2009, മാർച്ച് 16, തിങ്കളാഴ്‌ച

ലോകസഭാതെരഞ്ഞെടുപ്പ്‌:-ചില സൂചനകൾ

സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ സ്വപ്നങ്ങളും രക്തസാക്ഷികൾ ഒരു പുതിയ ഇന്ത്യയെക്കുറിച്ച്‌ വച്ചു പുലർത്തിയിരുന്ന സങ്കൽപ്പങ്ങളും തർന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു നിണ്ണായക സന്ധിയിലാണ് നമ്മുടെ രാജ്യത്തിലെ 15 മത്‌ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ .
ബ്രിട്ടീഷ്‌ വിരുദ്ധസരത്തിന്റെ കാലഘട്ടത്തിൽ ,സാമ്രാജ്യത്വ നുകത്തിൻ കീഴിൽനിന്നും വിമോചനം നേടുന്ന ഒരു ഇന്ത്യയേക്കുറിച്ചും സ്വാശ്രിതവും മതനിരപേക്ഷവുമായ ഒരു ഫെഡറൽ ജനാധിപത്യ റിപ്പബ്ലിക്കിനെക്കുറിച്ചും ജനങ്ങൾ സ്വപ്നം കണ്ടിരുന്നു . കൊളോണിയൽ ഭുതകാലത്തോടും നാടുവാഴിത്ത ബന്ധങ്ങളോടും കണക്കുതീർക്കുന്ന ഒരു പുതു സമൂഹത്തോടും എല്ലാ വിഭാഗങ്ങൾക്കും എല്ലാ മണ്ഡലങ്ങളിലും ജനാധിപത്യവും സാമൂഹ്യ സമത്വവും ലഭ്യമാക്കുന്ന ഒരു പുതിയ ഇന്ത്യയെക്കുറിച്ചുമുള്ള സങ്കൽപ്പം അവർ വെച്ചുപുലർത്തിയിരുന്നു .
എന്നാൽ ഇന്നു ഔപചാരിക സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ടുകൾ കഴിയുമ്പോൾ ,സാമ്രാജ്യത്വ വിരുദ്ധസമരത്തിലൂടെ വികസിച്ചു വന്ന ദേശീയവീക്ഷണം കൈയ്യോഴിയപ്പെട്ടിരിക്കുന്നതും ,മഹാഭുരിപക്ഷം ജനങ്ങളും കൂടുതൽ പാപ്പരാകുന്നതുമാണ് നാം കാണുന്നത്‌ .ഭരണവർഗ്ഗങ്ങളും അധികാരത്തിലിരിക്കുന്ന അവരുടെ രാഷ്ട്രീയ പ്രതിനിധികളും തുടർന്നു കൊണ്ടിരിക്കുന്ന നയങ്ങൾക്ക്‌ കീഴിൽ രാജ്യം കടുത്ത വിനാശത്തെയാണ് നേരിടുന്നത്‌.
യു പി എ സർക്കാറിന്റെ അഞ്ചു കൊല്ലത്തെ ഭരണഫലങ്ങൾ സാമ്രാജ്യത്വ ആഗോളീകരണം ത്വരിതപ്പെടുത്തിയ ബിജെപി നേതൃത്വത്തിലുള്ള എൻ ഡി എ ഭരണത്തിനും ഗുജറാത്ത്‌ നരഹത്യ യടക്കമുള്ള വർഗ്ഗീയ ഫാസിസ്റ്റ്‌ പ്രവർത്തനങ്ങൾക്കും ശേഷമാണ് 14 ലാമത്‌ ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്‌ ഇന്ത്യ തിളങ്ങുന്നുവെന്നും മറ്റുമുള്ള ബിജെപി നേതാക്കളുടെ വാദങ്ങളൊന്നും വകവെക്കാതെ ജനങ്ങൾ എൻഡി എ ഭരണത്തെ തറപറ്റിച്ചു.ഇടതു മുന്നണിയുടെ പിന്തുണയോടെ അധികാരത്തിൽ വന്ന കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ സർക്കാർ പൊതുമിനിമം പരിപാടി മുന്നോട്ട്‌ വെക്കുന്നത്‌ ബി ജെ പി സർക്കാറിന്റെ നയങ്ങളെ എതിർക്കുന്നുവെന്ന അവകാശ വാദവുമായിട്ടാണ്.
എന്നാൽ തുടക്കം മുതലേ തന്നെ സെസ്സ്‌ തുടങ്ങിയ സാമ്രാജ്യത്വ ആഗോളീകരണ-സ്വകാര്യവൽക്കരണ-ഉദാരീകരണനയങ്ങൾ വളരെ ഊർജ്ജിതമായി നടപ്പാക്കുകയാണ് യു പി എ സർക്കാർ ചെയ്തത്‌.
വ്യവസായിക,സേവന മേഖലകളെപ്പോലെ കാർഷിക ഉൽപാദനത്തിൽ നിന്നും സർക്കാർ പിൻ വാങ്ങുകയും ഈ മേഖലയും അന്താരാഷ്ട്ര വിപണിവ്യവസ്ഥയുമായി ഉദ്ഗ്രഥിപ്പിക്കാൻ ബഹു രാഷ്ട്രകുത്തകകൾക്കും കോർപ്പറേറ്റുകൾക്കും തങ്ങളുടെ ആധിപത്യം പ്രസ്തുത രംഗത്ത്‌ സ്ഥാപിച്ചെടുക്കുന്നതിന്നും വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു കൊടുത്തു.നിലനിൽക്കുന്ന ഭുപരിധി നിയമങ്ങൾപോലും തലകീഴ്മേൽമറിക്കപ്പെട്ടു.
എല്ലാ ഭു പരിഷ്കരണ നടപടികളും കൈയ്യൊഴിക്കപ്പെട്ടു.
ഭഷ്യധാന്യ ഉൽപാദനവും ഭഷ്യസ്വയം പര്യാപ്തതയും അട്ടിമറിക്കപ്പെട്ടു.
പൊതു വിതരണ സമ്പ്രദായം കൂടുതൽ ദുർബ്ബലമായി.

അന്തരാഷ്ട്ര കമ്പോളത്തിന്റെ ചലന നിയമങ്ങൾക്ക്‌ വിധേയമായി പെട്രോളിയം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിലകൾ വർദ്ധിപ്പിച്ചു.തുടർന്നു നാണയപ്പെരുപ്പം കുത്തനെ വർദ്ധിപ്പിച്ചു.
വിദ്യാഭ്യാസം,ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലകളുടെ ആധിപത്യം കൂടുതലായി.
ക്ഷേമപരിപാടികൾ വെട്ടിക്കുറക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു.
തൊഴിലാളിവർഗ്ഗം,ദളിതർ,ആദിവാസികൾ, മറ്റ്‌ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങൾ കൂടുതലായി കവർന്നെടുക്കപ്പെട്ടു.
ഒട്ടേറെ തൊഴിലാളികൾ ജോലി ചെയ്തിരിന്ന പതിനായിരക്കണക്കിന്ന് വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന അപവ്യവസായവൽക്കരണം തുടർന്നു കൊണ്ടിരിക്കുന്നു.
കയറ്റുമതി കേന്ദ്രീകൃതമായ വ്യവസായങ്ങൾ,ഐടി,സേവനമേഖലകളിൽ എന്നിവയ്ക്‌ ഏകപക്ഷീയമായ ഊന്നൽ ലഭിക്കുമ്പോൾ രാജ്യത്തിന്റെ സ്വാശ്രയത്വശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
ബഹുരാഷ്ട്രകുത്തകകൾക്ക്‌ യഥേഷ്ടം വിഹരിക്കാൻ സ്വാതന്ത്ര്യം നൽകി.ഊഹമൂലധനവും പരാദമൂലദനവും ആധിപത്യമുറപ്പിച്ചു.
അമേരിക്കൻ സാമ്രാജ്യത്വവുമായി തന്ത്രപരമായി സഖ്യത്തിലേർപ്പെടുന്നുവെന്ന പേരിൽ നിരവധി സൈനിക കരാറുകളിലേർപ്പെടുകയും അവസാനം ഇന്ത്യാ-അമേരിക്ക ആണവക്കരാർ ഒപ്പിടുകയും ചെയ്തതിലൂടെ സാമ്രാജ്യത്തിന്ന് പൂർണ്ണമായും കീഴ്പ്പെടുകയായിരുന്നു.
ഐ എ ഇ എയിലും മറ്റു വേദികളിലും അമേരിക്കയുടെ ആജ്ഞാനുവർത്തിയായി ഇന്ത്യ മാറുകയും അങ്ങേയറ്റം ഗുണകരമായിരുന്ന ഇറാൻ-പാക്‌-ഇന്ത്യാ പ്രകൃതിവാതക പൈപ്പ്‌ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറുകയുംചെയ്തു.ഇതെല്ലാം അയൽ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കി.വിദേശനയത്തിന്റെ കാര്യത്തിൽ അവശേഷിച്ചിരുന്ന അവകാശങ്ങൾക്ക്‌ പോലും അർഹത നഷ്ടപ്പെട്ടു.
മേൽപ്പറഞ്ഞ നിലപാടുകളുടെ ഫലമായി സാമ്പത്തിക മേഖലയിലെ കുമിള പ്രതിഭാസം ഈ രാജ്യത്തെയും സ്വധീനിക്കുകയുണ്ടായി.ഇതിന്റെ ഫലമായിട്ടാണ` അമേരിക്കയിൽ ആരംഭിച്ച പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെട്ട ജിഡിപിയുടെ ഉയർന്ന നിരക്കും വ്യവസായ വളർച്ചാനിരക്കും കുത്തനെ താഴുകയുണ്ടായത്‌.

നവ ഉദാരീകരണനയങ്ങൾ ബഹുഭുരിപക്ഷം ജനങ്ങളെയും പാപ്പരീകരിക്കുകയും ചെറിയൊരു ന്യുനപക്ഷത്തെ അതിധനികരാക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിൽ യു പി എ സർക്കാർ തങ്ങളുടെ അവകാശവാദങ്ങൾക്ക്‌ വിരുദ്ധമായി അപകടകരമായ തരത്തിൽ വർഗ്ഗീയ പ്രീണനമാണ് തുടരുന്നത്‌.ഭീകരത പോലും വർഗ്ഗീയവൽക്കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.ഇതിന്റെ പേരിൽ ന്യൂനപക്ഷങ്ങൾക്ക്‌ നേരെ ഭരണകൂടം മർദ്ദന നടപടികൾ തുടരുമ്പോൾ ഗുജറാത്ത്‌ നരഹത്യക്ക്‌ ശേഷം ഒറീസ്സയിലും മറ്റും ആവർത്തിക്കുന്ന സംഘപരിവാറും കൂട്ടരും ഇപ്പോഴും ഭരണകൂടത്തിന`അഭിമതരായിതുടരുന്നു.ജാതീയമായ വിഭാഗീയതകളും ആദിവാസികൾക്കും ദളിതർക്കും നേരെയുള്ള അടിച്ചമർത്തലുകളും ശക്തിപ്പെട്ടിരിക്കുന്നു.
അസമാനമായ വികസനത്തിന്റെ ഭാഗമായി പ്രാദേശിക സങ്കുചിതവാദങ്ങളും ശക്തിപ്പെട്ടിരിക്കുന്നു.ഇതിനെ നേരിടാനെന്ന പേരിൽ നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഭരണകൂട ഭീകരതയെ അഴിച്ചു വിട്ടിരിക്കയാണ്.
5 കൊല്ലത്തെയു പി എ സർക്കാർ ഭരണം രൂക്ഷമായ വിലക്കയറ്റത്തിന്നും തൊഴിലില്ലായ്മക്കും വഴി തെളിയിക്കുകയായിരുന്നു.ഇക്കാലങ്ങളിൽ കൂടുതലായി ജനാധിപത്യാവകാശങ്ങൾ എടുത്തുമാറ്റുകയും കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തു.വികസനമെന്ന പേരിൽ നടത്തിയ നീക്കങ്ങൾ പാരിസ്ഥിതികമായ നാശത്തിലേക്ക്‌ വഴിതെളിച്ചു.ദാരിദ്ര്യ രേഖക്ക്‌ കീഴെയു
ചുരുക്കി പറഞ്ഞാൽ 15മത്‌ ലോകസഭാ തെരഞ്ഞെടുപ്പും ;സാമ്രാജ്യത്വ ആഗോളീകരണം അടിച്ചേൽപ്പിക്കപ്പെട്ട നയസമീപനങ്ങൾ രാജ്യത്തെയും ജനങ്ങളെയും പാപ്പരീകരിച്ചതിന്റെയും,അമേരിക്കൻ സാമ്രാജ്വത്തിന്റെ സാമ്പത്തിക പ്രതിസന്ധി നമ്മുടെ രാജ്യത്തെ എപ്രകാരം ബാധിച്ചു എന്നതിനേക്കുറിച്ചും,ആണവക്കരാർ അടക്കമുള്ള വിനാശകരമായ ഉടമ്പടികളെക്കുറിച്ചോ ,ഇതിന്നൊക്കെ ബദലായ ശരിയായ രാഷ്ടീയ പരിഹാരം മുന്നോട്ട്‌ വെക്കാനോ ആവശ്യമായ ഗൗരവതരമായ രാഷ്ട്രീയ ചർച്ചക്ക്‌ ഈ തെരഞ്ഞ്ടുപ്പും തയ്യാറാകുമോ എന്നതാണ് പ്രസക്തം.
മറിച്ച്‌ വർഗ്ഗിയ,ജാതീയ,പ്രാദേശിക,സങ്കുചിത,ദേശഭ്രാന്തൻ വിഭാഗീയ ചിന്തകളും വികാരങ്ങളും ബോദപൂർവ്വം ഉയർത്തിക്കൊണ്ടുവന്ന് അടിസ്ഥാന പ്രശ്നങ്ങളെ മൂടിവെക്കപ്പെടാനുള്ള സാദ്ധ്യത ഉണ്ട്‌ എന്നാണ് സമീപ കാല യാഥാർത്ഥ്യം സൂചിപ്പിക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: