ഘട്ടിലും ജാർഖണ്ഡിലും പശ്ചിമ ബംഗാളിലെ ചിലപ്രദേശങ്ങളിലും അവരുടെ സ്ക്വാഡ് ആക്ഷന്റെ പേരിൽ ജനകീയമുന്നേറ്റങ്ങളിലെ അടിച്ചൊതുക്കാനോ
അതുമല്ലെങ്കിൽ ജ്ഞാനേശ്വരീ എക്സ്പ്രസ്സ് അട്ടിമറിയുടെ പേരിൽ ഖരഗ് പൂരിലും ടാറ്റാനഗറിനും ഇടക്കുള്ള രാത്രികാല തീവണ്ടിഗതാഗതം നിർത്തിവെക്കുന്നത് പോലുള്ള ഏർപ്പാടുകൾക്കോ ആണ് സംസ്ഥാന സർക്കാറുകൾ മുതിരുന്നത്.
‘ആക്ഷനു’ശേഷം അരാജകവാദികൾ പാലായനം ചെയ്യുകയും ജനങ്ങളും പ്രസ്ഥാനങ്ങളും അതിന്റെ പേരിൽ ബുദ്ധിമുട്ടുകയാണ് ചെയ്യുന്നത്.
അവരുടെ ആക്ഷനുകൾ ജനകീയ മുന്നേറ്റങ്ങളെ ഒരു തരത്തിലും സഹായിക്കുന്നില്ല.
പ്രയോഗിക്കപ്പെട്ട സോഷ്യലിസത്തിലെ പരിമിതികൾ മറികടക്കുന്നതിന് ഉതകും വിധം
മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തവും വിപ്ലവകരമായ ബഹുജനലൈനും തൊഴിലാളിവർഗ്ഗ ജനാധിപത്യ വികസന പരിപ്രേക്ഷ്യവും വികസിപ്പിക്കുന്നതിനാവശ്യമായ ധാരണകൾ വികസിപ്പിക്കാതേയും
സോവിയറ്റു യൂണിയനിലേയും ചൈനയിലേയും തിരിച്ചടികൾ മൂലം മനം മടുത്ത ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലേർപ്പെടാതേയും
കഴിഞ്ഞകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കാതേയും കേവലം മാധ്യമ ശ്രദ്ധയും പ്രചരണവും ലക്ഷ്യമാക്കി മാവോയിസ്റ്റുകൾ നടത്തുന്ന ട്രെയിൽ തകർക്കലും തട്ടിക്കൊണ്ടു പോകലും
എൽ റ്റി റ്റി യുടേയും ഉൾഫയുടേയും തലത്തിലേക്ക് അവരെ വ്യതിചലിപ്പിക്കുകയാണ്.
ട്യൂണീഷ്യയും ഈജിപ്ത് മുതൽ ബഹറിനടനടക്കം പശ്ചിമേഷ്യയിലെ നിരവധി സമീപകാല ജനകീയ ഉയർത്തെഴുന്നേല്പ്പുകൾ കാണിക്കുന്നത് തെരുവിലറങ്ങാനും ചരിത്രം സൃഷ്ടിക്കുന്നതിൽ തങ്ങൾക്കുള്ള പങ്കുവഹിക്കാനും ജനങ്ങൾ മുന്നോട്ടു വരുന്നതാണ്.
കമ്യൂണിസ്റ്റുകാർ വിപ്ലവം കരാർ എടുത്തിട്ടുള്ളവരല്ലെന്നും മറിച്ച് ജനങ്ങളെ വിപ്ലവത്തിനു തയാറാക്കുന്ന മുന്നണി പോരാളികളാണെന്നും മാവോയിസ്റ്റുകൾ മനസ്സിലാക്കുന്നില്ല.
അവരുടെ അരാജക പ്രവർത്തനങ്ങൾ ചരിത്രം തള്ളിക്കളഞ്ഞതും ചരിത്ര സൃഷ്ടിയിൽ ജനങ്ങൾക്കുള്ള പങ്കിനെ നിഷേധിക്കുന്നതുമാണ്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസ്സിനേയും ജാർഖണ്ഡിൽ ബി ജെ പി സംഖ്യത്തിലുള്ള ഷിബുസോറന്റെ ജെ എം എം നേയും പിന്തുണക്കുന്ന മാവോയിസ്റ്റുകളുടെ പ്രവൃത്തി വിപ്ലവത്തേയല്ല പ്രതിവിപ്ലവത്തേയാണ് സേവിക്കുന്നത്.
മാവോയിസ്റ്റുകളുടെ ഇപ്രകാരമുള്ള അരാജകപ്രവർത്തനങ്ങളെ സി പി ഐ (എം എൽ) അപലപിക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളിൽ അണിചേരാനും രാജ്യത്തിനകത്തും ലോകമെങ്ങും ശക്തിപ്പെടുന്ന ജനകീയ ഉയിർത്തെഴുന്നേല്പ്പുകളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനും സി പി ഐ(എം എൽ) ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
തിരിച്ചടിക്കാനെന്നപേരിൽ ഒറീസ്സയിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ജനകീയമുന്നേറ്റങ്ങളെ അടിച്ചൊതുക്കാനാണ് ഭാവമെങ്കിൽ എല്ലാ വിപ്ലവ ഇടത് ജനാധിപത്യ ശക്തികളേയും ഐക്യപ്പെടുത്തി തക്ക മറുപടി നല്കുമെന്ന് പാർട്ടി സംസ്ഥാന ഗവർമ്മേന്റിന്ന് മുന്നറിയിപ്പു നല്കുന്നു.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              കേന്ദ്രക്കമ്മിറ്റി.സി പി ഐ( എം എൽ).

അഭിപ്രായങ്ങളൊന്നുമില്ല: